Connect with us

KELAKAM

വൈദ്യുതി ബില്ലിൽ ഷോക്കേറ്റ് കേളകത്തെ ആദിവാസികൾ; ഇരുട്ടിലായ കുടുംബങ്ങൾക്ക് വൈദ്യുതി ബിൽ ലഭിച്ചത് 5000 രൂപക്ക് മുകളിൽ

Published

on

Share our post

കേളകം: വൈദ്യുതി ബില്ലിൽ ഷോക്കേറ്റ് കേളകത്തെ ആദിവാസി കുടുംബങ്ങൾ. കേളകം പഞ്ചായത്തിലെ വാളുമുക്ക് ആദിവാസി കോളനിയിലെ അഞ്ച് കുടുംബങ്ങളാണ് കനത്ത വൈദ്യുതി ബിൽ അടക്കാനാവാത്തതിനാൽ വീടുകളിലെ വൈദ്യുതി ബന്ധം നിലച്ച് ഇരുട്ടിലായത്.

കോടങ്ങാട് ശാന്ത, മാധവി, ബാബു, ബിന്ദു തുടങ്ങിയവരുടെ വീടുകളിൽ അയ്യായിരവും ആറായിരവും രൂപ മുതലാണ് വൈദ്യുതി ബില്ലുകൾ ലഭിച്ചത്. ഇത് അടക്കാൻ കഴിയാതിരുന്നതിനാൽ ഇവരുടെ വീടുകളിലെ വൈദ്യുതി കണക്ഷൻ വർഷങ്ങൾക്ക് മുമ്പേ വിച്ഛേദിക്കപ്പെട്ടതായി കോളനി നിവാസികൾ പറയുന്നു. ഈ കോളനിയിലെ ഇരുട്ടിലായ കുടുംബങ്ങൾക്കു 5000 രൂപക്ക് മുകളിലാണ് വൈദ്യുതി ബിൽ ലഭിച്ചത്. പഴയ കുടിശ്ശികയും സർചാർജ്ജും ചേർത്താണ് ഇവർക്ക് വൈദ്യുതി ബിൽ ലഭിക്കുന്നത്.

ഇത് വാളുമുക്ക് കോളനിയിലെ മാത്രം പ്രശ്‌നമല്ല. മലയോരത്തെ മിക്ക ആദിവാസി കോളനികളിലും ഇതു തന്നെയാണ് സ്ഥിതി. കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ വിവിധ കോളനികളിൽ നിന്നായി കേളകം വൈദ്യുതി സെക്ഷനു ലക്ഷക്കണക്കിന് രൂപ കൂടിശിഖ ബിൽ തുക പിരിഞ്ഞ് കിട്ടാനുണ്ട്. വൈദ്യുതി കണക്ഷൻ നൽകുമ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബിൽ അടക്കാമെന്ന വാഗ്ദാനം ഇവർക്ക് നൽകിയതായും കോളനിക്കാർ പറയുന്നു. എന്നാൽ പഞ്ചായത്തുകൾ വൈദ്യുതി ബിൽ അടക്കാറില്ല.

ഇത്രയും വലിയ തുക അടക്കാൻ കഴിയില്ലെന്നും അധികാരികൾ നടപടി സ്വീകരിക്കണമെന്നുമാണ് ആദിവാസി കുടുംബങ്ങൾ പറയുന്നത്. കനത്ത മഴയിൽ തൊഴിലും നിലച്ച് പട്ടിണിയിലായ ആദിവാസികളുടെ കുടിലുകളാണ് ഇരുട്ടിലായത്. കോടങ്ങാട് മാധവിയുടെ വീട്ടിൽ രോഗിയായ മകളും പത്താം ക്ലാസുകാരി കൊച്ചുമകളും മെഴുകുതിരി വെട്ടത്തിലാണ് കഴിയുന്നത്. റേഷൻ കടയിൽനിന്നുള്ള അര ലിറ്റർ മണ്ണെണ്ണ ദിവസങ്ങൾക്കകം തീർന്നാൽ ആശ്രയം മെഴുകുതിരി മാത്രം. അത് വാങ്ങാനും പണമില്ലാത്തതിനാൽ ഇരുട്ടിലാവും. വൈദ്യുതി കണക്ഷനെങ്കിലും പുനസ്ഥാപിച്ച് കിട്ടാൻ കേഴുകയാണ് ഈ പട്ടിണി കുടുംബങ്ങൾ.


