Kannur
കരിന്തളം – വയനാട് 400 കെവി ലൈൻ; ഇടമൺ – കൊച്ചി നഷ്ടപരിഹാര പാക്കേജ് മാതൃക നടപ്പാക്കുമെന്നു സൂചന
ഇരിട്ടി: കരിന്തളം – വയനാട് 400 കെവി വൈദ്യുതി ലൈനിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കർഷകർക്കു ഇടമൺ – കൊച്ചി മാതൃകയിലുള്ള നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ഊർജിതം. പാക്കേജിന് രൂപം കൊടുക്കുന്നതിനുള്ള ആശയ രൂപീകരണത്തിനായി ഇന്നലെ കലക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ എം.എൽ.എമാരുടെ യോഗത്തിലാണു ബന്ധപ്പെട്ടവർ ഇതിനുള്ള സൂചന നൽകിയത്.
ഇടമൺ – കൊച്ചിയിലും മാടക്കത്തറയിലും കെ.എസ്.ഇ.ബി ടവർ ലൈൻ സ്ഥാപിച്ചപ്പോൾ നടപ്പാക്കിയ നഷ്ടപരിഹാര പാക്കേജ് കരിന്തളം – വയനാട് ലൈൻ സ്ഥാപിക്കുമ്പോഴും നടപ്പാക്കണമെന്നു കർമസമിതിയും ബന്ധപ്പെട്ട ജനപ്രതിനിധികളും നേരത്തേ മുതൽ ആവശ്യം ഉന്നയിച്ചിരുന്നു.
ഇതനുസരിച്ചാണ് എം.എൽ.എമാരുടെ യോഗത്തിൽ ഈ നിർദേശം ശക്തമായി ഉയർന്നത്. ഈ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിനു ന്യായവിലയുടെ 5 ഇരട്ടിയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് ന്യായവില പ്രകാരം ഉള്ള നിലവിലെ നഷ്ടപരിഹാരത്തിനു പുറമേ എക്സ്ഗ്രേഷ്യ ആയി നിശ്ചിത ശതമാനവും ആണു ലഭിക്കുക. ഇതിൽ തന്നെ ടവർ ലൈൻ സ്ഥാപിക്കുന്നതിന്റെ ഉയരം കൂടുമ്പോൾ നഷ്ടപരിഹാരം കുറയും.
വിളകൾക്കുള്ള നഷ്ടപരിഹാരം ഇതിനു പുറമേ ലഭിക്കും. ഇരിട്ടി മേഖലയിൽ ഉൾപ്പെടെ ന്യായവില നിർണയത്തിലെ അപാകതകൾ ഉള്ളതു നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനെയും ബാധിക്കുന്ന കാര്യം എം.എൽ.എമാർ ചൂണ്ടിക്കാട്ടി.
ഒരു ആർ (രണ്ടര സെന്റ്) കണക്കാക്കിയാണ് ന്യായവില പട്ടിക ഉള്ളത്. ഈ സങ്കീർണതകൾ പരിഹരിക്കുന്നതിനുള്ള ആശയ രൂപീകരണം കൂടി ഉണ്ടാവേണ്ടതുണ്ട്. വ്യവസ്ഥകൾ സ്ഥലം ഉടമകളുടെ പ്രതിനിധികളെയും ബോധ്യപ്പെടുത്തണമെന്നു എം.എൽ.എമാർ ആവശ്യപ്പെട്ടപ്പോൾ നാളെ തഹസിൽദാരുടെയും കർമസമിതി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സ്ഥലം ഉടമകളുടെ പ്രതിനിധികളുടെ യോഗം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തി വിശദീകരിക്കാൻ തീരുമാനം ആകുകയായിരുന്നു.
കലക്ടർ എസ്.ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ഓൺലൈനായി ആണു യോഗം ചേരാൻ തീരുമാനിച്ചതെങ്കിലും എം.എൽ.എമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ ചേംബറിൽ നേരിട്ടെത്തി പങ്കെടുത്തു. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ്), ടി.ഐ.മധുസൂദനൻ (പയ്യന്നൂർ) എന്നീ എം.എൽ.എമാരുടെ പ്രതിനിധികൾ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായി അദ്ദേഹം കലക്ടർമാർക്കു നൽകിയ നിർദേശ പ്രകാരം ആണു എം.എൽ.എമാരുടെ യോഗം ചേർന്നത്. കർഷകരും ഭൂവുടമകളും നൽകിയ നിവേദനങ്ങളിലെ ആവശ്യങ്ങൾ സംബന്ധിച്ചു പഠിച്ചു ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി വകുപ്പ് ചീഫ് എൻജിനീയറെയും നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.
Kannur
ഡി.ടി.പി.സിയിൽ ട്രെയിനി നിയമനം
ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .
