Kannur
സമാധാനം അകലെ; നീതി പ്രതീക്ഷിക്കേണ്ടത് ആരില്‍ നിന്ന് ? കണ്ണൂരിലെത്തിയ മണിപ്പുര്‍ വിദ്യാര്‍ഥികള്‍

കണ്ണൂർ: “മണിപ്പുർ പോലീസാണ് ആ സ്ത്രീകളെ ആൾക്കൂട്ടത്തിന് എറിഞ്ഞുനൽകിയത്, ആരിൽനിന്നാണ് ഞങ്ങൾ നീതി പ്രതീക്ഷിക്കേണ്ടത്? കലാപത്തിനെതിരെ കൈയുംകെട്ടി മിണ്ടാതെനിൽക്കുന്ന സർക്കാരുകളിൽനിന്നോ, അതോ പോലീസിൽനിന്നോ? മണിപ്പുരിൽനിന്ന് കണ്ണൂർ സർവകലാശാലയിലെത്തിയ വിദ്യാർഥികൾ സർവകലാശാല കാമ്പസിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിൽനിന്ന് ചോദിച്ചു.
സെപ്റ്റംബർ 19-ന് സർവകലാശാലയിലെത്തിയ 21 മണിപ്പുർ വിദ്യാർഥികളിൽ എല്ലാവരും അവരവരുടെ കോഴ്സുകൾക്കനുസരിച്ച് കണ്ണൂരിലെ വിവിധ കോളേജുകളിലേക്ക് മാറി. ഇനിയും വിദ്യാർഥികൾ എത്താനുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഓർക്കാനാകുന്നില്ല ആ ദിവസങ്ങൾ
’മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ട ദിവസം ഞങ്ങൾ എല്ലാവരും അവിടെയുണ്ട്. അവർ ഞങ്ങളുടെ വീടുകൾ ചുട്ടെരിച്ചു, ഇംഫാലിൽനിന്ന് നൂറുശതമാനം കുക്കികൾക്കും ചുരാചന്ദ്പുർ, കങ്പോക്പി തുടങ്ങിയ മലയോര ജില്ലകളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എന്നാൽ അവർക്കോ (മെയ്ത്തെയ്)? ഒരു പ്രശ്നവുമില്ല, അവരുടെ ജീവിതങ്ങൾ ഇംഫാലിൽ ഒരുപ്രയാസവുമില്ലാതെ തുടരുന്നു’, എം.എ. ഇംഗ്ളീഷ് വിദ്യാർഥിനി മോമോയ് കൊങ്സായ് പറയുന്നു.
മണിപ്പുരിലെ മുൻമന്ത്രി ഹൊൽഖോലെത് കൊങ്സായിയുടെ മകളാണ് മോമോയ്. മേയ് മൂന്നിന് തുടങ്ങിയ ആഭ്യന്തരകലാപം 150 ദിവസമാകുകയാണ്. സംസ്ഥാനത്ത് ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണെന്ന് വിദ്യാർഥികൾ പറയുന്നു.
“കലാപമേഖലകളിൽനിന്ന് ഇന്ത്യൻ ആർമിയുടെ ക്യാമ്പുകളിലേക്ക് ജീവൻ കൈയിൽപിടിച്ചുകൊണ്ടാണ് ഞങ്ങൾ മാറിയത്. മൂന്നൂറിലധികം കിലോമീറ്ററുകൾ താണ്ടി മിസോറം തലസ്ഥാനത്ത് എത്തിയാണ് കേരളത്തിലേക്ക് യാത്ര തുടങ്ങിയത്. ഇവിടെ ഞങ്ങൾക്ക് സന്തോഷമാണ് ’’ കേരളത്തിൽ പഠിക്കാൻ അവസരം തന്നതിന് നന്ദിയും കടപ്പാടും സ്നേഹവുമുണ്ടെന്ന് സംസാരത്തിലുടനീളം ഇവർ പറഞ്ഞു.
‘അവർ ഞങ്ങളുടെ പുസ്തകങ്ങൾ കത്തിച്ചു. സർട്ടിഫിക്കറ്റുകളും ഡിജിറ്റലായി കൈവശമുണ്ടായിരുന്ന രേഖകളും മാത്രമാണ് ഇപ്പോഴുള്ളത്- പി.എച്ച്.ഡി. ബയോടെക്നോളജി വിദ്യാർഥിനി ലുൻഖോലം കിപ്ഗെൻ പറയുന്നു.
