ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിൽ രണ്ടാം ഷിഫ്റ്റ് പ്രവർത്തനസജ്ജം

ഇരിട്ടി : താലൂക്ക് ആസ് തിക്ക് അനുവദിച്ച ഡയലിസിസ് യൂണിറ്റ് മലയാ മേഖലയിലെ നിർധനരായ വൃക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്നു. കനിവ് കിഡ്നി പേഷ്യന്റ് വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടേയും സമീപ പഞ്ചായത്തുകളുടെയും ജീവകാരുണ്യ പ്രവർത്തകരുടേയും സഹായത്തോടെ യൂണിറ്റിൽ രണ്ടാമത്തെ ഷിഫ്റ്റ് ചൊവ്വാഴ്ച പ്രവർത്തനക്ഷമമായി.
രണ്ട് ഷിഫ്റ്റുകളിലായി 40-ഓളം പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ജനകീയ കൂട്ടായ്മയിൽ പൂർത്തിയാക്കിയത്. രണ്ടാം ഷിഫ്റ്റ് നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നാലുവർഷം കൊണ്ട് നിർധനരായ രോഗികൾക്ക് 11,867 ഡയാലിസിസ് സൗജന്യമായി നൽകി. 10 ഡയാലിസിസ് മെഷനികളിൽ ഒരു ഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിച്ചാണ് ഇത്രയും രോഗികൾക്ക് ഡയാലിസിസ് നടത്തിയത്. മൂന്ന് ഷിഫ്റ്റും നടത്താനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനുള്ള ആത്മവിശ്വാസമാണ് ഇതിലൂടെ സാധ്യമായത്.
ഇരിട്ടി നഗരസഭയ്ക്ക് പുറമേ ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളാണ് താലൂക്ക് ആസ്പതി ഡയാലിസിസ് യൂണിറ്റിന്റെ പരിധിയിൽ വരുന്നത്. ഇവിടങ്ങളിൽ നിന്നെല്ലാമായി 250 മാളം പേരാണ് ഡയാലിസിസിനായി അപേക്ഷ നൽകിയത്. ഇതിൽ 90 ശതമാനവും നിർധനരായ രോഗികളുമാണ്. മൂന്നാം ഷിഫ്റ്റ് കൂടി പ്രവർത്തനക്ഷമമാകുന്നതോടെ ഇതിൽ കൂടുതൽ പേർക്കും സൗജന്യമായി ഡയാലിസിസിനുള്ള സൗകര്യമാകും.
നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കെ. സോയ, എ.കെ. രവീന്ദ്രൻ, വി. ശശി, കെ. നന്ദനൻ, ബിന്ദു, അയ്യൂബ് പൊയിലൻ, അജയൻ പായം, ഡോ. രാജേഷ്, എ.കെ. ഹിമ തുടങ്ങിയവർ പങ്കെടുത്തു.
കനിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ വിദ്യാലയങ്ങൾ, കോളജുകൾ കുടുംബ യൂണിറ്റുകൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പണം കണ്ടെത്താനുള്ള ശ്രമം തുടരുന്നത്. ഒരുമാസം ഒരു ഷിഫ്റ്റ് പ്രവർത്തിപ്പിക്കണമെങ്കിൽ നാലുലക്ഷത്തോളം രൂപ ചെലവ് വരും. രണ്ടാമതൊരു ഷിഫ്റ്റ് കൂടി പ്രവർത്തിക്കുന്നതോടെ എട്ടുലക്ഷത്തോളം രൂപയാകും. ഇതിനായി സുമനസ്സുകളുടെ സഹായവും കനിവ കിഡ്നി വെൽഫെയർ സൊസൈറ്റി അഭ്യർഥിക്കുന്നുണ്ട്.