Connect with us

IRITTY

ഒരുങ്ങുന്നു കിളിയന്തറ ബാങ്കിന്റെ റബർ ഷീറ്റ് ഫാക്ടറി

Published

on

Share our post

ഇരിട്ടി : റബർ പാൽ സംഭരിച്ച്‌ മേൽത്തരം ഗ്രേഡ്‌ റബർ ഷീറ്റാക്കി കർഷകർക്ക്‌ നൽകുന്ന നൂതന സംരംഭവുമായി കിളിയന്തറ സർവീസ്‌ സഹകരണ ബാങ്ക്‌. സഹകരണരംഗത്ത്‌ ആദ്യമായാണ്‌ ഇത്തരമൊരു സംരംഭം. ബാങ്ക്‌ സമർപ്പിച്ച ഈ വേറിട്ട പദ്ധതിക്ക്‌ കേരള ബാങ്ക്‌ മുഖേന നബാർഡ്‌ രണ്ട്‌ കോടി രൂപ വായ്‌പ നൽകും. തലശേരി–വളവുപാറ റോഡിലെ നിരങ്ങൻചിറ്റയിൽ കിളിയന്തറ ബാങ്ക്‌ വാങ്ങിയ അരയേക്കർ സ്ഥലത്താണ്‌ റബർ ഷീറ്റ്‌ നിർമാണ ഫാക്ടറി നിർമിക്കുക. വ്യാഴം വൈകിട്ട്‌ നാലിന്‌ സ്പീക്കർ എ.എൻ. ഷംസീർ കല്ലിടും. 

റബർ പാൽ ഷീറ്റാക്കി മാറ്റുന്ന പ്രക്രിയയ്ക്ക് ഏറെ സമയവും അധ്വാനവും ആവശ്യമാണ്‌. മഴക്കാലത്ത്‌ പുതയിട്ട്‌ ടാപ്പ്‌ ചെയ്തെടുക്കുന്ന പാൽ ഷീറ്റാക്കുന്നതിന്‌ പുകപ്പുരയെ ആശ്രയിക്കേണ്ടിവരും. പുകയിടൽ കൃത്യമല്ലെങ്കിൽ ഷീറ്റ്‌ പുകഞ്ഞ്‌ നിലവാരമില്ലാത്തതാകും. റബർ കൃഷിരംഗത്തെ ഈ പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കിളിയന്തറ ബാങ്ക്‌ ഷീറ്റ്‌ നിർമാണ യൂണിറ്റ്‌ എന്ന ആശയവുമായി സഹകരണ വകുപ്പ്, റബർ ബോർഡ്, നബാർഡ്‌, കേരള ബാങ്ക്‌ എന്നിവയെ സമീപിച്ചത്‌. പിന്തുണയറിയിച്ച റബർ ബോർഡ്‌ രണ്ടു ബാങ്ക്‌ ജീവനക്കാരെ കോട്ടയത്തെ റബർ ബോർഡ്‌ ആസ്ഥാനത്ത്‌ പരിശീലനത്തിനുമയച്ചു. 

നിർമാണം ഇങ്ങനെ

മിൽമ പാൽ സംഭരിക്കുന്നതുപോലെ റബർ പാൽ സംഭരിക്കലാണ്‌ ഷീറ്റ്‌ നിർമാണത്തിന്റെ ആദ്യപടി. സംഭരിച്ച പാൽ ഫാക്ടറിയിലെത്തിച്ച്‌ യന്ത്രം വഴി ഉറയൊഴിച്ച്‌ പരുവപ്പെടുത്തും. തുടർന്ന്‌ ഷീറ്റടി യന്ത്രത്തിലും ശേഷം ഉണക്കൽ യന്ത്രത്തിലും മാറ്റും. ആർ.എസ്‌.എസ്‌–4 ഇനം മേൽത്തരം ഷീറ്റുകളാണ്‌ സജ്ജമാക്കുന്നത്‌. സേവന നിരക്ക് കർഷകരിൽനിന്ന്‌ ഈടാക്കും. ഷീറ്റുകൾക്ക്‌ ഉയർന്ന ഗ്രേഡിൽ വില ലഭിക്കുന്ന തരത്തിൽ ബാങ്കിന്റെ ബില്ലും ഒപ്പം നൽകും. സർക്കാരിന്റെ വിലസ്ഥിരതാ ഫണ്ട്‌ പദ്ധതിയുമായി കൂട്ടിയിണക്കി ഷീറ്റ്‌ ഉൽപ്പാദിപ്പിക്കുന്നതിനാൽ കർഷകർക്ക്‌ സർക്കാർ സഹായം ഉറപ്പാക്കാനും സംരംഭം ലക്ഷ്യമിടുന്നു. 