കണ്ണൂർ സർവകലാശാല അധികൃതർ ഇവരിൽനിന്നും സർട്ടിഫിക്കറ്റുകൾ ഒന്നുതന്നെ ആവശ്യപ്പെട്ടിട്ടില്ല. കോഴ്സ് പൂർത്തിയാക്കുന്നതിന് മുൻപായി നിലവിലെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കിയാൽ മതിയെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
കലാപ സാഹചര്യത്തിൽ മണിപ്പൂർ വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാക്കുന്നതിന് പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലായ് ഏഴിന് ചേർന്ന സർവകലാശാല അടിയന്തിര സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ കണ്ണുരിലെത്തിയത്.
‘കേരളം’ വിടർത്തുന്ന പുഞ്ചിരി
മണിപ്പുരിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എല്ലാം വേദനയോടെയും പ്രയാസത്തോടെയും നിസ്സഹായതയോടെയുമാണ് അഭിമുഖീകരിച്ചതെങ്കിലും കേരളത്തെക്കുറിച്ചും കണ്ണൂരിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ വിദ്യാർഥികളുടെ മുഖങ്ങളിൽ പുഞ്ചിരി വിടർത്തി.
“ഇവിടെ ഞങ്ങൾക്ക് സന്തോഷമാണ്, അതിനേക്കാൾ ഇവിടെ സമാധാനമുണ്ട്, ഞങ്ങളുടെ നാടുപോലെ തന്നെയാണ് കാണാനൊക്കെ.. പയ്യാമ്പലത്തൊക്കെ പോയി, ബിയോടെക്നോളജിയിൽ ഗവേഷണം ചെയ്യാനെത്തിയ കിംഷി ലെയിനെകിം പറയുന്നു.
“ദക്ഷിണേന്ത്യൻ സിനിമകളൊക്കെ കാണാറുണ്ട്, മലയാളം സിനിമകൾ ഒരുപാടിഷ്ടമാണ്, മമ്മൂട്ടിയോടാണ് ഏറ്റവും ആരാധന തോന്നിയിട്ടുള്ളത്, രാജമൗലിയുടെ ‘ബാഹുബലി’യൊക്കെ കണ്ടിട്ടുണ്ട്, പറയുമ്പോൾ ഗോലുങ്ങ്മൻ ഹാഓകിപ് ഒരു മലയാളി ആയി മാറിയോ എന്ന് സംശയം. “ഞാൻ മാത്രമേ മലയാളമൊക്കെ കാണാറുള്ളു കേട്ടോ, ഇവരെല്ലാം കൊറിയൻ സിനിമകളുടെ ആളുകളാണ്”, മൻ പറയുമ്പോൾ എല്ലാവരും ഉച്ചത്തിൽ ചിരിക്കുന്നു, അവരുടെ നാട്ടിൽ കിട്ടാത്ത സന്തോഷവും സമാധാനവും അവർക്ക് ഇവിടെ നിന്ന് ലഭിക്കുന്നു.
“ഇവിടത്തുകാർ നല്ല മനുഷ്യരാണെന്നും സാഹോദര്യമൂല്യങ്ങളും മതേതര പാരമ്പര്യവുമെല്ലാം കാത്തുസൂക്ഷിക്കുന്നവരാണെന്നും മുൻപെല്ലാം നമ്മൾ കേട്ടിട്ടുണ്ട്, ഇപ്പോൾ അത് അനുഭവിക്കാനും കഴിഞ്ഞു.. എത്ര നന്ദി പറഞ്ഞാലും തീരില്ല” പറയുമ്പോൾ നിഖോഹത് ഖാഓകിപ് എന്ന പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയുടെ മിഴികൾ കണ്ണുനീർ തുള്ളികൾ മൂടി തിളങ്ങുന്നത് കാണാമായിരുന്നു.
