Connect with us

Kannur

എത്ര പറഞ്ഞാലും പഠിക്കില്ല: ഓൺലൈൻ തട്ടിപ്പിന് തലവെച്ചാൽ പണം പോയതു തന്നെ

Published

on

Share our post

കണ്ണൂർ : ഒാൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ദിനംപ്രതികൂടുന്നു. ചെറിയ ടാസ്കുകൾ ചെയ്താൽ ദിവസവും 750 രൂപ ലഭിക്കുമെന്ന് വാഗ്ദാനം വിശ്വസിച്ച പള്ളിക്കുന്നിലെ നളിനിക്ക് നഷ്ടമായത് 1.1 ലക്ഷം രൂപ. ആദ്യ ദിവസങ്ങളിൽ വാഗ്ദാനം ചെയ്ത തുക കൃത്യമായി നൽകിയെങ്കിലും പിന്നീട് നിക്ഷേപിച്ച പണം നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്. ടൗൺ സ്റ്റേഷനിലാണ് പരാതി നൽകിയത്.

ഓൺലൈനിൽ മെറ്റീരിയൽ വില്പന ചെയ്യാൻ തയ്യാറായ പള്ളിക്കുന്നിലെ യുവതിക്ക് നഷ്ടമായത് 4.75 ലക്ഷം രൂപ. ഓൺലൈൻ ബാങ്കിങ്ങിലൂടെയാണ് പണം നഷ്ടമായത്. ടൗൺ പോലീസിൽ പരാതി നൽകി. ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ലഭിക്കാൻ ഓൺലൈൻ വഴി അന്വേഷണം നടത്തിയ യുവാവിന് നഷ്ടമായത് 10,000 രൂപ. ചിറക്കൽ അരയമ്പേത്ത് സ്വദേശി രോഹൻ രമേഷിനാണ് പണം നഷ്ടമായത്.

743 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തിട്ട് സാധനം ലഭിക്കാത്തതിനാൽ യുവാവ് പണം തിരികെ ആവശ്യപ്പെട്ടിരുന്നു. കമ്പനി പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെ തുടർന്ന് ഗൂഗിൾ വഴി തിരഞ്ഞ് കണ്ടെത്തിയ ഇന്ത്യൻ കൺസ്യൂമർ കംപ്ലെയിന്റ്സിൽ രജിസ്റ്റർ ചെയ്ത് പരാതിപ്പെടുകയായിരുന്നു.

തുടർന്ന് പരാതിക്കാരനോട് എനി ഡെസ്ക് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. എ.ടി.എം. കാർഡ് വിവരങ്ങളും ശേഖരിച്ചു. സെപ്റ്റംബർ 12-ന് അക്കൗണ്ടിൽനിന്ന്‌ 10,000 രൂപ പിൻവലിക്കപ്പെട്ടു. രോഹൻ രമേഷിന്റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു.

ഒ.ടി.പി. നൽകി; അക്കൗണ്ട് കാലിയായി

കെ.വൈ.സി. അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വന്ന ഫോൺകോളിൽ ദമ്പതിമാർക്ക് നഷ്ടമായത് ഒരുലക്ഷം രൂപ. കിഴുന്ന സ്വദേശി രവീന്ദ്രനാണ് പണം നഷ്ടമായത്. ഫോണിലൂടെയുള്ള നിർദേശങ്ങൾ പാലിച്ച് ഒ.ടി.പി. പറഞ്ഞ് കൊടുത്തതോടെ പണം നഷ്ടമാകുകയായിരുന്നു. രവീന്ദ്രന്‍റെ അക്കൗണ്ടിൽനിന്ന് 29,900 രൂപയും ഭാര്യയുടെ അക്കൗണ്ടിൽനിന്ന് 74,000 രൂപയുമാണ് നഷ്ടമായത്. എടക്കാട് പോലീസ് അന്വേഷണം തുടങ്ങി.

പയ്യന്നൂരിൽ നാലുപേർക്ക് നഷ്ടമായത് 34 ലക്ഷം

പയ്യന്നൂർ : പയ്യന്നൂരിൽ ഓൺലൈൻ വഴി പണം തട്ടിപ്പിന്റെ പുതുവഴികളിലൂടെ അജ്ഞാതർ തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ. അമിതലാഭം നൽകാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും പുതിയ സാങ്കേതികവിദ്യകളിലൂടെ അക്കൗണ്ടിൽനിന്ന് ഉടമയറിയാതെ പണം പിൻവലിച്ചുമാണ് പുതിയ തട്ടിപ്പുകൾ നടന്നത്.

ഇതിനെതിരെ പോലീസിന്റെ എൻ.സി.ആർ.ബി. ഓൺലൈൻ പോർട്ടലിൽ വന്ന നാല് പരാതികളിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുക്കുകയായിരുന്നു.

