Kannur
ടാസ്ക് കണ്ട് മയങ്ങരുത് : അക്കൗണ്ട് വട്ടപ്പൂജ്യമാകും

കണ്ണൂർ: ജില്ലയിൽ സോഷ്യൽ മീഡിയ വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ആകർഷകമായ ടാസ്കുകൾ നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ പ്രതിഫലം കിട്ടുന്ന സാഹചര്യം കാട്ടി അടപ്പിക്കുന്ന തുക അടിച്ചെടുത്ത് മുങ്ങുന്നതാണ് തട്ടിപ്പു സംഘങ്ങളുടെ രീതി.
ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട യുവതി പയ്യാമ്പലത്ത് കടലിൽ ചാടി ജീവനൊടുക്കിയ സംഭവമടക്കമുണ്ടായിട്ടും ഇത്തരക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിച്ചിട്ടില്ല.സമാനമായ രീതിയിൽ ചക്കരക്കല്ല്, തലശേരി സ്റ്റേഷനുകളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ജോലി വാഗ്ദാനവുമായാണ് സംഘങ്ങൾ സോഷ്യൽമീഡിയ വഴി ആളുകളെ പ്രലോഭിപ്പിക്കുന്നത്.
തുടക്കത്തിൽ ചെറിയ ടാസ്‌കുകൾ നൽകി മികച്ച പ്രതിഫലം നൽകിയാണ് വിശ്വാസം നേടുന്നത്. ക്രമേണ ടാക്സിൽ പങ്കെടുക്കുന്നതിന് കൂടുതൽ പണം ആവശ്യപ്പെടും.ഇങ്ങനെ പണം അടച്ചവരോട് പിന്നീട് പ്രതികരിക്കാതിരിക്കുന്നതാണ് സംഘങ്ങളുടെ പൊതുരീതി. പലർക്കും ഇതുവഴി ലക്ഷങ്ങൾ നഷ്ടമാകുന്നുണ്ട്.
അവഗണിക്കണം ഈ മെസേജുകളെ
* കമ്പനി, അതിന്റെ പ്രശസ്തി, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ അന്വേഷിക്കണം
* ഔദ്യോഗിക വെബ്‌സൈറ്റ് ആണോയെന്ന് പരിശോധിക്കണം
*ജോലി വാഗ്ദാനം കമ്പനിയെ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ് വരുത്തണം
*അസാധാരണമായ ഉയർന്ന ശമ്പളത്തിലും ആനുകൂല്യത്തിലും ജാഗ്രത പുലർത്തണം
*ആധാർ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശം, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ നൽകരുത്.
* അപേക്ഷ സമർപ്പിക്കാത്ത ജോലി വാഗ്ദാനങ്ങൾ വിശ്വസിക്കാതിരിക്കുക.
പൊലീസ് വിളിപ്പുറത്തുണ്ട്ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി നൽകണംഫോൺ 1930മോഹന സുന്ദര ‘ടാസ്ക് “യൂട്യൂബ് ലിങ്ക് നൽകി ചാനലിന് ലൈക്ക് അടിക്കുന്ന ദൗത്യം പോലുള്ള നിസാരമായ നിർദ്ദേശമാണ് ആദ്യഘട്ടത്തിൽ വച്ചുനീട്ടുന്നത്.ലൈക്ക് നൽകി സ്‌ക്രീൻ ഷോട്ടെടുത്ത് അയച്ചാൽ ഒരു ചാനലിന് 50 രൂപ വച്ച് നൽകും.ടാസ്ക് തുടങ്ങുന്നത് അടുത്ത ഘട്ടമായിരിക്കും.
പങ്കെടുക്കണമെങ്കിൽ 500 രൂപ മുൻകൂറായി അടക്കണം.അപ്പോൾ കുറച്ച് യൂട്യൂബ് ചാനലുകളുടെ ലിങ്കുകൾ കൂടി അയക്കും.അഞ്ചോ ആറോ ചാനലുകൾക്ക് ലൈക്ക് കൊടുക്കുന്നതോടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏകദേശം 800 രൂപ ക്രെഡിറ്റാകും. പിന്നീട് ആയിരം രൂപ നൽകിയാൽ കൂടുതൽ യൂട്യൂബ് ചാനലുകൾ അയച്ച് തരാമെന്ന് പറയും.
അങ്ങനെ അടക്കുന്ന ആയിരത്തിന് ഏകദേശം 1,700 രുപ തിരിച്ച് കിട്ടും.ഇത്തരത്തിൽ ആളുകളുടെ വിശ്വാസ്യത നേടിയ ശേഷം പിന്നീട് പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടിത്തിക്കൊണ്ട് ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് നൽകി അതിൽ ജോലി ചെയ്യാൻ ആവശ്യപ്പെടും.
ഒരു ഗ്രൂപ്പുണ്ടാക്കി ഇരയെ ആ ഗ്രൂപ്പിൽ ചേർക്കും.പിന്നീട് 10,000 രൂപയുടെ ടാസ്‌ക് നൽകി നിക്ഷേപം ക്രിപ്‌റ്റോ കറൻസിയാക്കാൻ ആവശ്യപ്പെടും.നല്ലൊരു തുക വാഗ്ദാനം ചെയ്യുന്നതോടെ പലരും തട്ടിപ്പുകാരുടെ വലയിൽ വീഴും. അൻപതിനായിരവും ഒരു ലക്ഷവുമൊക്കെയാകുമ്പോൾ തട്ടിപ്പുസംഘങ്ങൾ തനിരൂപം പുറത്തെടുക്കും.
അക്കൗണ്ടിലേക്ക് വലിയൊരു തുക ക്രെഡിറ്റ് ചെയ്തതിന്റെ വ്യാജരേഖ കാണിക്കും.ഈ തുക കിട്ടാതിരിക്കുന്ന അക്കൗണ്ട് ഉടമയോട് വീണ്ടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും.ചതിയാണെന്ന് വ്യക്തമാകുമ്പോഴേക്കും പണം മുഴുവൻ നഷ്ടപ്പെട്ടിരിക്കും.ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകൽ,ഫിലിം റിവ്യൂ ലൈക്ക് എന്നിവ ആവശ്യപ്പെട്ടുള്ള ലിങ്കുകളും ആളുകളെ പറ്റിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.
Kannur
‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.
സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.
കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്