Connect with us

Kerala

പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി, പഠനമാധ്യമം മലയാളം, ഇംഗ്ലീഷിന്‌ പ്രാധാന്യം: പാഠ്യപദ്ധതിരേഖ

Published

on

Share our post

തിരുവനന്തപുരം: സ്കൂൾ വിദ്യാഭ്യാസം കാലത്തിനൊത്തു മാറാൻ പഠനം മുതൽ പരീക്ഷവരെ അഴിച്ചുപണി വേണമെന്ന് പാഠ്യപദ്ധതി ചട്ടക്കൂടിൽ ശുപാർശ. പഠനം നിർബന്ധമായും മാതൃഭാഷയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അനിവാര്യത അടിവരയിടുന്നതാണ് പാഠ്യപദ്ധതിരേഖ. ഭാഷാപഠനത്തിൽ ഹിന്ദി, ഉറുദു, അറബിക്, സംസ്കൃതം എന്നിവയ്ക്കുപുറമേ, ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾപ്രകാരമുള്ള മറ്റു ഭാഷകളും പരിഗണിക്കണം.

പ്രീ-സ്കൂളിലും പ്രൈമറി ക്ലാസുകളുടെ ആദ്യഘട്ടത്തിലും പ്രാദേശികഭാഷയിലും പഠിക്കാനുള്ള അവസരമൊരുക്കണം. കുട്ടികളെ പഠിപ്പിക്കേണ്ടത് എഴുത്തുഭാഷയാണ്, കേവലം അക്ഷരങ്ങളല്ല. ഗോത്രജനതയുടെ മാതൃഭാഷയ്ക്കും സംസ്കാരത്തിനും പ്രത്യേക പരിഗണന വേണം.

ഇപ്പോഴത്തെ ഇംഗ്ലീഷ് അത്ര പോരാ

ഒന്നുമുതൽ അഞ്ചുവരെ കേട്ടും പറഞ്ഞും വായിച്ചും എഴുതിയും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കണം. ആറാംക്ലാസ് മുതൽ വൈവിധ്യമുള്ള വ്യവഹാരങ്ങളിലൂടെ ഭാഷാപഠനം. സെക്കൻഡറിതലത്തിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഉപയോഗിക്കാനും ആശയവിനിമയത്തിനുമുള്ള ശേഷി കൈവരിക്കണം. 11, 12 ക്ലാസുകളിൽ സ്വതന്ത്രരചന, വിമർശനക്കുറിപ്പുകൾ, സ്വതന്ത്രപരിഭാഷ തുടങ്ങിയവയ്ക്കുള്ള ശേഷി ആർജിക്കണം.

കലാപഠനവും നിർബന്ധം പ്രീപ്രൈമറിമുതൽ 12-ാം ക്ലാസ് വരെ കലാപഠനത്തിന്റെ വിവിധ മേഖലകളെ അടിസ്ഥാനമാക്കി ക്രമമായി വിന്യസിക്കുന്ന രീതി സ്വീകരിക്കണം. 11, 12 ക്ലാസുകളിൽ കലാപ്രവർത്തനങ്ങൾ സ്വയം ആവിഷ്കരിക്കാനാവണം. എന്നിവയിൽ ധാരണ ലഭ്യമാക്കണം.

ആരോഗ്യത്തിനും കരുതൽ

ആഴ്ചയിൽ മൂന്നുദിവസമെങ്കിലും പേശികളും എല്ലുകളും ബലപ്പെടുത്താനുള്ള വ്യായാമമുറകളിൽ ഏർപ്പെടേണ്ടതുണ്ട്. കായികക്ഷമതയും ആരോഗ്യസ്ഥിതിയും യഥാസമയം രേഖപ്പെടുത്താൻ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് കാർഡ് ഏർപ്പെടുത്തണം. പ്രീസ്കൂൾ മുതൽ 12 വരെ ഈ വിലയിരുത്തൽ വേണം.

പൊതുപരീക്ഷ സെമസ്റ്ററാവട്ടെ

പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി വേണമെന്നതാണ് മറ്റൊരു മാറ്റം. പരയിലും 12-ലുമാണ് നിലവിലെ പൊതുപരീക്ഷകൾ. പഠനവും പരീക്ഷയും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സെമസ്റ്റർ രീതി സഹായിക്കും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!