ഒരുവർഷത്തിനകം യാഥാർഥ്യമാകും

ഇ.ഡി.യും പരിവാരങ്ങളും തകർക്കാൻ തക്കംപാർത്ത്‌ നീങ്ങുമ്പോഴും കേരളത്തിലെ സഹകരണമേഖല വൈവിധ്യവൽക്കരിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ സംസ്ഥാനത്തെ സഹകാരികൾ. വൈവിധ്യവൽക്കരണത്തിൽ എക്കാലവും മുൻപന്തിയിലുള്ള കണ്ണൂർ ജില്ലയിൽനിന്നാണ്‌ റബർ കർഷകരുടെ ജോലിഭാരം ലഘൂകരിച്ച്‌ ഉൽപ്പന്നത്തിന്‌ ന്യായവില ഉറപ്പാക്കാനുള്ള ആദ്യസംരംഭമൊരുങ്ങുന്നത്. കിളിയന്തറ റബർ ഷീറ്റ്‌ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാക്കുമെന്ന്‌ പ്രസിഡന്റ്‌ എൻ.എം. രമേശൻ, സെക്രട്ടറി എൻ. അശോകൻ എന്നിവർ പറഞ്ഞു.


Share our post

IRITTY

ആക്രിയിൽ നിന്ന് അക്ഷരത്തിലേക്ക്; വായനശാലയ്ക്ക് പുസ്തകം വാങ്ങാൻ കൈകോർത്ത് കുട്ടികൾ

Published

on

Share our post

ഇരിട്ടി : ‘പഴേ പാത്രങ്ങളുണ്ടോ… പൊട്ടിയ കന്നാസുണ്ടോ… പഴേ കടലാസുണ്ടോ… ആക്രിയുണ്ടോ… ആക്രി..’ ഇങ്ങനെയൊരു നീട്ടിവിളി നാട്ടിൻ പുറങ്ങളിൽ പതിവാണ്. പ്രത്യേകിച്ച് അവധിക്കാലത്ത്. മിക്കവാറും ഈ ശബ്ദത്തിന്റെ ഉടമകൾ ഇതരസംസ്ഥാനക്കാരായിരിക്കും. എന്നാൽ ഈ വിളി മുഴക്കുന്നിൽ മുഴങ്ങിയപ്പോൾ അതിന്റെ ഉടമകൾ ഈ നാട്ടിലെ കുട്ടികളായിരുന്നു. ഇവർ പെറുക്കുന്ന ഓരോ കന്നാസും കടലാസും നാളത്തെ അക്ഷരത്തെളിച്ചമുള്ള പുസ്തകങ്ങാളാക്കി മാറ്റുകയാണ് ലക്ഷ്യം.ആറിനും 15നും ഇടയിൽ പ്രായമുള്ള ഇരുപതോളം കുട്ടികളാണ് നാട്ടിൽ ആക്രി പെറുക്കാൻ ഇറങ്ങിയത്.നെയ്യളം യുവശക്തി വായനശാലയിൽ തങ്ങൾക്ക് വായിക്കാൻ ആവശ്യത്തിനു പുസ്തകങ്ങൾ ഇല്ലെന്ന തിരിച്ചറിവാണ് ഇവരെ ആക്രി ചാലഞ്ചിലേക്ക് നയിച്ചത്. എന്തുവില കൊടുത്തും തങ്ങൾക്ക് ആവശ്യമുള്ള പുസ്തകം നാട്ടിലെ വായനശാലയിൽ എത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ അവർ നാട്ടുവഴികളിലൂടെ സഞ്ചരിച്ചു.നിലവിൽ 1700 പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. ഇത് 2000 ആക്കുകയാണ് ആദ്യ ലക്ഷ്യം.ഇതിനായി ആക്രി പെറുക്കി സ്വരൂപിച്ചതും വിഷുക്കൈനീട്ടം കിട്ടിയതും ചേർത്ത് 20000 രൂപയുടെ പുസ്തകം അടുത്തദിവസം വാങ്ങും.ആക്രി പെറുക്കി വിറ്റ് മാത്രം 12,000 രൂപ സ്വരുക്കൂട്ടി.‘മിഴാവുകുന്നി’ന്റെ എഴുത്തുകാരനും വായനശാല പ്രവർത്തകനുമായ മനീഷ് മുഴക്കുന്നിന്റെ നേതൃത്വത്തിൽ ഓരോ വീടുകളും കയറിയറിങ്ങി പഴയ കടലാസുകളും പൊട്ടിയ പാത്രങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ചാക്കുകളിൽ കെട്ടിയാണ് അക്രിക്കടയിൽ വിൽപന നടത്തുന്നത്. നേരത്തെ വീടുകളിൽ പച്ചക്കറി ചാലഞ്ച് നടത്തി വിജയിച്ച കുട്ടികൾ തന്നെയാണ് ഇത്തവണ ആക്രി ചാലഞ്ചുമായി രംഗത്തു വന്നത്. കാർത്തിക്, ദേവന്ദ്, അമയ് കൃഷ്ണ, ധീരവ്, അനന്ദു, അമേഗ്, കൃതിക, ആത്മിക, ശ്രീനന്ദ് തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ വാറ്റ് സുലഭം; വാഷിന്റെ മണം കാട്ടാനകളെ ആകർഷിക്കുന്നുവെന്ന് വനം വകുപ്പ്

