Connect with us

Kannur

കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി വടിയെടുത്തു; മാലിന്യനീക്കം ഇനി അഭിമാന പ്രശ്നം

Published

on

Share our post

കണ്ണൂർ: ഹരിതകർമ്മ സേനയ്ക്ക് നൽകാതെ പ്ലാസ്റ്റിക് പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് കോർപ്പറേഷൻ.മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് തടയാനും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലും മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുന്നതിനും കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.

നിരന്തരമായ ബോധവൽക്കരണത്തിലൂടെയും ഒരു വിഭാഗം ആളുകൾക്ക് മാലിന്യ സംസ്കരണത്തെ കുറിച്ച് തിരിച്ചറിവുണ്ടാകാത്ത സ്ഥിതിയാണെന്ന് അധികൃതർ പറഞ്ഞു.ഹരിത കർമ്മ സേനാംഗങ്ങളോട് തർക്കിക്കുകയാണ് പലരും.കർശ്ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണുന്നില്ലെന്നും സേനാംഗങ്ങൾ പറഞ്ഞു.നിലവിൽ ഹരിത കർമ്മസേന വീടുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയാൽ പലരും പണം നൽകാനുള്ള മടി കാരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാത്ത സാഹചര്യമാണ്.

ഇരുട്ടാവുന്നതോടെ ഇവ കത്തിച്ചു കളയുകയാണ്.ഹരിത കർമ്മ സേനയിൽ രജിസ്റ്റർ ചെയ്ത് ജൈവ മാലിന്യം സ്വന്തമായും അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറാനുമാണ് നേരത്തെ നിർദ്ദേശം നൽകിയിരുന്നത്.ഫ്‌ളാറ്റുകളിൽ താമസിക്കുന്ന ഓരോ കുടുംബങ്ങളും ഹരിത കർമ്മസേനയിൽ വേറെ വേറെ രജിസ്റ്റർ ചെയ്തു മാലിന്യം ഹരിത കർമ്മ സേനയ്ക്ക് നൽകണം.

ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സഹകരിക്കാത്ത സ്ഥിതിയുമുണ്ട്.വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവൽക്കരണം നൽകി കൊണ്ടുള്ള സർവ്വെ നടത്താനും കോർപ്പറേഷന് പദ്ധതിയുണ്ട്.90 ഇടങ്ങളിൽ ക്യാമറകൾപൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കോർപ്പറേഷൻ പരിധിയിൽ 90 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

രാത്രികാലങ്ങളിൽ വാഹനങ്ങളിലും മറ്റുമായി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെയും മലിനജലം പൊതുസ്ഥലത്തിലേക്കൊഴുക്കുന്നവരെയും പ്ലാസ്റ്റിക് കത്തിക്കുന്നതും ഉൾപ്പെടെ കണ്ടെത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നുണ്ട്.

നിയമം ലംഘിച്ചാൽ

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പിഴ.

കോർപ്പറേഷൻ ആവശ്യസേവനങ്ങൾ തടയും.


Share our post

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Kannur

എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 0497 2700357, എം.ആര്‍.എസ് പട്ടുവം – 04602 203020.


Share our post
Continue Reading

Kannur

ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ

Published

on

Share our post

ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.


Share our post
Continue Reading

Trending

error: Content is protected !!