Connect with us

Kannur

എഴുപത്തിഅഞ്ചാം വയസിലും പരമ്പരാഗത തൊഴിൽ കൈവിടാതെ നാരായണി: ശ്രീകോവിലുകൾക്ക് വേണം തോട്ടിച്ചാലിന്റെ ചൂതുചൂൽ

Published

on

Share our post

കണ്ണൂർ: ക്ഷേത്ര ശ്രീകോവിലുകളും തറവാട് പൂജാമുറികളും തെയ്യത്തറകളും ശുചീകരിക്കാൻ നിർബന്ധമാണ് ചൂതുചൂൽ. വടക്കൻ കേരളത്തിൽ ഒഴിച്ചുകൂടാൻ ആവാത്തത് . എന്നാൽ ഇവിടെ ചൂതുചൂലുകൾ നിർമ്മിക്കുന്ന ചുരുക്കം പേരുള്ളതിനാലാണ് ഈ നിഷ്ഠ ഇപ്പോൾ നിലനിൽക്കുന്നത്.

കരിവെള്ളൂർ തോട്ടിച്ചാലിൽ ഒന്നോ രണ്ടോകുടുംബങ്ങളാണ് ചൂതുചൂൽ നിർമ്മിക്കുന്നത്. കരിവെള്ളൂർ കുണിയൻ തോട്ടിച്ചാലിലെ എഴുപത്തിയഞ്ചുകാരിയായ കിഴക്കേവീട്ടിൽ നാരായണി ഇവരിൽ ഒരാളാണ്. ഒഴിവാക്കാൻ പറ്റാത്തതായതിനാൽ ചൂതുചൂൽ തേടി ആളുകൾ എത്താറുമുണ്ട്. നാലാം വയസ്സിൽ ചൂത് കെട്ടാൻ തുടങ്ങിയതാണ് ഇവർ. മക്കളായ രജിതയും ലീലയും ഇന്ന് അമ്മയ്ക്ക് കൂട്ടായുണ്ട്.

വലിയ അദ്ധ്വാനമുണ്ടെങ്കിലും ഒരു ചൂലിന് 250 രൂപയാണ് പ്രതിഫലം. വലിയ അദ്ധ്വാനമുണ്ടെങ്കിലും ഇതിലും അധികം എങ്ങനെ വാങ്ങുമെന്നാണ് നാരായണിയുടെ നിഷ്കളങ്കമായ മറുപടി.കരിവെള്ളൂർ കുണിയൻ, തലിച്ചാലം, പാടി വയലുകളിൽനിന്നാണ് ഇവർ ചൂത് ശേഖരിക്കുന്നത്.വയലുകളിൽനിന്ന് ഒരടിയോളം വലുപ്പമുള്ള ചൂതുകൾ പറിച്ചെടുത്ത് ഉണക്കിയതിനു ശേഷം നാല് ദിവസം വെള്ളത്തിൽ കുതിർത്ത് ഞെട്ടും പോളയും കളഞ്ഞ് വീണ്ടും ഉണക്കണം.

ഉണങ്ങിയ ചൂതുകൾ കയർകൊണ്ട് മെടഞ്ഞാണ് ചൂല് കെട്ടുന്നത്. അദ്ധ്വാനത്തിന് അനുസരിച്ച് വരുമാനമില്ലെങ്കിലും പാരമ്പര്യത്തിന്റെയും ഗ്രാമീണ സംസ്‌കാരത്തിന്റെയും അടയാളമായ ഈ തൊഴിൽ ഉപേക്ഷിക്കാൻ ഇവർ തയ്യാറല്ല.പാരമ്പര്യ കൈത്തൊഴിലിനെ നിലനിർത്താൻ സർക്കാർ സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.

എളുപ്പവഴിയില്ല ചൂതുചൂൽ നിർമ്മാണത്തിന്നിർമ്മാണത്തിനാവശ്യമായ ചൂത് ലഭിക്കാത്തതാണ് ഇവർ നേരിടുന്ന പ്രശ്നം. വയലുകളിലും പാറപ്രദേശത്തുമാണ് ചൂത് ഉണ്ടാവാറ്. ആദ്യം ചൂതുചെടി തണ്ടോടെ പിഴുതെടുക്കും. വേര് ഭാഗത്തെ മണ്ണ് നീക്കി, ഒരേ നീളത്തിൽ മുറിച്ചെടുത്തു വെയിലിൽ ഉണക്കി ഒരു കൈ വണ്ണത്തിൽ കെട്ടി ചൂലുകളുണ്ടാകും.

മുമ്പ് ചൂത് ചെടി തേടി നടന്നു പറിച്ചെടുത്തു എത്തിച്ചു നൽകുന്നുവരുണ്ടായിരുന്നു. ഇന്ന് സ്വയം ഇറങ്ങി വേണം ചൂത് ശേഖരിക്കാൻ.ഒരുപാട് അദ്ധ്വാനവും സമയവും വേണ്ട ജോലിയാണ് ചൂത്ചൂൽ നിർമ്മാണം. കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന വിധത്തിൽ പിൻഭാഗം ഭംഗിയായി മെടഞ്ഞുണ്ടാക്കണം.ഇന്ന് ചൂതു ചെടിയും കുറഞ്ഞു. ചൂതു ചൂൽ നിർമ്മാണവും കുറഞ്ഞു.


Share our post

Kannur

കള്ളക്കടൽ പ്രതിഭാസം: ഉയർന്ന തിരമാലക്ക് സാധ്യത, ജാ​ഗ്രത

Published

on

Share our post

കണ്ണൂർ: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം. കേരള തീരത്ത് മറ്റന്നാൾ രാത്രി 11.30 മണി വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടൽ ആക്രമണത്തിന് സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Kannur

പുതിയ സി.പി.എം ജില്ലാ സെക്രട്ടറിയെ ഇന്നറിയാം

Published

on

Share our post

കണ്ണൂർ: പുതിയ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയെ ഇന്നറിയാം. ഇന്ന് രാവിലെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, മുൻ എം.എൽ.എമാരായ ടി.വി രാജേഷ്, എം. പ്രകാശന്‍ എന്നിവർക്കാണ് മുന്‍തൂക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും. എം.വി ജയരാജന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് ഒഴിവുവന്നത്. കെ.കെ രാഗേഷോ ടി.വി രാജേഷോ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയാല്‍ ജില്ലയിലെ പാര്‍ട്ടി നേതൃസ്ഥാനത്ത് അത് തലമുറമാറ്റത്തിനാണ് വഴിവെക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!