Connect with us

Kannur

എത്ര പറഞ്ഞാലും പഠിക്കില്ല: ഓൺലൈൻ തട്ടിപ്പിന് തലവെച്ചാൽ പണം പോയതു തന്നെ

Published

on

Share our post

കണ്ണൂർ : ഒാൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതികൂടുന്നു. ചെറിയ ടാസ്കുകൾ ചെയ്താൽ ദിവസവും 750 രൂപ ലഭിക്കുമെന്ന് വാഗ്ദാനം വിശ്വസിച്ച പള്ളിക്കുന്നിലെ നളിനിക്ക് നഷ്ടമായത് 1.1 ലക്ഷം രൂപ. ആദ്യ ദിവസങ്ങളിൽ വാഗ്ദാനം ചെയ്ത തുക കൃത്യമായി നൽകിയെങ്കിലും പിന്നീട് നിക്ഷേപിച്ച പണം നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. ടൗൺ സ്റ്റേഷനിലാണ് പരാതി നൽകിയത്.

ഓൺലൈനിൽ മെറ്റീരിയൽ വില്പന ചെയ്യാൻ തയ്യാറായ പള്ളിക്കുന്നിലെ യുവതിക്ക് നഷ്ടമായത് 4.75 ലക്ഷം രൂപ. ഓൺലൈൻ ബാങ്കിങ്ങിലൂടെയാണ് പണം നഷ്ടമായത്. ടൗൺ പോലീസിൽ പരാതി നൽകി. ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ലഭിക്കാൻ ഓൺലൈൻ വഴി അന്വേഷണം നടത്തിയ യുവാവിന് നഷ്ടമായത് 10,000 രൂപ. ചിറക്കൽ അരയമ്പേത്ത് സ്വദേശി രോഹൻ രമേഷിനാണ് പണം നഷ്ടമായത്.

743 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തിട്ട് സാധനം ലഭിക്കാത്തതിനാൽ യുവാവ് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. കമ്പനി പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് ഗൂഗിൾ വഴി തിരഞ്ഞ് കണ്ടെത്തിയ ഇന്ത്യൻ കൺസ്യൂമർ കംപ്ലെയിന്റ്സിൽ രജിസ്റ്റർ ചെയ്ത് പരാതിപ്പെടുകയായിരുന്നു.

തുടർന്ന് പരാതിക്കാരനോട് എനി ഡെസ്ക് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. എ.ടി.എം. കാർഡ് വിവരങ്ങളും ശേഖരിച്ചു. സെപ്റ്റംബർ 12-ന് അക്കൗണ്ടിൽനിന്ന്‌ 10,000 രൂപ പിൻവലിക്കപ്പെട്ടു. രോഹൻ രമേഷിന്റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.

ഒ.ടി.പി. നൽകി; അക്കൗണ്ട് കാലിയായി

കെ.വൈ.സി. അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വന്ന ഫോൺകോളിൽ ദമ്പതിമാർക്ക് നഷ്ടമായത് ഒരുലക്ഷം രൂപ. കിഴുന്ന സ്വദേശി രവീന്ദ്രനാണ് പണം നഷ്ടമായത്. ഫോണിലൂടെയുള്ള നിർദേശങ്ങൾ പാലിച്ച് ഒ.ടി.പി. പറഞ്ഞ് കൊടുത്തതോടെ പണം നഷ്ടമാകുകയായിരുന്നു. രവീന്ദ്രന്‍റെ അക്കൗണ്ടിൽനിന്ന് 29,900 രൂപയും ഭാര്യയുടെ അക്കൗണ്ടിൽനിന്ന് 74,000 രൂപയുമാണ് നഷ്ടമായത്. എടക്കാട് പോലീസ് അന്വേഷണം തുടങ്ങി.

പയ്യന്നൂരിൽ നാലുപേർക്ക് നഷ്ടമായത് 34 ലക്ഷം

പയ്യന്നൂർ : പയ്യന്നൂരിൽ ഓൺലൈൻ വഴി പണം തട്ടിപ്പിന്റെ പുതുവഴികളിലൂടെ അജ്ഞാതർ തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ. അമിതലാഭം നൽകാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും പുതിയ സാങ്കേതികവിദ്യകളിലൂടെ അക്കൗണ്ടിൽനിന്ന് ഉടമയറിയാതെ പണം പിൻവലിച്ചുമാണ് പുതിയ തട്ടിപ്പുകൾ നടന്നത്.

