Connect with us

Kannur

പണം പാസാക്കിട്ടും ബില്ല് മാറുന്നില്ല: ആനുകൂല്യം ലഭിക്കാതെ ബി.എൽ.ഒമാർ

Published

on

Share our post

കണ്ണൂർ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനിലെ താഴെ തട്ടിലുള്ള ബൂത്ത് ലെവൽ ഓഫീസർമാർ ഒരു വർഷമായി ആനുകൂല്യവും കാത്ത് ദുരിതവൃത്തത്തിൽ. 2022-23 വർഷത്തെ ബി.എൽ.ഒമാരുടെ ഹോണറേറിയവും ടെലഫോൺ അലവൻസും വിതരണം ചെയ്യാനായി ജൂലായ് ഇരുപതിന് 18,03,20512 രൂപ അനുവദിച്ച് ചീഫ് ഇലക്ട്രൽ ഓഫീസർ വിവിധ ജില്ല കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.

മാസം അഞ്ഞൂറ് രൂപ നിരക്കിൽ വർഷം 6000 രൂപ ഹോണറേറിയവും ഫോൺ അലവൻസിന് മാസം 100 രൂപ നിരക്കിൽ വർഷം 1200 രൂപയും ഉൾപ്പെടെ 7200 രൂപയാണ് ഒരു ബി.എൽ.ഒക്ക് വർഷം ലഭിക്കുന്നത്. 1800 ബി.എൽ.ഒമാരാണ് ജില്ലയിലുള്ളത്. ബില്ല് സമർപ്പിക്കുന്നവർക്ക് പണം വിതരണം ചെയ്യണം എന്നറിയിച്ച് വിവിധ താലൂക്ക് ഓഫീസുകളിലേക്ക് പണം എത്തിച്ചിട്ടുണ്ടെന്നാണ് കളക്ട്രേറ്റിൽ നിന്ന് ലഭിക്കുന്ന മറുപടി.

എന്നാൽ താലൂക്ക് ഓഫീസുകളിൽ നിന്ന് ബില്ല് മാറി കിട്ടുന്നില്ലെന്നാണ് പറയുന്നത്.ധനകാര്യ വകുപ്പിൽ നിന്നുള്ള സമ്മർദം കൊണ്ടാണ് പണം ലഭിക്കാത്തതെന്നാണ് ബി.എൽ.ഒമാർ പറയുന്നത്. വലിയ ഉത്തരവാദിത്വമുള്ള ജോലികൾ ചെയ്യുമ്പോഴും തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെന്നും എന്ത് കൊണ്ടാണ് അത് കൃത്യമായി വിതരണം ചെയ്യാത്തതെന്നുമാണ് ബി.എൽ.ഒമാർ ചോദിക്കുന്നത്.

അതേ സമയം ഓണത്തിന് മുൻപ് ബില്ല് സമർപ്പിച്ച ചില ആളുകൾക്ക് പണം ലഭിച്ചിട്ടുണ്ട്.കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒറ്റ രൂപ ലഭിച്ചില്ലകണ്ണൂർ, കാസർകോട് ജില്ലയിൽ ഒരാൾക്ക് പോലും ഇതുവരെ ആനുകൂല്യം ലഭിച്ചിട്ടില്ല. കണ്ണൂർ ജില്ലയിലെ ബി.എൽ.ഒമാർക്ക് വിതരണം ചെയ്യാനുള്ളത് 1,32,79800 രൂപയും കാസർകോട് ജില്ലയിൽ വിതരണം ചെയ്യാനുള്ളത് 69,99600 രൂപയുമാണ്. കോഴിക്കോട് കൊയിലാണ്ടി താലൂക്കിലും, വയനാട് മാനന്തവാടി താലൂക്കിലും പണം വിതരണം ചെയ്തിട്ടുണ്ട്.

ബി.എൽ.ഒസർവീസിലുള്ള സർക്കാർ ജീവനക്കാരനെയാണ് ബി.എൽ.ഒമാരായി നിയമിക്കുക. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം വരാതെ അവധി ദിവസങ്ങളിലും ജോലി സമയം കഴിഞ്ഞുമാണ് ബി.എൽ.ഒമാർ തിരഞ്ഞെടുപ്പ് ജോലികൾ ചെയ്യേണ്ടത്. വോട്ട് കൂട്ടിച്ചേർക്കുക, മരണപ്പെട്ടവരെയും താമസം മാറിയവരേയും പട്ടികയിൽ നിന്ന് ഒഴിവാക്കുക, വോട്ടിംഗ് സ്ലിപ് വിതരണം ചെയ്യുക തുടങ്ങി വോട്ടർ പട്ടിക തയ്യാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ബി.എൽ.ഒമാർ ചെയ്യേണ്ടത്. ഒരു ബൂത്തിൽ ഒരു ബി.എൽ.ഒയ്ക്കാണ് ഡ്യൂട്ടിയുള്ളത്.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!