Connect with us

Kannur

ഓട്ടോറിക്ഷ കത്തിയത് സി.എൻ.ജി ടാങ്ക് റോഡിലുരഞ്ഞ് തീപടർന്ന്; ബസ് ഡ്രൈവർ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കതിരൂർ ആറാംമൈലിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തിയത് സി.എൻ.ജി. ടാങ്ക് റോഡിലുരഞ്ഞ് തീപടർന്നാണെന്ന് അഗ്നിരക്ഷാസേനയുടെ പരിശോധനയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ കൊളവല്ലൂരിലെ പി. അഭിലാഷ് (35), യാത്രക്കാരൻ പി. ഷജീഷ് (36) എന്നിവരാണ് മരിച്ചത്.

ബസിടിച്ച് ഓട്ടോ മറിഞ്ഞതോടെ ഡ്രൈവറുടെ സീറ്റിനടിയിൽ ഘടിപ്പിച്ച സി.എൻ.ജി. സിലിൻഡറിന്റെ വാൾവ് റോഡിലുരഞ്ഞു പൊട്ടി ഗ്യാസ് ചോർന്നു. വാൾവ് റോഡിൽ തട്ടിയപ്പോഴുണ്ടായ തീപ്പൊരി ഉടനെ ഗ്യാസിൽ പടരുകയും ചെയ്തു. കണ്ണൂരിൽനിന്നുള്ള ഫൊറൻസിക് സംഘവും ശനിയാഴ്ച രാവിലെ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.

സി.എൻ.ജി. സുരക്ഷാ കവറില്ല

അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയ്ക്ക് സി.എൻ.ജി. സുരക്ഷാകവറില്ലെന്ന് കണ്ടെത്തി. റോഡിൽ മറിഞ്ഞുവീണപ്പോൾ സി.എൻ.ജി. ഗ്യാസ് ടാങ്കിന്റെ വാൾവ് പൊട്ടാൻ ഇതിടയാക്കി. ഇതോടെയാണ് ഗ്യാസ് ചോർന്നത്. തലശ്ശേരിയിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അഗ്നിരക്ഷാസേനാ ഓഫീസർ ഷിനിത്തിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

എൻഫോഴ്സ്‌മെന്റ് വിഭാഗം റിപ്പോർട്ട് നൽകി

സംഭവത്തിൽ മോട്ടോർ വാഹന എൻഫോഴ്സ്‌മെന്റ് വിഭാഗം ട്രാൻസ്പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ബസ് അമിതവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു.

ഓട്ടോഡ്രൈവറുടെ സീറ്റിനടിയിലെ ഇന്ധന ടാങ്കിന്റെ വാൾവ് റോഡിൽ തട്ടി തകർന്ന് തീപ്പൊരിയുണ്ടായി. ഇതോടെ ടാങ്ക് ലീക്കായി ഗ്യാസ് പുറത്തുവന്ന് തീ ആളിപ്പടരുകയായിരുന്നു-റിപ്പോർട്ടിൽ പറയുന്നു.

കതിരൂർ ആറാംമൈലിൽ ബസിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് തീപിടിച്ചതിനെത്തുടർന്ന് വെന്തുമരിച്ച ഓട്ടോഡ്രൈവർ പാറാട് കണ്ണങ്കോട്ടെ പിലാവുള്ളതിൽ അഭിലാഷിനും കൂടെയുണ്ടായിരുന്ന അയൽവാസി പിലാവുള്ളതിൽ ഷജീഷിനും നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ശനിയാഴ്ച തലശ്ശേരി ജനറൽ ആസ്പത്രിയിൽ മൃതദേഹപരിശോധനയ്ക്കുശേഷം ഉച്ചയോടെയാണ് രണ്ടുപേരുടെയും മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പുറപ്പെട്ടത്.

പാനൂർ എലാങ്കോട് വൈദ്യർപീടികയിൽ നിന്ന് വിലാപയാത്രയായി 12.45-ഓടെ പാറാട്‌ ടൗണിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിനാളുകൾ ഒരുനോക്കുകാണാൻ എത്തിയിരുന്നു. തുടർന്ന് ആദ്യം അഭിലാഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അഭിലാഷിനൊപ്പം യാത്രപോയ സുഹൃത്തും അയൽവാസിയുമായ ഷജീഷിന്റെ മൃതദേഹം 1.50-ഓടെ വീട്ടിലെത്തിച്ചു. രണ്ടിടങ്ങളിലും കണ്ണങ്കോട് ദേശത്തെയും പരിസരങ്ങളിലയും ജനങ്ങൾ ഒഴുകിയെത്തിയിരുന്നു.

