Connect with us

Kerala

പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പ്‌; കോൺഗ്രസ്‌ നേതാക്കൾക്കെതിരായ അന്വേഷണം മരവിപ്പിച്ച്‌ ഇഡി

Published

on

Share our post

കൽപ്പറ്റ : കോൺഗ്രസ്‌ നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്ക്‌ കേന്ദ്രീകരിച്ച്‌ നടത്തിയ വായ്‌പാ തട്ടിപ്പിലെ അന്വേഷണം മരവിപ്പിച്ച്‌ ഇഡി. എട്ട്‌ കോടിയോളം രൂപയുടെ വായ്‌പാ തട്ടിപ്പാണ്‌ ബാങ്കിൽ നടത്തിയത്‌. ബാങ്ക്‌ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു കെ. കെ അബ്രഹാമായിരുന്നു ഒന്നാംപ്രതി.

തട്ടിപ്പിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡി കേസെടുത്തത്‌. സംസ്ഥാനത്തെ ചില സഹകരണ ബാങ്കുകളെ തെരഞ്ഞുപിടിച്ച്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെ റെയ്‌ഡും അന്വേഷണവും നടത്തുമ്പോഴാണ്‌ കോൺഗ്രസ്‌ ഭരണസമിതി കോടികളുടെ വെട്ടിപ്പ്‌ നടത്തിയ ബാങ്കിലെ അന്വേഷണം മരവിപ്പിച്ചത്‌.

വായ്‌പാ തട്ടിപ്പിന്‌ ഇരയായ കർഷകരിലൊരാളായ രാജേന്ദ്രൻ നായർ കഴിഞ്ഞ മെയ്‌ 30ന്‌ ജീവനൊടുക്കി. തുടർന്ന്‌ ഇഡി പ്രതികളുടെ വീടുകളിൽ റെയ്‌ഡ്‌ നടത്തി. കെ. കെ അബ്രഹാം, സേവാദൾ ജില്ലാ വൈസ്‌ചെയർമാനായിരുന്ന കൊല്ലപ്പള്ളി സജീവൻ, ബാങ്ക്‌ മുൻ സെക്രട്ടറി രമാദേവി, ജീവനക്കാരനായിരുന്ന പി. യു തോമസ്‌ എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്‌. പ്രതികളെ സമൻസ്‌ അയച്ച്‌ വിളിപ്പിച്ച്‌ ചോദ്യംചെയ്‌തു.

പിന്നീട്‌ നടപടി ഉണ്ടായില്ല. രണ്ടുമാസത്തോളമായി കേസ്‌ മരവിച്ച നിലയിലാണ്‌. അന്വേഷണമില്ല. കോൺഗ്രസിലെ മറ്റുനേതാക്കൾക്കും പണം നൽകിയിട്ടുണ്ടെന്ന്‌ പ്രതികളിലൊരാളായ കൊല്ലപ്പള്ളി സജീവൻ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയിരുന്നു. ഇതിലും ഇഡി അന്വേഷണം നടത്തിയില്ല.

കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാ തട്ടിപ്പിൽ 38 കർഷകരാണ്‌ ഇരകളായത്‌. സംഭവത്തിൽ വിജിലൻസ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്‌. പൊലീസ്‌ രജിസ്‌റ്റർചെയ്‌ത വഞ്ചനാകേസിൽ അറസ്‌റ്റിലായ കെ കെ അബ്രഹാമിന്‌ ഒന്നരമാസത്തിന്‌ ശേഷമായിരുന്നു ജാമ്യം ലഭിച്ചത്‌.


Share our post

Kerala

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം;യു.പി.ഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ

Published

on

Share our post

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യു.പി.ഐ ഇടപാട് നടത്താന്‍ സഹായിക്കുന്ന യു.പി.ഐ സര്‍ക്കിള്‍ അവതരിപ്പിച്ച് ഫോണ്‍ പേ. സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ജീവിതപങ്കാളി തുടങ്ങിയവര്‍ക്ക് അതായത് ഒരു ബാങ്ക് അക്കൗണ്ടിനെ മാത്രം ആശ്രയിക്കുന്ന കുടുംബത്തിനാണ് ഇത് ഏറ്റവുമധികം ഗുണപ്രദമാകുക. ഇതുവഴി ഇവര്‍ക്കും പണമടയ്ക്കാന്‍ സാധിക്കും.

എന്താണ് യു.പി.ഐ സര്‍ക്കിള്‍?

കുടുംബം, വിശ്വസ്തര്‍, സുഹൃത്തുക്കള്‍ എന്നിവരെ ചേര്‍ത്ത് യുപിഐ ഉപയോക്താവിന് ഒരു യുപിഐ സര്‍ക്കിള്‍ ഉണ്ടാക്കാം. ഈ ഗ്രൂപ്പുണ്ടാക്കുന്ന യുപിഐ ഉപയോക്താവ് ആയിരിക്കും പ്രാഥമിക ഉപയോക്താവ്, മറ്റുള്ളവര്‍ ദ്വിതീയ ഉപയോക്താവും ആയിരിക്കും. യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രാഥമിക ഉപയോക്താവിന് പരമാവധി അഞ്ചുപേരെ അനുവദിക്കാം. ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാനും പ്രാഥമിക ഉപയോക്താവിന് സാധിക്കും.

എങ്ങനെ സര്‍ക്കിളില്‍ ആഡ് ചെയ്യാം

ആദ്യം യു.പി.ഐ ആപ്പ് തുറന്ന് യു.പി.ഐ സര്‍ക്കിള്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്‌സ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ, യു.പി.ഐ ഐഡി നല്‍കിയോ സര്‍ക്കിളില്‍ വിശ്വസ്തരെ ചേര്‍ക്കാം. തുടര്‍ന്ന് സര്‍ക്കിളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ നല്‍കാം. ഈ വ്യക്തി നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആളായിരിക്കണം. തുടര്‍ന്ന് ഇടപാട് പരിധി നിശ്ചയിക്കുന്നതിനുള്ള സ്‌പെന്‍ഡ് വിത് ലിമിറ്റ്, അപ്രൂവ് എവരി പേമെന്റ് തുടങ്ങി രണ്ടു ഓപ്ഷനുകള്‍ ലഭിക്കും. ഇതില്‍ ഒന്ന് തിരഞ്ഞെടുക്കാം.


Share our post
Continue Reading

Kerala

വയനാട് ടൗൺ ഷിപ്പ് : പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തടയണം, എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

Published

on

Share our post

വയനാട് : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺ ഷിപ്പ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ആണ് എൽസ്റ്റൺ എസ്റ്റേറ്റിന്റ വാദം. ഏറ്റെടുക്കുകയാണെങ്കിൽ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ ആവശ്യപ്പെടുന്നു.നിലവിൽ ഭുമി ഏറ്റെടുക്കലിനായി നഷ്ടപരിഹാരമായി കണക്കാക്കുന്നത് 26 കോടി രൂപയാണ് ഇത് അപര്യാപ്തമാണെന്നും പകരം 549 കോടി രൂപ ലഭിക്കണമെന്നും എസ്റ്റേറ്റ് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.


Share our post
Continue Reading

Kerala

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്

Published

on

Share our post

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.


Share our post
Continue Reading

Trending

error: Content is protected !!