THALASSERRY
സ്വർണ്ണത്തട്ടിപ്പിനിരയായവർ കൂട്ടമായി എടക്കാട് പോലീസ് സ്റ്റേഷനിൽ

എടക്കാട്: പലിശ രഹിത സ്വർണവായ്പ തട്ടിപ്പിന് ഇരയായവർ കൂട്ടത്തോടെ എടക്കാട് പോലീസ് സ്റ്റേഷനിലെത്തി. രണ്ടു വർഷമായി ഏജന്റുമാർ മുഖേന കൊടുത്ത സ്വർണത്തിന്റെ പണം കിട്ടാതായതോടെയാണ് നിരവധിപേർ പൊലീസ് സ്റ്റേഷനിലെത്തിയത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് എടക്കാട്, ഏഴര, മുനമ്പ്, കുറ്റിക്കകം ഭാഗത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തിയത്. ഇവർ നേരത്തേ എടക്കാട് ഉസ്സൻ മുക്ക് സ്വദേശിയുടെ കൈവശം സ്വർണം നിക്ഷേപമായി കൊടുത്തിരുന്നു. ഇത് തിരികെ നൽകേണ്ട കാലാവധി കഴിഞ്ഞിട്ടും ലഭിച്ചില്ല. ഒടുവിൽ ഒക്ടോബർ അഞ്ചിന് എല്ലാവരുടെയും സ്വർണം തിരികെ നൽകുമെന്നറിയിച്ചിരുന്നു.
ഇതുപ്രകാരം വൈകീട്ട് വരെ കാത്തിരുന്നിട്ടും സ്വർണം ലഭിക്കാതായപ്പോൾ ആഭരണങ്ങൾ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും എടക്കാട് ഉസ്സൻ മുക്കിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. തുടർന്ന് വാക്കുതർക്കമുണ്ടായെങ്കിലും ഇയാൾ സ്വർണം നൽകാൻ തയാറായില്ല.
ഇതോടെ വീട്ടിലെത്തി അതിക്രമം കാട്ടിയെന്നാരോപിച്ച് ഉസ്സൻ മുക്ക് സ്വദേശി എടക്കാട് പൊലീസിൽ പരാതി നൽകി. ഇതോടെയാണ് സ്വർണം നഷ്ടപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൂട്ടമായി എടക്കാട് സ്റ്റേഷനിലേക്കെത്തിയത്. എടക്കാട്, കണ്ണൂർ സിറ്റി ഭാഗങ്ങളിലടക്കം നിരവധി പേർക്കാണ് പലിശരഹിത വായ്പതട്ടിപ്പിൽ സ്വർണം നഷ്ടമായത്. പലരും പൊലീസിൽ പരാതി നൽകാൻ തയാറായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
THALASSERRY
തലശേരിയിൽ ഗർഭിണിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

തലശേരി: തലശേരി റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് 33 കാരിയായ ഗഭർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ ബിഹാർ സ്വദേശികളടക്കം മൂന്നുപേർ കസ്റ്റഡിയിൽ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബിഹാർ സ്വദേശികളായ ദുർഗാപുരിലെ ആസിഫ് (19), പ്രാൻപുർ കതിഹാറിലെ സഹബുൾ (24) എന്നിവരെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഇവരെ ചൊദ്യം ചെയ്തുവരികയാണ്. ഏപ്രിൽ 26ന് രാത്രി ഏഴു മണിയോടെയാണ് യുവതിയെ സംഘം ചേർന്ന് ആക്രമിച്ചത്. അവശനിലയിലായ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. യുവതി തനിക്ക് നേരിട്ട ദുരനുഭവം ഡോക്‌ടർമാരെ അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് അധികൃതരാണ് പൊലീസിന് വിവരം നൽകിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തത്. ഇതിൽ രണ്ടുപേർക്ക് നേരിട്ട് ബന്ധമുള്ളതായി തലശേരി എഎസ്‌പി എഎസ്‌പി പിബി കിരൺ പറഞ്ഞു .തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്ന് പുതിയബസ്‌സ്‌റ്റാന്റിലേക്കുള്ള എളുപ്പ വഴിയിലെ റെയിൽവെ മേൽപാലത്തിനടുത്ത് വെച്ചായിരുന്നു ആദ്യത്തെ പീഡനം. പിന്നീട് ബലമായി മേലൂട്ട്‌മേൽപാലം ഭാഗത്തേക്ക് കൊണ്ടുപോയി. യുവതിയെ എരഞ്ഞോളിയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്