Connect with us

Kannur

ചരിത്ര ശേഷിപ്പായി ഇവിടെയുണ്ട്‌ യൂറോപ്യന്മാരുടെ കല്ലറകൾ

Published

on

Share our post

കണ്ണൂർ: വൈദേശികാധിപത്യത്തിന്റെ ചരിത്രശേഷിപ്പുകളാണ് കണ്ണൂർ സെന്റ്‌ ജോൺസ് സി.എസ്ഐ ഇംഗ്ലീഷ് പള്ളി സെമിത്തേരിയിലെ കല്ലറകൾ. നൂറ്റാണ്ടുകൾക്കുമുമ്പ്‌ മരിച്ച യൂറോപ്പ്യരുടെ അഞ്ഞൂറോളം കല്ലറകളാണ് നാലേക്കർ വിസ്തൃതിയുള്ള സെമിത്തേരിയിൽ. 1811 ലാണ് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സെന്റ്‌ ജോൺസ് ഇംഗ്ലീഷ് പള്ളി സ്ഥാപിക്കുന്നത്.
പള്ളി നിർമിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ്‌ സെമിത്തേരി ഉണ്ടായിരുന്നതായി ഇവിടെ സൂക്ഷിച്ച പുസ്തങ്ങളിൽനിന്ന് വ്യക്തമാണ്. സംസ്‌കരിച്ച വിദേശികളുടെ പേരും മറ്റ് വിവരങ്ങളും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മദ്രാസ് പ്രവിശ്യയുടെ കീഴിലെ വിവിധ കേന്ദ്രങ്ങളിൽ അടക്കംചെയ്ത നിരവധി യൂറോപ്യന്മാരുടെ കല്ലറകളിൽ കൊത്തിവച്ച വിവരങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകത്തിൽ രേഖപ്പെടുത്തിയ പല കാര്യങ്ങളും കാലപ്പഴക്കത്താൽ വായിച്ച് മനസിലാക്കാൻ സാധ്യമല്ല.
പല രൂപത്തിലും വലുപ്പത്തിലുമുള്ള കല്ലറകൾ സെമിത്തേരിയിലുണ്ട്. കിടത്തി മാത്രമല്ല  ഇരുത്തിയും നിർത്തിയും മൃതദേഹം  സംസ്‌കരിച്ചിട്ടുണ്ട്. പദവിയും സ്ഥാനവും കണക്കിലെടുത്ത് പല ആകൃതിയിലാണ് കല്ലറ നിർമിച്ചത്.  നിരവധി ബ്രിട്ടീഷ്‌ പട്ടാള ഉദ്യോസ്ഥരുടെ മൃതദേഹങ്ങളും അടക്കം ചെയ്തിട്ടുണ്ട്. 
കല്ലറകൾക്ക് മുകളിൽ തദ്ദേശീയ ഭാഷയിൽ എഴുത്തും മുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കല്ലറകളാണ് കൂടുതൽ. പോർച്ചുഗീസുകാരുടേതും കാണാം. കാലപഴക്കത്താൽ പലതും നാശത്തിന്റെ വക്കിൽ. മരങ്ങളുടെ വേരുകൾ മണ്ണിലേക്ക്  ഇറങ്ങി കല്ലറകൾ തകരുന്നുണ്ട്.   നിരവധി ചരിത്രാന്വേഷികളും വിദ്യാർഥികളും പഠനത്തിന്‌ ഇവിടെ എത്താറുണ്ട്. 
നിലവിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് പള്ളിയും സെമിത്തേരിയും.
രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തു  മന്ത്രിയായിരിക്കെ 2019 ലാണ്‌ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്തി പള്ളിയുടെ നവീകരണം നടത്തിയത്. പൂർവികരുടെ കല്ലറ തിരഞ്ഞ് വിദേശികൾ ഇപ്പോഴും സെമിത്തേരിയിൽ എത്താറുണ്ടെന്ന് ഫാ. ജേക്കബ് ഡാനിയൽ പറഞ്ഞു.

Share our post

Kannur

പൊലീസ്‌ മൈതാനിക്ക് ഇനി സിന്തറ്റിക്‌ ട്രാക്കിന്റെ പ്രൗഢി

Published

on

Share our post

കണ്ണൂർ: കേരളത്തിന്റെ മികച്ച അത്‌ലറ്റുകൾ റെക്കോഡ്‌ ദൂരവും വേഗവും കുറിച്ച കണ്ണൂർ പൊലീസ്‌ മൈതാനത്തെ ട്രാക്കിന്‌ പുതിയ മുഖം. ഇന്ത്യയുടെ കായിക ചരിത്രത്തിലിടം നേടിയ, ഒട്ടേറെ കുതിപ്പുകൾക്ക്‌ സാക്ഷിയായ പൊലീസ്‌ മൈതാനം സിന്തറ്റിക്‌ ട്രാക്കിന്റെ പ്രൗഢിയിൽ മുന്നോട്ട്‌ കുതിക്കും. 7.57 കോടി രൂപ ചെലവഴിച്ചാണ്‌ പൊലീസ്‌ മൈതാനിയിൽ സിന്തറ്റിക്‌ ട്രാക്കും ഫുട്‌ബോൾ കോർട്ടും സജ്ജമാക്കിയത്‌. നാനൂറുമീറ്ററിൽ എട്ട്‌ ലൈനിലാണ്‌ സിന്തറ്റിക്‌ ട്രാക്ക്‌. അത്‌ലറ്റിക്‌ ഫെഡറേഷൻ അംഗീകരിച്ച നിലവാരത്തിലുള്ള ട്രാക്ക്‌ മുഴുവനായും പിയുആർ ടെക്‌നോളജിയിലാണ്‌ നിർമിച്ചത്‌. മഴവെള്ളം വാർന്നുപോകുന്നതിന്‌ ശാസ്‌ത്രീയ ഡ്രെയിനേജ്‌ സംവിധാനവും ജംപിങ് പിറ്റുകളും പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്‌.

