Kannur
മലയോര ടൗണുകളിലും ഗ്രാമങ്ങളിലും പിടിമുറുക്കി വീണ്ടും ബ്ലേഡ് സംഘങ്ങൾ

കണ്ണൂർ: ഓൺലൈൻ വായ്പാകെണി സംബന്ധിച്ച് ആശങ്കാജനകമായ വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ തന്നെ ഇടക്കാലത്ത് നിലച്ച ബ്ളേഡ് മാഫിയ വീണ്ടും സജീവമായെന്ന വിവരവും പുറത്ത്. കഴുത്തറുപ്പൻ പലിശ ഈടാക്കി ആളുകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഈ സംഘങ്ങൾ ഓപറേഷൻ കുബേര പദ്ധതി നിലച്ചതിനെ തുടർന്നാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്.
ജില്ലയിലെ മലയോര ടൗണുകളിലും ഗ്രാമങ്ങളിലുമാണ് ബ്ളേഡ് മാഫിയ പിടിമുറുക്കിയിരിക്കുന്നത്. ദിവസക്കണക്കിന് പലിശയും മുതലും പിരിക്കുന്നവർ, ആഴ്ചയിലും മാസത്തിലും പിരിക്കുന്നവർ അങ്ങനെ വ്യത്യസ്ത രീതികളിലാണ് ഇടപാട് മുതലും പലിശയും മുടക്കിയവരെ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതും കൂടിയാകുമ്പോൾ ക്രമസമാധാനഭീഷണിയായി സംഘങ്ങൾ മാറിയിട്ടുണ്ട്. ചെറുകിട വ്യാപാരികൾ, കൃഷിക്കാർ,സാധാരണക്കാർ എന്നിവരാണ് ഇവരുടെ പിടിയിൽ പെട്ട് നട്ടംതിരിയുന്നത്.
മുതലിന്റെ ഇരട്ടി തുക നൽകിയാലും അടവിന്റെ പേരിൽ ഇവർ ഭീഷണിപ്പെടുത്തുന്നത് പതിവാണ്.ഒരു ലക്ഷത്തിന് പതിനായിരം രൂപ വരെ പലിശ കണക്കാക്കിയാണ് പണം നൽകുന്നത്.ഇവരുടെ കെണിയിൽ വീട്ടമ്മമാരും പെടുന്നുണ്ട്.പലിശ മുടങ്ങിയാൽ വീടും ഭൂമിയുമടക്കം പിടിച്ചെടുക്കുമെന്ന് ഭയപ്പെടുത്തുന്നത് സംഘങ്ങളുടെ പതിവുരീതിയാണ്.
പൊട്ടിക്കാനാകാതെ ഓൺലൈൻ വല
ഓൺലൈനിൽ സോഫയും ബെഡും ബുക്ക് ചെയ്ത് കൊറ്റാളി സ്വദേശിക്ക് നഷ്ടമായത് 58000 രൂപയാണ്. കഴിഞ്ഞ മാസം 31നാണ് ഓൺലൈൻ വഴി സാധനങ്ങൾ ബുക്ക് ചെയ്തത്. 1900 രൂപ ആദ്യഘട്ടത്തിൽ പേ.ടി.എം വഴി അയച്ചുനൽകി.പിന്നീട് തട്ടിപ്പുസംഘം ഒരു ലിങ്ക് അയച്ചുകൊടുത്തു. ഇത് ഓപ്പണാക്കിയതോടെ 58000 രൂപ നഷ്ടപ്പെട്ടു.
ബാങ്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അയച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് കണ്ണൂർ ടൗണിന് സമീപം താമസിക്കുന്നയാൾക്ക് നഷ്ടമായത് 69000 രൂപ. തട്ടിപ്പുകാർ അയച്ച ലിങ്ക് ഓപ്പണാക്കി ആധാറും പാൻ കാർഡ് നമ്പറും നൽകിയതോടെയാണ് പണം നഷ്ടമായത്.ഓൺലൈൻ സ്ഥാപനത്തിൽ നിക്ഷപം നടത്തിയാൽ ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് അലവിൽ പള്ളിയാമൂല സ്വദേശിയുടെ 42,000 രൂപയും തട്ടിയെടുത്തു.
സോഷ്യൽ മീഡിയ ഫ്‌ളാറ്റ്‌ഫോമിലെ ഒരു കമ്പനിയിൽ പണം നിക്ഷേപിച്ചാൽ കടുതൽ ലാഭവിഹിതം നൽകാമെന്നായിരുന്നു വാദ്ഗാനം. യാതൊരു വിവരവും ഇല്ലാതായതോടെയാണ് വഞ്ചിക്കപ്പെട്ടത് മനസിലായത്. ഈ പരാതികളിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
മണി ലെൻഡേഴ്സ് ആക്ടിന് വിരുദ്ധം, മൂന്നുവർഷം വരെ തടവ്
*ലൈസൻസ് ഇല്ലാതെയും ലൈസൻസിന് വിരുദ്ധമായും ബിസിനസ്സ് ചെയ്യുക
*വായ്പ നൽകിയ സംഖ്യയിൽ കൂടുതൽ കണക്കിൽ കാണിക്കുക
* അമിതപലിശ ഈടാക്കുക
*മുതലോ പലിശയോ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുക, കൈയേറ്റം ചെയ്യുക, വസ്തുവകകളിൽ അതിക്രമിച്ചു കയറുക, അനുഭവത്തെ തടയുക
നിയമം നിലവിൽ വന്നത് 2012ൽ
സ്വകാര്യ മണി ലെൻഡേഴ്സ് അമിതപലിശ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ ത്തുടർന്ന് 2012 ൽ കേരള സർക്കാർ അമിത പലിശ ഈടാക്കൽ നിരോധന നിയമം (ദി കേരള പ്രൊഹിബിഷൻ ഓഫ് ചാർജ്ജിംഗ് എക്‌സോർബിറ്റന്റ് ആക്ട് 2012) നിയമം നടപ്പിലാക്കി.
ഈ നിയമം ലംഘിക്കുന്നതായി തെളിഞ്ഞാൽ 3 വർഷംവരെ തടവ് നൽകാനാണ് വ്യവസ്ഥ. ഇടപാടുകാരന്റെ സ്ഥാവരജംഗമ വസ്തുക്കൾ പലിശക്കാരൻ ഇടപാടുമായി ബന്ധപ്പെട്ട് കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. അമിതപലിശ നൽകിയിട്ടുണ്ടെങ്കിലും ആ തുക മുതലിൽ അഡ്ജസ്റ്റ് ചെയ്ത് അക്കൗണ്ട് സെറ്റിൽ ചെയ്യുന്നതിന് ഉത്തരവിടാനും ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്.
Kannur
കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.
Kannur
ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.
Kannur
കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്