ഇതിനെതിരെ പോലീസിന്റെ എൻ.സി.ആർ.ബി. ഓൺലൈൻ പോർട്ടലിൽ വന്ന നാല് പരാതികളിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുക്കുകയായിരുന്നു.

കോറോം ചാലക്കോട് സ്വദേശി പി. ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് ഒരു കേസ്. കഴിഞ്ഞമാസം 20-നും 22-നുമിടയിൽ ടെലഗ്രാം ആപ് മുഖേന അമിതലാഭം വാഗ്ദാനം ചെയ്ത് അജ്ഞാതരായ പ്രതികൾ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും ഈ പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐ.ടി. ആക്ട്കൂടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്.

പയ്യന്നൂർ കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്റെ പരാതിയിലാണ് മറ്റൊരു കേസ്. ജൂലായ്‌ 15-നും 17-നുമിടയിൽ ഓൺലൈനിൽ ഇൻഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് അരങ്ങേറിയത്. പ്രതികൾ വ്യാജ ലിങ്ക് മുഖേന പരാതിക്കാരിയിൽനിന്ന്‌ ഓൺലൈൻ ട്രാൻസ്ഫറായും ഗൂഗിൾപേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2.8 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

പയ്യന്നൂരിലെ ടി.പി. അക്ഷയ് വഞ്ചിക്കപ്പെട്ടത് ജോലി വാഗ്ദാനത്തിലാണ്. കഴിഞ്ഞമാസം 25 മുതൽ ഈമാസം നാല് വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ടെലഗ്രാം ആപ്പുവഴിയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഫ്രീലാൻസ് ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ഇയാൾ നൽകിയ 1.4 ലക്ഷം രൂപയാണ് നഷ്ടമായത്.

വെള്ളൂർ സൗപർണികയിലെ ശ്രീഹരിയ്ക്ക് നഷ്ടമായത് 90,000 രൂപയാണ്. പരാതിക്കാരന്റെ എസ്.ബി.ഐ. ബാങ്ക് അക്കൗണ്ടിൽനിന്ന്‌ പ്രതികളുടെ പഞ്ചാബ് നാഷണൽ ബാങ്കിലെ 0207002100149583 നമ്പർ അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചിരുന്നു.

പിന്നീട് പരാതിക്കാരൻപോലുമറിയാതെ ഇയാളുടെ അക്കൗണ്ടിൽനിന്ന്‌ പ്രതികൾ 90,000 രൂപ പിൻവലിക്കുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ പരാതി.


Share our post

Kannur

ഡി.ടി.പി.സിയിൽ ട്രെയിനി നിയമനം

Published

on

Share our post

ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്‌മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .


Share our post
Continue Reading

Kannur

പി.എസ്.ഇ ഇന്റർവ്യൂ

Published

on

Share our post

കണ്ണൂർ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം-കാറ്റഗറി നമ്പർ : 709/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം ഒന്നാം ഘട്ടം പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടത്തും.

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(സോഷ്യൽ സയൻസ്) (മലയാളം മാധ്യമം- തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 590/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ ഇന്റർവ്യൂ നടത്തും.

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ(നാച്ച്വറൽ സയൻസ്- മലയാളം മാധ്യമം-തസ്തികമാറ്റം വഴി- കാറ്റഗറി നമ്പർ : 703/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 ഒക്ടോബർ 15ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി ഏഴിന് പി.എസ്.സി കോഴിക്കോട് ജില്ലാ ആഫീസിൽ ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച പ്രൊഫൈൽ മെസ്സേജ്, ഫോൺ മെസേജ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഇന്റർവ്യൂ ദിവസം നിശ്ചിത സമയത്ത് ജില്ലാ ഓഫീസിൽ ഹാജരാകണം.


