Connect with us

Kannur

റെയിൽവേയ്ക്ക് ലഭിച്ചത് 290 കോടി രൂപ എന്നിട്ടും പരിഗണനയില്ല

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തികവർഷം കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകൾ റെയിൽവേയ്ക്ക് നൽകിയത് 290 കോടിയോളം രൂപ.

എന്നിട്ടും തീവണ്ടി യാത്രാസൗകര്യങ്ങളുടെ കാര്യത്തിൽ കടുത്ത അവഗണനയാണ്. ഹാൾട്ട് സ്റ്റേഷൻ മുതൽ കണ്ണൂർ, കാസർകോട് എന്നിവ ഉൾപ്പെടെ 25 സ്റ്റേഷനുകളിലെ യാത്രാവരുമാനമാണിത്. ഒരുവർഷം ശരാശരി 2.80 കോടി യാത്രക്കാർ ഇരുജില്ലകളിൽനിന്നുമായി തീവണ്ടിയെ ആശ്രയിക്കുന്നു. കണ്ണൂരിൽനിന്ന് മാത്രം ഒരുവർഷം ശരാശരി 60 ലക്ഷം പേർ സഞ്ചരിക്കുന്നു.

യാത്രാക്കൂലിയായി വർഷാവർഷം തുക വർധിക്കുമ്പോൾ പാളത്തിൽ വികസനം കാണാനില്ല. ചെറുദൂര മെമുവണ്ടികളുടെ കുറവ്, എക്സ്പ്രസ് വണ്ടികളിൽ ജനറൽ കോച്ച് കുറയ്ക്കുന്നത് ഉൾപ്പെടെ ഉത്തരമലബാറിലെ യാത്രക്കാരെ കഷ്ടപ്പെടുത്തുകയാണ്. പാലക്കാട് ഡിവിഷനിൽ നേത്രാവതി ഉൾപ്പെടെ ഒരു തീവണ്ടിയിലും പകൽ സ്ലീപ്പർടിക്കറ്റ് നൽകുന്നില്ല. തിരുവനന്തപുരം ഡിവിഷനിൽ നടപ്പാക്കുന്നുമുണ്ട്.

തീവണ്ടിയിൽ ‘വഴി’അടയ്ക്കുന്നു

ജനറൽ കോച്ചിലെ യാത്രക്കാർ റിസർവ് കോച്ചുകളിൽ കയറുന്നത് തടയാൻ തീവണ്ടിയിൽ ‘വഴി’ അടയ്ക്കാനും നടപടി തുടങ്ങി. നേത്രാവതി ഉൾപ്പെടെ എൽ.എച്ച്.ബി. കോച്ചുകളുള്ള വണ്ടികളിലാണ് കോച്ചുകൾക്കിടയിലുള്ള (വെസ്റ്റിബ്യൂൾ വഴി) വാതിൽ ലോക്ക് ചെയ്യുന്നത്. എ.സി., സ്ലീപ്പർ കോച്ചുകളിലെ യാത്രക്കാർക്ക് പരാതിയുണ്ടെന്നാണ് റെയിൽവേ പറയുന്നത്.

മെമുവിനെ തിരിച്ചുവിളിക്കൂ…

ഉത്തരമലബാറുകാർക്കുവേണ്ടി ഓടിയ കണ്ണൂർ-മംഗളൂരു-കണ്ണൂർ മെമു റേക്ക് ഇപ്പോഴില്ല. നാലുമാസത്തോളം പാലക്കാട് മെമു ഷെഡിൽ ഉണ്ടായിരുന്ന റേക്ക് ഇപ്പോൾ കൊല്ലം ഡിപ്പോയിലാണ് ഓടുന്നത്. മെമുവിനെ തിരിച്ചുവിളിച്ച് കോഴിക്കോട്-മംഗളൂരു 221 കിലോമീറ്റർ ദൂരം ഓടിക്കണം. കോഴിക്കോട്ടുനിന്ന് ആറിനുശേഷം പുറപ്പെടുന്നരീതിയിൽ ഹ്രസ്വദൂര സർവീസാണ് ആവശ്യം.വിഷയം ബോർഡിനെ അറിയിക്കും

