Kerala
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര: സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കില്ലെന്ന് ബസുടമ സംഘടന

തിരുവനന്തപുരം:അതിദരിദ്ര വിദ്യാർഥികൾക്ക് നവംബർ ഒന്നു മുതൽ ബസുകളിൽ സൗജന്യയാത്ര അനുവദിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ ബസുടമ സംഘടന. ഉത്തരവ് അംഗീകരിക്കില്ലെന്നും ഇളവ് നൽകില്ലെന്നും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു.
അതിദാരിദ്ര്യ നിർമാർജന യജ്ഞത്തിന്റെ ഭാഗമായാണ് ഇത്തരം വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ സൗജന്യ യാത്ര തീരുമാനിച്ചത്. 64,006 കുടുംബങ്ങളിലെ 20,000 വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
എന്നാൽ, സർക്കാറിന്റേത് ഏകപക്ഷീയ തീരുമാനമാണെന്നാണ് സംഘടനയുടെ വാദം. കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഉത്തരവ് ഇറങ്ങിയപ്പോഴാണ് സ്വകാര്യ ബസുകളെയും ഉൾപ്പെടുത്തിയത് ശ്രദ്ധയിൽ പെട്ടതെന്ന് സംഘടന പറയുന്നു.
കെ.എസ്.ആർ.ടി.സിക്ക് ഉള്ളതു പോലെ നികുതിയിളവോ ആനുകൂല്യങ്ങളോ സ്വകാര്യ ബസുകൾക്കില്ലെന്ന് കെ.ബി.ടി.എ സംസ്ഥാന പ്രസിഡന്റ് ജോൺസൺ പടമാടൻ ചൂണ്ടിക്കാട്ടി. തീരുമാനം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ സർവിസ് നിർത്തിവെക്കുന്നത് അടക്കം സമരങ്ങളിലേക്ക് തിരിയുമെന്നും കെ.ബി.ടി.എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചൂണ്ടിക്കാട്ടി.
Kerala
വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസ്; വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഗതാഗത കമ്മീഷണറുടെ ഉത്തരവ്

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് ആശ്വാസമായി മോട്ടോർ വാഹനവകുപ്പിന്റെ ഉത്തരവ്. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃതമായി കേസെടുക്കാൻ പാടില്ലെന്നാണ് ഗതാഗത കമ്മീഷണർ ഉത്തരവിട്ടത്. വ്യക്തമായ തെളിവുണ്ടെങ്കിൽ മാത്രം കേസെടുക്കണമെന്നാണ് ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ചിത്രമെടുത്ത് ലൈസൻസ് ഇല്ല, വാഹന പുക പരിശോധന നടത്തിയില്ല തുടങ്ങി പേരുകളിൽ കേസെടുക്കരുതെന്ന് ഗതാഗത കമ്മീഷണർ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഇത്തരത്തിൽ കേസുകളെടുക്കുന്നത് വകുപ്പിന് മോശം പേരുണ്ടാക്കുന്നുവെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവിൽ പറയുന്നത്. കൃത്യമായ തെളിവുകളുണ്ടായാൽ മാത്രം ഫോട്ടോയെടുത്ത് കേസെടുത്താൽ മതിയെന്നാണ് ഉത്തരവ്. മാത്രമല്ല കോണ്‍ട്രാക്ട് ഗ്യാരേജ് വാഹനങ്ങളുടെ ലഗേജ് ക്യാരിയറിൽ മാറ്റം വരുത്തിയാൽ കേസെടുക്കേണ്ടെന്നും ഗതാഗത കമ്മീഷണർ നിർദ്ദേശിച്ചു. ടാക്സി വാഹനങ്ങള്‍ക്ക് ഈ കേസെടുക്കുന്നത് ബുദ്ധിമുണ്ടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ നിർദ്ദേശം.
Kerala
വിളിക്കുന്നത് ആരെന്നറിയാന്‍ ട്രൂ കോളറൊന്നും വേണ്ട, പുതിയ ഫീച്ചര്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: നമ്മുടെയൊക്കെ ഫോണിലേക്ക് ഒരു കോള്‍ വരുമ്പോള്‍, അത് സേവ് ചെയ്തിട്ടില്ലാത്ത നമ്പറാണെങ്കില്‍ വിളിക്കുന്നത് ആരാണെന്ന് അറിയാന്‍ സാധിക്കണ്ടേ? ഇപ്പോള്‍ പലരും ട്രൂ കോളര്‍ പോലുള്ള ആപ്പുകളൊക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇനി അതിന്റേയും ആവശ്യമുണ്ടാകില്ല. ടെലികോം സേവന കമ്പനികള്‍ തന്നെ കോള്‍ വരുമ്പോള്‍ അതാരാണെന്ന വിവരം നല്കിയാല് എങ്ങനെയുണ്ടാകും? അങ്ങനൊരു സൗകര്യം വേഗത്തില്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ടെലികോം വകുപ്പ്. കോള്‍ വരുമ്പോള്‍ നമ്പറിനൊപ്പം ആരാണ് വിളിക്കുന്നതെന്ന് കാണിക്കുന്നതിനുള്ള പരീക്ഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ടെലികോം വകുപ്പ്. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃതൃങ്ങള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോളര്‍ നെയിം പ്രസന്റേഷന് അഥവാ സിഎന്‍പി എന്നാണ് പദ്ധതിയുടെ പേര്. ഹരിയാണയിലും മഹാരാഷ്ട്രയിലും ഇതിന്റെ ആദ്യഘട്ട പരീക്ഷണം നടന്നിരുന്നു. റിലയന്‍സ്, ജിയോ, ഭാരതി എയര്‍ടെല്‍ കമ്പനികളാണ് പരീക്ഷണം നടത്തിയത്. വോഡഫോണും വിയും ഉടന്‍ പരീക്ഷണത്തിന് തുടക്കമിടും. വരുംമാസങ്ങളില്‍ രാജ്യവ്യാപകമായി ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. 4ജി, 5ജി ഉപഭോക്താക്കള്‍ക്കായിരിക്കും ഈ സൗകര്യം ആദ്യം ലഭിക്കുക. ട്രൂകോളര്‍പോലെയുള്ള ആപ്പുകള്‍ ഇതിനായി ക്രൗഡ് സോഴ്സ് ഡേറ്റയെ ആശ്രയിക്കുമ്പോള്‍ കൂടുതല്‍ ആധികാരികമായ കെ.വൈ.സി. വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ടെലികോം കമ്പനികള്‍ കോളര്‍ ഐഡികള്‍ പ്രദര്‍ശിപ്പിക്കുക.
Kerala
ആ നടൻ ഷൈൻ! പരാതി നൽകി നടി വിൻസി അലോഷ്യസ്; സിനിമയേതെന്നും വെളിപ്പെടുത്തി

തിരുവനന്തപുരം: വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച സഹതാരം ഷൈൻ ടോം ചാക്കോയെന്ന് വിവരം. നടനെതിരെ വിൻസി പരാതി നൽകി. ഫിലിം ചേംബറിനും സിനിമയുടെ ഐ.സി.സിക്കുമാണ് (ഇന്റേണൽ കംപ്ലെയ്ൻന്റ് അതോറിറ്റി) പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന് തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിൻസി ആരോപിച്ചിരുന്നു. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മോശം പെരുമാറ്റം. സംഭവത്തിൽ വിൻസിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസെടുക്കാനാണ് പൊലീസിന്റെയും നീക്കം. നടനെതിരെ നടപടിയെടുക്കുമെന്ന് താരസംഘടനയായ അമ്മയും ഉറപ്പുനൽകിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്