India
സന്ദേശം ആദ്യം പങ്കുവെച്ചതാര്? വിവരങ്ങള്‍ ചോദിക്കാൻ സര്‍ക്കാര്‍; സ്വകാര്യത ലംഘനമെന്ന് വാട്‌സാപ്പ്

ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. എന്നാല്‍ വലിയ രീതിയില്‍ വ്യാജ വാര്‍ത്തകളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും ഡീപ്പ് ഫേക്കുകളും തട്ടിപ്പ് സന്ദേശങ്ങളും വാട്‌സാപ്പ് വഴി പങ്കുവെക്കപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെ വ്യാജ പ്രചാരണങ്ങള്‍ പലപ്പോഴും ആ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയില്‍ സ്വാധീനിക്കാറുണ്ട്.
2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വാട്‌സാപ്പിലെ ഡീപ്പ് ഫേക്ക് സന്ദേശങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. വാര്‍ത്തകള്‍ ശരിയെങ്കില്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ സന്ദേശങ്ങള്‍ ആരാണ് ആദ്യം പങ്കുവെച്ചത് എന്ന് അറിയിക്കാന്‍ വാട്‌സാപ്പ് നിര്‍ബന്ധിതരാവും. ഇത് വ്യവസ്ഥ ചെയ്യുന്ന നിയമ വഴികള്‍ സര്‍ക്കാര്‍ തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ നീക്കം ഉപഭോക്താവിന്റെ സ്വകാര്യതയെ ഇല്ലാതാക്കുമെന്നാണ് മെറ്റ പറയുന്നത്. രണ്ട് പേര്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ കമ്പനിക്ക് പോലും ലഭ്യമല്ലെന്ന് മെറ്റ പറയുന്നു.
രാഷ്ട്രീയ നേതാക്കളുടെയും മറ്റും ഡീപ്പ് ഫേക്ക് വീഡിയോകള്‍ വാട്‌സാപ്പില്‍ പങ്കുവെക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ലെ ഐടി നിയമം അനുസരിച്ച് ഈ വീഡിയോകള്‍ ആദ്യം പങ്കുവെച്ചത് ആരാണെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഉത്തരവിടാനാവും.
ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള പക്ഷപാതിത്വമല്ല. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ ഡീപ്പ് ഫേക്കുകള്‍ ഇവിടെ ചോദ്യം ചെയ്യുപ്പെടുന്നുണ്ട്. നിരവധി നേതാക്കളുടെ ഡീപ്പ് ഫേക്കുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത് ഇന്ത്യയുടെ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് സന്ദേശങ്ങളുടെ ഉറവിടം എവിടെയാണെന്ന് (ഫസ്റ്റ് ഒറിജിനേറ്റര്‍) അന്വേഷിച്ച് വാട്‌സാപ്പിന് നോട്ടീസയക്കാന്‍ ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുമ്പ് 2021 ല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ മെറ്റ ഡെല്‍ഹി ഹെക്കോടതിയെ സമീപിച്ചിരുന്നു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും കൂട്ട നീരീക്ഷണത്തിലേക്ക് നയിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇത് വാട്‌സാപ്പിന്റെ സാധാരണ പ്രവര്‍ത്തനത്തെയും സാധാരണ ഉപഭോക്താക്കളെയും ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
സ്വകാര്യതയ്ക്കായി പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ഇതുവഴി ഉപഭോക്താക്കള്‍ക്ക് കോളുകള്‍ ചെയ്യുമ്പോള്‍ അവരുടെ ഐപി അഡ്രസ് മറച്ചുവെക്കാനാവും. ഇതുവഴി തട്ടിപ്പുകാരില്‍ നിന്ന് ഉപഭോക്താവിന് സംരക്ഷണം ലഭിക്കും. ഓണ്‍ലൈന്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ ഫീച്ചര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്‌സാപ്പ് ബീറ്റാ പതിപ്പിലാണ് ഈ സൗകര്യം ഉള്ളത്. താമസിയാതെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിച്ചേക്കും.
India
കഴിഞ്ഞവര്‍ഷം ലോകത്ത് നടപ്പാക്കിയത് 1518 വധശിക്ഷ

