Kannur
സ്വകാര്യചികിത്സയും ട്യൂഷനും; ഡോക്ടർമാരും അധ്യാപകരും വിജിലൻസ് നിരീക്ഷണത്തിൽ

കണ്ണൂർ : സർക്കാർ ആസ്പത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യചികിത്സയും ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനും നിരീക്ഷിക്കാൻ വിജിലൻസ് വകുപ്പ്. ഇത്തരത്തിലുള്ള സർക്കാർ ഡോക്ടർമാരുടെയും അധ്യാപകരുടെയും പട്ടിക തയ്യാറാക്കുന്നുണ്ട്.
സർക്കാർ ആസ്പത്രിയിലെ ഡോക്ടർമാർ ക്ലിനിക്കുകൾ ഉണ്ടാക്കി സ്വകാര്യ പരിശോധന നടത്തുന്നതായി പരാതിയുയരുന്ന സാഹചര്യത്തിലാണിത്. കണ്ണൂരിലെയും തലശ്ശേരിയിലെയും ഡോക്ടർമാർ പട്ടികയിലുണ്ടെന്നാണ് വിവരം.
പരാതികൾ ഉയർന്നപ്പോൾ :ജില്ലാ ആസ്പത്രിയിലെയും താലൂക്ക് ആസ്പത്രികളിലെയും ചില ഡോക്ടർമാർ ശസ്ത്രക്രിയയ്ക്ക് പണം ആവശ്യപ്പെടുന്നതായുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാൻ വിജിലൻസിന്റെ തീരുമാനം. പരാതിക്കാർ ഏറെയുണ്ടെങ്കിലും പലരും രേഖാമൂലം മുന്നോട്ടുവരുന്നില്ലെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ചികിത്സയിലിരിക്കുന്ന രോഗിയോട് പിന്നീട് ഡോക്ടർമാർ അവഗണന കാണിക്കുമോയെന്ന ആശങ്കയിലാണ് പലരും പരാതിയുമായി എത്താത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഡോക്ടർമാരുടെ വീടിനടുത്തുള്ള പ്രദേശത്ത് മിനിമം സൗകര്യത്തിൽ സ്വകാര്യ ചികിത്സ നിബന്ധനകളോടെ അനുവദിക്കുന്നുണ്ട്. പേരുവെച്ചുള്ള ബോർഡ് ഉപയോഗിക്കരുത്. ജീവനക്കാരെയോ നഴ്സുമാരെയോ നിയമിക്കരുതെന്നും രോഗനിർണയം നടത്താനുള്ള കുറഞ്ഞ ഉപകരണം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നുമാണ് സർക്കാർ ചട്ടം.
എന്നാൽ, സർക്കാർ ഉത്തരവ് മറയാക്കി ചിലർ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വൻതുക ഫീസ് വാങ്ങി സ്വകാര്യചികിത്സ നടത്തുന്നു എന്നാണ് ആരോപണം ഉയരുന്നത്. സ്വകാര്യചികിത്സ നടത്തുന്ന ഡോക്ടർമാർക്കെതിരെ വരുന്ന പരാതികൾ ഡി.എം.ഒ., ജില്ലാ പോലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടങ്ങിയ കമ്മിറ്റിയാണ് അന്വേഷിക്കേണ്ടത്.
അവധി ദിവസവും
സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനും വിജിലൻസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞമാസം പയ്യന്നൂരിൽ ഇത്തരത്തിൽ ട്യൂഷൻ നൽകിയ അധ്യാപികയെ വിജിലൻസ് പിടിച്ചിരുന്നു. ചില അധ്യാപകർ അവധിദിവസം വിദ്യാർഥികളുടെ വീടുകളിലെത്തിയാണ് ട്യൂഷൻ നൽകുന്നത്. ഓരോ ക്ലാസിനും വൻ തുകയാണ് ഇവർ കൈപ്പറ്റുന്നത്. ഓരോ വിഷയത്തിനും പ്രത്യേകം നിരക്കാണ് ഈടാക്കുന്നത്.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
Kannur
288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.
Kannur
സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്