Connect with us

KOOTHUPARAMBA

എൽ.എസ്.ഡി.യുമായി പിടിയിലായവർക്ക് പത്ത് വർഷം കഠിനതടവും പിഴയും

Published

on

Share our post

കൂത്തുപറമ്പ്: ലഹരി മരുന്നായ എൽ.എസ്.ഡി കൈവശം വെച്ചതിന് കണ്ണവം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്ക് പത്ത് വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ചെമ്പിലോട് സ്വദേശികളായ ടി.സി ഹൗസിൽ ഹർഷാദ്, ചാലിൽ ഹൗസിൽ കെ.വി. ശീരാജ് എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.

2017 ഏപ്രിൽ ഒന്നിനാണ് കണ്ണവം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 186/ 2017 ആയി കേസ് രജിസ്റ്റർ ചെയ്തത്. മലബാറിൽ ആദ്യമായിട്ടായിരുന്നു എൽ.എസ്.ഡി കൈവശം വെച്ചതിന് കണ്ണവം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാംഗ്ലൂരിൽ നിന്നും വാഹനത്തിൽ ഒളിച്ചു കടത്തുകയായിരുന്ന എൽ.എസ്.ഡി വാഹനപരിശോധനയിൽ കണ്ണവം എസ.ഐ ആയിരുന്ന കെ.വി. ഗണേശനും, സിവിൽ പോലീസ് ഓഫിസർമാരായ സുനീഷ് കുമാർ, മനീഷ്, രാഗേഷ്, രസീത എന്നിവരുമടങ്ങിയ സംഘമാണ് പുന്നപ്പാലത്ത് വെച്ച് പിടികൂടിയത്. പ്രതികളിൽ നിന്നും 14 എൽ.എസ്.ഡി സ്റ്റാമ്പും (0.27 ഗ്രാം ) 0.64 ഗ്രാം മെത്താം ഫിറ്റാമിനും 71200 രൂപയും പൊലീസ് കണ്ടെടുത്തു. ആറുമാസത്തോളം ജയിലിൽ റിമാൻഡിൽ കഴിഞ്ഞ പ്രതികൾ പിന്നീട് ജാമ്യത്തിൽ തുടരുകയായിരുന്നു.

ഗുരുതര സ്വഭാവമുള്ള കേസായതിനാൽ അന്നത്തെ കൂത്തുപറമ്പ് സി.ഐ ആയിരുന്ന യു. പ്രേമൻ, ടി.വി. പ്രദീഷ് എന്നിവരാണ് അന്വേഷണം നടത്തി പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണത്തിൽ പ്രതികൾ ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്ക് കളവ് ചെയ്തതാണെന്നും കണ്ടെത്തിയിരുന്നു.

പിടിച്ചെടുത്ത ലഹരിമരുന്നുകൾ റീജനൽ ഫോറൻസിക്ക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ എൽ.എസ്.ഡിയും, മെത്താം ഫിറ്റമിൻ ആണെന്നും തെളിഞ്ഞിരുന്നു. വടകര എൻ.ഡി.പി.എസ് സ്പെഷൽ ജഡ്ജ് വി.പി.എം സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ എ. സനൂജ് ഹാജരായി.


Share our post

KOOTHUPARAMBA

പപ്പായകൃഷിയിൽ നൂറുമേനിയുമായി മാങ്ങാട്ടിടത്തെ കൃഷിക്കൂട്ടം

Published

on

Share our post

കൂത്തുപറമ്പ്: പപ്പായകൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് മാങ്ങാട്ടിടം പഞ്ചായത്തിലെ ഒരുകൂട്ടം കർഷകർ. ശ്രീമുത്തപ്പൻ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിൽ ശങ്കരനെല്ലൂർ വളയങ്ങാടൻ മടപ്പുരക്കു സമീപമാണ് കൃഷി ഇറക്കിയത്.

ഉൽപാദനക്ഷമത കൂടിയ റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് ഉണ്ടായിരുന്നത്. ഏത് കാലാവസ്ഥയിലും വിളവ് ലഭിക്കുമെന്നതാണ് റെഡ് ലേഡി പപ്പായയുടെ പ്രത്യേകത. വീട്ടുവളപ്പിൽ കൃഷി ചെയ്യാമെന്നതോടൊപ്പം വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യാനും യോജിച്ച വിളയാണ്.പാകമായ പപ്പായ മാങ്ങാട്ടിടം കൃഷിഭവന്റെ വിപണന കേന്ദ്രങ്ങൾ വഴിയാണ് വിൽപന നടത്തുന്നത്. ഒരു പപ്പായ ചെടിയിൽനിന്ന് 60 മുതൽ 80 കിലോഗ്രാം വരെ പപ്പായ ലഭിക്കുന്നുണ്ട്. കിലോക്ക് 40 രൂപയാണ് വില.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഹോർട്ടികൾച്ചർ മിഷൻ സഹായത്തോടെ പ്രേമലത, പുഷ്പ, മനോജ് കുമാർ, രാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘം 300 ഓളം തൈകളാണ് നട്ടത്. വിളവെടുപ്പ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു .

വാർഡ് മെംബർ എൻ.കെ. ഷാജൻ അധ്യക്ഷതവഹിച്ചു. കൃഷി ഓഫിസർ എ. സൗമ്യ പദ്ധതി വിശദീകരിച്ചു. കൃഷി അസി. ആർ. സന്തോഷ് കുമാർ, വി. രാഘവൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Kannur

അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

Published

on

Share our post

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.

ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.

ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.

ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.

തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!