Connect with us

Kerala

ജോലിയുണ്ട്‌, കൂലിയുണ്ട്‌; തെങ്ങുകയറാൻ ആളില്ലെന്ന്‌ നാളികേര വികസന ബോർഡ്‌

Published

on

Share our post

സംസ്ഥാനത്ത്‌ തെങ്ങുകയറാൻ പരിശീലനം നേടിയ 32,926 പേരുണ്ടായിട്ടും ആളെ കിട്ടാനില്ലെന്ന്‌ നാളികേര വികസന ബോർഡ്‌. 2011ൽ ആരംഭിച്ച പദ്ധതിപ്രകാരമാണ്‌ ഇത്രയുംപേർക്ക്‌ സൗജന്യപരിശീലനം നൽകിയത്‌. തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി നൽകി. 94 രൂപ വാർഷിക പ്രീമിയത്തിൽ ഓരോരുത്തർക്കും അഞ്ചുലക്ഷത്തിന്റെ അപകട, മരണ ഇൻഷുറൻസും ഏർപ്പെടുത്തി. ദിവസം 4000 രൂപവരെ വരുമാനവും ഉറപ്പാക്കിയിട്ടും തെങ്ങുകയറാൻ ആവശ്യത്തിന്‌ ആളെ കിട്ടാനില്ലെന്ന്‌ ബോർഡ്‌ അസിസ്‌റ്റന്റ്‌ ഡയറക്‌ടർ മിനി മാത്യു പറഞ്ഞു.

‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ പദ്ധതിയിലൂടെ 12 വർഷത്തിനിടെ 1646 ബാച്ചുകളിലായി കേരളം, തമിഴ്‌നാട്‌, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലായി 66, 814 പേർക്കാണ്‌ പരിശീലനം നൽകിയത്‌. കൂടുതൽപ്പേരും കേരളത്തിലുള്ളവരാണ്‌. തമിഴ്‌നാട്ടിൽ 10,416 പേരും കർണാടകത്തിൽ 7243 പേരും ആന്ധ്രയിൽ 2489 പേരും പരിശീലനം നേടി. യന്ത്രം ഉപയോഗിച്ച്‌ തെങ്ങുകയറൽമുതൽ വിളവെടുപ്പ്‌, മണ്ട വൃത്തിയാക്കൽ, രോഗകീട നിയന്ത്രണം, മരുന്ന്‌ തളിക്കൽ, നേഴ്‌സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം എന്നിവയിലാണ്‌ ആറുദിവസത്തെ പരിശീലനം. ഇതിനായി കോടികൾ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നാണ്‌ ബോർഡിന്റെ വിലയിരുത്തൽ. തെങ്ങുകയറാൻ ആളില്ലാത്തതിനാൽ വിളനാശവും കർഷകർക്ക്‌ വലിയ നഷ്‌ടവുമാണുണ്ടാകുന്നത്‌.

സംസ്ഥാനത്ത്‌ ഒരു പഞ്ചായത്തിൽ 10 തെങ്ങുകയറ്റക്കാരെയെങ്കിലും ആവശ്യമുണ്ടെന്നാണ്‌ ബോർഡിന്റെ കണക്ക്‌. ആകെ 10,000 പേർ എന്നു കണക്കാക്കിയാൽപ്പോലും നിലവിലെ ആവശ്യകതയുടെ പത്തിലൊന്നുപേരെപ്പോലും കിട്ടാനില്ല. പരിശീലനം നേടിയ കുറെപ്പേർ മുന്നറിയിപ്പില്ലാതെ രംഗം വിട്ടു. നല്ല വരുമാനമുള്ള സ്ഥിരജോലിയായിട്ടും പുതുതായി ആരും വരുന്നുമില്ല. ഈ സാഹചര്യത്തിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ ഒരു കുടക്കീഴിൽ സംഘടിപ്പിച്ച്‌ അവരുടെ സേവനം ആവശ്യക്കാർക്കെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോൾ സെന്റർ തുടങ്ങാൻ തീരുമാനിച്ചതായി മിനി മാത്യു പറഞ്ഞു.

കോൾ സെന്റർ നവംബറോടെ

സംസ്ഥാനത്താകെയുള്ള നാളികേര കർഷകർക്ക്‌ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കോൾ സെന്റർ കൊച്ചി കേന്ദ്രീകരിച്ച്‌ നവംബറിൽ ആരംഭിക്കും. തെങ്ങുകയറ്റ പരിശീലനം നേടിയ 1552 പേർ ഇതിനകം കോൾ സെന്ററിൽ പേര്‌ രജിസ്‌റ്റർ ചെയ്‌തു. ഇവരുടെ സേവനം ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത്‌ തലത്തിൽ ലഭ്യമാക്കും. സംസ്ഥാനത്തുള്ള 700 പേർക്ക്‌ പുറമെ 275 പേർ തമിഴ്‌നാട്ടിൽനിന്നും 227 പേർ ആന്ധ്രയിൽ നിന്നും 350 പേർ കർണാടകയിൽ നിന്നുമുള്ളവരാണ്‌. പ്രവർത്തനങ്ങൾ ആഴ്‌ചതോറും പരിശോധിച്ച്‌ ആവശ്യമായ മാറ്റങ്ങൾ വരുത്തും.

0484 2377266 എന്ന നമ്പരിലാണ്‌ പേരുകൾ രജിസ്‌റ്റർ ചെയ്യേണ്ടത്‌. സേവനസന്നദ്ധരായ മറ്റുള്ളവർക്കും ഇതിൽ പങ്കാളിയാകാം. അതിനായി പേര്‌, വിലാസം, ബ്ലോക്ക്‌/പഞ്ചായത്ത്‌, ഫോൺ നമ്പർ എന്നിവ 8848061240 എന്ന വാട്‌സ്‌ ആപ്‌ നമ്പരിലേക്ക്‌ അയക്കണം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!