Connect with us

India

ഇനാക്ടസ്-ഐ.ഐ.ടി ഡല്‍ഹി എസ്.ഐ.ബി ഫിനത്തോണ്‍: ഇപ്പോള്‍ അപേക്ഷിക്കാം

Published

on

Share our post

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കും ഇനാക്ടസ്-ഐ.ഐ.ടി ഡല്‍ഹിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ മത്സരം എസ്.ഐ.ബി ഫിനത്തോണില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍, എഞ്ചിനീയറിങ് വിദഗ്ധര്‍, ടെക്നോളജി തല്‍പ്പരര്‍ തുടങ്ങി ഏത് മേഖലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. 18 വയസ്സ് തികഞ്ഞിരിക്കണം. ഗെയ്മിഫിക്കേഷന്‍, വെര്‍ച്വല്‍ ബ്രാഞ്ച്, ഹൈപ്പര്‍ പേഴ്സനലൈസേഷന്‍ ഓഫ് മൊബൈല്‍ ആപ്പ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് എസ്ഐബി ഫിനത്തോണ്‍ പ്രോഗ്രാമിങ് മത്സരം അരങ്ങേറുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10. 

ബാങ്കിങ് മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിബദ്ധതയില്‍ നിന്നാണ് എസ്.ഐ.ബി ഫിനത്തോണ്‍ രൂപമെടുത്തത്. ഓണ്‍ലൈന്‍ സ്‌ക്രീനിങ് ആന്റ് ഷോട്ട്ലിസിറ്റിങ് റൗണ്ട്, ഗ്രാന്‍ഡ് ഫിനാലെ എന്നീ രണ്ടു ഘട്ടങ്ങളിലായാണ് ഹാക്കത്തോണ്‍ നടക്കുക. എന്‍ട്രികള്‍ വിദഗ്ധരടങ്ങുന്ന സമിതി വിലയിരുത്തിയ ശേഷം, ഏറ്റവും നൂതനവും ആകര്‍ഷകവുമായ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന മികവുറ്റ 15 ടീമുകള്‍ക്ക് ഐ.ഐ.ടി ഡല്‍ഹിയില്‍ നടക്കുന്നു.

കോ-ക്രിയേഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഈ ക്യാംപില്‍ ഐ.ഐ.ടി ഡല്‍ഹി ഫാക്കല്‍റ്റിയുടേയും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റേയും ഹാക്കത്തോണ്‍ പങ്കാളികളായ മൈന്‍ഡ്ഗേറ്റ് സൊലൂഷന്‍സ്, വണ്‍കാര്‍ഡ്, ഓസ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദഗ്ധരുടേയും ഗൈഡന്‍സും മെന്റര്‍ഷിപ്പും ലഭിക്കും. 2023 നവംബര്‍ 4, 5 തീയതികളില്‍ ഡല്‍ഹി ഐഐടി ക്യാമ്പസിലാണ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക. മത്സരത്തില്‍ മുന്നിലെത്തുന്ന മൂന്ന് ടീമുകള്‍ക്കുമായി ആകെ ആറ് ലക്ഷം രൂപ പാരിതോഷികം ലഭിക്കും. 

ബാങ്കിങ് രംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നും മുന്നിലുണ്ട്. നൂതനാശയങ്ങളും കൂട്ടായ പരിശ്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് എസ്ഐബി ഫിനത്തോണ്‍ പ്രതിനിധീകരിക്കുന്നത്. യുവ പ്രതിഭകളേയും മികച്ച ആശയങ്ങളേയും പരിപോഷിപ്പിക്കുകയും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയൊരുക്കുകയുമാണ് ഈ ഹാക്കത്തോണിന്റെ ലക്ഷ്യം. എസ്ഐബി ഫൈനത്തോണിലൂടെ പുതിയ തലമുറയേയും പുതുതലമുറ സംരംഭകരേയും ശാക്തീകരിക്കുകയും അവരുടെ ക്രിയാത്മക ചിന്തകള്‍ക്ക് പിന്തുണ നല്‍കി, ബാങ്കിങ് മേഖലയുടെ ഭാവിയെ തന്നെ നിര്‍ണയിക്കുന്ന, സമൂഹത്തില്‍ ഗുണപരമായ സ്വാധീനം ചെലുത്തുന്ന മികച്ച ആശയങ്ങളെ പുറത്തെത്തിക്കുകയുമാണ് ചെയ്യുന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ജിഎമ്മും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ എ. സോണി പറഞ്ഞു. 

