Connect with us

Kannur

സ്വർണപ്പണയ തട്ടിപ്പ്; പരാതി നൽകാൻ തയാറാകാതെ ഇരകൾ

Published

on

Share our post

കണ്ണൂർ: പലിശ രഹിത സ്വർണപ്പണയ വായ്പ വാഗ്ദാനം നൽകി സ്വർണാഭരണങ്ങൾ തട്ടിയ സംഘത്തിന്റെ വലയിൽ കുടുങ്ങിയത് നിരവധിപേർ. കണ്ണൂർ സിറ്റിയിൽ മാത്രം 250 പവനോളം നഷ്ടമായതായി വിവരം. എടക്കാട്, മുഴപ്പിലങ്ങാട്, തലശ്ശേരി, അഴീക്കോട്, അലവിൽ, കപ്പക്കടവ് ഭാഗങ്ങളിലും തട്ടിപ്പ് നടന്നു.

അതേസമയം, തട്ടിപ്പിനെ സംബന്ധിച്ച് ഇതുവരെ ആരും പൊലീസിൽ പരാതി നൽകാൻ തയാറായില്ല. സ്വർണപ്പണയ തട്ടിപ്പ് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. മാനഹാനി ഭയന്നാണ് ആളുകൾ പരാതിപ്പെടാത്തതെന്നാണ് വിവരം.

തട്ടിപ്പിനിരയായ വിവരം നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചിലർ പറയുന്നുണ്ട്. അഴീക്കൽ കപ്പക്കടവിലെ വീട്ടമ്മയുടെ 23 പവൻ സ്വർണാഭരണങ്ങൾ ഇത്തരത്തിൽ നഷ്ടമായി. തലശ്ശേരി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും സംശയമുണ്ട്.

കമീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിച്ചാണ് തട്ടിപ്പ്. പലിശരഹിത സ്വർണപ്പണയ വായ്പ വാഗ്ദാനം നൽകി വീടുകളിലെത്തി ഏജന്റുമാർ മുഖേനയാണ് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ തട്ടിയത്. സ്വർണാഭരണം ഈടായി വായ്പ നൽകിയാൽ പവന് നിശ്ചിത തുക ഏജന്റിന് ലഭിക്കും.

മേൽത്തട്ടിലുള്ളവർ സ്വർണവുമായി കടന്നുകളഞ്ഞതോടെ ഏജന്റുമാരും ഫോൺ എടുക്കാതെയായി. പണം നൽകിയ ശേഷം സ്വർണാഭരണങ്ങളുടെ ചിത്രവും എണ്ണവും മോഡലും അടക്കമുള്ള വിവരങ്ങളും അടങ്ങിയ കടലാസ് മാത്രമാണ് രേഖയായി നൽകിയത്.

ബാങ്ക് നൽകുന്നതിനേക്കാൾ കൂടുതൽ പണം വായ്പയായും നൽകി. തട്ടിപ്പിനിരയായതിൽ അധികവും സ്ത്രീകളാണ്. വീട് നിർമാണത്തിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സക്കുമെല്ലാം വായ്പയെടുത്തവരുടെ സ്വർണമാണ് നഷ്ടമായത്. ഒരു വർഷമാണ് വായ്പാകാലാവധിയായി പറഞ്ഞത്. സ്വർണാഭരണം തിരിച്ചെടുക്കാൻ വായ്പാ സമയത്ത് നൽകിയ ഫോൺ നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

തലശ്ശേരിയിൽ ജ്വല്ലറി നിർമാണത്തിന്റെ തിരക്കിലാണെന്നും വായ്പാസംഘത്തിലെ പ്രധാനിക്ക് അപകടം പറ്റി ചികിത്സയിലാണെന്നും ഭേദമായാൽ പണം തിരിച്ചുനൽകാമെന്നൊക്കെ ചിലരോട് പറഞ്ഞെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോൾ പ്രതികരണമുണ്ടായില്ല.

ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പലിശരഹിത വായ്പ നൽകുന്നതെന്നാണ് ഇടപാടുകാരോട് പറഞ്ഞത്. ചിലപ്രദേശങ്ങളിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് വായ്പ നൽകുന്നതെന്നും പറഞ്ഞതായാണ് വിവരം.


Share our post

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.


Share our post
Continue Reading

Kannur

പൊലീസ്‌ മൈതാനിക്ക് ഇനി സിന്തറ്റിക്‌ ട്രാക്കിന്റെ പ്രൗഢി

Published

on

Share our post

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ്‌ ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ്‌ മൈതാനത്തെ ട്രാക്കിന്‌ പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക്‌ സാക്ഷിയായ പൊലീസ്‌ മൈതാനം സിന്തറ്റിക്‌ ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട്‌ കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ്‌ പൊലീസ്‌ മൈതാനിയിൽ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്‌. നാനൂറുമീറ്ററിൽ എട്ട്‌ ലൈനിലാണ്‌ സിന്തറ്റിക്‌ ട്രാക്ക്‌. അത്‌ലറ്റിക്‌ ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക്‌ മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ്‌ നിർമിച്ചത്‌. മഴവെള്ളം വാർന്നുപോകുന്നതിന്‌ ശാസ്‌ത്രീയ ഡ്രെയിനേജ്‌ സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്‌.

ഒരു ഭാഗത്ത്‌ പൊലീസ്‌ സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന്‌ ഹെലിപാഡുണ്ട്‌. ട്രാക്കിന്‌ നടുവിലാണ്‌ ബർമുഡ ഗ്രാസ്‌ വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്‌. മുഴുവനായും ഫ്ലഡ്‌ലിറ്റ്‌ സൗകര്യത്തിലാണ്‌ ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ്‌ ലൈറ്റുകൾ സ്ഥാപിച്ചത്‌. ട്രാക്കിനുപുറത്ത്‌ പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക്‌ ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.  നേരത്തേ പൊലീസ്‌ മൈതാനത്ത്‌ ഒരുക്കിയ ടർഫിന്‌ സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്‌. ഒരേ സമയം രണ്ട്‌ ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ്‌ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക്‌ഷൻ കമ്പനിയാണ്‌ നിർമാണം പൂർത്തീകരിച്ചത്‌.

ജില്ലയിൽ അഞ്ച്‌ 
സിന്തറ്റിക്‌ ട്രാക്കുകൾ പൊലീസ്‌ മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക്‌ ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ സിന്തറ്റിക്‌ ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ക്യാംപസ്‌, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, ധർമടം ഗവ. ബ്രണ്ണൻ കോളേജ്‌, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ സിന്തറ്റിക്‌ ട്രാക്കുകളുള്ളത്‌. അത്‌ലറ്റുകളുടെ 
കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ്‌ മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ്‌ മൈതാനമായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!