Connect with us

PERAVOOR

പാൽച്ചുരത്തിലെ യാത്ര കഷായം പോലെ കടുപ്പം

Published

on

Share our post

പേരാവൂർ :കനത്ത മൂടൽമഞ്ഞ്, കുത്തനെയുള്ള കയറ്റവും വെട്ടിത്തിരിഞ്ഞുള്ള വളവുകളും. എപ്പോൾ വേണമെങ്കിലും വാഹനങ്ങൾക്കു മുകളിലേക്കു പതിക്കാൻ തയാറായി കാത്തിരിക്കുന്ന പാറക്കൂട്ടങ്ങൾ, ചെറിയ മഴയിൽപോലും റോഡിലേക്കു കുതിച്ചെത്തുന്ന പടുകൂറ്റൻ മൺകൂനകൾ, ഇടിഞ്ഞിടിഞ്ഞു മെലിഞ്ഞുപോയ റോഡ്, ഒരറ്റത്ത് ആഴത്തിലേക്കു വാ പിളർന്നിരിക്കുന്ന കൊക്ക.

ഒരൊറ്റ വായനയിൽ ഈ റോ‍ഡിലൂടെ സഞ്ചരിക്കുന്നതിലുള്ള ഭയം നമ്മളിലുണ്ടാകുന്നുണ്ടെങ്കിൽ, കഴിഞ്ഞ 20 വർഷമായി ലക്ഷക്കണക്കിനാളുകൾ ഈ റോ‍ഡിലൂടെ സഞ്ചരിച്ചു കഴിഞ്ഞു. ഓരോ മണിക്കൂറിലും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്നു. റോ‍ഡിന്റെ പേര് കൊട്ടിയൂർ ബോയ്സ് ടൗൺ റോ‍ഡ്, അഥവാ പാൽച്ചുരം.

അമ്പായത്തോട് മുതൽ ബോയ്സ് ടൗൺ വരെ ആറു കിലോമീറ്ററിലധികം ദൂരമുള്ള റോഡിൽ 243 വലിയ കുഴികളുണ്ട്. അടുത്ത കാലത്തു പുതുക്കിപ്പണിത 2.9 കിലോമീറ്ററിൽ മാത്രം 35 കുഴികൾ. റോഡിലെ ടാറിങ്ങിന്റെ വശങ്ങൾ വെള്ളം കുത്തിയൊഴുകി തകർന്ന നിലയിലാണ്. മറ്റു വാഹനങ്ങൾക്ക് അരികു നൽകി ഒരു കുഴിയിൽ നിന്ന് കയറുമ്പോഴേക്കും അടുത്ത കുഴിയിൽ വീണിരിക്കും.

ചുരത്തിലെ ഭൂരിഭാഗം വളവുകളിലും റോഡ് ഒരു സങ്കൽപം മാത്രമായിരിക്കുന്നു. നിർമിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഔദ്യോഗിക ഉദ്ഘാടനം നടക്കാത്ത പാൽച്ചുരത്തിൽ അതിനു ശേഷം ഇന്നേവരെ പൂർണമായ ടാറിങ് നടത്തിയിട്ടില്ല. പലപ്പോഴായി നടത്തിയ അറ്റകുറ്റപ്പണിയാകട്ടെ അടുത്ത മഴയിൽത്തന്നെ തകർന്നടിയുന്നു. ഉത്തര കേരളത്തെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുമായി ചേർത്തു നിർത്തുന്നതിൽ പാൽച്ചുരത്തിനുള്ള പങ്ക് നിർണായകമാണ്. ജില്ലയിൽ നിന്നു വയനാട്ടിലേക്കു കടക്കാനാകുന്ന മറ്റൊരു റോഡ് പേര്യാചുരമാണ്. അതിലേക്ക് എത്തണമെങ്കിൽ കിലോമീറ്ററുകളോളം വാഹനങ്ങൾ ചുറ്റിസഞ്ചരിക്കണം.