 

 

സൗത്ത് ഇന്ത്യന്‍ ബാങ്കുമായുള്ള ഈ സഹകരണം ഇനാക്ടസ്-ഐഐടി ഡല്‍ഹിക്ക് മികച്ച അനുഭവമായിരിക്കും. ഈ പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ പുരോഗമന കാഴ്ച്ചപ്പാടും യുവ പ്രതിഭകളുടെ അതിരുകളില്ലാത്ത ക്രിയാത്മകതയും സംയോജിക്കുകയാണ്. പരിധികള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുന്ന ഈ ഹാക്കത്തോണ്‍ അവരുടെ പ്രതിഭ തെളിയിക്കാന്‍ മികച്ച വേദിയാകും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹായത്തോടെ ബാങ്കിങ്ങിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന നൂതനാശയങ്ങള്‍ ഈ വേദിയിലൂടെ പുറത്തുവരുമെന്ന് പ്രത്യാശിക്കുന്നു. ഐഐടി ഡല്‍ഹി കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സുബോധ് ശര്‍മ പറഞ്ഞു.  

നൂതനാശയങ്ങളുടെ മത്സരത്തിനൊപ്പം നടക്കുന്ന അനുബന്ധ പരിപാടികളും നെറ്റ്വര്‍ക്കിങ് മീറ്റും പാനല്‍ ചര്‍ച്ചകളും പങ്കെടുക്കുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കും. വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://osuthindianbank.com/finathon/എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.


Share our post

India

സിവിൽ സർവിസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെക്ക് ഒന്നാം റാങ്ക്; ആദ്യ നൂറുപേരിൽ അഞ്ചു മലയാളികൾ

Published

on

Share our post

ന്യൂഡൽഹി: യു.പി.എസ്.സി സിവിൽ സർവിസ് ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെക്കാണ് ഒന്നാം റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ നൂറിൽ അഞ്ച് മലയാളികൾ ഇടം നേടി. ഹർഷിത ഗോയൽ, ഡി.എ. പരാഗ് എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 45ാം റാങ്കുമായി മാളവിക ജി. നായറും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.യൂനിയൻ പബ്ലിക് സ‍‍ർവിസ് കമീഷൻ നടത്തിയ കഴിഞ്ഞ വ‍ർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സ‍ർവിസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സ‍ർവിസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒ.ബി.സി വിഭാഗത്തിൽ നിന്ന് 318 പേരും ഇടംനേടി. എസ്‌.സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്‌.ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേർക്ക് ഐ.എ.എസും 55 പേർക്ക് ഐ.എഫ്.എസും 147 പേർക്ക് ഐ.പി.എസും ലഭിക്കും.


Share our post
Continue Reading

Breaking News

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

Published

on

Share our post

ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരുക്കേറ്റെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചവരിൽ ഒരാൾ കർണാടകത്തിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ റാവുവാണ്. പഹൽ ഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പ്രതികരിച്ചു. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തിയാണെന്നും നിരപരാധികളായവരെ ആക്രമിക്കുന്നത് ഭയാനകവും മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും ക്രൂരമായ ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പ്രതികരിച്ചു. ഭീകരരുടെ അജണ്ട നടപ്പാകില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Continue Reading

India

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

Published

on

Share our post

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ പ്രാദേശിക സമയം ഒമ്പത് മണി മുതൽ പൊതുദർശനം ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ഇന്നലെയാണ് വിടവാങ്ങിയത്. വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. 88 വയസായിരുന്നു. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്.

അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. ഇന്ത്യൻ യാത്ര എന്ന ആഗ്രഹം സഫലമാകാതെയാണ് മാർപ്പാപ്പയുടെ വിയോഗം. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നേരിട്ട് ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.


Share our post
Continue Reading

Trending

error: Content is protected !!