കോറോം ചാലക്കോട് സ്വദേശി പി. ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് ഒരു കേസ്. കഴിഞ്ഞമാസം 20-നും 22-നുമിടയിൽ ടെലഗ്രാം ആപ് മുഖേന അമിതലാഭം വാഗ്ദാനം ചെയ്ത് അജ്ഞാതരായ പ്രതികൾ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും ഈ പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐ.ടി. ആക്ട്കൂടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്.

പയ്യന്നൂർ കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്റെ പരാതിയിലാണ് മറ്റൊരു കേസ്. ജൂലായ്‌ 15-നും 17-നുമിടയിൽ ഓൺലൈനിൽ ഇൻഫോസിസ് അനലിസ്റ്റായി ജോലി വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് അരങ്ങേറിയത്. പ്രതികൾ വ്യാജ ലിങ്ക് മുഖേന പരാതിക്കാരിയിൽനിന്ന്‌ ഓൺലൈൻ ട്രാൻസ്ഫറായും ഗൂഗിൾപേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2.8 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

പയ്യന്നൂരിലെ ടി.പി. അക്ഷയ് വഞ്ചിക്കപ്പെട്ടത് ജോലി വാഗ്ദാനത്തിലാണ്. കഴിഞ്ഞമാസം 25 മുതൽ ഈമാസം നാല് വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. ടെലഗ്രാം ആപ്പുവഴിയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. ഫ്രീലാൻസ് ജോലി വാഗ്ദാനത്തിൽ വിശ്വസിച്ച് ഇയാൾ നൽകിയ 1.4 ലക്ഷം രൂപയാണ് നഷ്ടമായത്.

വെള്ളൂർ സൗപർണികയിലെ ശ്രീഹരിയ്ക്ക് നഷ്ടമായത് 90,000 രൂപയാണ്. പരാതിക്കാരന്റെ എസ്.ബി.ഐ. ബാങ്ക് അക്കൗണ്ടിൽനിന്ന്‌ പ്രതികളുടെ പഞ്ചാബ് നാഷണൽ ബാങ്കിലെ 0207002100149583 നമ്പർ അക്കൗണ്ടിലേക്ക് 1000 രൂപ നിക്ഷേപിച്ചിരുന്നു.

പിന്നീട് പരാതിക്കാരൻപോലുമറിയാതെ ഇയാളുടെ അക്കൗണ്ടിൽനിന്ന്‌ പ്രതികൾ 90,000 രൂപ പിൻവലിക്കുകയായിരുന്നുവെന്നാണ് ഇയാൾ നൽകിയ പരാതി.


Share our post

Kannur

ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും – ഭക്ഷണ വിതരണത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ഡി.എം.ഒ

Published

on

Share our post

ജില്ലയില്‍ ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ അവയോട് അനുബന്ധിച്ചുള്ള ഭക്ഷണവിതരണത്തില്‍ ശുചിത്വം പാലിക്കുന്ന കാര്യത്തില്‍ പ്രത്യേകശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.

1. വലിയ രീതിയില്‍ സംഘടിപ്പിക്കുന്ന ഉത്സവങ്ങള്‍, പെരുന്നാളുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ അതതു പ്രദേശത്തെ ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കണം. ഇത്തരം പരിപാടികളില്‍ പുറമേ നിന്നും കൊണ്ട്‌വന്നു വിതരണം ചെയ്യുന്നതും അവിടെ വച്ച് പാചകം ചെയ്യുന്നതുമായ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും ശുചിത്വം പാലിച്ചവയാണെന്നും ഭക്ഷണ വിതരണക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെന്നും ഉറപ്പു വരുത്തണം.
2. പാനീയങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസ്സ് അന്വേഷിക്കേണ്ടതും അതില്‍ ഉപയോഗിക്കുന്ന ഐസ് ഭക്ഷ്യ യോഗ്യമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
3. ജ്യൂസ്, മറ്റു പാനീയങ്ങള്‍ കൊടുക്കുകയാണെങ്കില്‍ തിളപ്പിച്ചാറിയ വെള്ളം അല്ലെങ്കില്‍ മറ്റു രീതിയില്‍ ശുദ്ധീകരിച്ച വെള്ളം മാത്രം ഉപയോഗിക്കേണ്ടതാണ്.
4. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് ഹാന്റ് വാഷിങ്ങിന് ആവശ്യമായ സജീകരണങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
5. അന്നദാനം പോലെയുള്ള പ്രവൃത്തികളില്‍ തൈര്, പാല് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള പാചകത്തിന്‌വേണ്ട ക്രമീകരണം ഉറപ്പാക്കണം. പാചകത്തിനും വിളമ്പാനും നില്‍ക്കുന്ന ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.
6. ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ചെറുകിട സ്റ്റാളുകള്‍, തട്ടുകടകള്‍ എന്നിവയ്ക്ക് ഹെല്‍ത്ത് കാര്‍ഡ്, എഫ്എസ്എസ്എഐ ലൈസന്‍സ് ഉണ്ടായിരിക്കണം. കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പുവരുത്തണം.
7. ഭക്ഷണം പാകം ചെയ്യുന്നതിനുവേണ്ടി വാങ്ങുന്ന വസ്തുക്കള്‍ എവിടെ നിന്ന് വാങ്ങിച്ചു എന്ന് അറിയണം.
8. ഏതെങ്കിലും കാരണത്താല്‍ ഭക്ഷ്യ വിഷബാധ ഉണ്ടായാല്‍ ആ വിവരം അടിയന്തിരമായി ആരോഗ്യ വകുപ്പിന് കൈമാറണം.


