Connect with us

Kerala

പുതിയ സമയക്രമം; മെമു, പാസഞ്ചർ തീവണ്ടികളുടെ കൃത്യത തകർത്ത് എക്സ്പ്രസ് വണ്ടികൾ

Published

on

Share our post

കോട്ടയം: കോട്ടയം വഴി കൃത്യസമയം പാലിച്ച് ഓടിയിരുന്ന പ്രധാനപ്പെട്ട മെമു, പാസഞ്ചർ തീവണ്ടികൾ വെെകിപ്പിച്ച് റെയിൽവേയുടെ പുതിയ സമയക്രമം. സമയക്രമം മാറ്റിയത് കൂടുതൽ പ്രതികൂലമായി ബാധിച്ചത് ഈ തീവണ്ടികളെ ആശ്രയിക്കുന്നവരെയാണ്. മാറ്റം കാരണം ചില തീവണ്ടികൾ നിറയെ യാത്രക്കാരുമായി പോകുന്നു. മറ്റ് ചിലത് തൊട്ടുപിന്നാലെ ആളൊഴിഞ്ഞും ഓടുന്നു.

കൃത്യസമയം പാലിച്ച് ഓടിയിരുന്ന കായംകുളം-എറണാകുളം മെമു (നമ്പർ 16310), കൊല്ലം-കോട്ടയം മെമു (06786), കോട്ടയം-കൊല്ലം (06431) പാസഞ്ചർ തീവണ്ടികളുടെ സമയക്രമത്തെയാണ് മാറ്റം അട്ടിമറിച്ചത്. ഈ തീവണ്ടികളെല്ലാം ഇപ്പോൾ വെെകി ഓടുന്നു. യാത്രക്കാരും കുറഞ്ഞു.

കോട്ടയത്തുനിന്ന് പുലർച്ചെ 5.25-ന് പുറപ്പെട്ടിരുന്ന കൊല്ലം പാസഞ്ചറിന്റെ സമയം ഇപ്പോൾ 5.40 ആണ്. എന്നാൽ, ഈ സമയത്ത് പുറപ്പെടാൻ കഴിയുന്നുമില്ല. പുലർച്ചെ 5.10-ന് കോട്ടയത്തുനിന്ന് പോകേണ്ട പുണെ-കന്യാകുമാരി എക്സ്പ്രസ് (16381) വെെകിയോടുന്നതാണ് കാരണം.

പലപ്പോഴും ഈ വണ്ടി 5.30-ന് ശേഷമാണ് കോട്ടയത്ത് എത്തുന്നത്. പിന്നീട് ഇത് ചിങ്ങവനത്ത് എത്തിയശേഷമേ കൊല്ലം വണ്ടി പുറപ്പെടൂ. പാസഞ്ചറിൽ യാത്ര ചെയ്യേണ്ടവരെല്ലാം കന്യാകുമാരി വണ്ടിയിൽ കയറും. ഇതോടെ ഇതിൽ തിരക്കേറും. കൊല്ലം പാസഞ്ചർ ഒഴിഞ്ഞ ബോഗികളുമായി പുറകേ പോകും.

സെപ്റ്റംബർവരെ കന്യാകുമാരി വണ്ടിയുടെ കോട്ടയത്തെ സമയം രാവിലെ 5.35 ആയിരുന്നു. അന്ന് കൊല്ലം പാസഞ്ചറിന്റെ സമയം 5.25 ആയിരുന്നു. കൃത്യസമയത്തുതന്നെ കൊല്ലം വണ്ടി പുറപ്പെട്ടിരുന്നു. ഇതുതന്നെയാണ് കായംകുളം-എറണാകുളം, കൊല്ലം-കോട്ടയം മെമു വണ്ടികളുടെയും അവസ്ഥ.

ഇവിടെ വില്ലൻ കന്യാകുമാരി-ബെംഗളൂരു ഐലന്റ് എക്സ്പ്രസാണ് (16525). പുതിയ സമയക്രമത്തിൽ 3.10-ന് ചെങ്ങന്നൂരിൽ എത്തേണ്ട ഇൗ വണ്ടിയും വെെകുന്നു. ഇതുകാരണം, 3.20-ന് കായംകുളത്തുനിന്ന് പുറപ്പേടേണ്ട മെമു െെവകും. തൊട്ടുപിന്നാലെ വരുന്ന കോട്ടയം മെമുവും വെെകും.

സെപ്റ്റംബർവരെ എറണാകുളം മെമു മൂന്നുമണിക്കാണ് കായംകുളത്തുനിന്ന് പുറപ്പെട്ടിരുന്നത്. ഇത് കൃത്യസമയം പാലിച്ചിരുന്നു. 3.35-ന്ഐലന്റ് ചെങ്ങന്നൂരിൽ എത്തിയിരുന്നു. 3.52-ന് കോട്ടയം പാസഞ്ചറും ചെങ്ങന്നൂരിൽ എത്തിയിരുന്നു. അന്ന് വെെകി ഓടിയിരുന്നത് ഐലന്റായിരുന്നു.

എന്നാൽ ഇത് മറ്റ് തീവണ്ടി യാത്രക്കാരെ കാര്യമായി ബാധിച്ചിരുന്നില്ല. ഇപ്പോൾ എക്സ്‌പ്രസ് തീവണ്ടികൾ, മെമു, പാസഞ്ചർ തീവണ്ടികൾക്ക് തൊട്ടുമുന്നിൽ ആക്കി. പതിവായി വെെകി എത്തുന്ന ഇവയ്ക്ക് പിന്നാലെയാണ് മെമു, പാസഞ്ചറുകളുടെ ഓട്ടം. ഫലത്തിൽ എക്സ്പ്രസും മെമുവും സമയകൃത്യത ഇല്ലാത്തവയായി.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!