Connect with us

MATTANNOOR

മലബാറിന്റെ ടൂറിസം: പഴശ്ശി സ്മൃതി മന്ദിരം നവീകരണം തുടങ്ങി

Published

on

Share our post

മട്ടന്നൂര്‍ : മട്ടന്നൂർ പഴശ്ശിയിലെ പഴശ്ശി സ്മൃതി മന്ദിരത്തിന്റെ നവീകരണ പ്രവൃത്തി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മലബാറിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി കിഫ്ബിയിൽനിന്ന്‌ 2.64 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സ്മൃതിമന്ദിരം നവീകരിക്കുന്നത്. പഴശ്ശി കൊട്ടാരത്തിന്റെ കുളവും സമീപപ്രദേശവും ഉൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തി നടത്തുക. സ്മൃതി മന്ദിരം, ചരിത്ര ഗവേഷക മ്യൂസിയം, ആംഫി തിയറ്റർ, വിശ്രമകേന്ദ്രം, കുട്ടികൾക്ക് കളിസ്ഥലം, ഫുഡ് കോർട്ട് എന്നിവ നിർമിക്കും. 

 കെ.ഐ.ഐ.ഡി.സി.യാണ് നവീകരണ പ്രവൃത്തിയുടെ പദ്ധതിരേഖ തയ്യാറാക്കിയത്. തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പഴശ്ശി സ്മൃതി മന്ദിരം നവീകരിക്കുന്നത്. കെ. ഭാസ്‌കരൻ നഗരസഭാ ചെയർമാനായിരിക്കെ 2014ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ കുളത്തിൽ കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതിമന്ദിരം പണിതത്. 2016ൽ സ്മൃതിമന്ദിരത്തിൽ പഴശ്ശിരാജയുടെ പ്രതിമയും സ്ഥാപിച്ചു. പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ വിവിധ ഏടുകൾ ചുവർചിത്രങ്ങളായി ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്.

 സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് തുടക്കമിട്ട പഴശ്ശിരാജയുടെ ചരിത്രം പുതുതലമുറയ്ക്ക് മനസിലാക്കാവുന്ന തരത്തിലാണ് ചരിത്ര മ്യൂസിയവും സ്മൃതി മന്ദിരവും ഒരുക്കുക. കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷയായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്‌ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍. ഷാജിത്ത്, വൈസ് ചെയർമാൻ ഒ. പ്രീത, സ്ഥിരംസമിതി അധ്യക്ഷരായ പി. പ്രസീന, വി.കെ. സുഗതൻ, പി. ശ്രീനാഥ്, കൗൺസിലർമാരായ പി. രാഘവൻ, പി.പി. അബ്ദുള്‍ ജലീല്‍, സി.പി. വാഹിദ, കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എൻ.വി. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം. രതീഷ്, നഗരസഭാ സെക്രട്ടറി എസ്. വിനോദ് കുമാർ, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 സ്മൃതി മന്ദിരം നവീകരിക്കാന്‍ സ്ഥലംവിട്ട് നല്‍കുകയും കിക്ക്ബോക്സിങ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്ത പി.കെ. വിപിനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. പഴശ്ശി ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികളുടെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ സ്വീകരിച്ചത്. വിദ്യാര്‍ഥികളെ മന്ത്രി അഭിനന്ദിച്ചു.


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!