Share our post
Continue Reading

Kannur

പവർഫുളാണ്‌ ഊർജതന്ത്രം അധ്യാപിക

Published

on

Share our post

പാപ്പിനിശേരി: പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ പ്രതിസന്ധികളെ തരണംചെയ്യാമെന്ന്‌ തെളിയിക്കുകയാണ്‌ പാപ്പിനിശേരി ജിയുപിഎസ് അധ്യാപിക പി വി തുഷാര. വിദ്യാർഥികളെ പഠനമികവിലേക്ക് നയിക്കുന്നതോടൊപ്പം പവർലിഫ്റ്റിങ്ങിൽ പവർഫുള്ളാവുകയാണ്. അഞ്ചു മാസത്തെ പരിശീലനത്തിലൂടെയാണ്‌ ജില്ലാ മാസ്റ്റേഴ്സ് പവർ ലിഫ്റ്റിങ് മൽസരത്തിൽ 57 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനവും സ്ട്രോങ് വുമൺ ഓഫ് കണ്ണൂർ പട്ടവും കരസ്ഥമാക്കിയത്. കഠിനാധ്വാനവും അർപ്പണബോധവുമാണ് നേട്ടത്തിന് വഴിതുറന്നത്. ജിംനേഷ്യത്തിൽ പരിശീലനത്തിന് പോകുന്ന ഭർത്താവ് രാഹുൽ കൃഷ്ണനോടൊപ്പം കൂട്ടുവന്നപ്പോഴാണ്‌ ശരീരം പുഷ്ടിപ്പെടുത്തിയാലോ എന്ന തോന്നലുണ്ടായത്. മെലിഞ്ഞ ശരീരപ്രകൃതമുള്ള തനിക്ക് ഇതൊന്നും ചെയ്യാനാകില്ലെന്ന തോന്നലിൽ വെറുതെയിരുന്നു. ഏറെ നാളുകൾക്കുശേഷം പാപ്പിനിശേരി പ്രോസ് റ്റൈൽ ജിംനേഷ്യം പരിശീലകൻ ശൈലേഷിന്റെ നിർദേശത്തിൽ ജിംമ്മിന്റെ ബാലപാഠങ്ങളിലേക്ക്. ദിവസവും രാവിലെ 6.30 മുതൽ എട്ടുവരെ മുടങ്ങാതെ ജിംനേഷ്യത്തിലെ വ്യായാമങ്ങൾ. ഒരു മാസത്തിനകം പൂർണ ആത്മവിശ്വാസം നേടി. പിന്നീടുള്ള ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് അതിവേഗം മുന്നേറി. അച്ഛനും അമ്മയും ഭർത്താവും മകനും മടങ്ങുന്ന കുടുംബം പൂർണ പിന്തുണയുമായി ഒപ്പംചേർന്നത് കുതിപ്പിന്‌ വേഗംകൂട്ടി. ബഞ്ച് പ്രസിൽ കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണീ ഊർജതന്ത്രം അധ്യാപിക. ബീറ്റ്ഫോറസ്റ്റ് ഓഫീസറായി ആദ്യം നിയമനം ലഭിച്ചെങ്കിലും അധ്യാപികയാകാൻ അതിയായ മോഹമുള്ളതിനാൽ വനംവകുപ്പിലെ ജോലി ഉപേക്ഷിച്ചു. 2021 ൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.


Share our post
Continue Reading

Kannur

വാട്ടര്‍ ചാര്‍ജ് കുടിശ്ശിക റവന്യൂ റിക്കവറി

Published

on

Share our post

കണ്ണൂർ: കേരള വാട്ടര്‍ അതോറിറ്റി, കണ്ണൂര്‍ സബ് ഡിവിഷന് കീഴിലുള്ള മുഴുവന്‍ ഉപഭോക്താക്കളുംമാര്‍ച്ച് 15നകം വാട്ടര്‍ ചാര്‍ജ് കുടിശ്ശിക അടച്ചുതീര്‍ത്തില്ലെങ്കില്‍ ഇനിയൊരു അറിയിപ്പ് കൂടാതെ കണക്ഷന്‍ വിച്ഛേദിക്കുകയും റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!