Connect with us

Kannur

ലോക്‌സഭയിൽ കേരളത്തിന്റെ ശബ്ദം ദുർബലം -മുഖ്യമന്ത്രി

Published

on

Share our post

കണ്ണൂർ : ലോക്‌സഭയിൽ കേരളത്തിന്റെ ശബ്ദം വളരെ ദുർബലമാണെന്ന് മുഖ്യമന്ത്രി. കേരളത്തിൽനിന്നുള്ളവരുടെ ശബ്ദം ശക്തമായി ഉയർന്ന കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻപോലും സാധിക്കുന്നില്ല -മുഖ്യമന്ത്രി പറഞ്ഞു.

ധർമടംമണ്ഡല പര്യടനത്തിന്റെ സമാപനദിവസമായ ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളിൽ നടന്ന എൽ.ഡി.എഫ്. കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ എം.പി.മാർ ചേർന്ന് നിവേദനം നൽകണമെന്ന് എം.പി.മാരുടെ യോഗത്തിൽ തീരുമാനമെടുത്തു. എല്ലാവരും സമ്മതിക്കുകയും ചെയ്തു.

എന്നാൽ നിവേദനത്തിൽ ഒപ്പിടാൻപോലും യു.ഡി.എഫിന്റെ 18 എം.പി.മാരും തയ്യാറായില്ല.ബി.ജെ.പി.യെ പിണക്കേണ്ടെന്നാണ് അവരുടെ തീരുമാനം. പാർലമെന്റിൽ ഉന്നയിക്കേണ്ട നിരവധി സംഭവങ്ങൾ നടന്നു. എന്നാൽ ഒരു നേർത്ത ശബ്ദം പോലും അവരുടെ ഭാഗത്ത് നിന്ന് ഉയർന്നില്ല.

സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ശശി, എൻ.ചന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗമായ എം.സുരേന്ദ്രൻ, സി.പി.ഐ. നേതാവ് സി.എൻ.ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

കോൺഗ്രസ് അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു -മുഖ്യമന്ത്രി

പിണറായി : അപകീർത്തികരമായ കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന എൽ.ഡി.എഫ്. പിണറായി ലോക്കൽ ബഹുജനസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി. നേതൃയോഗത്തിൽ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്‌ധനായ സുനിൽ എന്നയാൾ എത്തിയത് കോൺഗ്രസ് നേതാക്കളെ പഠിപ്പിക്കാനാണ്. ഇല്ലാക്കഥ പ്രചരിപ്പിക്കണം.

അതിന്റെ അടിസ്ഥാനത്തിൽ വസ്തുതകൾ ഒഴിവാക്കി ഭാവനകൾ നിരത്തി പ്രചരിപ്പിക്കുകയാണ്.

പിണറായി കൺവെൻഷൻ സെന്റർ, പന്തക്കപ്പാറ, പാറപ്രം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ പി. ശശി, എം. സുരേന്ദ്രൻ, സി.എൻ. ചന്ദ്രൻ, പി. ബാലൻ, കെ. ശശിധരൻ, കക്കോത്ത് രാജൻ, സി.എൻ. ഗംഗാധരൻ, കൈപ്പച്ചേരി മുകുന്ദൻ, കെ.കെ. രാഘവൻ, എം. മഹേഷ്‌കുമാർ, കെ.പി. സദു, സി. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.

പാട്ടുകാരി സാഗരിക റിനേഷിന് മുഖ്യമന്ത്രി ഉപഹാരം നൽകി. സി.കെ. റാസി വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രവും ചടങ്ങിൽ കൈമാറി.


Share our post

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Kannur

എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 0497 2700357, എം.ആര്‍.എസ് പട്ടുവം – 04602 203020.


Share our post
Continue Reading

Kannur

ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ

Published

on

Share our post

ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.


Share our post
Continue Reading

Trending

error: Content is protected !!