ഒരു ഭാഗത്ത്‌ പൊലീസ്‌ സേനയ്‌ക്കും മറ്റുമായി ഉപയോഗിക്കുന്നതിന്‌ ഹെലിപാഡുണ്ട്‌. ട്രാക്കിന്‌ നടുവിലാണ്‌ ബർമുഡ ഗ്രാസ്‌ വിരിച്ച ഫുട്‌ബോൾ ഗ്രൗണ്ട്‌. മുഴുവനായും ഫ്ലഡ്‌ലിറ്റ്‌ സൗകര്യത്തിലാണ്‌ ട്രാക്കും ഗ്രൗണ്ടും. 16 മീറ്റർ നീളമുള്ള എട്ടു പോളുകളിലായാണ്‌ ലൈറ്റുകൾ സ്ഥാപിച്ചത്‌. ട്രാക്കിനുപുറത്ത്‌ പവിലിയൻവരെയുള്ള ഭാഗം ഇന്റർലോക്ക്‌ ചെയ്യാൻ അരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.  നേരത്തേ പൊലീസ്‌ മൈതാനത്ത്‌ ഒരുക്കിയ ടർഫിന്‌ സമീപത്തായി 1.43 കോടി രൂപ ചെലവിൽ ഒരു ഇൻഡോർകോർട്ടും സജ്ജമാക്കിയിട്ടുണ്ട്‌. ഒരേ സമയം രണ്ട്‌ ബാഡ്‌മിന്റൺ മത്സരങ്ങൾ ഈ കോർട്ടിൽ നടത്താനാകും. കേരള പൊലീസ്‌ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക്‌ഷൻ കമ്പനിയാണ്‌ നിർമാണം പൂർത്തീകരിച്ചത്‌.

ജില്ലയിൽ അഞ്ച്‌ 
സിന്തറ്റിക്‌ ട്രാക്കുകൾ പൊലീസ്‌ മൈതാനത്തെ ട്രാക്കുകൂടി യാഥാർഥ്യമാകുന്നതോടെ ജില്ലയിൽ മികച്ച നിലവാരത്തിലുള്ള സിന്തറ്റിക്‌ ട്രാക്കുകൾ അഞ്ചെണ്ണമാകും. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ സിന്തറ്റിക്‌ ട്രാക്കുകളുള്ള ജില്ലയും കണ്ണൂരാകും. കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ്‌ ക്യാംപസ്‌, പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌, ധർമടം ഗവ. ബ്രണ്ണൻ കോളേജ്‌, തലശേരി മുനിസിപ്പൽ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ്‌ സിന്തറ്റിക്‌ ട്രാക്കുകളുള്ളത്‌. അത്‌ലറ്റുകളുടെ 
കളരി അത്‌ലറ്റിക്‌സിൽ ചരിത്രംകുറിച്ച കേരളത്തിന്റെ മുൻതലമുറയുടെ പരിശീലനക്കളരിയായിരുന്നു കണ്ണൂർ പൊലീസ്‌ മൈതാനം. പി ടി ഉഷയും ബോബി അലോഷ്യസും കെ എം ഗ്രീഷ്‌മയും വി ഡി ഷിജിലയും ആർ സുകുമാരിയും ടിന്റു ലൂക്കയും സി ടി രാജിയുമടക്കമുള്ള കായിക കൗമാരം കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ട്രാക്കിൽ പലതവണ മിന്നൽപ്പിണരുകൾ തീർത്തു. പരിശീലനത്തിനായും ജില്ലാ –- സംസ്ഥാന കായികമേളയ്‌ക്കായും കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ട്രാക്കിൽ ഇറങ്ങാത്തവർ വിരളമാകും. കണ്ണൂർ സ്‌പോർട്‌സ്‌ ഡിവിഷനിലെ താരങ്ങളുടെ പരിശീലനകേന്ദ്രവും പൊലീസ്‌ മൈതാനമായിരുന്നു.


Share our post
Continue Reading

Kannur

ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകൾക്കായി പരിശീലനം

Published

on

Share our post

കണ്ണൂർ: റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബെംഗളൂരു നടത്തുന്ന ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാം ഗ്വേജ് ടീച്ചിങ് എന്നീ കോഴ്സ കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകൾക്കുള്ള പരി ശീലനം തലശ്ശേരിയിൽ അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് നടത്തുന്നുണ്ട്. ഫോൺ: 9446675440,7559013412.


Share our post
Continue Reading

Kannur

ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍; മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍

Published

on

Share our post

കണ്ണൂര്‍: ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര്‍ ഡിജിറ്റല്‍ വര്‍ക്ക് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ അപേക്ഷിക്കണം.

അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.

ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്‌മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.

ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തകര്‍, കെ.പി.ആര്‍, ഡി.പി.ആര്‍ എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്‍മാന്‍ ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!