Connect with us

Kerala

രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡെങ്കി കേസുകള്‍ കേരളത്തില്‍

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. സപ്റ്റംബര്‍ 30 വരെ 10,734 കേസുകളാണ് കേരളത്തില്‍ രേഖപ്പടുത്തിയത്. 38 ഡെങ്കിപ്പനി മരണങ്ങളും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ 94,198 ഡെങ്കി കേസുകളാണ് സപ്റ്റംബര്‍ 17 വരെ സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തില്‍ മാത്രം 9,770 കേസുകളുണ്ട്. കേരളം കഴിഞ്ഞാല്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉളളത്.

കൂടുതല്‍ പരിശോധന നടത്തുന്നതിനാലാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേ സമയം ഭൂമിശാസ്ത്രപരവും കാലാവസ്ഥാ വ്യതിയാനങ്ങളും കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമാകാൻ കാരണമായിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ പറഞ്ഞു.

കേരളത്തില്‍ സമൃദ്ധമായ ജലാശയങ്ങളും കൊതുകുകള്‍ പെരുകാൻ സാധ്യതയുള്ള താഴ്ന്ന തണ്ണീര്‍ത്തടങ്ങളുമുണ്ട്. 2023-ന്റെ അവസാന പകുതിയില്‍ സംസ്ഥാനത്ത് മഴയും ശക്തമായിരുന്നു. ഇത് ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഈഡിസ് കൊതുകുകള്‍ക്ക് പ്രജനനത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കി. മാത്രമല്ല ജനസാന്ദ്രത കൊതുകുകള്‍ക്ക് വൈറസ് പരത്തുന്നത് എളുപ്പമാക്കുന്നു.

ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ദിവസങ്ങളോളം വീടിനുള്ളില്‍ ജീവിക്കാൻ കഴിയുന്നവയാണ്. വീടോ ഓഫീസോ ആകട്ടെ, രോഗിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാൻ ഇത് കാരണമാകും. കേരളം താരതമ്യേന ജനസാന്ദ്രതയുള്ള സംസ്ഥാനമായതിനാല്‍ കൊതുകുകള്‍ക്ക് വൈറസ് പരത്താൻ എളുപ്പമാണ്.

രോഗം വരാതിരിക്കാൻ കൊതുകിനെ തുരത്തുകയെന്നതാണ് പ്രധാനം. ഇടയ്ക്കിടെ മഴ പെയ്യുന്ന് ഇവ പെരുകാൻ കാരണമാകും. ചുറ്റുപാടുകള്‍ ശുചീകരിച്ചും വീട്ടില്‍ നിന്ന് ശരിയായ മാലിന്യ സംസ്കരണ രീതികള്‍ പാലിച്ചും വെള്ളക്കെട്ട് ഒഴിവാക്കണം.


Share our post

Kerala

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Kerala

പ്ലസ് വണ്‍ പ്രവേശനം: ഇന്ന് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച വൈകീട്ട് നാല് മണി മുതല്‍ സമര്‍പ്പിക്കാം. ഹയര്‍ സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റ് hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഹെല്‍പ് ഡെസ്‌ക് ഉണ്ട്. 20 വരെ അപേക്ഷിക്കാം. 24ന് ട്രയല്‍ അലോട്ട്മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. 10ന് രണ്ടാം അലോട്ട്മെന്റും 16ന് മൂന്നാം അലോട്ട്മെന്റും നടക്കും. ജൂണ്‍ 18ന് ക്ലാസ് തുടങ്ങും. ജൂലൈ 23ന് പ്രവേശന നടപടി അവസാനിക്കും.


Share our post
Continue Reading

Kerala

മൂത്രമൊഴിക്കാൻ ബസ് നിർത്താനാവശ്യപ്പെട്ട യാത്രക്കാരനെ ക്രൂരമായി മർദിച്ച ടൂറിസ്റ്റ് ബസ് ക്ലീനർ അറസ്റ്റിൽ

Published

on

Share our post

വയനാട്: ദീർഘദൂരയാത്രക്കിടെ മൂത്രമൊഴിക്കാൻ ബസ് നിർത്തണമെന്നാവശ്യപ്പെട്ട യുവാവിനെ ടൂറിസ്റ്റ് ബസിന്റെ ക്ലീനർ ക്രൂരമായി മർദിച്ചെന്ന് പരാതി. പരിക്കേറ്റ യുവാവിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ടൂറിസ്റ്റ് ബസ് ക്ലീനറെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി അലൻ തോമസിനാണ് മർദനമേറ്റത്. ബെംഗളൂരു-പെരിന്തൽമണ്ണ റൂട്ടിലോടുന്ന സാം ട്രാവൽസ് എന്ന ടൂറിസ്റ്റ് ബസിൻ്റെ ക്ലീനർ വയനാട് തിരുനെല്ലി സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ നിന്നു 12 ന് രാത്രി 7 ന് പുറപ്പെട്ട ബസിൽ നിലമ്പൂർക്കുള്ള യാത്രക്കാരനായിരുന്നു അലൻ തോമസ്. ഇന്നലെ പുലർച്ചെ 4.30 ന് മൂത്രശങ്ക തീർക്കാൻ ബസ് നിർത്തണമെന്ന് അലൻ ആവശ്യപ്പെട്ടു. എന്നാൽ ക്ലീനർ വഴങ്ങിയില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ കുപിതനായി അനീഷ് അസഭ്യം പറഞ്ഞെന്ന് അലൻ വ്യക്തമാക്കി. പിന്നീട് ഡ്രെെെവർ ബസ് നിർത്തിക്കൊടുത്തു. നിലമ്പൂരിൽ 7.30 ന് ബസ് നിർത്തി പുറത്തിറങ്ങി ലഗേജ് എടുക്കവെ പ്രകോപനമൊന്നുമില്ലാതെ അനീഷ് എന്തോ ആയുധം ഉപയോഗിച്ച് ഇടിച്ചെന്ന് അലൻ പറയുന്നു. നിലത്തു വീണ അലനെ വീണ്ടും മർദ്ദിക്കുകയും ധരിച്ചിരുന്ന ടീ ഷർട്ട് വലിച്ച് കീറിയെന്നും അലൻ തോമസ് പരാതിയിൽ പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!