Kannur
സമയക്രമീകരണം പാളി; യുദ്ധമുറികളായി തീവണ്ടികള്‍, ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ സൂചികുത്താനിടമില്ല

കണ്ണൂര്‍: സമയക്രമീകരണത്തില്‍ വന്ന പാളിച്ചകൂടിയായതോടെ പരശുറാം അടക്കമുള്ള തീവണ്ടികളിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റുകള്‍ യുദ്ധമുറികള്‍ക്ക് സമാനമായി. ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ സൂചികുത്താനിടമില്ല.
ഗുസ്തിപിടിച്ചും തിങ്ങിനിറഞ്ഞു നില്‍ക്കുന്നവരെ ചവിട്ടിയകറ്റിയും മാത്രമേ ജനറല്‍ കോച്ചുകളിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയൂ. ചവിട്ടും കുത്തും ഏറ്റുവാങ്ങുന്ന യാത്രയില്‍ ശ്വാസംകിട്ടാത്ത കുട്ടികളുടെ നിലവിളിയും കേള്‍ക്കാം.
ദീര്‍ഘ ദൂര വണ്ടികള്‍ക്കായി പിടിച്ചിട്ടുതുടങ്ങിയതോടെ ശ്വാസംകിട്ടാതെ പല സ്റ്റേഷനുകളിലും കാത്തുകിടക്കേണ്ട ഗതികേടിലാണ് മറ്റു വണ്ടികളിലെ യാത്രക്കാര്‍. റെയില്‍വേ ഓപ്പറേറ്റിങ് വിഭാഗം ഒന്നു മിനക്കെട്ടാല്‍ ഈ വാഗണ്‍ ട്രാജഡി ഒഴിവാക്കാം. വണ്ടി സമയങ്ങളെ മുന്നോട്ടും പിന്നോട്ടും പുനഃക്രമീകരിച്ചാല്‍ ഗുണം യാത്രക്കാര്‍ക്ക് കിട്ടും. റെയില്‍വേക്ക് വരുമാന വര്‍ധനയും.
തിങ്കളാഴ്ച വൈകീട്ട് 6.13-ന് കോഴിക്കോട്ട് എത്തേണ്ട കോയമ്പത്തൂര്‍ കണ്ണൂര്‍ എക്സ്പ്രസ് (16608) വൈകിയോടി വന്ന മഡ്ഗാവ് സൂപ്പര്‍ ഫാസ്റ്റ്, നേത്രാവതി എക്സ്പ്രസ്, കോയമ്പത്തൂര്‍-ജബല്‍പുര്‍ എന്നീ നോണ്‍ സ്റ്റോപ്പ് വണ്ടികള്‍ക്ക് വേണ്ടി പിടിച്ചിട്ടു. രാത്രി 7.20-ഓടെയാണ് വണ്ടി കോഴിക്കോട് വിട്ടത്. വൈകീട്ട് നാലിന് കോഴിക്കോട്ട് എത്തി അഞ്ചിനാണ് മംഗളൂരുവിലേക്ക് പരശുരാം എക്സ്പ്രസ് (16650) പുറപ്പെടുന്നത്.
തിരുവനന്തപുരത്തുനിന്ന് വരുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നു. പിടിച്ചിടല്‍ ഒഴിവാക്കാന്‍ നാഗര്‍കോവിലില്‍നിന്ന് പുറപ്പെടുന്ന സമയത്തില്‍ ക്രമീകരണം വരുത്തിയാല്‍ മാത്രം മതി.
ഷൊര്‍ണൂര്‍-കാസര്‍കോട് വണ്ടി വേണം
കൂടുതല്‍ ജനറല്‍ കോച്ചുള്ള ഒരു തീവണ്ടിയെങ്കിലും തിരക്കുള്ള സമയമായ വൈകിട്ട് 5.30-നോടടുത്ത് ഓടിക്കണം. കുറ്റിപ്പുറംമുതല്‍ കണ്ണൂര്‍വരെ സ്ഥിരം യാത്രക്കാരുള്ള റൂട്ടില്‍ ഷൊര്‍ണൂര്‍-കാസര്‍കോട് മെമു വന്നാല്‍ യാത്രക്കാര്‍ക്ക് ഉപകാരപ്പെടും.
അത് വൈകീട്ട് 5.30-നും ആറിനും ഇടയില്‍ കോഴിക്കോട്ടുനിന്ന് കാസര്‍കോട്ടേക്ക് യാത്ര പുറപ്പെടുകയും ചെയ്യുക. ഈ മെമുതന്നെ രാവിലെ കാസര്‍കോട്ടുനിന്ന് പുറപ്പെട്ട് പരശുറാം എക്സ്പ്രസിന് തൊട്ടു മുന്‍പ് ഓടിക്കുന്നതും വലിയ ആശ്വാസമാകും.
പരശുറാം എക്സ്സ്പ്രസിലെയും കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസിലെയും തിരക്ക് കുറയ്ക്കാന്‍ കഴിയും. മുന്‍പ് കണ്ണൂര്‍-മംഗളൂരു റൂട്ടില്‍ ഓടിച്ച മെമു റേക്ക് ഇപ്പോള്‍ കൊല്ലം ഷെഡില്‍ ഉണ്ടുതാനും.
ജോണ്‍ ബ്രിട്ടാസ് എം.പി. കത്തയച്ചു
തീവണ്ടികളില്‍ ജനറല്‍ കംപാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. റെയില്‍വേമന്ത്രിക്ക് കത്തയച്ചു. മറ്റു തീവണ്ടികള്‍ ദീര്‍ഘനേരം പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടുന്ന രീതി പുനഃപരിശോധിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങിനിന്നാണ് യാത്ര. വായുസഞ്ചാരംപോലും തടസ്സപ്പെടുന്ന യാത്രയാണിത്. യാത്രക്കാര്‍ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയായി മാറി. എന്നിട്ടും റെയില്‍വേ അധികാരികള്‍ കണ്ടമട്ടില്ല. ഉത്തര കേരളത്തില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇതിന് അറുതിവരുത്താന്‍ കഴിയൂവെന്ന് എം.പി. കത്തില്‍ വ്യക്തമാക്കി.
Kannur
പാനൂർ സ്വദേശിയായ വിദ്യാർത്ഥി മംഗലാപുരത്ത് മരിച്ച നിലയിൽ