Kannur
പി.എസ്.ഇ ഇന്റർവ്യൂ
കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം-കാറ്റഗറി നമ്പർ : 709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഒന്നാം ഘട്ടം പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ(സോഷ്യൽ സയൻസ്) (മലയാളം മാധ്യമം- തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 590/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ(നാച്ച്വറൽ സയൻസ്- മലയാളം മാധ്യമം-തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 703/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബർ 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും.
ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് ജില്ലാ ഓഫീസിൽ ഹാജരാകണം.
Kannur
പൊലിയുന്നു ജീവനുകൾ, ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടെ
കണ്ണൂർ: ഒരു നിമിഷനേരത്തെ അശ്രദ്ധയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ജീവൻ പൊലിയുന്നത് വർധിക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനുമിടെ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ വീണ് ഒന്നരമാസത്തിനിടെ മൂന്നു പേരാണ് മരിച്ചത്.അപകടത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം നിരവധി. ബുധനാഴ്ച ട്രെയിനിൽ കയറുന്നതിനിടെ വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. ഇരിട്ടി ഉളിയിൽ സ്വദേശിയുടെ കാലുകൾ അറ്റു.രാത്രി 8.39ന് കണ്ണൂരിലെത്തിയ തിരുനെൽവേലി-ദാദർ എക്സ്പ്രസിൽനിന്ന് ഇറങ്ങി കയറാൻ ശ്രമിക്കവെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് നവി മുംബൈ സ്വദേശി ചവൻ (42) ആണ് മരിച്ചത്. മധുരയിൽനിന്ന് പൻവേലിലേക്ക് യാത്രക്കിടെ ബി-വൺ കോച്ചിൽ നിന്ന് പുറത്തിറങ്ങി. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ചാടിക്കയറുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. ഇതേ ദിവസം പുലർച്ച 1.10ന് നടന്ന അപകടത്തിലാണ് ഇരിട്ടി ഉളിയിൽ സ്വദേശിയുടെ കാലുകൾ അറ്റത്.
കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലിക്കാണ് (32) ഗുരുതര പരിക്കേറ്റത്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.ഡിസംബർ 30ന് ഉച്ചക്ക് ഒന്നരയോടെ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചിരുന്നു. യശ്വന്തപുരം-മംഗളൂരു വീക്ക്ലി എക്സ്പ്രസിൽനിന്ന് വീണാണ് അപകടം. ഇതേ മാസം 20ന് ഉച്ചക്ക് കണ്ണൂർ -എറണാകുളം ഇന്റർസിറ്റിയിൽ കയറുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചു. നാറാത്ത് സ്വദേശി കാസിമാണ് ട്രാക്കിനും വണ്ടിക്കും ഇടയിൽ കുടുങ്ങി മരിച്ചത്.ഒക്ടോബർ രണ്ടിന് രാവിലെ 10.50ന് കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറിയ യുവാവ് ട്രെയിനിന് അടിയിൽപെട്ട് തൽക്ഷണം മരിച്ചിരുന്നു.
ചായകുടിയിൽ ജീവിതം അവസാനിക്കരുത്
യാത്രക്കിടെ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ ചായകുടിക്കാനും സാധനങ്ങൾ വാങ്ങാനുമായി ഇറങ്ങുന്നത് അപകടം വരുത്തിവെക്കും. കുറഞ്ഞ സമയം മാത്രമാണ് വണ്ടികൾ സ്റ്റേഷനിൽ നിർത്തുന്നത്. ട്രെയിൻ പുറപ്പെടാനാകുമ്പോൾ ചായക്കപ്പും മൊബൈൽ ഫോണുമായി അശ്രദ്ധമായി കയറുമ്പോൾ വീഴാനുള്ള സാധ്യതയേറെയാണ്.ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അപകടത്തിൽപെട്ട സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ യാത്രക്കാരുടെ അശ്രദ്ധ വ്യക്തമാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് മിക്ക അപകടങ്ങളും. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ജീവൻ തിരിച്ചുകിട്ടിയവർ ഏറെയാണ്.
നവംബർ മൂന്നിന് കണ്ണൂരിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ വിദ്യാർഥിനി ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഒന്നാം പ്ലാറ്റ്ഫോമിലെ കടയിൽ ബിസ്കറ്റ് വാങ്ങുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് ശ്രദ്ധയിൽപെട്ട പെൺകുട്ടി സ്ലീപ്പർ കമ്പാർട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു.സെപ്റ്റംബർ 26ന് തലശ്ശേരി റെയില്വേ സ്റ്റേഷനില് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ കാല് വഴുതി പുറത്തേക്ക് വീണ വയോധികന് രക്ഷകനായത് പൊലീസുകാരനാണ്. കഴിഞ്ഞ മാർച്ചിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചായവിൽപനക്കാരൻ ഷറഫുദ്ദീൻ ചായ വിൽപനക്കിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു