Kerala
പറ്റിപ്പെന്ന് മാത്രമല്ല പിടിച്ചുപറിയും, റെയിൽവേയുടെ ക്രൂരത ശനിയും, ഞായറും

തിരുവനന്തപുരം: ആർ.എ.സി (റിസർവേഷൻ എഗൻസ്റ്റ് ക്യാൻസലേഷൻ) ഓവർ ബുക്കിംഗ് നടത്തിയശേഷം സ്ളീപ്പർ ക്ലാസ് റിസർവേഷനുള്ള യാത്രക്കാർക്ക് രാത്രി ബർത്ത് നൽകാതെ റെയിൽവേ. സ്ളീപ്പർ ചാർജ് വാങ്ങി ബുക്ക് ചെയ്യുന്ന ആർ.എ.സി ടിക്കറ്റുകൾക്കാണ് സീറ്റ് മാത്രം നൽകുന്നത്. ക്യാൻസലേഷൻ കുറവുള്ള ശനി, ഞായർ ദിവസങ്ങളിലാണ് ഈ പിടിച്ചുപറി.
മംഗലാപുരം തിരുവനന്തപുരം ട്രെയിനുകളിൽ പത്ത് ദിവസം മുമ്പ് റിസർവ് ചെയ്താലും ശനി, ഞായർ ദിവസങ്ങളിൽ 100 ആർ.എ.സി ടിക്കറ്റുകളുണ്ടാകും. ക്യാൻസലേഷനിലൂടെ ബർത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആർ.എ.സി ടിക്കറ്റെടുക്കുക. സ്ളീപ്പർചാർജ് വാങ്ങി നൂറ് യാത്രക്കാരെ ഇരുത്തിക്കൊണ്ടു പോകുമ്പോൾ ഒരു കോച്ചിൽ നിന്നുള്ള അധികവരുമാനമാണ് ലഭിക്കുക.
ഡിവിഷണൽ ഓഫീസിലെ ചില ഉദ്യോഗസ്ഥർ അമിത ലാഭമുണ്ടാക്കി ആളാവാൻ നടത്തുന്ന നടപടിയാണിതെന്നും ആരോപണമുണ്ട്.കഴിഞ്ഞ ഏഴിന് തിരുവനന്തപുരത്തു നിന്ന് 7.25ന് തിരിച്ച മാവേലി എക്സ്പ്രസിൽ (16604) ആർ.എ.സി ടിക്കറ്റുകൾക്ക് സ്ളീപ്പർ അനുവദിക്കാൻ ടി.ടി.ഇയും ഉണ്ടായിരുന്നില്ല. എറണാകുളത്തെത്തിയപ്പോൾ യാത്രക്കാർ മറ്റ് കമ്പാർട്ട്‌മെന്റുകളിൽ ടി.ടി.ഇയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ആർ.പി.എഫിന്റെ ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ സുരക്ഷാ പ്രശ്നമുണ്ടെങ്കിൽ അടുത്ത സ്റ്റേഷനിൽ പൊലീസിനെ എത്തിക്കാമെന്നായിരുന്നു മറുപടി. 139ൽ വിളിച്ച് അറിയിക്കാനും നിർദ്ദേശിച്ചു. 139ൽ വിളിച്ച് പി.എൻ.ആർ നമ്പർ രേഖപ്പെടുത്തിയപ്പോൾ നന്ദി അറിയിച്ച് കാൾ കട്ടായി.ഇല്ലാത്ത സ്ളീപ്പർ എങ്ങനെ നൽകുമെന്ന് റെയിൽവേഎട്ടിന് മംഗലാപുരത്തു നിന്നുള്ള മാംഗ്ലൂർ എക്സ്പ്രസിൽ (16348) ആർ.എ.സി ടിക്കറ്റെടുത്തവർക്കും രാത്രിയിൽ ബർത്ത് കിട്ടിയില്ല.
രണ്ട് ടി.ടി.ഇമാരെ ബന്ധപ്പെട്ടെങ്കിലും ഇല്ലാത്ത സ്ളീപ്പർ എങ്ങനെ നൽകുമെന്നായിരുന്നു മറുചോദ്യം. മുതിർന്ന പൗരൻമാർക്കുൾപ്പെടെ ഉണ്ടായിരുന്ന ആനുകൂല്യങ്ങൾ നിറുത്തലാക്കിയതിനു പിന്നാലെയാണ് ഓവർബുക്കിംഗ് കൊള്ളയടി.
അതേ സമയം, മലബാറിൽ നിന്നുള്ള ജനപ്രതിനിധികളുടെ ആവശ്യപ്രകാരം യാത്രക്കാർക്ക് സീറ്റെങ്കിലും ലഭിക്കാനാണ് 100 ആർ.എ.സി അനുവദിക്കുന്നതെന്നാണ് ഡിവിഷണൽ ഓഫീസിൽ ഒരു ഉദ്യോഗസ്ഥൻ അറിയിച്ചത്. തിരുവനന്തപുരത്ത് ചികിത്സയ്‌ക്കെത്തുന്ന രോഗികളും പ്രായമേറിയവരുമാണ് മംഗലാപുരംതിരുവനന്തപുരം റൂട്ടിൽ മാവേലിയിലും മാംഗ്ലൂർ എക്സ്പ്രസിലും കൂടുതലുമുണ്ടാവുക.
Breaking News
അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.
Kerala
കേരപദ്ധതി; റബ്ബർ, ഏലം, കാപ്പി കർഷകർക്ക് സബ്‌സിഡി ഈ വർഷംമുതൽ