Share our post
Continue Reading

Kannur

പൊലിയുന്നു ജീവനുകൾ, ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടെ

Published

on

Share our post

കണ്ണൂർ: ഒരു നിമിഷനേരത്തെ അശ്രദ്ധയിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ ജീവൻ പൊലിയുന്നത് വർധിക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനും ഇറങ്ങുന്നതിനുമിടെ പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ വീണ് ഒന്നരമാസത്തിനിടെ മൂന്നു പേരാണ് മരിച്ചത്.അപകടത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം നിരവധി. ബുധനാഴ്ച ട്രെയിനിൽ കയറുന്നതിനിടെ വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. ഇരിട്ടി ഉളിയിൽ സ്വദേശിയുടെ കാലുകൾ അറ്റു.രാത്രി 8.39ന് കണ്ണൂരിലെത്തിയ തിരുനെൽവേലി-ദാദർ എക്സ്പ്രസിൽനിന്ന് ഇറങ്ങി കയറാൻ ശ്രമിക്കവെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് നവി മുംബൈ സ്വദേശി ചവൻ (42) ആണ് മരിച്ചത്. മധുരയിൽനിന്ന് പൻവേലിലേക്ക് യാത്രക്കിടെ ബി-വൺ കോച്ചിൽ നിന്ന് പുറത്തിറങ്ങി. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ ചാടിക്കയറുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. ഇതേ ദിവസം പുലർച്ച 1.10ന് നടന്ന അപകടത്തിലാണ് ഇരിട്ടി ഉളിയിൽ സ്വദേശിയുടെ കാലുകൾ അറ്റത്.

കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലിക്കാണ് (32) ഗുരുതര പരിക്കേറ്റത്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.ഡിസംബർ 30ന് ഉച്ചക്ക് ഒന്നരയോടെ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചിരുന്നു. യശ്വന്തപുരം-മംഗളൂരു വീക്ക്‍ലി എക്സ്പ്രസിൽനിന്ന് വീണാണ് അപകടം. ഇതേ മാസം 20ന് ഉച്ചക്ക് കണ്ണൂർ -എറണാകുളം ഇന്റർസിറ്റിയിൽ കയറുന്നതിനിടെ വീണ് മധ്യവയസ്കൻ മരിച്ചു. നാറാത്ത് സ്വദേശി കാസിമാണ് ട്രാക്കിനും വണ്ടിക്കും ഇടയിൽ കുടുങ്ങി മരിച്ചത്.ഒക്ടോബർ രണ്ടിന് രാവിലെ 10.50ന് കോയമ്പത്തൂർ-മംഗളൂരു എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയപ്പോൾ ഓടിക്കയറിയ യുവാവ് ട്രെയിനിന് അടിയിൽപെട്ട് തൽക്ഷണം മരിച്ചിരുന്നു.

ചായകുടിയിൽ ജീവിതം അവസാനിക്കരുത്

യാത്രക്കിടെ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോൾ ചായകുടിക്കാനും സാധനങ്ങൾ വാങ്ങാനുമായി ഇറങ്ങുന്നത് അപകടം വരുത്തിവെക്കും. കുറഞ്ഞ സമയം മാത്രമാണ് വണ്ടികൾ സ്റ്റേഷനിൽ നിർത്തുന്നത്. ട്രെയിൻ പുറപ്പെടാനാകുമ്പോൾ ചായക്കപ്പും മൊബൈൽ ഫോണുമായി അശ്രദ്ധമായി കയറുമ്പോൾ വീഴാനുള്ള സാധ്യതയേറെയാണ്.ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ അപകടത്തിൽപെട്ട സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ യാത്രക്കാരുടെ അശ്രദ്ധ വ്യക്തമാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് മിക്ക അപകടങ്ങളും. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് ജീവൻ തിരിച്ചുകിട്ടിയവർ ഏറെയാണ്.

നവംബർ മൂന്നിന് കണ്ണൂരിൽ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീണ വിദ്യാർഥിനി ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. ഒന്നാം പ്ലാറ്റ്ഫോമിലെ കടയിൽ ബിസ്കറ്റ് വാങ്ങുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയത് ശ്രദ്ധയിൽപെട്ട പെൺകുട്ടി സ്ലീപ്പർ കമ്പാർട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു.സെപ്റ്റംബർ 26ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി പുറത്തേക്ക് വീണ വയോധികന് രക്ഷകനായത് പൊലീസുകാരനാണ്. കഴിഞ്ഞ മാർച്ചിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചായവിൽപനക്കാരൻ ഷറഫുദ്ദീൻ ചായ വിൽപനക്കിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.


Share our post
Continue Reading

Trending

error: Content is protected !!