മണിപ്പുരിലെ വിദ്യാർഥി സംഘടനകൾ, പ്രധാനമായും കുക്കി സ്റ്റുഡന്റ്റ് ഓർഗനൈസേഷൻ (കെ.എസ്.ഒ.) ആണ് വിദ്യാർഥികൾക്ക് സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്നതിന് മറ്റു സർവകലാശാലകളുമായി ബന്ധപ്പെട്ടത്. നിലവിൽ രാജ്യത്ത് കണ്ണൂർ സർവകലാശാല മാത്രമാണ് ഇത്തരമൊരു സഹായവുമായി മുന്നോട്ട് വന്നിട്ടുള്ളത്. അതേസമയം, മഹാരാഷ്ട്രയിലെ ചില സർവകലാശാലകളും സമാന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.
Kannur
ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.
Kannur
സംരംഭകർക്ക് വഴികാട്ടിയായി വ്യവസായ വകുപ്പിന്റെ ഹെൽപ് ഡെസ്‌ക്

സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവ ജനങ്ങൾക്കായി കൃത്യമായ മാർഗ നിർദേശങ്ങളും സഹായങ്ങളും നൽകി വ്യവസായ വാണിജ്യ വകുപ്പ്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വകുപ്പ് ഒരുക്കിയ സംരംഭകർക്കുള്ള ഹെൽപ് ഡെസ്‌കിൽ സർക്കാരിന്റെ വിവിധ പദ്ധതികളായ നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ്, പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി, സംരംഭക സഹായ പദ്ധതി, ആശ, പി എം എഫ് എം ഇ, ഒരു കുടുംബം ഒരു സംരംഭം പദ്ധതി തുടങ്ങിയ നിരവധി പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാൻ ആവശ്യമായ മാർഗ നിർദേശങ്ങളുമാണ് നൽകുന്നത്.
സംരംഭം ആരംഭിക്കാൻ ആവശ്യമായ ലൈസൻസുകൾ, വ്യവസായ വകുപ്പ് വഴി നൽകുന്ന ലൈസൻസുകൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി ലഭിക്കാൻ സഹായിക്കുന്ന ഓൺലൈൻ ഏകജാലക സംവിധാനം കെ സ്വിഫ്റ്റ്, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ വരുന്ന ചില അനുമതികൾ മൂന്നുവർഷത്തേക്ക് ഒഴിവാക്കിക്കൊണ്ടുള്ള കെ സ്വിഫ്റ്റ് അക്നോളജ്‌മെന്റ് സർട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾ നൽകിക്കൊണ്ട് സംരംഭകർക്കുള്ള ബോധവൽകരണം നൽകുകയാണ് വ്യവസായ വാണിജ്യ വകുപ്പ്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സംരംഭകർക്കായി നൽകുന്ന സി എം സ്പെഷ്യൽ അസിസ്റ്റന്റ് സ്‌കീം, ടേം ലോൺ, യന്ത്ര സാമഗ്രികൾ വാങ്ങുന്നതിനുള്ള വായ്പ, കോർപറേറ്റ് ലോൺ, സീഡ് ഫണ്ട് പദ്ധതി തുടങ്ങിയ വിവിധ ലോൺ സ്‌കീമുകളെക്കുറിച്ചും വിശദവിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കും. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ സംരംഭകർക്കുള്ള കൈ പുസ്തകത്തിൽ സംരംഭകർക്ക് ആവശ്യമായ നിരവധി സേവനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും സംരംഭകർക്കായുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. ആറ് ദിവസങ്ങളിലായി നാനൂറിലധികം യുവജനങ്ങളാണ് സംരംഭക സഹായങ്ങൾക്കായി സ്റ്റാളിൽ എത്തിച്ചേർന്നത്.
Kannur
കണ്ണൂരിൽ ജപ്പാൻ തൊഴിൽ മേള മെയ് 19ന്

കണ്ണൂർ: കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമിയുടെ നേതൃത്വത്തിൽ കോളേജ് ഓഫ് കോമേഴ്‌സിൽ മെയ് 19നു രാവിലെ 9 മണി മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. Plus Two/ ITI /DIPLOMA /Degree/B Tech കഴിഞ്ഞതോ GDA/ANM/GNM/BSC Nursing കോഴ്സുകൾ കഴിഞ്ഞതോ ആയ 18-27 നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകർക്ക് മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും NSDC പ്രതിനിധികളിൽ നിന്നും നേരിട്ട് തൊഴിലവസരങ്ങളെ കുറിച്ച് നേരിട്ട് അറിയുവാനുള്ള സുവർണാവസരമാണിത്.