പാനൂർ: മംഗലാപുരത്ത് കോളജിൽ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂർ പാനൂർ സ്വദേശിയായ വിദ്യാർത്ഥിയെ താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട ) ശംസുൽ ഹുദയിൽ ഷംസുദ്ദീൻ – കമറുന്നിസ ദമ്പതികളുടെ മകൻ ഷിജാസി (24)നെയാണ് താമസിച്ച മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലാപുരം യേനപോയ കോളജിൽ എസിസിഎ കോഴ്‌സ് പൂർത്തിയാക്കിയ ഷിജാസ് സർട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടിൽ നിന്നും മംഗലാപുരത്ത് എത്തിയതായിരുന്നു. മുറിയിൽ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലെത്തിച്ച് പാനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ഇജാസ്.
Kannur
വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു

പഴയങ്ങാടി: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തിയതിനെ തുടർന്ന് 35000 രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ഡെൽറ്റ കെയർ ഡെന്റൽ ലാബ് എന്ന സ്ഥാപനത്തിന് 15000 രൂപ, നീതി ഇലക്ടിക്കൽസ് ആൻഡ് പ്ലമ്പിങ്, പബാബ് നാഷനൽ ബാങ്ക് എന്നിവക്ക് 10,000 രൂപ വീതം എന്നിങ്ങനെയാണ് 35000 രൂപ പിഴ ചുമത്തിയത്. ഡെൽറ്റ കെയർ ഡെന്റൽ ലാബിൽ നിന്നുള്ള മലിന ജലം പുഴയോട് ചേർന്ന പ്രദേശത്തേക്ക് ഒഴുക്കി വിട്ടതിനും ലാബിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പുഴയോട് ചേർന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് 15000 രൂപ പിഴ ചുമത്തിയത്.പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയുടെ സമീപത്തു കൂട്ടിയിട്ടതിനും കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്. നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലബിങ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഹാർഡ് ബോർഡ് പെട്ടികളും തെർമോക്കോളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചതിനും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗ ശൂന്യമായ ക്ലോസറ്റ്, പ്ലാസ്റ്റിക് കവറുകൾ മുതലായവ കൂട്ടിയിട്ടതിനുമാണ് സ്ക്വാഡ് 10000 രൂപ പിഴയിട്ടത്. മൂന്ന് സ്ഥാപന അധികൃതരോടും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്