Connect with us

Kannur

മരിച്ചെന്നു കരുതിയ ബിഹാർ സ്വദേശിക്ക് പുനർജന്മം! രണ്ടു ദിവസത്തിനിടെ രണ്ടു ജീവൻ രക്ഷിച്ച് കണ്ണൂർ ജില്ലാ ആശുപത്രി കാത്‌ലാബ്

Published

on

Share our post

കണ്ണൂർ : രണ്ടു ദിവസത്തിനിടെ പ്രൈമറി ആൻജിയോപ്ലാസ്റ്റിയിലൂടെ രണ്ടു ജീവനുകൾ രക്ഷിച്ച് ജില്ലാ ആശുപത്രി കാത്‌ലാബ്. ദേശീയപാത നിർമാണ ജോലിക്കായി കണ്ണൂരിൽ എത്തിയ ബിഹാർ സ്വദേശിയായ 38 വയസ്സുകാരന്റെയും കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന 45 വയസ്സുകാരന്റെയും ജീവനാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.

കൃത്യസമയത്ത് സി.പി.ആർ നൽകാൻ സാധിച്ചതും കാഷ്വൽറ്റി മുതലുള്ള ആശുപത്രി ജീവനക്കാരുടെ കൂട്ടായ ശ്രമവും തുണയായി.എടക്കാട് ഭാഗത്ത് ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഇന്നലെ പതിനൊന്നു മണിയോടെ നെ‍ഞ്ചുവേദന അനുഭവപ്പെട്ട ബിഹാർ ‍സ്വദേശിയെ പന്ത്രണ്ടോടെ സഹപ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ച സ്ഥിതിയായിരുന്നു. കാഷ്വൽറ്റി വിഭാഗത്തിലെ ബെഡിൽ കിടത്തുമ്പോൾ രോഗിക്ക് അനക്കമുണ്ടായിരുന്നില്ല.

കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. അജ്മൽ, എമർജൻസി മെഡിസിനിൽ പി.ജി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ ഡോ. മധുരഗീത എന്നിവരും സീനിയർ നഴ്സിങ് ഓഫിസർ എസ്.ബിന്ദുവും ചേർന്ന് രോഗിയെ കാത്‌ലാബിൽ എത്തിച്ചു. കാഷ്വൽറ്റിയിൽ നിന്ന് ബെഡ് ഉൾപ്പെടെ രണ്ടാം നിലയിലെ കാത്‌ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ഡോ. മധുരഗീത സി.പി.ആർ നൽകിക്കൊണ്ടിരുന്നു.

കൃത്രിമ ശ്വാസോച്ഛ്വാസം നൽകി നഴ്സിങ് ഓഫിസർ ബിന്ദുവും ഹൃദയമിടിപ്പ് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. സി.സി.യുവിൽ എത്തിയ ഉടൻ ഡോ. കെ.രാഗേഷ് ആർട്ടീരിയൽ കത്തീറ്റർ സ്ഥാപിച്ചു. കാത്ത് ലാബിൽ ഡോ. നവനീത് മറ്റൊരു രോഗിയുടെ ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.

സ്ഥിതി അതീവ ഗുരുതരമായതിനാൽ ബിഹാർ സ്വദേശിക്ക് ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തു. ശരവേഗത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ കാർഡിയോളജി വിഭാഗം ജീവനക്കാരെല്ലാം അതിവേഗം സൗകര്യങ്ങളൊരുക്കി കൂടെ നിന്നു. കാഷ്വൽറ്റി മുതൽ കാർഡിയോളജി വിഭാഗം വരെയുള്ള എല്ലാവരും ഒരേ മനസ്സോടെ നിന്നതാണ് മരിച്ചെന്നു കരുതിയ യുവാവിന്റെ ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചത്.

നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽ നിന്ന് എത്തിച്ച 45 വയസ്സുള്ള തടവുകാരന്റെ സ്ഥിതിയും സമാനമായ സ്ഥിതിയായിരുന്നു. കാഷ്വൽറ്റി വിഭാഗത്തിനു സമീപം എത്തുമ്പോഴേക്കും ഹൃദയസ്തംഭനം കാരണം കുഴഞ്ഞുവീണ തടവുകാരനു തുടരെ സി.പി.ആർ നൽകി കാത്ത് ലാബിൽ എത്തിച്ചത് ഒപ്പം വന്നിരുന്ന രണ്ട് ജയിൽ ജീവനക്കാരായിരുന്നു.


Share our post

Kannur

മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

Published

on

Share our post

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്‌ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.


Share our post
Continue Reading

Kannur

വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

Published

on

Share our post

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്‌, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.


Share our post
Continue Reading

Kannur

അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

Published

on

Share our post

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്‌കൂള്‍ അധ്യാപകനായ ചെമ്പിലോട്  സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്‌കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.


Share our post
Continue Reading

Trending

error: Content is protected !!