ഇന്ത്യ ഗവൺമെന്റ് ജപ്പാൻ ഗവൺമെന്റുമായി ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിൽ 18 വയസ്സിനും 27 വയസ്സിനും ഇടയുള്ള യുവജനങ്ങൾക്ക് ജപ്പാൻ ഭാഷാ പ്രാവീണ്യം നേടിയാൽ ജപ്പാനിൽ മാസം ഒരു ലക്ഷം മുതൽ മേൽപ്പോട്ട് ശമ്പളം ലഭിക്കുന്ന അവസരങ്ങളുണ്ട്.
ജപ്പാനിൽ വർദ്ധിച്ചുവരുന്ന വൃദ്ധ ജനതയും കുറഞ്ഞുവരുന്ന ജനസംഖ്യ നിരക്കുമാണ് ഇത്തരം തൊഴിൽ സാധ്യതകൾ നമുക്കായി തുറന്നു കിട്ടാൻ കാരണമായിട്ടുള്ളത്. 18-27 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ പെൺകുട്ടികൾക്കു മാത്രം ആരോഗ്യമേഖലയിൽ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ആണ് ജപ്പാനിൽ നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ ജപ്പാൻ ഭാഷ പഠിക്കാനും Geriatric Care കോഴ്സ് ചെയ്യുന്നതിനുമായി നമ്മുടെ അക്കാദമിയിൽ കുടുംബശ്രീ മുഖേന ജോയിൻ ചെയ്യുന്ന (CDS Chairperson /പഞ്ചായത്ത് പ്രസിഡന്റിന്റെ referral letter) ഒരു പഞ്ചായത്തിലെ 5 പെൺകുട്ടികൾക്ക് ഫീസിന്റെ 50 ശതമാനം സ്കോളർഷിപ്പ് ലഭിക്കും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്ക് ഫീസിന്റെ 60 ശതമാനം മാത്രം അടച്ചു കോഴ്സ് പഠിച്ച് ജപ്പാനിൽ എത്തി ജോലി ചെയ്ത് ശമ്പളം കിട്ടിയ ശേഷം ബാക്കി തുക അടക്കുന്നതിനുള്ള സൗകര്യവും കോളേജ് ഓഫ് കോമേഴ്‌സ് ലാംഗ്വേജ് അക്കാദമി നൽകി വരുന്നു. ജപ്പാനിൽ ജോലി നേടുന്നതിനുള്ള അടിസ്ഥാന യോഗ്യത ജപ്പാൻ ഭാഷ അറിഞ്ഞിരിക്കണം എന്നതാണ് . അതിനുള്ള പരിശീലനം ഈ അക്കാമിയിൽ നിന്നു ലഭിക്കും.
ഭാഷാ പഠനത്തിന് ശേഷം ജപ്പാനിലേക്ക് പോകുന്നതിനായി ഇന്റർവ്യൂകൾ ഒരുക്കുന്നത് കേന്ദ്ര ഗവണ്മെന്റ് ഏജൻസി ആയ NSDC Sending Organizations ആണ്. യാത്രാ ചെലവുകൾ, പ്രോസസ്സിംഗ് എന്നിവയ്ക്ക് ആവശ്യമായ ചെറിയ ഒരു ഫീസ് നേരിട്ട് NSDC സെന്റിങ് ഓർഗനൈസഷന് അടക്കേണ്ടതാണ്. NSDC website ആയ https://nsdcindia.org/specified-skilled-worker സന്ദർശിച്ചാൽ ജപ്പാനിലെ തൊഴിലവസരങ്ങളുടെ പൂർണരൂപം നമുക്ക് മനസിലാകും . ഇപ്പോൾ ലഭ്യമായ ഈ അവസരങ്ങളിലേക്ക് എത്താനാണ് കോളേജ് ഓഫ് കൊമേഴ്സിലെ ലാംഗ്വേജ് അക്കാദമിയിലൂടെ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. വിശദ വിവരങ്ങൾ അറിയാനും തൊഴിൽമേളയിൽ പങ്കെടുക്കുന്നതിനുമായി 8281769555 , 9446353155 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്