Connect with us

IRITTY

മാക്കൂട്ടം ചുരം പാതയിൽ യുവതിയെ കൊന്ന് ട്രോളി ബാഗിൽ തള്ളിയ കേസിന്റെ അന്വേഷണം വഴിമുട്ടുന്നു

Published

on

Share our post

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം കഴിഞ്ഞ രണ്ടാഴ്ച്ചയായി നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാനാവാതെ പൊലിസ് സംഘം. നിലവിൽ കർണാടക കേന്ദ്രികരിച്ചാണ് വീരാജ്പേട്ട പൊലിസ് അന്വേഷണം നടത്തി വരുന്നത്.

കഴിഞ്ഞ സെപ്തംബർ 18 നാണ് കേരള – കർണാടക അന്തർസംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡിലെ പനമ്പാടി വനമേഖലയിലെ താഴ്ച്ചയിൽ കണ്ടെത്തിയത്. മൂന്ന് അമേരിക്കൻ നീലട്രോളി ബാഗിൽ കഷ്ണം കഷ്ണമാക്കി അറുത്തു മുറിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ച്ചയിലേറെക്കാലത്തെ പഴക്കമുണ്ടായിരുത്തും കടുത്ത ദുർഗന്ധം വമിക്കുന്ന മൃതദേഹം വനം വകുപ്പിന്റെ കീഴിൽ വനമേഖലയിൽ നിന്നും പ്ളാസ്റ്റിക്ക് ശേഖരിച്ചു മാറ്റുന്ന ഹരിത കർമ്മ സേനാംഗങ്ങളാണ് കണ്ടെത്തിയത്.

ഇവർ വിവരമറിയിച്ചതിനെ തുടർന്ന് വീരാജ്പേട്ട പൊലിസും വനം വകുപ്പും സ്ഥലത്തെത്തി മൃതദേഹം മടിക്കേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. തുടക്കത്തിൽ കണ്ണവത്തു നിന്നും കാണാതായ 31 വയസുകാരിയെയും മടിക്കേരിയിൽ നിന്നും കാണാതായ അഞ്ചുപേരെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും ഇവരൊന്നുമല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു ഇതിനു ശേഷം മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ ചൂരിദാറിന്റെ ദൃശ്യവും തലമുടിയുടെ സാമ്പിളും പൊലീസ് പുറത്തുവിട്ടെങ്കിലും കൊല്ലപെട്ട യുവതി യാരാണെന്ന വിവരം ലഭിച്ചില്ല.

രണ്ടാഴ്ച്ച കാലത്ത സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചതിൽ നിന്നും ഒരു ഇന്നോവ കാറിന്റെ ദൃശ്യം പൊലീസ് പുറത്തുവിട്ടുവെങ്കിലും അതിന്റെ നമ്പർ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെയാണ് വിരാജ്പേട്ട സി.ഐ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന അന്വേഷണം വഴി മുട്ടിയത്. നിലവിൽ മൂന്ന് സ്ക്വാഡുകളായാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്.

യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനു ശേഷം മാക്കൂട്ടം ചുരം പാതയിൽ കൊണ്ടുവന്നു തള്ളിയതാണെന്ന ഫസ്റ്റ് ഇൻഫർമേഷർ റിപ്പോർട്ട് കോടതിയിൽ സമർപിച്ചിട്ടുണ്ടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് കണ്ടെത്തണമെങ്കിൽ കൊല്ലപ്പെട്ട യുവതി യാരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.


Share our post

IRITTY

കൂട്ടുപുഴയിൽ വീണ്ടും ലഹരി വേട്ട;1.5 കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി പിടിയിൽ

Published

on

Share our post

ഇരിട്ടി: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽഹാഷിഷ് ഓയിലും കഞ്ചാവുമായി തൃശൂർ സ്വദേശിയായ യുവാവ് പിടിയിൽ. കണ്ണൂർ റൂറൽ എസ്‌.പി അനൂജ് പലിവാലിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്‌.പി ധനഞ്ജയന്റെ മേൽനോട്ടത്തിൽ ഇരിട്ടി സി.ഐ കുട്ടികൃഷ്ണൻ,എസ്.ഐ ഷറഫുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം കൂട്ടുപുഴയിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് തൃശ്ശൂർ പറക്കാട് സ്വദേശി സരിത്ത് സെബാസ്റ്റ്യൻ പിടിയിലായത്. 1.570ഗ്രാം കഞ്ചാവ്,306 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ബംഗ്ളൂരിൽ നിന്നും ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരികയായിരുന്നു പ്രതി.


Share our post
Continue Reading

IRITTY

ആറളത്ത് 5.2 കിലോമീറ്റർ സോളാര്‍ തൂക്കുവേലി നിർമാണം നാളെ തുടങ്ങും

Published

on

Share our post

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56 ലക്ഷം രൂപ ചെലവിലാണ് സോളാര്‍ തൂക്കുവേലി നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപയും ആറളം പഞ്ചായത്ത് വകയിരുത്തിയ 16 ലക്ഷം രൂപയും വിനിയോഗിച്ച് 3.6 കി ലോമീറ്റർ പ്രവൃത്തി നടത്തും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 20 ലക്ഷം രൂപ വിനിയോഗിച്ചുള്ള 1.6 കിലോമീറ്റർ പ്രവൃത്തി രണ്ടാംഘട്ടത്തിൽ നടപ്പാക്കും. ഒരുമാസത്തിനകം പ്രവൃത്തി പൂർത്തികരിക്കും.


Share our post
Continue Reading

IRITTY

ഇരിട്ടി കീഴ്പ്പള്ളി വട്ടപ്പറമ്പ് പുഴത്തുരുത്തിൽ കെട്ടിയ പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു

Published

on

Share our post

ഇരിട്ടി: പുഴ തുരുത്തിൽ തീറ്റയെടുക്കാൻ കെട്ടിയ കറവപ്പശുവിനെ കാട്ടാന ചവിട്ടിക്കൊന്നു. കക്കുവ പുഴയുടെ ഭാഗമായ വട്ടപ്പറമ്പ് പുഴയുടെ തുരുത്തിൽ കെട്ടിയ വട്ടപ്പറമ്പിലെ തൈക്കൂട്ടം പുത്തൻപുര പൗലോസിന്റെ കറവപ്പശുവിനെയാണ് കാട്ടാന ചവിട്ടി കൊന്നത്. ബുധനാഴ്‌ച രാവിലെ കറവ കഴിഞ്ഞ് മൂന്ന് പശുക്കളെയും പുഴ കടത്തി പൗലോസ് തുരുത്തിൽ കെട്ടിയതായിരുന്നു. അല്പസമയത്തിനുശേഷം രണ്ട് പശുക്കൾ കയർ പൊട്ടിച്ച് പൗലോസിന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കെട്ടിയ ഇടത്ത് ഒരു കറവപ്പശു ചത്തനിലയിൽ കാണപ്പെട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി ചത്ത പശുവിനെ പരിശോധിക്കുകയും കാട്ടാന ചവിട്ടിയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു.


Share our post
Continue Reading

Trending

error: Content is protected !!