Connect with us

Kannur

ചരിത്ര ശേഷിപ്പായി ഇവിടെയുണ്ട്‌ യൂറോപ്യന്മാരുടെ കല്ലറകൾ

Published

on

Share our post

കണ്ണൂർ: വൈദേശികാധിപത്യത്തിന്റെ ചരിത്രശേഷിപ്പുകളാണ് കണ്ണൂർ സെന്റ്‌ ജോൺസ് സി.എസ്ഐ ഇംഗ്ലീഷ് പള്ളി സെമിത്തേരിയിലെ കല്ലറകൾ. നൂറ്റാണ്ടുകൾക്കുമുമ്പ്‌ മരിച്ച യൂറോപ്പ്യരുടെ അഞ്ഞൂറോളം കല്ലറകളാണ് നാലേക്കർ വിസ്തൃതിയുള്ള സെമിത്തേരിയിൽ. 1811 ലാണ് ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സെന്റ്‌ ജോൺസ് ഇംഗ്ലീഷ് പള്ളി സ്ഥാപിക്കുന്നത്.
പള്ളി നിർമിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ്‌ സെമിത്തേരി ഉണ്ടായിരുന്നതായി ഇവിടെ സൂക്ഷിച്ച പുസ്തങ്ങളിൽനിന്ന് വ്യക്തമാണ്. സംസ്‌കരിച്ച വിദേശികളുടെ പേരും മറ്റ് വിവരങ്ങളും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മദ്രാസ് പ്രവിശ്യയുടെ കീഴിലെ വിവിധ കേന്ദ്രങ്ങളിൽ അടക്കംചെയ്ത നിരവധി യൂറോപ്യന്മാരുടെ കല്ലറകളിൽ കൊത്തിവച്ച വിവരങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകത്തിൽ രേഖപ്പെടുത്തിയ പല കാര്യങ്ങളും കാലപ്പഴക്കത്താൽ വായിച്ച് മനസിലാക്കാൻ സാധ്യമല്ല.
പല രൂപത്തിലും വലുപ്പത്തിലുമുള്ള കല്ലറകൾ സെമിത്തേരിയിലുണ്ട്. കിടത്തി മാത്രമല്ല  ഇരുത്തിയും നിർത്തിയും മൃതദേഹം  സംസ്‌കരിച്ചിട്ടുണ്ട്. പദവിയും സ്ഥാനവും കണക്കിലെടുത്ത് പല ആകൃതിയിലാണ് കല്ലറ നിർമിച്ചത്.  നിരവധി ബ്രിട്ടീഷ്‌ പട്ടാള ഉദ്യോസ്ഥരുടെ മൃതദേഹങ്ങളും അടക്കം ചെയ്തിട്ടുണ്ട്. 
കല്ലറകൾക്ക് മുകളിൽ തദ്ദേശീയ ഭാഷയിൽ എഴുത്തും മുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരുടെ കല്ലറകളാണ് കൂടുതൽ. പോർച്ചുഗീസുകാരുടേതും കാണാം. കാലപഴക്കത്താൽ പലതും നാശത്തിന്റെ വക്കിൽ. മരങ്ങളുടെ വേരുകൾ മണ്ണിലേക്ക്  ഇറങ്ങി കല്ലറകൾ തകരുന്നുണ്ട്.   നിരവധി ചരിത്രാന്വേഷികളും വിദ്യാർഥികളും പഠനത്തിന്‌ ഇവിടെ എത്താറുണ്ട്. 
നിലവിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് പള്ളിയും സെമിത്തേരിയും.
രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്തു  മന്ത്രിയായിരിക്കെ 2019 ലാണ്‌ സംരക്ഷിത സ്മാരക പട്ടികയിൽ ഉൾപ്പെടുത്തി പള്ളിയുടെ നവീകരണം നടത്തിയത്. പൂർവികരുടെ കല്ലറ തിരഞ്ഞ് വിദേശികൾ ഇപ്പോഴും സെമിത്തേരിയിൽ എത്താറുണ്ടെന്ന് ഫാ. ജേക്കബ് ഡാനിയൽ പറഞ്ഞു.

Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!