Share our post

KELAKAM

മലയോരത്ത് ഡെങ്കിപ്പനി ഭീഷണി; ഈ മാസം ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത് 17 പേർ

Published

on

Share our post

കേളകം: മലയോരഗ്രാമങ്ങളിൽ ഡെങ്കിപ്പനി ഭീഷണി ഉയരുന്നു. വേനൽമഴ പെയ്തതിന് പിന്നാലെയാണ് മലയോരത്ത് ഡെങ്കിപ്പനി പടരാൻ തുടങ്ങിയത്. ഈമാസം കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകളിലായി 17 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കും കണിച്ചാർ പഞ്ചായത്തിൽ രണ്ടു പേർക്കും കേളകം പഞ്ചായത്തിൽ ഒൻപത് പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊട്ടിയൂരിലെ നാലാംവാർഡിൽ മൂന്നുപേർക്കും 13-ാം വാർഡിൽ ഒരാൾക്കും 14-ാം വാർഡിലെ രണ്ടുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്. കേളകത്തെ ഒന്നാം വാർഡിൽ മൂന്നുപേർക്കും നാലാം വാർഡിൽ രണ്ടു പേർക്കും അഞ്ചാം വാർഡിൽ നാലുപേർക്കുമാണ് രോഗമുള്ളത്. കണിച്ചാർ പഞ്ചായത്തിൽ ഒന്ന്, ഒൻപത് വാർഡുകളിലെ ഓരോരുത്തർക്കും ഡെങ്കിപ്പനി പിടിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകൾ കയറിയുള്ള ബോധവത്കരണം, ഉറവിട നശീരണം ഉൾപ്പെടെ യുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് ഉദ്യോ ഗസ്ഥർ നടത്തുന്നത്. വീട്ടു പരിസരങ്ങളെ കൊതുകുകൾ പെരുകുന്ന ഉറവിടമാകാനുള്ള സാഹചര്യം ഒഴിവാക്കണമെന്നാണ് ആരോ ഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉറവിടനശീകരണം നല്ല രീതിയിൽ നടപ്പാക്കിയി ല്ലെങ്കിൽ മേയ് അവസാനത്തോടെ ഡെങ്കിപ്പനി വ്യാപന സാധ്യത കൂടുതലാണ്.


Share our post
Continue Reading

KELAKAM

വേനലും മഴയും ഒരുപോലെ..; കുടിവെള്ളം തേടി ആറളം ഫാം നിവാസികൾ

Published

on

Share our post

കേളകം: കാട്ടാനകൾ നിത്യ ദുരിതം തീർക്കുന്ന ആറളം പുനരധിവാസ മേഖലയിൽ കുടിവെള്ളമില്ലാതെ വലയുന്ന കുടുംബങ്ങൾ ഒരു നിത്യകാഴ്ചയാണ്. വേനലും മഴയും ഇവർക്ക് ഒരു പോലെയാണ്. മഴക്കാലമായാൽ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നതു മാത്രമാണ് അൽപ്പം ആശ്വാസം. എന്നാൽ, വേനൽക്കാലത്ത് കിലോമീറ്ററുകൾ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് നിരവധി കുടുംബങ്ങൾ ദാഹമകറ്റുന്നത്.പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.

സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകൾ ഈ മേഖലയിലുണ്ട്. പലരും വീടിന് സമീപത്ത് കുഴികുത്തിയും തോട്ടിൽനിന്ന് വെള്ളം ശേഖരിച്ചുമാണ് ദാഹമകറ്റുന്നത്. ഇപ്പോൾ ഓട്ടോറിക്ഷ പിടിച്ചെത്തി അലക്കാനും കുളിക്കാനും ദൂരെയുള്ള പുഴകളെയാണ് ആശ്രയിക്കുന്നത്.ഈ മേഖലയിൽ വീടുകളിൽ കുറച്ചു വർഷം മുമ്പ് ജലനിധി പദ്ധതിയിൽ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകൾ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലമെത്തിയില്ല. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടങ്ങളിൽ കാണാനുള്ളത്. കുടിവെള്ളക്ഷാമം ദുരിതം തീർക്കുമ്പോൾ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങൾ. വേനലിൽ പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാർക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണംലഭിക്കുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് എന്നും ദുരിതം തന്നെയാണെന്ന് ഇവർ പറയുന്നു.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Trending

error: Content is protected !!