Connect with us

Kannur

മരിച്ചെന്നു കരുതിയ ബിഹാർ സ്വദേശിക്ക് പുനർജന്മം! രണ്ടു ദിവസത്തിനിടെ രണ്ടു ജീവൻ രക്ഷിച്ച് കണ്ണൂർ ജില്ലാ ആശുപത്രി കാത്‌ലാബ്

Published

on

Share our post

കണ്ണൂർ : രണ്ടു ദിവസത്തിനിടെ പ്രൈമറി ആൻജിയോപ്ലാസ്റ്റിയിലൂടെ രണ്ടു ജീവനുകൾ രക്ഷിച്ച് ജില്ലാ ആശുപത്രി കാത്‌ലാബ്. ദേശീയപാത നിർമാണ ജോലിക്കായി കണ്ണൂരിൽ എത്തിയ ബിഹാർ സ്വദേശിയായ 38 വയസ്സുകാരന്റെയും കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന 45 വയസ്സുകാരന്റെയും ജീവനാണ് രക്ഷപ്പെടുത്താൻ സാധിച്ചത്.

കൃത്യസമയത്ത് സി.പി.ആർ നൽകാൻ സാധിച്ചതും കാഷ്വൽറ്റി മുതലുള്ള ആശുപത്രി ജീവനക്കാരുടെ കൂട്ടായ ശ്രമവും തുണയായി.എടക്കാട് ഭാഗത്ത് ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ ഇന്നലെ പതിനൊന്നു മണിയോടെ നെ‍ഞ്ചുവേദന അനുഭവപ്പെട്ട ബിഹാർ ‍സ്വദേശിയെ പന്ത്രണ്ടോടെ സഹപ്രവർത്തകർ ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഹൃദയമിടിപ്പ് നിലച്ച സ്ഥിതിയായിരുന്നു. കാഷ്വൽറ്റി വിഭാഗത്തിലെ ബെഡിൽ കിടത്തുമ്പോൾ രോഗിക്ക് അനക്കമുണ്ടായിരുന്നില്ല.

കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. അജ്മൽ, എമർജൻസി മെഡിസിനിൽ പി.ജി ചെയ്യുന്ന തമിഴ്നാട് സ്വദേശിയായ ഡോ. മധുരഗീത എന്നിവരും സീനിയർ നഴ്സിങ് ഓഫിസർ എസ്.ബിന്ദുവും ചേർന്ന് രോഗിയെ കാത്‌ലാബിൽ എത്തിച്ചു. കാഷ്വൽറ്റിയിൽ നിന്ന് ബെഡ് ഉൾപ്പെടെ രണ്ടാം നിലയിലെ കാത്‌ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ഡോ. മധുരഗീത സി.പി.ആർ നൽകിക്കൊണ്ടിരുന്നു.

കൃത്രിമ ശ്വാസോച്ഛ്വാസം നൽകി നഴ്സിങ് ഓഫിസർ ബിന്ദുവും ഹൃദയമിടിപ്പ് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. സി.സി.യുവിൽ എത്തിയ ഉടൻ ഡോ. കെ.രാഗേഷ് ആർട്ടീരിയൽ കത്തീറ്റർ സ്ഥാപിച്ചു. കാത്ത് ലാബിൽ ഡോ. നവനീത് മറ്റൊരു രോഗിയുടെ ആൻജിയോപ്ലാസ്റ്റി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.

സ്ഥിതി അതീവ ഗുരുതരമായതിനാൽ ബിഹാർ സ്വദേശിക്ക് ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തു. ശരവേഗത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ കാർഡിയോളജി വിഭാഗം ജീവനക്കാരെല്ലാം അതിവേഗം സൗകര്യങ്ങളൊരുക്കി കൂടെ നിന്നു. കാഷ്വൽറ്റി മുതൽ കാർഡിയോളജി വിഭാഗം വരെയുള്ള എല്ലാവരും ഒരേ മനസ്സോടെ നിന്നതാണ് മരിച്ചെന്നു കരുതിയ യുവാവിന്റെ ജീവൻ തിരിച്ചുകിട്ടാൻ സഹായിച്ചത്.

നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ ജയിലിൽ നിന്ന് എത്തിച്ച 45 വയസ്സുള്ള തടവുകാരന്റെ സ്ഥിതിയും സമാനമായ സ്ഥിതിയായിരുന്നു. കാഷ്വൽറ്റി വിഭാഗത്തിനു സമീപം എത്തുമ്പോഴേക്കും ഹൃദയസ്തംഭനം കാരണം കുഴഞ്ഞുവീണ തടവുകാരനു തുടരെ സി.പി.ആർ നൽകി കാത്ത് ലാബിൽ എത്തിച്ചത് ഒപ്പം വന്നിരുന്ന രണ്ട് ജയിൽ ജീവനക്കാരായിരുന്നു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!