ന്യൂഡൽഹി:2024ൽ ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത് ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നി രാജ്യങ്ങളാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ. 2024 ൽ മാത്രം ലോകത്തെ വിവിധ രാജ്യങ്ങളിലായി 1518 പേരെയാണ് വധശിക്ഷയ്‌ക്ക് വിധേയരാക്കിയത്. ഇതിന്റെ 91 ശതമാനവും ഇറാൻ, ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളിലാണ്. ഏറ്റവുമധികം വധശിക്ഷകൾ നടപ്പിലാക്കിയത് 2015 ലാണെന്നും ആ വർഷം 1634 പേർക്ക് ശിക്ഷ നടപ്പിലാക്കിയതായും ആനംസ്റ്റി ഇന്റർനാഷണൽ ചൊവ്വാഴ്‌ച പുറത്തുവിട്ട കണക്കിൽ പറയുന്നു. 2023 ലെ കണക്കിനെക്കാളും 32 ശതമാനം പേരാണ് 2024 ൽ വധശിക്ഷയ്‌ക്ക് വിധേയരായത്.
India
ഫോട്ടോകോപ്പി എടുക്കാൻ ഓടേണ്ട; കേന്ദ്ര സർക്കാർ പുതിയ ആധാർ ആപ്പ് പുറത്തിറക്കി

ന്യൂഡൽഹി: ഡിജിറ്റൽ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായികേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ഇന്നലെ പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്‌ത ഈ ആപ്പ്, ആധാർ കാർഡുകളോ ഫോട്ടോകോപ്പികളോ കൈവശം വയ്ക്കേണ്ട ആവശ്യകത ഇല്ലാതാക്കും. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ആധാർ പരിശോധന ഇനി എളുപ്പം
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ച് വികസിപ്പിച്ച ഈ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയ ഫേസ് ഐഡി തിരിച്ചറിയൽ സാധ്യമാക്കുന്നു. പുതിയ ആധാർ ആപ്പ് മൊബൈൽ വഴി ഫേസ് ഐഡി തിരിച്ചറിയാൻ സഹായിക്കുന്നു. ഇനി ഫിസിക്കൽ കാർഡുകളോ ഫോട്ടോകോപ്പികളോ ആവശ്യമില്ല, എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Xൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.
സ്വകാര്യതയ്ക്ക് മുൻതൂക്കം
ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങളിൽ പൂർണ നിയന്ത്രണം നൽകുന്നതാണ്. ഒരു ടാപ്പിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ കഴിയും. ഇത് സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്തോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ആധാർ വിശദാംശങ്ങൾ പരിശോധിക്കാനുംപങ്കിടാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു.
യു.പി.ഐ പോലെ ലളിതം
ആധാർ വെരിഫിക്കേഷൻ ഇനി യുപിഐ പേയ്മെന്റ് പോലെ എളുപ്പമാകും. യാത്രയ്ക്കിടയിലോ, ഹോട്ടൽ ചെക്ക്-ഇന്നുകൾക്കിടയിലോ, ഷോപ്പിംഗിനിടയിലോ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി പകർപ്പുകൾ കൈമാറേണ്ട ആവശ്യം ഇനി വേണ്ട. 100 ശതമാനം ഡിജിറ്റലും സുരക്ഷിതവുമായ ഈ ആപ്പ്, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ വിവരങ്ങൾ പങ്കിടാൻ അനുവദിക്കൂ.
നിലവിൽ ബീറ്റാ ഘട്ടത്തിൽ
പുതിയ ആധാർ ആപ്പ് നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും എഐയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ ആപ്പ് നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. വ്യാജമായോ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായി, ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ പസേവനം എത്തിക്കുകയാണ് പുതിയ ആധാർ ആപ്പിന്റെ ലക്ഷ്യം.
India
വഖഫ് നിയമം പ്രാബല്യത്തിൽ; കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി

ഡൽഹി: വഖഫ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള നിരവധി ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം. വഖഫ് ഭേദഗതി നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. അതിനിടെ വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തടസ ഹര്‍ജി ഫയൽ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെ ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിടരുതെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. വഖഫ് നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഏപ്രില്‍ 16ന് സുപ്രീംകോടതി പരിഗണിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്