കെ.പി. മോഹനൻ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജൻ, പനോളി വത്സൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ, കെ. ധനഞ്ജയൻ, പി. ഹരീന്ദ്രൻ, എം. സുരേന്ദ്രൻ, പി. പുരുഷോത്തമൻ, ജില്ലാ കമ്മിറ്റി അംഗം കെ.കെ. പവിത്രൻ, സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, ഡി.സി.സി. ജനറൽ സെക്രട്ടറി കെ.പി. സാജു ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, കെ.ഇ. കുഞ്ഞബ്ദുള്ള, ഹിന്ദു ഐക്യവേദി നേതാവ് പ്രേമൻ കൊല്ലമ്പറ്റ, പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഇ. വിജയൻ, ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഷൈറീന, വാർഡ് അംഗം അഷ്കർ അലി തുടങ്ങി ജനപ്രതിനിധികളും നേതാക്കളും ഇരുവരുടെയും വീടുകളിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

ബസ് ഡ്രൈവറെ അറസ്റ്റ്‌ ചെയ്തു

കതിരൂർ : ബസ് ഓട്ടോയിലിടിച്ച് ഓട്ടോ കത്തി ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ച സംഭവത്തിൽ എം ഫോർ സിക്‌സ് ബസിന്റെ ഡ്രൈവർ ചിറ്റാരിപ്പറന്പ് മള്ളന്നൂർ സുബിൻ നിവാസിൽ മൊടപ്പനക്കുന്ന് സുബിൻ അത്തിക്കയെ (32) കതിരൂർ പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷ് അറസ്റ്റ്‌ ചെയ്തു. ശനിയാഴ്ച വൈകീട്ട് മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ സുബിന് ജാമ്യം ലഭിച്ചു.

വെള്ളിയാഴ്ച അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ സുബിനെ പോലീസ് കസ്റ്റ‍ഡിയിലെടുത്തിരുന്നു. അപകടം നടന്ന ആറാംമൈൽ മൈതാനപ്പള്ളിയിൽ കണ്ണൂരിൽനിന്നുള്ള ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. അതിനുശേഷം ഓട്ടോ സ്റ്റേഷനിലേക്ക് മാറ്റി. ബസ് വെള്ളിയാഴ്ച തന്നെ സ്റ്റേഷൻവളപ്പിലേക്ക് മാറ്റിയിരുന്നു.


Share our post

Kannur

ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ

Published

on

Share our post

ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.


Share our post
Continue Reading

Kannur

പവർഫുളാണ്‌ ഊർജതന്ത്രം അധ്യാപിക

Published

on

Share our post

പാപ്പിനിശേരി: പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ പ്രതിസന്ധികളെ തരണംചെയ്യാമെന്ന്‌ തെളിയിക്കുകയാണ്‌ പാപ്പിനിശേരി ജിയുപിഎസ് അധ്യാപിക പി വി തുഷാര. വിദ്യാർഥികളെ പഠനമികവിലേക്ക് നയിക്കുന്നതോടൊപ്പം പവർലിഫ്റ്റിങ്ങിൽ പവർഫുള്ളാവുകയാണ്. അഞ്ചു മാസത്തെ പരിശീലനത്തിലൂടെയാണ്‌ ജില്ലാ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ് മൽസരത്തിൽ 57 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്ട്രോങ് വുമൺ ഓഫ് കണ്ണൂർ പട്ടവും കരസ്ഥമാക്കിയത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് നേട്ടത്തിന് വഴിതുറന്നത്. ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന ഭർത്താവ് രാഹുൽ കൃഷ്ണനോടൊപ്പം കൂട്ടുവന്നപ്പോഴാണ്‌ ശരീരം പുഷ്ടിപ്പെടുത്തിയാലോ എന്ന തോന്നലുണ്ടായത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള തനിക്ക് ഇതൊന്നും ചെയ്യാനാകില്ലെന്ന തോന്നലിൽ വെറുതെയിരുന്നു. ഏറെ നാളുകൾക്കുശേഷം പാപ്പിനിശേരി പ്രോസ് റ്റൈൽ ജിംനേഷ്യം പരിശീലകൻ ശൈലേഷിന്റെ നിർദേശത്തിൽ ജിംമ്മിന്റെ ബാലപാഠങ്ങളിലേക്ക്. ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ മുടങ്ങാതെ ജിംനേഷ്യത്തിലെ വ്യായാമങ്ങൾ. ഒരു മാസത്തിനകം പൂർണ ആത്മവിശ്വാസം നേടി. പിന്നീടുള്ള ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് അതിവേഗം മുന്നേറി. അച്ഛനും അമ്മയും ഭർത്താവും മകനും മടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ഒപ്പംചേർന്നത് കുതിപ്പിന്‌ വേഗംകൂട്ടി. ബഞ്ച് പ്രസിൽ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണീ ഊർജതന്ത്രം അധ്യാപിക. ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ആദ്യം നിയമനം ലഭിച്ചെങ്കിലും അധ്യാപികയാകാൻ അതിയായ മോഹമുള്ളതിനാൽ വനംവകുപ്പിലെ ജോലി ഉപേക്ഷിച്ചു. 2021 ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.


Share our post
Continue Reading

Kannur

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക റവന്യൂ റിക്കവറി

Published

on

Share our post

കണ്ണൂർ: കേരള വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍ സബ് ഡിവിഷന് കീഴിലുള്ള മുഴുവന്‍ ഉപഭോക്താക്കളുംമാര്‍ച്ച് 15നകം വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുകയും റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!