Kannur
ടാസ്ക് കണ്ട് മയങ്ങരുത് : അക്കൗണ്ട് വട്ടപ്പൂജ്യമാകും

കണ്ണൂർ: ജില്ലയിൽ സോഷ്യൽ മീഡിയ വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ആകർഷകമായ ടാസ്കുകൾ നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ പ്രതിഫലം കിട്ടുന്ന സാഹചര്യം കാട്ടി അടപ്പിക്കുന്ന തുക അടിച്ചെടുത്ത് മുങ്ങുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി.
ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട യുവതി പയ്യാമ്പലത്ത് കടലിൽ ചാടി ജീവനൊടുക്കിയ സംഭവമടക്കമുണ്ടായിട്ടും ഇത്തരക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിച്ചിട്ടില്ല.സമാനമായ രീതിയിൽ ചക്കരക്കല്ല്, തലശേരി സ്റ്റേഷനുകളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ജോലി വാഗ്ദാനവുമായാണ് സംഘങ്ങൾ സോഷ്യൽമീഡിയ വഴി ആളുകളെ പ്രലോഭിപ്പിക്കുന്നത്.
തുടക്കത്തിൽ ചെറിയ ടാസ്‌കുകൾ നൽകി മികച്ച പ്രതിഫലം നൽകിയാണ് വിശ്വാസം നേടുന്നത്. ക്രമേണ ടാക്സിൽ പങ്കെടുക്കുന്നതിന് കൂടുതൽ പണം ആവശ്യപ്പെടും.ഇങ്ങനെ പണം അടച്ചവരോട് പിന്നീട് പ്രതികരിക്കാതിരിക്കുന്നതാണ് സംഘങ്ങളുടെ പൊതുരീതി. പലർക്കും ഇതുവഴി ലക്ഷങ്ങൾ നഷ്ടമാകുന്നുണ്ട്.
അവഗണിക്കണം ഈ മെസേജുകളെ
* കമ്പനി, അതിന്റെ പ്രശസ്തി, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ അന്വേഷിക്കണം
* ഔദ്യോഗിക വെബ്‌സൈറ്റ് ആണോയെന്ന് പരിശോധിക്കണം
*ജോലി വാഗ്ദാനം കമ്പനിയെ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ് വരുത്തണം
*അസാധാരണമായ ഉയർന്ന ശമ്പളത്തിലും ആനുകൂല്യത്തിലും ജാഗ്രത പുലർത്തണം
*ആധാർ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശം, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ നൽകരുത്.
* അപേക്ഷ സമർപ്പിക്കാത്ത ജോലി വാഗ്ദാനങ്ങൾ വിശ്വസിക്കാതിരിക്കുക.
പൊലീസ് വിളിപ്പുറത്തുണ്ട്ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി നൽകണംഫോൺ 1930മോഹന സുന്ദര ‘ടാസ്ക് “യൂട്യൂബ് ലിങ്ക് നൽകി ചാനലിന് ലൈക്ക് അടിക്കുന്ന ദൗത്യം പോലുള്ള നിസാരമായ നിർദ്ദേശമാണ് ആദ്യഘട്ടത്തിൽ വച്ചുനീട്ടുന്നത്.ലൈക്ക് നൽകി സ്‌ക്രീൻ ഷോട്ടെടുത്ത് അയച്ചാൽ ഒരു ചാനലിന് 50 രൂപ വച്ച് നൽകും.ടാസ്ക് തുടങ്ങുന്നത് അടുത്ത ഘട്ടമായിരിക്കും.
പങ്കെടുക്കണമെങ്കിൽ 500 രൂപ മുൻകൂറായി അടക്കണം.അപ്പോൾ കുറച്ച് യൂട്യൂബ് ചാനലുകളുടെ ലിങ്കുകൾ കൂടി അയക്കും.അഞ്ചോ ആറോ ചാനലുകൾക്ക് ലൈക്ക് കൊടുക്കുന്നതോടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏകദേശം 800 രൂപ ക്രെഡിറ്റാകും. പിന്നീട് ആയിരം രൂപ നൽകിയാൽ കൂടുതൽ യൂട്യൂബ് ചാനലുകൾ അയച്ച് തരാമെന്ന് പറയും.
അങ്ങനെ അടക്കുന്ന ആയിരത്തിന് ഏകദേശം 1,700 രുപ തിരിച്ച് കിട്ടും.ഇത്തരത്തിൽ ആളുകളുടെ വിശ്വാസ്യത നേടിയ ശേഷം പിന്നീട് പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടിത്തിക്കൊണ്ട് ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് നൽകി അതിൽ ജോലി ചെയ്യാൻ ആവശ്യപ്പെടും.
ഒരു ഗ്രൂപ്പുണ്ടാക്കി ഇരയെ ആ ഗ്രൂപ്പിൽ ചേർക്കും.പിന്നീട് 10,000 രൂപയുടെ ടാസ്‌ക് നൽകി നിക്ഷേപം ക്രിപ്‌റ്റോ കറൻസിയാക്കാൻ ആവശ്യപ്പെടും.നല്ലൊരു തുക വാഗ്ദാനം ചെയ്യുന്നതോടെ പലരും തട്ടിപ്പുകാരുടെ വലയിൽ വീഴും. അൻപതിനായിരവും ഒരു ലക്ഷവുമൊക്കെയാകുമ്പോൾ തട്ടിപ്പുസംഘങ്ങൾ തനിരൂപം പുറത്തെടുക്കും.
അക്കൗണ്ടിലേക്ക് വലിയൊരു തുക ക്രെഡിറ്റ് ചെയ്തതിന്റെ വ്യാജരേഖ കാണിക്കും.ഈ തുക കിട്ടാതിരിക്കുന്ന അക്കൗണ്ട് ഉടമയോട് വീണ്ടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും.ചതിയാണെന്ന് വ്യക്തമാകുമ്പോഴേക്കും പണം മുഴുവൻ നഷ്ടപ്പെട്ടിരിക്കും.ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകൽ,ഫിലിം റിവ്യൂ ലൈക്ക് എന്നിവ ആവശ്യപ്പെട്ടുള്ള ലിങ്കുകളും ആളുകളെ പറ്റിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്