എക്സിക്യൂട്ടീവ് എക്സ്പ്രസ് ഉൾപ്പെടെ കാസർകോട്ടേക്ക് നീട്ടാൻ നിരന്തരം റെയിൽവേ ബോർഡിന് കത്തയച്ചിരുന്നു. പാർലമെന്റിലും ആവശ്യമുന്നയിച്ചു. ഇക്കാര്യം ബോർഡിന് മുന്നിൽ വീണ്ടുമെത്തിക്കും. റെയിൽവേ മന്ത്രിക്കും ജനറൽ മാനേജർക്കും കത്തയക്കും.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.

ആസ്പത്രിയാത്ര ദുരിതം

കോഴിക്കോട് മെഡിക്കൽ കോളേജ്, മലബാർ കാൻസർ സെന്റർ എന്നിവിടങ്ങളിലുൾപ്പെടെ പോകേണ്ട യാത്രക്കാരാണ് ഏറ്റവുമധികം ബുദ്ധിമുട്ടുന്നത്. ജനറൽ കോച്ച് കുറച്ചതും രാത്രി വണ്ടികളില്ലാത്തതും തിരിച്ചടിയാണ്. കണ്ണൂരിൽ അവസാന സ്റ്റോപ്പുള്ള ചില വണ്ടികൾ കാസർകോട്ടേക്ക് നീട്ടണം. റെയിൽവേ ബോർഡിനെ അറിയിക്കും.

ഡോ. വി. ശിവദാസൻ എം.പി.

റെയിൽവേ ഇടപെടണം

ഉത്തരമലബാറിലേക്ക് രാത്രി തീവണ്ടിയില്ലാത്തതിനാൽ ഏറെ വിഷമിക്കുന്നത് സ്ത്രീയാത്രക്കാരാണ്. ജനറൽ കോച്ചിലെ തിരക്കും ലേഡീസ് കോച്ചില്ലാത്തതും തിരിച്ചടിയാകുന്നു. ഇത് റെയിൽവേ അടിയന്തരമായി പരിഹരിക്കണം.

ബേബി ബാലകൃഷ്ണൻ,പ്രസിഡന്റ്, കാസർകോട് ജില്ലാ പഞ്ചായത്ത്.

കണ്ണൂർ, കാസർകോട് 25 സ്റ്റേഷനുകൾ

ഒരു വർഷം വരുമാനം: 290 കോടി (ശരാശരി)

യാത്രക്കാർ: 2.80 കോടിവണ്ടി നിർത്തിയിടാൻ

മഞ്ചേശ്വരം, കാഞ്ഞങ്ങാട്, ചെറുവത്തൂർ: മൂന്ന് പ്ലാറ്റ്‌ഫോം, നാല് പാളങ്ങൾ.

കാസർകോട്, പയ്യന്നൂർ: മൂന്ന് പ്ലാറ്റ്‌ഫോം, മൂ ന്ന് പാളങ്ങൾ.


Share our post

Kannur

വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ

Published

on

Share our post

കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.

കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’

 ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .

സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.

കരുത്താണ് ഹെൽപർമാർ

 ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.

കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.

ആശ്രയമാണ് ഈ വർക്കർമാർ

ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.

വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)

മികച്ച സൂപ്പർവൈസർ

മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Kannur

എം.ആര്‍.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശന പരീക്ഷ മാര്‍ച്ച് എട്ടിന് രാവിലെ 10 മുതല്‍ 12 വരെ കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, പട്ടുവത്ത് നടത്തും. അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ ബന്ധപ്പെട്ട ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുമായോ, കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍- ട്രെബല്‍ എക്സറ്റഷന്‍ ഓഫീസ്, കൂത്തുപറമ്പ് – 9496070387, ഇരിട്ടി – 9496070388, തളിപ്പറമ്പ് – 9496070401, പേരാവൂര്‍ – 9496070386, ഐ.ടി.ഡി.പി ഓഫീസ്, കണ്ണൂര്‍ – 0497 2700357, എം.ആര്‍.എസ് പട്ടുവം – 04602 203020.


Share our post
Continue Reading

Trending

error: Content is protected !!