Kerala
‘പെറ്റ് സി.ടി സ്‌കാനിലൂടെ’ രോഗനിർണയവും ചികിത്സയും നമ്പർ വൺ

കോഴിക്കോട് : ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളെക്കുറിച്ച് കേൾക്കുന്നതുതന്നെ പേടിയും ആശങ്കയുമാണ് പലർക്കും. വേഗത്തിലുള്ള രോഗ നിർണയവും ഫലപ്രദമായ ചികിത്സയുമാണ് ഏക ആശ്വാസം. അത്യാധുനിക ‘പെറ്റ് സി.ടി സ്കാനി’ലൂടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് രോഗികൾക്ക് നൽകുന്നതും അതാണ്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യമായി സ്ഥാപിച്ച പെറ്റ് സ്‌കാൻ 10 മാസം പിന്നിടുമ്പോൾ, ആയിരത്തിലേറെയാളുകൾക്ക് അതിവേഗ രോഗനിർണയവും മികച്ച ചികിത്സയും ഉറപ്പാക്കാനായി. ന്യൂക്ലിയാർ മെഡിസിൻ വിഭാഗത്തിൽ 10 കോടി ചെലവിട്ടാണ് സർക്കാർ ഇതൊരുക്കിയത്. ഐസോടോപ്പുകൾ ഉപയോഗിച്ചുള്ള സൂക്ഷ്‌മ സ്‌കാനിങ് സംവിധാനം നിലവിൽ സംസ്ഥാനത്ത് ചില പ്രമുഖ സ്വകാര്യ ആശുപത്രികളിൽ മാത്രമാണുള്ളത്.
ക്യാൻസർ ഉൾപ്പെടെ പല മാരക രോഗങ്ങളും നേരത്തെ നിർണയിക്കാനാവുമെന്നതാണ് പ്രത്യേകത. ഇതുവഴി വേഗത്തിൽ ചികിത്സനൽകി രോഗം ഭേദമാക്കാനാവും. പുറമെ പ്രകടമാകാത്ത അർബുദം, അണുബാധ, ക്ഷയരോഗം, പാർക്കിൻസൺസ്, മറവിരോഗം എന്നിവയുടെ കാരണം, അപസ്മാരത്തിന്റെ തലച്ചോറിലെ ഉറവിടം എന്നിവ കണ്ടെത്താനും ബൈപാസ് ചികിത്സ ഫലപ്രദമാണോ എന്നുറപ്പാക്കാനുമാവും. ബയോപ്‌സിയുടെ കൃത്യതയും അറിയാം.
ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽനിന്ന് നിർദേശിക്കുന്നവരിൽ മാത്രമാണ് രോഗനിർണയം നടത്തുക. റേഡിയോ ട്രേസറുകൾ കുത്തിവച്ചശേഷമാണ് സ്കാനിങ്. റേഡിയോ ട്രേസറുകൾ അർബുദമുള്ള കോശങ്ങൾ എവിടെയെല്ലാം ഉണ്ടെന്ന് കണ്ടെത്തും. ഐസോടോപ്പുകൾ ഉപയോഗിച്ചാണ് സ്കാനിങ്. ഇത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മനസ്സിലാക്കി രോഗം നിർണയിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ 25,000 രൂപവരെ ചെലവുള്ള ഈ സ്കാൻ ഇവിടെ 11,000 രൂപക്കാണ് ചെയ്യുന്നത്. ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തി സൗജന്യമാക്കാനും ശ്രമമുണ്ട്.
റേഡിയേഷൻ പ്രസരണമുള്ളതിനാൽ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ മാതൃകയിലാണ് സജ്ജീകരണം. കൊച്ചിയിലുള്ള മോളിക്യൂലാർ സൈക്‌ളോട്രോൺസ് എന്ന സ്ഥാപത്തിൽനിന്ന് ആവശ്യാനുസരണം മരുന്ന് ദിവസേന എത്തിക്കുന്നു. 110 മിനിറ്റ് കഴിയുമ്പോൾ അളവ് പകുതിയായി കുറയുന്നതിനാൽ കൂടുതൽ സൂക്ഷിച്ചുവയ്ക്കാനാകില്ല.
ഡോ.പി ഹരിലാലിന്റെ നേതൃത്വത്തിൽ ഡോ. വിവേക് മാത്യു, ഡോ. അലീസ് നൈവർ, ഫിസിഷ്യൻ ഡോ. സരിൻ കൃഷ്ണ എന്നിവരാണ് രോഗനിർണയം നടത്തുന്നത്.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്