തലയ്ക്കുമീതെ ആശങ്ക

ബാവലിപ്പുഴയുടെ ആരംഭമായ ചെകുത്താൻ തോടിനരികിൽ നിന്നാണു കണ്ണൂരിലേക്കുള്ള റോഡിന്റെ പ്രവേശനം. കുത്തനെയുള്ള ഇറക്കത്തിലെ വളവുകളിൽ ഒരു ബോർഡ് കാണാം, ‘മുകളിൽ നിന്നു കല്ലുപതിക്കും സൂക്ഷിക്കുക’. ആ ബോർഡ് വായിക്കുന്നതിനേക്കാൾ വേഗത്തിൽ കല്ല് താഴേക്കെത്തും. ഇവിടെയാണു കനത്ത മഴയത്തു മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്.

ഓരോ മഴക്കാലത്തും റോഡോ അരികിലെ മൺതിട്ടയോ ഇടിഞ്ഞുപോരും. അങ്ങനെ പലവട്ടം ഇടിഞ്ഞ ഭാഗങ്ങളുണ്ട്. ആ വശം പിന്നീടു പുനഃസ്ഥാപിക്കാറില്ല. പകരം, വണ്ടികൾ താഴേക്കു പോകാതിരിക്കാൻ ഒരു വേലി സ്ഥാപിക്കും. സ്വതവേ വീതിയില്ലാത്ത റോ‍ഡിന‌ു വീണ്ടും വീതികുറയും. ,

തകർച്ചയ്ക്ക് കാരണം?

റോഡിൽ ഓവുചാൽ സംവിധാനം പേരിനുപോലും ഇല്ലാത്തതാണു തകർച്ചയ്ക്കു കാരണമായി നാട്ടുകാരും ആക്‌ഷൻ കൗൺസിലും ചൂണ്ടിക്കാണിക്കുന്നത്. ഓവുചാലില്ലാത്തതിനാൽ വെള്ളം തുടർച്ചയായി ഒഴുകി റോഡിന്റെ ഉപരിതല ഘടന തന്നെ മാറ്റപ്പെട്ടു. നവീകരണ പ്രവർത്തനം നടത്തി അധികം കഴിയുംമുൻപേ ചിലയിടത്ത് റോഡുതന്നെ ഒലിച്ചുപോയി.ഭാരവാഹനങ്ങൾ വിലക്കാൻ ആരുണ്ട്?

15 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ ചുരം റോഡിലൂടെ ഓടുന്നതിനു വിലക്കുണ്ട്. എന്നാൽ പെട്ടെന്നു വയനാട്ടിലേക്കെത്താം എന്നതിനാൽ ചുരം റോഡിൽ ഇതൊന്നു പാലിക്കപ്പെടുന്നില്ല. അമിതഭാരം കയറ്റി വരുന്ന വലിയ വാഹനങ്ങൾ കാരണം പാൽച്ചുരം റോഡിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും പതിവ്.

എന്നുവരും വികസനം?

മലയോര ഹൈവേയുടെ പ്ലാനിൽ പാൽച്ചുരം ഉൾപ്പെട്ടതാണ്. അതിന് 12 മീറ്റർ വീതിയെങ്കിലും വേണ്ടിവരും. ഭൂമിയുടെ അതിരു തിരിച്ചു കുറ്റി നാട്ടിയെങ്കിലും 4 മുതൽ 5 മീറ്റർ വരെ വീതിയുള്ള നിലവിലെ റോഡ് പോലും ഇടിഞ്ഞ് ഇല്ലാതായിരിക്കുന്നു. മലയോര ഹൈവേയുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പാൽച്ചുരത്തിന്റെ സമഗ്രപുനർനിർമാണം ആവശ്യമാണെങ്കിലും നിലവിലെ കുഴികൾ അടിയന്തര പ്രാധാന്യത്തോടെ അടയ്ക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


Share our post

PERAVOOR

പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

Published

on

Share our post

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

PERAVOOR

എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

Published

on

Share our post

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്‌കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.


Share our post
Continue Reading

PERAVOOR

അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

Published

on

Share our post

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!