Connect with us

IRITTY

ആറളം ഫാമിൽ ടവർ നിർമാണം പൂർത്തിയായി: കരിന്തളം-വയനാട് 400 കെ.വി ലൈൻ;നഷ്ട പരിഹാര പാക്കേജ് വൈകുന്നു

Published

on

Share our post

ഇരിട്ടി : കരിന്തളം-വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ നിർമാണം അനുവദിക്കില്ലെന്ന നിലപാട് ശക്തമായിക്കൊണ്ടിരിക്കെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം വൈകുന്നു.

ലൈൻ വലിക്കേണ്ടതും ടവർ നിർമിക്കേണ്ടതും ഇനി ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമാണ്. ആറളം ഫാം ഉൾപ്പെടെയുള്ള മേഖലകളിൽ ടവർ നിർമാണം പൂർത്തിയായി. സർക്കാറിന്റെ അധീനതയിലും പതിച്ചുനൽകിയ ഭൂമിയും ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് കാര്യമായ എതിർപ്പുകളൊന്നുമില്ലാതെ ടവർ നിർമിച്ചത്. ടവറിന്റെ പ്രാരംഭപ്രവൃത്തിക്കായി ജനവാസ മേഖയിലെ ഭൂമിയിൽ അധികൃതർ പ്രവേശിച്ചപ്പോൾ തന്നെ എതിർപ്പ് ശക്തമായിരുന്നു.

ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർമസമിതി ഭാരവാഹികൾക്കൊപ്പം രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരും നിലയുറപ്പിച്ചതോടെ ഇതുവരെ നിർത്തിയിടത്തുനിന്നും ഒരടി നിർമാണം മുന്നോട്ട് നീക്കാൻ കെ.എസ്.ഇ.ബി.ക്കോ കരാർ കമ്പനിക്കോ കഴിഞ്ഞിട്ടില്ല. 500 കോടിയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണമെങ്കിൽ ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം.

ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂപ്രകൃതിയുടെ പ്രത്യേകത അനുസരിച്ച് വേണം ടവർ നിർമിക്കാൻ. ഉയരം കൂടിയ പ്രദേശങ്ങളിൽനിന്ന്‌ ഉയരം കുറഞ്ഞ പ്രദേശങ്ങളിലേക്ക് ടവർ നിർമിച്ച് ലൈൻ വലിക്കുന്ന രീതിയാണ് പിൻതുടരുന്നത്. ഇതിനായി ജനവാസ മേഖലയിലെ ഉയരത്തിലുള്ള കൃഷിയിടങ്ങളിലെ മരങ്ങൾ മുറിക്കണം.

ലൈൻ വലിക്കേണ്ടത് 125 കിലോമീറ്റർ

കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളിലൂടെ 125 കിലോമീറ്റർ ലൈൻ വലിക്കുന്നതിന് 370 ടവറാണ് നിർമിക്കേണ്ടത്. ഇതിൽ മൂന്ന് ജില്ലകളിലുമായി 100 ഓളം ടവറുകൾ മാത്രമാണ് നിർമിച്ചത്.

ബാക്കിയുള്ള 270 ടവറുകളും ജനവാസ മേഖലയിലും കൃഷിയിടങ്ങളിലുമാണ്. രണ്ട് ടവറുകൾ തമ്മിലുള്ള അകലം 200 മുതൽ 600 മീറ്റർ വരെയാണ്. 35 മുതൽ 60 മീറ്റർ വരെയാണ് ഉയരം.

വിപണി വില അടിസ്ഥാനമാക്കിയുള്ളപാക്കേജിനായി സമ്മർദം

എടമൺ കൊച്ചിയിലും മാടക്കത്തറയിലും നടപ്പിലാക്കിയ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥകൾ പ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ചർച്ചകൾ ഉണ്ടായെങ്കിലും ജനകീയ കർമസമിതിയും ജനപ്രതിനിധികളും വിപണിവില അടിസ്ഥാനമാക്കിയുള്ള പാക്കേജിനായി സമ്മർദം ചെലത്തുകയാണ്.

ഈ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ചിരട്ടിയുടെ 80 ശതമാനവും ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവും 40 ശതമാനം എസ്‌ഗ്രേഷ്യയും വിള നഷ്ടത്തിന് സ്ഥിതിവിവരവകുപ്പിന്റെ വ്യവസ്ഥകൾ അനുസരിച്ചിട്ടുള്ള നഷ്ടപരിഹാരവുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

എട്ടു വർഷം മുൻപ്‌ നടപ്പിലാക്കിയ പാക്കേജ് കലോചിതമായി പരിഷ്കരിച്ച് വിപണിവില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരമാണ് ജനകീയ കർമസമതിയുടെ ആവശ്യം.

