Connect with us

Kannur

പണം പാസാക്കിട്ടും​ ബില്ല് മാറുന്നില്ല: ആനുകൂല്യം ലഭിക്കാതെ ബി.എൽ.ഒമാർ

Published

on

Share our post

കണ്ണൂർ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ താഴെ തട്ടിലുള്ള ബൂത്ത് ലെവൽ ഓഫീസർമാർ ഒരു വർഷമായി ആനുകൂല്യവും കാത്ത് ദുരിതവൃത്തത്തിൽ. 2022-23 വർഷത്തെ ബി.എൽ.ഒമാരുടെ ഹോണറേറിയവും ടെലഫോൺ അലവൻസും വിതരണം ചെയ്യാനായി ജൂലായ് ഇരുപതിന് 18,​03,​20512 രൂപ അനുവദിച്ച് ചീഫ് ഇലക്ട്രൽ ഓഫീസർ വിവിധ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.

മാസം അഞ്ഞൂറ് രൂപ നിരക്കിൽ വർഷം 6000 രൂപ ഹോണറേറിയവും ഫോൺ അലവൻസിന് മാസം 100 രൂപ നിരക്കിൽ വർഷം 1200 രൂപയും ഉൾപ്പെടെ 7200 രൂപയാണ് ഒരു ബി.എൽ.ഒക്ക് വർഷം ലഭിക്കുന്നത്. 1800 ബി.എൽ.ഒമാരാണ് ജില്ലയിലുള്ളത്. ബില്ല് സമർപ്പിക്കുന്നവർക്ക് പണം വിതരണം ചെയ്യണം എന്നറിയിച്ച് വിവിധ താലൂക്ക് ഓഫീസുകളിലേക്ക് പണം എത്തിച്ചിട്ടുണ്ടെന്നാണ് കളക്ട്രേറ്റിൽ നിന്ന് ലഭിക്കുന്ന മറുപടി.

എന്നാൽ താലൂക്ക് ഓഫീസുകളിൽ നിന്ന് ബില്ല് മാറി കിട്ടുന്നില്ലെന്നാണ് പറയുന്നത്.ധനകാര്യ വകുപ്പിൽ നിന്നുള്ള സമ്മർദം കൊണ്ടാണ് പണം ലഭിക്കാത്തതെന്നാണ് ബി.എൽ.ഒമാർ പറയുന്നത്. വലിയ ഉത്തരവാദിത്വമുള്ള ജോലികൾ ചെയ്യുമ്പോഴും തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെന്നും എന്ത് കൊണ്ടാണ് അത് കൃത്യമായി വിതരണം ചെയ്യാത്തതെന്നുമാണ് ബി.എൽ.ഒമാർ ചോദിക്കുന്നത്.

അതേ സമയം ഓണത്തിന് മുൻപ് ബില്ല് സമർപ്പിച്ച ചില ആളുകൾക്ക് പണം ലഭിച്ചിട്ടുണ്ട്.കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒറ്റ രൂപ ലഭിച്ചില്ലകണ്ണൂർ,​ കാസർകോട് ജില്ലയിൽ ഒരാൾക്ക് പോലും ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ല. കണ്ണൂർ ജില്ലയിലെ ബി.എൽ.ഒമാർക്ക് വിതരണം ചെയ്യാനുള്ളത് 1,​32,​79800 രൂപയും കാസർകോട് ജില്ലയിൽ വിതരണം ചെയ്യാനുള്ളത് 69,​99600 രൂപയുമാണ്. കോഴിക്കോട് കൊയിലാണ്ടി താലൂക്കിലും,​ വയനാട് മാനന്തവാടി താലൂക്കിലും പണം വിതരണം ചെയ്തിട്ടുണ്ട്.

ബി.എൽ.ഒസർവീസിലുള്ള സർക്കാർ ജീവനക്കാരനെയാണ് ബി.എൽ.ഒമാരായി നിയമിക്കുക. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരാതെ അവധി ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞുമാണ് ബി.എൽ.ഒമാർ തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യേണ്ടത്. വോട്ട് കൂട്ടിച്ചേർക്കുക,​ മരണപ്പെട്ടവരെയും താമസം മാറിയവരേയും പട്ടികയിൽ നിന്ന് ഒഴിവാക്കുക,​ വോട്ടിംഗ് സ്ലിപ് വിതരണം ചെയ്യുക തുടങ്ങി വോട്ടർ പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ബി.എൽ.ഒമാർ ചെയ്യേണ്ടത്. ഒരു ബൂത്തിൽ ഒരു ബി.എൽ.ഒയ്ക്കാണ് ഡ്യൂട്ടിയുള്ളത്.


Share our post

Kannur

മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Published

on

Share our post

കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25 വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.bcdd.kerala.gov.in


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ : കണ്ണൂരിലെ മുസ്ലിം പളളിയിൽ നിന്ന് ഭിന്നശേഷിക്കാരന്‍റെ ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. മുണ്ടേരിമൊട്ട സ്വദേശി ഉമ്മറിനെ വാളയാറിൽ നിന്നാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. കർണാടക സ്വദേശിയായ ഇബ്രാഹിം ബാഗിൽ സൂക്ഷിച്ചിരുന്ന സക്കാത്ത് പണമായിരുന്നു പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ മാർച്ചിലെ നോമ്പുകാലത്താണ് സംഭവം നടന്നത്. മാർച്ച് 28 നായിരുന്നു കണ്ണൂർ സിറ്റിയിലെ കംബസാറിലെ മസ്ജിദിൽ ഇബ്രാഹിം എത്തിയത്. അന്നേദിവസം പള്ളിയിൽ പ്രതി ഉമ്മറും ഉണ്ടായിരുന്നു. പള്ളിയിൽ കിടന്നുറങ്ങിയ ഇബ്രാഹിം രാവിലെ ഉണർന്നപ്പോൾ പണവും ഫോണും സൂക്ഷിച്ച ബാഗ് കാണാതായിരുന്നു. ഒന്നേകാൽ ലക്ഷം രൂപയുമായി ഈ ബാഗുമായി ഉമ്മർ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പൊലീസിന് കിട്ടിയതാണ് അന്വേഷണത്തിൽ നിർണായകമായത്. ഭിന്നശേഷിക്കാരനായ ഇബ്രാഹിമിന്റെ പരാതിയിൽ കണ്ണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. എന്നാൽ മാസങ്ങളായി ഉമ്മറിന്റെ ഫോൺ സ്വിച്ച് ഓഫിലായിരുന്നു. ഒടുവിൽ വാളയാറിൽ നിന്ന് പ്രതി പൊലീസിന്റെ പിടിയിലായി. മോഷ്ടിച്ച പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു ഇയാൾ. ഉമ്മറിനെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share our post
Continue Reading

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!