Connect with us

Kerala

ഈ ഇടപാടുകൾ ഇനി പാൻകാർഡ് ഇല്ലാതെ നടക്കില്ല; തെറ്റുണ്ടെങ്കിൽ ഉടനെ തിരുത്താം

Published

on

Share our post

പാൻ കാർഡിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. തിരിച്ചറിയൽ രേഖയായും മറ്റ് പല ഇടപാടുകൾക്കും ഇന്ന് പാൻ കാർഡ് ആവശ്യമാണ്. പക്ഷെ എവിടെയെങ്കിലും ആവശ്യം വരുമ്പോഴാണ് പാൻ കാർഡിലെ തെറ്റുകളും മറ്റും നമുക്ക് ബുദ്ധിമുട്ടായി വരുന്നത്. അതുകൊണ്ട് പേരിലോ, വിലാസത്തിലോ, ജനനതിയതിയിലോ തെറ്റുള്ളവര്‍ പെട്ടെന്ന് തിരുത്തുക. മാത്രവുമല്ല ഇനി ഈ തെറ്റുകൾ വീട്ടിൽ ഇരുന്ന് തന്നെ തിരുത്താം.

എന്‍.എസ്ഡി.എല്‍, യു.ടി.ഐ.ഐ.ടി.എല്‍.എല്‍ എന്നീ വെബ്‌സൈറ്റുകൾ വഴി പാന്‍ കാര്‍ഡ് ഉടമകള്‍ക്ക് പാൻ കാർഡിലെ തെറ്റുകള്‍ തിരുത്താം. ഓണ്‍ലൈനായി മാത്രമല്ല ഓഫ്‌ലൈനായും സൗകര്യമുണ്ട്. ഓഫ് ലൈൻ മോഡില്‍ പാന്‍ കാര്‍ഡില്‍ തിരുത്താൻ ആവശ്യമുള്ള രേഖകളുമായി അടുത്തുള്ള പാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിക്കേണ്ടതുണ്ട്.

ഓണ്‍ലൈനായി തിരുത്താൻ NSDL പാന്‍ വെബ്‌സൈറ്റ് തുറക്കുക. https://www.onlineservices.nsdl.com/paam/endUserRegisterContact.html അല്ലെങ്കില്‍ UTIITSL വെബ്‌സൈറ്റ്: https://www.pan.utiitsl.com/PAN/csf.html

പാന്‍ ഡാറ്റയിലെതിരുത്തല്‍” എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്ലിക്കേഷന്‍ തരം തിരഞ്ഞെടുക്കുക- ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് ”നിലവിലുള്ള പാന്‍ ഡാറ്റയിലെ മാറ്റങ്ങളോ തിരുത്തലോ/പാന്‍ കാര്‍ഡിന്റെ റീപ്രിന്റ് (നിലവിലുള്ള പാന്‍ ഡാറ്റയില്‍ മാറ്റങ്ങളൊന്നുമില്ല)” ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ‘വിഭാഗം’ ഡ്രോപ്പ്ഡൗണ്‍ മെനുവില്‍ നിന്ന് മൂല്യനിര്‍ണ്ണയക്കാരന്റെ ശരിയായ വിഭാഗം തിരഞ്ഞെടുക്കുക.

നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കി ‘സമര്‍പ്പിക്കുക’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളെ പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും, അവിടെ നിങ്ങള്‍ തിരുത്താന്‍ ആഗ്രഹിക്കുന്ന വിശദാംശങ്ങള്‍ നല്‍കേണ്ടതുണ്ട്. ആവശ്യമായ രേഖകള്‍ അപ് ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ‘സമര്‍പ്പിക്കുക’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് അക്‌നോളജ്മെന്റ് നമ്പര്‍ ലഭിക്കും. ഇത് ഉപയോഗിച്ച് NSDL അല്ലെങ്കില്‍ UTIITSL വെബ്സൈറ്റിലേക്ക് ലോഗിന്‍ ചെയ്ത് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.

പാന്‍ നേടുന്ന സമയത്ത് ഡാറ്റാബേസില്‍ എന്തെങ്കിലും മാറ്റമുണ്ടായാല്‍ അത് ആദായനികുതി വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. ആദായനികുതി വകുപ്പിനെയോ എന്‍.എസ്ഡിഎല്ലിനെയോ യഥാക്രമം 1800-180-1961, 020-27218080 എന്നീ നമ്പറുകളില്‍ ഡയല്‍ ചെയ്തുകൊണ്ട് ഫോണ്‍ വഴി ബന്ധപ്പെടാം. ഈ വകുപ്പുകളെ യഥാക്രമം efilingwebmanager@incometax.gov.in, tininfo@nsdl.co.in എന്നിവയില്‍ ഇ-മെയില്‍ വഴി ബന്ധപ്പെടാനുമാകും.


Share our post

Kerala

നിപാ ആശ്വാസം; ആറു ഫലങ്ങൾ കൂടി നെഗറ്റീവ്

Published

on

Share our post

മലപ്പുറം: വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്. അഞ്ചുപേർ മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നു. 49പേരാണ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. 12പേർ കുടുംബാം​ഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. ‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.


Share our post
Continue Reading

Kerala

മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

Published

on

Share our post

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.


Share our post
Continue Reading

Kerala

യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ അഞ്ച് മണിക്കൂർ നേരത്തെയെത്തണം

Published

on

Share our post

കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിർദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകൾക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിർദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു.

കൊച്ചി വിമാനത്താവളം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തിൽ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് അറിയിപ്പ്.

ആഭ്യന്തര വിമാന യാത്രകൾക്കായി വരുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രകൾക്കായി എത്തുന്നവർ അഞ്ച് മണിക്കൂർ മുമ്പും എത്തിയാൽ നടപടികൾ സുഗമമായി പൂർത്തിയാക്കും. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാഹചര്യത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!