Connect with us

Kerala

കസ്റ്റഡിയിലുള്ളവരുടെ വൈദ്യപരിശോധന: മാർഗനിർദേശങ്ങളായി

Published

on

Share our post

തിരുവനന്തപുരം : പൊലീസ്‌ കസ്റ്റഡിയിലുള്ള പ്രതികളെ മെഡിക്കൽ പരിശോധനയ്‌ക്കും മജിസ്ട്രേട്ടിനു മുന്നിലും ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച്‌ മാർഗനിർദേശങ്ങളായി. 2022 മെയ്‌ ഏഴിന്‌ പ്രസിദ്ധീകരിച്ച മെഡിക്കോ ലീഗൽ പ്രോട്ടോകോളിൽ ഭേദഗതി വരുത്തിയാണ്‌ മാർഗനിർദേശം. ഇത് മന്ത്രിസഭ അംഗീകരിച്ചു.

ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ നിരീക്ഷിച്ചും വിവരങ്ങൾ ശേഖരിച്ചും ശാരീരിക, മാനസിക, ലഹരി ദുരുപയോഗ അവസ്ഥ പൊലീസ് ഉറപ്പാക്കണം. സംശയകരമായ സാഹചര്യമുണ്ടെങ്കിൽ സ്വകാര്യ ഡയറിലും സ്റ്റേഷനിലെത്തിക്കുമ്പോൾ ജനറൽ ഡയറിയിലും രേഖപ്പെടുത്തണം. നേരിട്ട് ആശുപത്രിയിൽ കൊണ്ടുപോയാൽ സ്റ്റേഷനിലറിയിക്കണം. ആശുപത്രി ജീവനക്കാരെ മെഡിക്കൽ പരിശോധനയ്ക്കുമുമ്പായി ഇക്കാര്യം അറിയിക്കണം.

വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാൻ ബ്രത്ത് അനലൈസർ ഉപയോഗിക്കണം. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പറോ ജിഡി എൻട്രി റഫറൻസോ നൽകിയാണ്‌ മദ്യപാന പരിശോധനാ സർട്ടിഫിക്കറ്റിന്‌ അപേക്ഷിക്കേണ്ടത്‌. ആക്രമണ സ്വഭാവമുള്ള വ്യക്തികളെ കൈവിലങ്ങിട്ടുവേണം പരിശോധനയ്‌ക്ക്‌ ഹാജരാക്കാൻ. ആരോഗ്യപ്രവർത്തകന്റെ സുരക്ഷ ഉറപ്പാക്കണം. മദ്യപിച്ചും അക്രമാസക്തരായുമുള്ളവരെ പൊലീസ്‌ എസ്കോർട്ടില്ലാതെ ആശുപത്രിയിൽ എത്തിക്കുന്നവർ അടുത്തുള്ള സ്റ്റേഷനിൽ അറിയിക്കണം. ഡോക്ടറുടെ നിർദേപ്രകാരം കൈവിലങ്ങ് നീക്കാം. അക്രമസാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കുന്ന ഒന്നിലധികമാളുകളെ ഒരുമിച്ച്‌ വൈദ്യ പരിശോധനയ്ക്കായി പ്രവേശിപ്പിക്കരുത്‌. പ്രതിയുടെ ശരീരത്തിൽ മുറിവുകളോ കേടുപാടുകളോ ഉണ്ടെങ്കിൽ അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചതെന്ന്‌ ഡോക്ടർ റിപ്പോർട്ടിൽ രേഖപ്പെടുത്തണം.

മാനസികാസ്വാസ്ഥ്യമുള്ളവരെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കുമ്പോൾ എസ്‌.ഐ റാങ്കിൽ കുറയാത്തയാൾ ഇക്കാര്യം വിശദമായി അറിയിക്കണം. പ്രതിയെ വൈകിട്ട്‌ അഞ്ചിനുശേഷം ഹാജരാക്കേണ്ടി വന്നാൽ അക്കാര്യം മുൻകൂർ അറിയിക്കണം. അറസ്റ്റിലായയാളെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കുമ്പോൾ പ്രത്യേക അനുമതിയില്ലാതെ വിലങ്ങണിയിക്കരുത്‌. മെഡിക്കൽ ഉദ്യോഗസ്ഥർക്കെതിരെ അക്രമമുണ്ടായാൽ ഒരു മണിക്കൂറിനകം ഹോസ്പിറ്റൽ പ്രൊട്ടക്‌ഷൻ ആക്ടിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തി കേസെടുത്ത്‌ 60 ദിവസത്തിനകം കുറ്റപത്രം നൽകണം. മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ ജില്ലാതല മോണിറ്ററിങ്‌ കമ്മിറ്റി രൂപീകരിക്കാനും മന്ത്രിസഭ നിർദേശം നൽകി.


Share our post

Kerala

എസ്.എസ്.എൽ.സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ

Published

on

Share our post

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം’- വി ശിവന്‍കുട്ടി പറഞ്ഞു.

എസ്സി വിഭാഗത്തില്‍ 39,981 കുട്ടികള്‍ പരീക്ഷയെഴുതി. 39,447 പേര്‍ വിജയിച്ചു. 98.66 ആണ് വിജയശതമാനം. ഇത്തവണ 7,279 എസ്ടി കുട്ടികളാണ് പരീക്ഷ എഴുതിയത്. 7,135 പേര്‍ വിജയിച്ചു. 98.02 ആണ് വിജയശതമാനം. 66 കുട്ടികളാണ് എഎച്ച്എസ്എല്‍സി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ടിഎച്ച്എസ്എല്‍സിയില്‍ (എച്ച്‌ഐ) പരീക്ഷയെഴുതിയ 12 പേരും വിജയിച്ചു.


Share our post
Continue Reading

Kerala

നിപാ ആശ്വാസം; ആറു ഫലങ്ങൾ കൂടി നെഗറ്റീവ്

Published

on

Share our post

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്. അഞ്ചുപേർ മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നു. 49പേരാണ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. 12പേർ കുടുംബാം​ഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. ‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.


Share our post
Continue Reading

Kerala

മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

Published

on

Share our post

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!