PERAVOOR
മഴയിൽ മുളച്ചുപൊങ്ങി നെല്ല് ; കണ്ണീർപ്പാടത്തിൽ കർഷകർ

പേരാവൂർ: കനത്ത മഴയെത്തുടർന്ന് മുളച്ചുതുടങ്ങിയ നെൽക്കതിരിന് മുന്നിൽ കണ്ണീരണിഞ്ഞ് കർഷകർ.പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വളയങ്ങാട് പാടശേഖരത്തിൽ കൃഷിയിറക്കിയ 19 കർഷകരാണ് അദ്ധ്വാനമൊന്നാകെ പാഴായിപ്പോകുന്നതിന്റെ സങ്കടത്തിൽ കഴിയുന്നത്.
ദിവസങ്ങളായി പെയ്ത കനത്ത മഴയിൽ ഇവരുടെ നെൽകൃഷി പൂർണ്ണമായും നശിച്ചു. വെള്ളത്തിലേക്ക് വീണ് കിടക്കുന്ന നെൽക്കതിർ മുളച്ചു കഴിഞ്ഞു.ബ്ലോക്കിലെ ഏറ്റവും വലിയ പാടശേഖരമാണ് വളയങ്ങാട് പാടശേഖരം പതിമൂന്നര ഏക്കറിൽ കൃഷി ചെയ്ത നെൽകൃഷിയിൽ പത്തേക്കറിലധികം പാടെ നശിച്ചു.
അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെങ്കിൽ ഇനി നെൽകൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കർഷകർ ഒന്നടങ്കം പറയുന്നത്.വളയങ്ങാട് പാടശേഖരത്തിൽ പൂർണമായും ജൈവ കൃഷിയാണ്. അൻപത് വർഷത്തിലേറെയായി നെൽകൃഷി ചെയ്യുന്ന പരമ്പരാഗത കർഷകരാണ് ഇവരെല്ലാം. മൂന്നര ടൺ വരെ നെല്ല് കിട്ടാൻ തുടങ്ങിയതോടെ പേരാവൂർ റൈസ് എന്ന പേരിൽ ഇവർ വിപണിയിലെത്തിച്ച അരിക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
എന്നാൽ നഷ്ടം താങ്ങാനാകാത്തതിനാൽ കഴിഞ്ഞ വർഷം 26 പേരുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 19 ലേക്ക് കൃഷിക്കാരുടെ എണ്ണം ചുരുങ്ങി. മഴക്കാലത്ത് ചിലവ് കൂടുതലായതും മറ്റു കൃഷികളിൽ കൂടുതൽ വരുമാനമുണ്ടാകുമെന്ന കണക്കുകൂട്ടലിലുമാണ് ബാക്കിയുള്ളവർ പിന്മാറിയതെന്ന് കർഷകർ പറയുന്നു.പ്രതിസന്ധിയെ അതിജീവിച്ച് നെൽക്കൃഷിയിൽ ഉറച്ചുനിന്നവരാണ് ഇപ്പോൾ
പ്രതികൂല കാലാവസ്ഥ മൂലം പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്.
കൂടുതൽ കർഷകർ പിന്മാറുന്ന സാഹചര്യത്തിൽ ഇനി നെൽകൃഷി മുന്നോട്ട് കൊണ്ടു പോകാൻ ആവില്ലെന്നാണ് ഈ കർഷകൻ പറയുന്നത്. റോബി മാനുവൽ, ജോസ് വള്ളിയിൽ , വി.എസ്.തോമസ്, ജോഷി അടിച്ചിലമാക്കൽ, ദേവസ്യ ഓരത്തേൽ, ഷൈജു പളളിപ്പറമ്പിൽ, കെ.രാജൻ, ശാന്ത ഭാസ്കരൻ, എം.ജെ.ജോൺ, ജോളി വിച്ചാട്ട്, എ.ജെ. ഷാജു, അറക്കൽ ജെയ്സൺ, കെ.വി.ജോസ്, എൻ.എസ്.സുമതി, ഷീബ കുര്യൻ, എ.ടി.രാമചന്ദ്രൻ ,കെ.ടി. ജോസഫ്, റോസമ്മ ജോർജ് തുടങ്ങിയവരുടെ നെൽ കൃഷിയാണ് നശിച്ചത്.
കർഷകർക്ക് സംഭവിച്ച നഷ്ടം വിലയിരുത്തി കൃഷി വകുപ്പ് സഹായിച്ചില്ലെങ്കിൽ അവശേഷിക്കുന്നവരും കൃഷി ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ല- വളയങ്ങാട് പാടശേഖരത്തിലെ കർഷകർ പച്ചക്കപ്പയ്ക്ക് 30 രൂപ ലഭിക്കും പാടശേഖരത്തിലെ ജോബി സെബാസ്റ്റ്യന്റെ മാത്രം ഒന്നര ഏക്കർ നെൽ കൃഷിയാണ് നശിച്ചത്. ഇത്തവണ നല്ല വിളവുമായിരുന്നു.
പാടശേഖരത്തിൽ അവശേഷിക്കുന്നത് മൂന്ന് ഏക്കറോളമാണ്. കൊയ്ത്ത് മെഷീൻ കൊണ്ടുവന്ന് ഇവ കൊയ്തെടുക്കുമ്പോഴുള്ള ചിലവ് ഭാരിച്ച ബാദ്ധ്യതയാണ്.ഇന്നുവരെ ഇല്ലാത്ത ഒരു നഷ്ടത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഒരു കിലോ പച്ചക്കപ്പയ്ക്ക് 30 രൂപയുള്ളപ്പോൾ വലിയ മുതൽ മുടക്കുള്ള നെൽകൃഷിയിൽ നിന്ന് തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. പരമ്പരാഗത കൃഷി ഉപേക്ഷിക്കാനുള്ള വിഷമം കൊണ്ടു മാത്രമാണ് ഇവരിൽ പലരും പിടിച്ചു നിൽക്കുന്നത്.
PERAVOOR
പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
PERAVOOR
എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്‌കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.
PERAVOOR
അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്