Published

on

Share our post

ഇരിട്ടി(കണ്ണൂർ): ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിൽ വാറ്റ് നിർമാണം കൂടിയിട്ടും പരിശോധന ശക്തമാക്കാതെ പോലീസും എക്സൈസും. ഫാമിലെ 13-ാം ബ്ലോക്കിലാണ് വാറ്റ് സംഘങ്ങൾ പിടിമുറുക്കിയിരിക്കുന്നത്. കാട്ടാനകൾ മറ്റിടങ്ങളിലേക്ക് പോകാതെ അവിടെ തുടരുന്നതിന്‌ പ്രധാന കാരണമായി വനം വകുപ്പ് പറയുന്നതുമിതാണ്.കശുവണ്ടി സീസൺ തുടങ്ങിയതോടെ കശുമാങ്ങയിൽനിന്ന്‌ മറ്റും ചാരായം വാറ്റുന്ന സംഘങ്ങൾ മേഖലയിൽ സജീവമാണ്. സ്ത്രീകളിലും കുട്ടികളിലും മദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതായും പരാതിയുണ്ട്. ആദിവാസികൾക്ക് പതിച്ചുനല്കിയ ഭൂമിയിൽ പണിതീർത്ത പല വീടുകളിലും ആൾത്താമസമില്ല. ഇത്തരം വീടുകളും ജനവാസം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ്. വാറ്റ് ഉത്പാദനം വർധിച്ചതോടെ ഫാമിനുള്ളിലേക്ക് പുറമേനിന്ന് എത്തുന്നവരുടെ എണ്ണവും കൂടി. ഇത് പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. കൂടാതെ മോഷണവും മേഖലയിൽ കൂടിയിട്ടുണ്ട്. എക്‌സൈസിന്റെ പരിശോധന വഴിപാടായി മാറുന്നതായും പരാതിയുയരുകയാണ്. 13-ാം ബ്ലോക്കിലാണ് പണിയവിഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങൾക്ക് കൂടുതലായും ഭൂമി അനുവദിച്ചത്.

സ്ത്രീകളുടെ പ്രതിരോധവും ലക്ഷ്യം കണ്ടില്ല

വാറ്റും ചാരായവും വൻതോതിൽ വർധിച്ചതോടെ മൂന്നുവർഷം മുൻപ്‌ പ്രദേശത്തെ കുറച്ച് സ്ത്രീകൾ ചേർന്ന് പ്രതിരോധമതിൽ തീർത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇവരുടെ ശ്രമഫലമായി നിരവധി വാറ്റ് കേന്ദ്രങ്ങൾ തകർക്കുകയും പോലീസിനും എക്‌സൈസിനും രഹസ്യവിവരങ്ങൾ നല്കുകയും ചെയ്തിരുന്നു. പ്രതിരോധിച്ചവർക്ക്‌ ഭീഷണിയും കുടുംബങ്ങളിൽനിന്നുള്ള എതിർപ്പും നേരിടേണ്ടിവന്നു.കോവിഡിന്റെ മറവിൽ തഴച്ചുവളർന്ന ചാരായ നിർമാണം പൂർണമായും ഇല്ലാതാക്കാനുള്ള പരിശോധനയൊന്നും തുടർന്ന്‌ ഉണ്ടായിട്ടില്ല. മേഖലയിൽ പതിച്ചുനൽകിയ ഭൂമി കാടുകയറി ആർക്കും എത്തിനോക്കാൻപോലും കഴിയാത്ത രീതിയിലായിരിക്കുകയാണ്. ഇവിടെയാണ് പുറത്തുനിന്ന്‌ എത്തുന്നവരുടെ സഹായത്താൽ വാറ്റ് നടക്കുന്നത്. കാടുകളിലും ഒഴിഞ്ഞ വീടുകളിലും ഇങ്ങനെ ഒളിപ്പിച്ചുവെക്കുന്ന വാഷാണ് കാട്ടാനകൾക്കും ലഭിക്കുന്നത്. വാഷിന്റെ രുചിയറിഞ്ഞ ആന പിന്നീട് ആ പ്രദേശം വിട്ടുപോകാൻ മടികാണിക്കും. ദിവസങ്ങൾക്ക്‌ മുൻപ്‌ വാഷ് കുടിച്ച ആന ബാരൽ ചവിട്ടിപ്പൊട്ടിച്ചിരുന്നു.


Share our post
Continue Reading

IRITTY

തകർന്ന മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Published

on

Share our post

ഇരിട്ടി: പാടേ തകർന്ന് ഏറെ അപകടാവസ്ഥയിലായ ഇരിട്ടി – മൈസൂർ അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിന്റെ കൂട്ടുപുഴ പാലം മുതൽ ഒന്നരക്കിലോമീറ്റർ ദൂരത്തെ നവീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണ നിർവഹിച്ചു.


Share our post
Continue Reading

Trending

error: Content is protected !!