Connect with us

Kannur

മരിച്ചെന്നു കരുതിയ ബിഹാർ സ്വദേശിക്ക് പുനർജന്മം! രണ്ടു ദിവസത്തിനിടെ രണ്ടു ജീവൻ രക്ഷിച്ച് കണ്ണൂർ ജില്ലാ ആശുപത്രി കാത്‌ലാബ്

Published

on

Share our post

കണ്ണൂർ : രണ്ടു ദിവസത്തിനിടെ പ്രൈമറി ആൻജിയോപ്ലാസ്റ്റിയിലൂടെ രണ്ടു ജീവനുകൾ രക്ഷിച്ച് ജില്ലാ ആശുപത്രി കാത്‌ലാബ്. ദേശീയപാത നിർമാണ ജോലിക്കായി കണ്ണൂരിൽ എത്തിയ ബിഹാർ സ്വദേശിയായ 38 വയസ്സുകാരന്റെയും കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന 45 വയസ്സുകാരന്റെയും ജീവനാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.

കൃത്യസമയത്ത് സി.പി.ആർ നൽകാൻ സാധിച്ചതും കാഷ്വൽറ്റി മുതലുള്ള ആശുപത്രി ജീവനക്കാരുടെ കൂട്ടായ ശ്രമവും തുണയായി.എടക്കാട് ഭാഗത്ത് ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഇന്നലെ പതിനൊന്നു മണിയോടെ നെ‍ഞ്ചുവേദന അനുഭവപ്പെട്ട ബിഹാർ ‍സ്വദേശിയെ പന്ത്രണ്ടോടെ സഹപ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ച സ്ഥിതിയായിരുന്നു. കാഷ്വൽറ്റി വിഭാഗത്തിലെ ബെഡിൽ കിടത്തുമ്പോൾ രോഗിക്ക് അനക്കമുണ്ടായിരുന്നില്ല.

കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. അജ്മൽ, എമർജൻസി മെഡിസിനിൽ പി.ജി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ ഡോ. മധുരഗീത എന്നിവരും സീനിയർ നഴ്സിങ് ഓഫിസർ എസ്.ബിന്ദുവും ചേർന്ന് രോഗിയെ കാത്‌ലാബിൽ എത്തിച്ചു. കാഷ്വൽറ്റിയിൽ നിന്ന് ബെഡ് ഉൾപ്പെടെ രണ്ടാം നിലയിലെ കാത്‌ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ഡോ. മധുരഗീത സി.പി.ആർ നൽകിക്കൊണ്ടിരുന്നു.

കൃത്രിമ ശ്വാസോച്ഛ്വാസം നൽകി നഴ്സിങ് ഓഫിസർ ബിന്ദുവും ഹൃദയമിടിപ്പ് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. സി.സി.യുവിൽ എത്തിയ ഉടൻ ഡോ. കെ.രാഗേഷ് ആർട്ടീരിയൽ കത്തീറ്റർ സ്ഥാപിച്ചു. കാത്ത് ലാബിൽ ഡോ. നവനീത് മറ്റൊരു രോഗിയുടെ ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.

സ്ഥിതി അതീവ ഗുരുതരമായതിനാൽ ബിഹാർ സ്വദേശിക്ക് ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തു. ശരവേഗത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ കാർഡിയോളജി വിഭാഗം ജീവനക്കാരെല്ലാം അതിവേഗം സൗകര്യങ്ങളൊരുക്കി കൂടെ നിന്നു. കാഷ്വൽറ്റി മുതൽ കാർഡിയോളജി വിഭാഗം വരെയുള്ള എല്ലാവരും ഒരേ മനസ്സോടെ നിന്നതാണ് മരിച്ചെന്നു കരുതിയ യുവാവിന്റെ ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചത്.

നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽ നിന്ന് എത്തിച്ച 45 വയസ്സുള്ള തടവുകാരന്റെ സ്ഥിതിയും സമാനമായ സ്ഥിതിയായിരുന്നു. കാഷ്വൽറ്റി വിഭാഗത്തിനു സമീപം എത്തുമ്പോഴേക്കും ഹൃദയസ്തംഭനം കാരണം കുഴഞ്ഞുവീണ തടവുകാരനു തുടരെ സി.പി.ആർ നൽകി കാത്ത് ലാബിൽ എത്തിച്ചത് ഒപ്പം വന്നിരുന്ന രണ്ട് ജയിൽ ജീവനക്കാരായിരുന്നു.


Share our post

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!