പ്രശ്‌ന പരിഹാരത്തിന് മന്ത്രി തലത്തിലും പ്രദേശിക തലത്തിലും യോഗങ്ങളും ചർച്ചകളുമൊക്കെ ഉണ്ടായെങ്കിലും പാക്കേജ് വൈകുന്നത് പദ്ധതി പ്രവർത്തനങ്ങളെ ആകെ താളം തെറ്റിക്കുകയാണ്.


Share our post

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

IRITTY

ചാക്കിൽക്കെട്ടി വീട്ടുപറമ്പിൽ ആസ്പത്രി മാലിന്യങ്ങൾ തള്ളിയനിലയിൽ

Published

on

Share our post

ഇരിട്ടി: പായം പഞ്ചായത്തിലെ വിളമനയിൽ വീട്ടുപറമ്പിൽ ചാക്കിൽക്കെട്ടി ആശുപത്രി മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി . വിളമന ഗാന്ധി നഗറിലെ എ. ഗോപാലന്റെ വീട്ടു പറമ്പിലാണ് മാലിന്യം തള്ളിയത്. വിളമന – കരിവണ്ണൂർ റോഡിന്റെ ഇരു വശങ്ങളിലുമായാണ് ഗോപാലന്റെ വീടും പറമ്പും സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ രാത്രി എട്ടു ചാക്കുകളിലാക്കിക്കെട്ടി വാഹനത്തിൽ മാലിന്യം ഗോപാലന്റെ കൃഷിയിടത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും നോക്കിയപ്പോൾ റോഡിന് അപ്പുറമുള്ള തന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക്ക് ചാക്കുകളിൽ നിറച്ച എന്തോ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് . പരിശോധിച്ചപ്പോഴാണ് മാലിന്യമാണെന്ന് മനസിലായത് .വിവരമറിയിച്ചതിനെ തുടർന്ന് പായം പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ചാക്കുകളിലെല്ലാം ആസ്പത്രി മാലിന്യങ്ങളാണെന്ന് കണ്ടെത്തി. മാലിന്യം തള്ളിയവരെ കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഇവ നീക്കം ചെയ്യാനോ കുഴിച്ചു മൂടാനോ നടപടിയുണ്ടാക്കിയില്ല. വയോധികനായ ഗോപാലനും ഭാര്യയും മാത്രമെ വിട്ടിലുള്ളു.

ഇവ കുഴിച്ചു മൂടാനോ എടുത്തുമാറ്റാനോ ഇവർക്ക് കഴിയാഞ്ഞതോടെ മാലിന്യം റോഡരികിലെ കൃഷിയിടത്തിൽ തന്നെ കിടക്കുയാണ്. മൂന്ന് മാസം മുൻമ്പ് ഒരു പ്ലാസ്റ്റിക്ക് ചാക്കിൽ നിറയെ മാലിന്യം പറമ്പിൽ തള്ളിയിരുന്നു. അതും ആശുപത്രി മാലിന്യങ്ങളായിരുന്നു.വാഹനങ്ങളിൽ പോകുന്നവർ കുപ്പികളും മറ്റ് മാലിന്യങ്ങളും പറമ്പിലേക്ക് വലിച്ചെറിയുന്നത് ശല്യമായതോടെ ഇത് തടയാൻ പറമ്പിലെ കാടുകൾ മുഴുവൻ സമയാസമയം വെട്ടിമാറ്റാറുണ്ടായിരുന്നു.വാഴകളും തെങ്ങും കമുങ്ങും ഉൾപ്പെടെയുള്ള കൃഷിയാണ് പറമ്പിൽ ഉള്ളത്. മാലിന്യങ്ങളിൽ ഭൂരിഭാഗവും ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന സാനിറ്ററി ഇനത്തിൽപ്പെട്ടവയാണ്. മേഖലയിൽ നിരീക്ഷണ ക്യാമറകളൊന്നും ഇല്ല. ഇരിട്ടി റോഡിൽ നിന്നും വിളമന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാൽ മാലിന്യം കൊണ്ടുവന്ന വാഹനം കണ്ടെത്താൻ കഴിയുമെങ്കിലും അതിനുള്ള ഒരു പരിശോധനയും ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!