കൃഷിവകുപ്പ് ലോകബാങ്ക് സഹായത്തോടെ ആവിഷ്‌കരിച്ച ‘കേര’ പദ്ധതിയിൽ റബ്ബർ, ഏലം, കാപ്പി കർഷകർക്കുള്ള സബ്‌സിഡി വിതരണം ഈ വർഷം തുടങ്ങും. റബ്ബർ കർഷകർക്ക് 75,000 രൂപ ഹെക്ടറൊന്നിന് സബ്‌സിഡി കിട്ടും. ഏലത്തിന് ഹെക്ടറൊന്നിന് 1,00,000 രൂപയും കാപ്പിക്ക് 1,10,000 രൂപയും സബ്‌സിഡി അനുവദിക്കും.റബ്ബറിന്, അഞ്ച് ഹെക്ടർവരെ കൃഷിയുള്ളവർക്കാണ് സഹായധനം. ഏലത്തിന് എട്ട് ഹെക്ടർവരെയും കാപ്പിക്ക് പത്ത് ഹെക്ടർവരെയും കൃഷിഭൂമിയുള്ളവർക്ക് സഹായം നൽകും.
കോട്ടയം, പത്തനംതിട്ട, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റബ്ബർക്കർഷകർക്കാണ് സഹായം കിട്ടുക. കാപ്പിക്കുള്ള സഹായം വയനാട് ജില്ലയിലെ കർഷകർക്കും ഏലം സഹായധനം ഇടുക്കിയിലെ കർഷകർക്കുമാകും.
ജൂണിൽ സബ്‌സിഡി ലഭ്യമാകുമെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. മൂന്ന് വിളകളിലും പത്ത് ഹെക്ടർവരെ കൃഷിഭൂമിയുള്ള കർഷകർക്ക് പ്രത്യേക പരിശീലനം നൽകും. പരിശീലനം നേടി അപേക്ഷ നൽകുന്നവരിൽനിന്നാണ് സബ്‌സിഡിക്ക് അർഹരായവരെ തിരഞ്ഞെടുക്കുകയെന്ന് കൃഷി അസിസ്‌റ്റന്റ് ഡയറക്ടർ (കേര പ്രോജക്ട്) ഡോ. എസ്. യമുന പറഞ്ഞു.കേരപദ്ധതിയുടെ ആദ്യഗഡുവായി 139.65 കോടി രൂപ ലോകബാങ്കിൽനിന്ന് ലഭിച്ചു. കൃഷിവകുപ്പാണ് പ്ലാന്റേഷൻ ഡയറക്ടറേറ്റ് വഴി പദ്ധതി നടപ്പാക്കുന്നത്. കൃഷിവകുപ്പിന്റെ 2365.5 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം കിട്ടി. മേയിൽ ഉദ്‌ഘാടനം ചെയ്യും.
Kerala
മരത്തിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു

മാനന്തവാടി: കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്‌സൺ (47) ആണ് മരിച്ചത്. വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്നതിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഔസേപ്പ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജെയ്സൺ. ഭാര്യ: ജിൻസി (അധ്യാപിക, വാളേരി ഗവ.ഹൈസ്കൂൾ), മക്കൾ: നിസ, സിയ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്