Kannur
ആര് തടയും ലഹരിക്കടത്ത്; ലഹരി വിപണനം തടയാൻ എക്സൈസിന് വേണ്ടത്ര ജീവനക്കാരില്ലെന്ന്

കണ്ണൂർ: ലഹരി വിപണനവും ഉപയോഗവും വർധിക്കുമ്പോഴും ഇവ തടയേണ്ട എക്സൈസ് വകുപ്പിന് ജില്ലയിലുള്ളത് 350 ജീവനക്കാർ മാത്രം. ജീവനക്കാരുടെ കുറവ് എക്സൈസിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്നു. മുൻപ് അബ്കാരി മേഖലയിൽ മാത്രമാണ് എക്സൈസിന്റെ ശ്രദ്ധ പതിയേണ്ടിയിരുന്നത്.
എന്നാൽ മാരക ലഹരി മരുന്നുകളുടെ ഉപയോഗവും വിപണനവുമടക്കമുള്ള കേസുകൾ വർധിക്കുമ്പോഴും 1970ലെ സ്റ്റാഫ് ഘടനയാണ് എക്സൈസ് വകുപ്പിൽ ഇപ്പോഴും പിന്തുടരുന്നത്. ലഹരിക്കേസുകൾ മുൻപ് ജില്ലയിൽ ചില മേഖലകൾ കേന്ദ്രീകരിച്ചു മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ലഹരി ഉപയോഗം വ്യാപകമായി.
ഇതു സംബന്ധിച്ച രഹസ്യ വിവരം പൊലീസിനും എക്സൈസിനും ദിനംപ്രതിയെന്നോളം ലഭിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് എടക്കാട് പൊലീസ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലും പരിസരത്തും നടത്തിയ ലഹരിവേട്ടയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയും ഇത് തൂക്കിക്കൊടുക്കാനുള്ള ത്രാസും അടക്കം ഒരു വീട്ടിൽ നിന്നു പൊലീസ് പിടികൂടി. വീട്ടിലെ ഒരു യുവാവായിരുന്നു പ്രതി. ഒളിവിൽ കഴിഞ്ഞ പ്രതിയെ കഴിഞ്ഞ ദിവസമാണ് എടക്കാട് പൊലീസ് പിടികൂടിയത്.
മംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കണ്ണൂർ നഗരത്തിലെ വീട്ടിൽ വരുമ്പോഴെല്ലാം നാട്ടിൽ വിൽക്കാനുള്ള ലഹരിമരുന്ന് ശേഖരവുമായാണ് വരുന്നതെന്ന കണ്ണൂർ എക്സൈസിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതായിരുന്നു. നാട്ടിൽ വന്ന് 5 ദിവസങ്ങൾക്കുള്ളിൽ ഈ മയക്കമരുന്നുകളെല്ലാം വിറ്റു തീരുമെന്നാണ് വിദ്യാർഥി പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. എന്നാൽ ഇതിന്റെയൊക്കെ പിന്നാലെയെത്തി പിടികൂടാൻ എക്സൈസ് വകുപ്പിന്റെ അംഗ ബലക്കുറവ് ലഹരി നിർമ്മാർജന മേഖലയിലെ വലിയൊരു പരിമിതിയാണ്.
12 റേഞ്ച് ഓഫിസുകൾ മാത്രം
അഞ്ചോ ആറോ പൊലീസ് സ്റ്റേഷൻ പരിധി ഉൾപ്പെടുന്ന പ്രദേശത്താണ് എക്സൈസിന്റെ ഒരു റേഞ്ച് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ജില്ലയിൽ നിലവിൽ എക്സൈസിന്റെ 12 റേഞ്ച് ഓഫിസുകൾ മാത്രമാണുള്ളത്. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ 2 പഞ്ചായത്തുകൾക്കെങ്കിലും ഒരു റേഞ്ച് ഓഫിസ് എന്ന ക്രമീകരണം ഉണ്ടാവണമെന്ന് ആവശ്യമുയരുന്നുണ്ട്.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
Kannur
288 മണിക്കൂറിൽ സ്വർണത്തിൽ വ്യത്യാസം 6,320 രൂപ; ഈ പോക്കുപോയാൽ അകലെയല്ല മുക്കാൽ സെഞ്ചുറി

കണ്ണൂർ: കേരളത്തിൽ സ്വർണവില അതിവേഗം കുതിക്കുന്നു. വിവാഹ സീസൺ തുടങ്ങിയതോടെ പല കുടുംബങ്ങളിലും ആശങ്ക ജനിപ്പിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവൻവില 72,120 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 95 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണം ലഭിക്കാൻ നല്‌കേണ്ടത് 9,015 രൂപയാണ്. പവൻ വിലയിലാകട്ടെ 24 മണിക്കൂറിലെ മാറ്റം 560 രൂപയാണ്. വെള്ളിവില 109 രൂപയിൽ തന്നെ നിൽക്കുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 7,410 രൂപയായും ഉയർന്നു.
Kannur
സംസ്ഥാനത്ത് ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ; ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍

കണ്ണൂർ: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വേനല്‍ മഴ ഇത്തവണ ലഭിച്ചതായി കണക്കുകള്‍. 62 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാർച്ച് ഒന്ന് മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റർ മഴയാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ 154 .7 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് 62 ശതമാനം അധികമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത്. 167 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. പ്രതീക്ഷിച്ചത് 42 മില്ലീമീറ്റർ മഴയാണെങ്കില്‍ ലഭിച്ചത് 112 .3 മില്ലീമീറ്റർ മഴ. പാലക്കാട്, കോഴിക്കോട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനമാണ് ലഭിച്ചത്. കാസർകോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്