Connect with us

IRITTY

ആറളം ഫാമിൽ ടവർ നിർമാണം പൂർത്തിയായി: കരിന്തളം-വയനാട് 400 കെ.വി ലൈൻ;നഷ്ട പരിഹാര പാക്കേജ് വൈകുന്നു

Published

on

Share our post

ഇരിട്ടി : കരിന്തളം-വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ നിർമാണം അനുവദിക്കില്ലെന്ന നിലപാട് ശക്തമായിക്കൊണ്ടിരിക്കെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം വൈകുന്നു.

ലൈൻ വലിക്കേണ്ടതും ടവർ നിർമിക്കേണ്ടതും ഇനി ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമാണ്. ആറളം ഫാം ഉൾപ്പെടെയുള്ള മേഖലകളിൽ ടവർ നിർമാണം പൂർത്തിയായി. സർക്കാറിന്റെ അധീനതയിലും പതിച്ചുനൽകിയ ഭൂമിയും ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് കാര്യമായ എതിർപ്പുകളൊന്നുമില്ലാതെ ടവർ നിർമിച്ചത്. ടവറിന്റെ പ്രാരംഭപ്രവൃത്തിക്കായി ജനവാസ മേഖയിലെ ഭൂമിയിൽ അധികൃതർ പ്രവേശിച്ചപ്പോൾ തന്നെ എതിർപ്പ് ശക്തമായിരുന്നു.

ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർമസമിതി ഭാരവാഹികൾക്കൊപ്പം രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരും നിലയുറപ്പിച്ചതോടെ ഇതുവരെ നിർത്തിയിടത്തുനിന്നും ഒരടി നിർമാണം മുന്നോട്ട് നീക്കാൻ കെ.എസ്.ഇ.ബി.ക്കോ കരാർ കമ്പനിക്കോ കഴിഞ്ഞിട്ടില്ല. 500 കോടിയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണമെങ്കിൽ ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം.

ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂപ്രകൃതിയുടെ പ്രത്യേകത അനുസരിച്ച് വേണം ടവർ നിർമിക്കാൻ. ഉയരം കൂടിയ പ്രദേശങ്ങളിൽനിന്ന്‌ ഉയരം കുറഞ്ഞ പ്രദേശങ്ങളിലേക്ക് ടവർ നിർമിച്ച് ലൈൻ വലിക്കുന്ന രീതിയാണ് പിൻതുടരുന്നത്. ഇതിനായി ജനവാസ മേഖലയിലെ ഉയരത്തിലുള്ള കൃഷിയിടങ്ങളിലെ മരങ്ങൾ മുറിക്കണം.

ലൈൻ വലിക്കേണ്ടത് 125 കിലോമീറ്റർ

കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളിലൂടെ 125 കിലോമീറ്റർ ലൈൻ വലിക്കുന്നതിന് 370 ടവറാണ് നിർമിക്കേണ്ടത്. ഇതിൽ മൂന്ന് ജില്ലകളിലുമായി 100 ഓളം ടവറുകൾ മാത്രമാണ് നിർമിച്ചത്.

ബാക്കിയുള്ള 270 ടവറുകളും ജനവാസ മേഖലയിലും കൃഷിയിടങ്ങളിലുമാണ്. രണ്ട് ടവറുകൾ തമ്മിലുള്ള അകലം 200 മുതൽ 600 മീറ്റർ വരെയാണ്. 35 മുതൽ 60 മീറ്റർ വരെയാണ് ഉയരം.

വിപണി വില അടിസ്ഥാനമാക്കിയുള്ളപാക്കേജിനായി സമ്മർദം

എടമൺ കൊച്ചിയിലും മാടക്കത്തറയിലും നടപ്പിലാക്കിയ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥകൾ പ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ചർച്ചകൾ ഉണ്ടായെങ്കിലും ജനകീയ കർമസമിതിയും ജനപ്രതിനിധികളും വിപണിവില അടിസ്ഥാനമാക്കിയുള്ള പാക്കേജിനായി സമ്മർദം ചെലത്തുകയാണ്.

ഈ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ചിരട്ടിയുടെ 80 ശതമാനവും ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവും 40 ശതമാനം എസ്‌ഗ്രേഷ്യയും വിള നഷ്ടത്തിന് സ്ഥിതിവിവരവകുപ്പിന്റെ വ്യവസ്ഥകൾ അനുസരിച്ചിട്ടുള്ള നഷ്ടപരിഹാരവുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

എട്ടു വർഷം മുൻപ്‌ നടപ്പിലാക്കിയ പാക്കേജ് കലോചിതമായി പരിഷ്കരിച്ച് വിപണിവില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരമാണ് ജനകീയ കർമസമതിയുടെ ആവശ്യം.

പ്രശ്‌ന പരിഹാരത്തിന് മന്ത്രി തലത്തിലും പ്രദേശിക തലത്തിലും യോഗങ്ങളും ചർച്ചകളുമൊക്കെ ഉണ്ടായെങ്കിലും പാക്കേജ് വൈകുന്നത് പദ്ധതി പ്രവർത്തനങ്ങളെ ആകെ താളം തെറ്റിക്കുകയാണ്.


Share our post

IRITTY

ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

Published

on

Share our post

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന്‌ പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന്‌ മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.

സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല

വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ്‌ പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക്‌ ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന്‌ ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന്‌ എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക്‌ മുൻപ്‌ വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.


Share our post
Continue Reading

IRITTY

തകർന്ന മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Published

on

Share our post

ഇരിട്ടി: പാടേ തകർന്ന് ഏറെ അപകടാവസ്ഥയിലായ ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ കൂട്ടുപുഴ പാലം മുതൽ ഒന്നരക്കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ നിർവഹിച്ചു.


Share our post
Continue Reading

IRITTY

ഇരിട്ടിയിൽ കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു

Published

on

Share our post

ഇരിട്ടി: പടക്കം പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പടക്കം പൊട്ടിത്തെറിച്ച് യുവാവിൻ്റെ കൈപ്പത്തി തകർന്നു. എടക്കാനം ചേളത്തൂരിലെ മഞ്ഞക്കാഞ്ഞിരത്തെ മീത്തലെ പുരയിൽ പ്രണവ് (38) നാണ് പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വിഷുവിന് പൊട്ടിക്കാനായി വാങ്ങിയ പടക്കങ്ങൾ പൊട്ടിക്കുന്നതിനിടെ കയ്യിൽ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ വലതുകൈപ്പത്തി ചിതറി. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഓടിഎത്തിയ നാട്ടുകാർ ഇയാളെ ആദ്യം ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഫോടന സമയത്ത് വീട്ടിൽ കുട്ടികളുണ്ടായിരുന്നെങ്കിലും വീട്ടിനുള്ളിലായതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഇരിട്ടി എസ് ഐ കെ. ഷറഫുദ്ധീൻ്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


Share our post
Continue Reading

Trending

error: Content is protected !!