Kannur
പ്ലാസ്റ്റിക് ബാഗുകൾ കളം പിടിക്കുമ്പോൾ പേപ്പർബാഗുമായി ശ്രീജ കടക്കെണിയിൽ

കണ്ണൂർ:നിരോധിത പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം പേപ്പർബാഗുകൾ കളം പിടിക്കുമെന്ന ധാരണയിൽ നിർമ്മാണ യൂനിറ്റാരംഭിച്ച ധർമ്മടം അണ്ടലൂരിലെ എം.ശ്രീജ ചെന്നുപെട്ടത് കടക്കെണിയിൽ .പ്ലാസ്റ്റിക്ക് മുക്ത നാടിനായ് നാട്ടുകാരും കച്ചവടക്കാരും കൂടെ ഉണ്ടാവുമെന്ന ധാരണയിൽ പ്രിന്റിംഗ് പ്രസിലെ ജോലി വിട്ടാണ് ഇവർ പേപ്പർ ബാഗ് നിർമ്മാണവ്യവസായത്തിലേക്ക് കാലെടുത്ത് വെച്ചത്.
മൂന്ന് വർഷം മുമ്പ് ധർമ്മടം കാനറാ ബാങ്കിൽ നിന്ന് 5,50,000 രൂപ വായ്പ എടുത്താണ് സംരംഭം തുടങ്ങിയത്. പരിശീലനത്തിനൊന്നും പോകാതെ മാർക്കറ്റിൽ നിന്ന് വാങ്ങിയ ബാഗുകളുടെ നിർമ്മാണം സ്വയം മനസ്സിലാക്കിയാണ് ശ്രീജ തുടങ്ങിയത്.സ്‌ക്രീൻ പ്രിന്റിംഗ് ജോലി അറിയാവുന്നതിനാൽ ആകർഷകമായി തന്നെ പേപ്പർബാഗ് നൽകാമെന്നതായിരുന്നു കണക്കുകൂട്ടൽ. പ്രോത്സാഹിപ്പിക്കേണ്ട സംരംഭമായിട്ടും വായ്പയിൽ സബ് സിഡിയൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ല.
അണ്ടലൂർ ക്ഷേത്രത്തിന് സമീപത്തെ മേക്കിലേരി വീട്ടിനോടനുബന്ധിച്ച് ഒരുക്കിയ ചെറിയ പണിപ്പുരയിലാണ് കടമെടുത്ത് ഈ സംരംഭക സൗപർണിക എന്ന പേരിൽ പേപ്പർ നിർമ്മാണ യൂനിറ്റ് തുടങ്ങിയത്.ടെക് സ്‌റ്റൈൽ ബാഗുകൾ, ബേക്കറി കവറുകൾ എന്നിവയാണ് ഇവിടെ കൂടുതൽ നിർമ്മിക്കുന്നത്.ഭർത്താവ് പ്രമോദും മകൻ അതുലും സഹായത്തിനുണ്ടായിരുന്നു.
ഇവർക്ക് പുറമെ നാല് കുടുംബശ്രീ അംഗങ്ങളും കൂടെ കൂടി. ശ്രീജ നല്കുന്ന ഓർഡറുകൾക്ക് അനുസരിച്ച് തങ്ങളുടെ വീടുകളിൽ നിന്ന് ബാഗ് നിർമ്മിച്ചു കൈമാറുന്ന ജോലിയായിരുന്നു അവർക്ക്.നിരോധിത പ്ലാസ്റ്റിക്കിനെതിരായ പ്രചരണം തുടങ്ങിയ ആദ്യഘട്ടത്തിൽ എല്ലാ കച്ചവടക്കാരും പ്പേപ്പർ ബാഗുകൾ വലിയ തോതിൽ വാങ്ങിയിരുന്നു.
വൂവൺ പ്ലാസ്റ്റിക്ക് സംബന്ധിച്ച കോടതി വിധിയ്ക്ക് ശേഷമാണ് പേപ്പർ ബാഗുകൾക്ക് കഷ്ടകാലം തുടങ്ങിയതെന്ന് ശ്രീജ പറയുന്നു.ടെക്സ്‌റ്റൈൽ ബാഗുകൾക്ക് ഇപ്പോൾ തീരെ ആവശ്യക്കാരില്ല.ബേക്കറി കവറുകൾക്കും ആവശ്യക്കാർ കുറഞ്ഞു.കോയമ്പത്തൂരിൽ നിന്ന് പേപ്പർ വരുത്തിയാണ് ശ്രീജ പേപ്പർ നിർമ്മിക്കുന്നത്.ഈ രീതിയിൽ പോയാൽ താൻ കടക്കെണിയിൽ വീഴാൻ അധികമൊന്നും താമസമില്ലെന്നാണ് ഈ സംരംഭകയുടെ ആധി.
Kannur
ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ


ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.
1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.
Kannur
പവർഫുളാണ് ഊർജതന്ത്രം അധ്യാപിക


പാപ്പിനിശേരി: പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ പ്രതിസന്ധികളെ തരണംചെയ്യാമെന്ന് തെളിയിക്കുകയാണ് പാപ്പിനിശേരി ജിയുപിഎസ് അധ്യാപിക പി വി തുഷാര. വിദ്യാർഥികളെ പഠനമികവിലേക്ക് നയിക്കുന്നതോടൊപ്പം പവർലിഫ്റ്റിങ്ങിൽ പവർഫുള്ളാവുകയാണ്. അഞ്ചു മാസത്തെ പരിശീലനത്തിലൂടെയാണ് ജില്ലാ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ് മൽസരത്തിൽ 57 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്ട്രോങ് വുമൺ ഓഫ് കണ്ണൂർ പട്ടവും കരസ്ഥമാക്കിയത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് നേട്ടത്തിന് വഴിതുറന്നത്. ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന ഭർത്താവ് രാഹുൽ കൃഷ്ണനോടൊപ്പം കൂട്ടുവന്നപ്പോഴാണ് ശരീരം പുഷ്ടിപ്പെടുത്തിയാലോ എന്ന തോന്നലുണ്ടായത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള തനിക്ക് ഇതൊന്നും ചെയ്യാനാകില്ലെന്ന തോന്നലിൽ വെറുതെയിരുന്നു. ഏറെ നാളുകൾക്കുശേഷം പാപ്പിനിശേരി പ്രോസ് റ്റൈൽ ജിംനേഷ്യം പരിശീലകൻ ശൈലേഷിന്റെ നിർദേശത്തിൽ ജിംമ്മിന്റെ ബാലപാഠങ്ങളിലേക്ക്. ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ മുടങ്ങാതെ ജിംനേഷ്യത്തിലെ വ്യായാമങ്ങൾ. ഒരു മാസത്തിനകം പൂർണ ആത്മവിശ്വാസം നേടി. പിന്നീടുള്ള ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് അതിവേഗം മുന്നേറി. അച്ഛനും അമ്മയും ഭർത്താവും മകനും മടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ഒപ്പംചേർന്നത് കുതിപ്പിന് വേഗംകൂട്ടി. ബഞ്ച് പ്രസിൽ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണീ ഊർജതന്ത്രം അധ്യാപിക. ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ആദ്യം നിയമനം ലഭിച്ചെങ്കിലും അധ്യാപികയാകാൻ അതിയായ മോഹമുള്ളതിനാൽ വനംവകുപ്പിലെ ജോലി ഉപേക്ഷിച്ചു. 2021 ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.
Kannur
വാട്ടര്‍ ചാര്‍ജ് കുടിശ്ശിക റവന്യൂ റിക്കവറി


കണ്ണൂർ: കേരള വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍ സബ് ഡിവിഷന് കീഴിലുള്ള മുഴുവന്‍ ഉപഭോക്താക്കളുംമാര്‍ച്ച് 15നകം വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുകയും റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്