Connect with us

Kannur

മെഡൽ കൊയ്യാൻ കണ്ണൂരിന്റെ പെൺകരുത്ത്‌

Published

on

Share our post

പേരാവൂർ: ഏഷ്യൻ ഗെയിംസ്‌ വനിതാ വോളിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരമാണ്‌ മിനിമോൾ എബ്രഹാം. 2010 ഗാങ്‌ഷൂ ഏഷ്യൻ ഗെയിസ്‌ മുതൽ ഇന്ത്യൻ ടീമിലുണ്ട്‌. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നായികയായിരുന്നു. യൂത്ത്‌ ടീം അടക്കം 18 വർഷത്തോളമായി ഇന്ത്യൻ ടീമിലുണ്ട്‌.

2019 ൽ രാജ്യത്തെ മികച്ച വോളിബോൾ താരത്തിനുള്ള ഉദയകുമാർ പുരസ്‌കാരം നേടി.
2004 ൽ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലാണ്‌ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചത്‌. 2009, 2011, 2013, 2019 വർഷങ്ങളിൽ നടന്ന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2013ലാണ്‌ ഇന്ത്യൻ ടീമിന്റെ നായികയാവുന്നത്‌.

ആ വർഷം ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിലും ടീം ക്യാപ്റ്റനായിരുന്നു.2006- മുതൽ 20-20 വരെ 11 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത മിനിമോളുടെ നേട്ടം എട്ട്‌ സ്വർണവും മൂന്ന്‌ വെള്ളിയുമാണ്. 2007, 2011 ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണമെഡൽ നേടുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

ഫെഡറേഷൻ കപ്പിലെ നേട്ടം മൂന്ന്‌ സ്വർണവും രണ്ട്‌ വെള്ളിയുമാണ്‌. 2017, 2018 വർഷങ്ങളിൽ മികച്ച യൂണിവേഴ്സൽ പ്ലെയറിനുള്ള പുരസ്‌കാരം കരസ്ഥമാക്കി . മേപ്പാടിയിലെ എ. കെ പ്രേമചന്ദ്രൻ, തലശേരി സായി സെന്ററിലെ പി. ബാലചന്ദ്രൻ എന്നിവരായിരുന്നു ആദ്യ പരിശീലകർ. 2020-ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്‌കാര ജേതാവാണ്‌. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ്‌. പേരാവൂർ ചുങ്കക്കുന്നിലെ അബ്രഹാമിന്റെയും മേരിയുടെയും മകളാണ്‌.

തീപാറും 
ഷോട്ടുമായി 
ട്രീസ

പിണറായി: ഷട്ടിൽ കോർട്ടുകളിൽ ഇടിമുഴക്കമുള്ള സ്മാഷും തൂവൽസ്പർശമുള്ള പ്ലേസുമായി ഏഷ്യൻ ഗെയിംസിൽ ആദ്യമായി ചുവടുവയ്‌ക്കുകയാണ്‌ ട്രീസ ജോളി. ലഖ്നൗവിൽ നടന്ന സയിദ് മോദി ഇന്റർനാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലാണ്‌  തലശേരി ബ്രണ്ണൻ കോളേജ് ബിബിഎ വിദ്യാർഥിനിയായ ട്രീസ ജോളിയുടെ കരുത്തറിഞ്ഞത്‌. 
വുമൺ ഡബിൾസിൽ ട്രീസ –- ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ട്‌ റണ്ണറപ്പായി. 
ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ് 18 വയസ്സുകാരി ട്രീസ. കേരള ബാഡ്മിന്റൺ അസോസിയേഷൻ ട്രീസയുടെ മികവ് തിരിച്ചറിഞ്ഞ് ഒരു മാസത്തെ വിദഗ്ധ പരിശീലനത്തിന് ഇന്തോനേഷ്യയിലേക്ക് അയച്ചിരുന്നു. അണ്ടർ- 15ൽ സബ് ജൂനിയർ ഏഷ്യൻ ഗെയിംസിലും റഷ്യയിൽ നടന്ന ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
ബംഗ്ലാദേശിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യനായി. ദുബായിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി. 2021-ൽ ഡെൻമാർക്കിൽ നടന്ന തോമസ് ആൻഡ് ഹ്യൂബർ കപ്പിൽ ഇന്ത്യൻ സീനിയർ ടീമിനെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനലിലെത്തി. പോളണ്ടിലെ ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റിൽ റണ്ണറപ്പായി.
ഇന്ത്യയിൽ നടന്ന ഇൻഫോസിസ് ഇന്റർനാഷണൽ ടൂർണമെന്റിൽ ചാമ്പ്യനായി. കണ്ണൂർ സർവകലാശാല നടപ്പാക്കിയ സ്റ്റുഡന്റ് ദത്തെടുക്കൽ പദ്ധതി പ്രകാരമാണ് ട്രീസയുടെ വിദ്യാഭ്യാസവും പരിശീലനവും. ഇപ്പോൾ ഹൈദരാബാദിലെ ഗോപീചന്ദ് കായിക അക്കാദമിയിലാണ് പരിശീലനം.സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാല കായിക മേധാവി അനിൽ രാമചന്ദ്രനും മുൻ കായികാധ്യാപകൻകൂടിയായ അച്ഛൻ ജോളി മാത്യുവും പരിശീലകരായിരുന്നു. ചെറുപുഴ സ്വദേശിയാണ്.  സഹോദരി മറിയ ബാഡ്മിന്റൺ സബ് ജൂനിയർ സംസ്ഥാന ചാമ്പ്യനാണ്.  ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡെയ്സിയാണ്‌ അധ്യാപിക.

Share our post

Kannur

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

Published

on

Share our post

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.


Share our post
Continue Reading

Kannur

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Continue Reading

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Trending

error: Content is protected !!