Connect with us

Kannur

മെഡൽ കൊയ്യാൻ കണ്ണൂരിന്റെ പെൺകരുത്ത്‌

Published

on

Share our post

പേരാവൂർ: ഏഷ്യൻ ഗെയിംസ്‌ വനിതാ വോളിയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള താരമാണ്‌ മിനിമോൾ എബ്രഹാം. 2010 ഗാങ്‌ഷൂ ഏഷ്യൻ ഗെയിസ്‌ മുതൽ ഇന്ത്യൻ ടീമിലുണ്ട്‌. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ നായികയായിരുന്നു. യൂത്ത്‌ ടീം അടക്കം 18 വർഷത്തോളമായി ഇന്ത്യൻ ടീമിലുണ്ട്‌.

2019 ൽ രാജ്യത്തെ മികച്ച വോളിബോൾ താരത്തിനുള്ള ഉദയകുമാർ പുരസ്‌കാരം നേടി.
2004 ൽ ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലാണ്‌ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചത്‌. 2009, 2011, 2013, 2019 വർഷങ്ങളിൽ നടന്ന സീനിയർ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2013ലാണ്‌ ഇന്ത്യൻ ടീമിന്റെ നായികയാവുന്നത്‌.

ആ വർഷം ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളിലും ടീം ക്യാപ്റ്റനായിരുന്നു.2006- മുതൽ 20-20 വരെ 11 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത മിനിമോളുടെ നേട്ടം എട്ട്‌ സ്വർണവും മൂന്ന്‌ വെള്ളിയുമാണ്. 2007, 2011 ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണമെഡൽ നേടുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

ഫെഡറേഷൻ കപ്പിലെ നേട്ടം മൂന്ന്‌ സ്വർണവും രണ്ട്‌ വെള്ളിയുമാണ്‌. 2017, 2018 വർഷങ്ങളിൽ മികച്ച യൂണിവേഴ്സൽ പ്ലെയറിനുള്ള പുരസ്‌കാരം കരസ്ഥമാക്കി . മേപ്പാടിയിലെ എ. കെ പ്രേമചന്ദ്രൻ, തലശേരി സായി സെന്ററിലെ പി. ബാലചന്ദ്രൻ എന്നിവരായിരുന്നു ആദ്യ പരിശീലകർ. 2020-ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്‌കാര ജേതാവാണ്‌. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറാണ്‌. പേരാവൂർ ചുങ്കക്കുന്നിലെ അബ്രഹാമിന്റെയും മേരിയുടെയും മകളാണ്‌.

തീപാറും 
ഷോട്ടുമായി 
ട്രീസ

പിണറായി: ഷട്ടിൽ കോർട്ടുകളിൽ ഇടിമുഴക്കമുള്ള സ്മാഷും തൂവൽസ്പർശമുള്ള പ്ലേസുമായി ഏഷ്യൻ ഗെയിംസിൽ ആദ്യമായി ചുവടുവയ്‌ക്കുകയാണ്‌ ട്രീസ ജോളി. ലഖ്നൗവിൽ നടന്ന സയിദ് മോദി ഇന്റർനാഷണൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലാണ്‌  തലശേരി ബ്രണ്ണൻ കോളേജ് ബിബിഎ വിദ്യാർഥിനിയായ ട്രീസ ജോളിയുടെ കരുത്തറിഞ്ഞത്‌. 
വുമൺ ഡബിൾസിൽ ട്രീസ –- ഗായത്രി ഗോപീചന്ദ് കൂട്ടുകെട്ട്‌ റണ്ണറപ്പായി. 
ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ് 18 വയസ്സുകാരി ട്രീസ. കേരള ബാഡ്മിന്റൺ അസോസിയേഷൻ ട്രീസയുടെ മികവ് തിരിച്ചറിഞ്ഞ് ഒരു മാസത്തെ വിദഗ്ധ പരിശീലനത്തിന് ഇന്തോനേഷ്യയിലേക്ക് അയച്ചിരുന്നു. അണ്ടർ- 15ൽ സബ് ജൂനിയർ ഏഷ്യൻ ഗെയിംസിലും റഷ്യയിൽ നടന്ന ജൂനിയർ വേൾഡ് ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
ബംഗ്ലാദേശിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ സിംഗിൾസിലും ഡബിൾസിലും ചാമ്പ്യനായി. ദുബായിൽ നടന്ന ഇന്റർനാഷണൽ ടൂർണമെന്റിൽ മൂന്നാം സ്ഥാനം നേടി. 2021-ൽ ഡെൻമാർക്കിൽ നടന്ന തോമസ് ആൻഡ് ഹ്യൂബർ കപ്പിൽ ഇന്ത്യൻ സീനിയർ ടീമിനെ പ്രതിനിധീകരിച്ച് ക്വാർട്ടർ ഫൈനലിലെത്തി. പോളണ്ടിലെ ഇന്റർനാഷണൽ ചലഞ്ച് ടൂർണമെന്റിൽ റണ്ണറപ്പായി.
ഇന്ത്യയിൽ നടന്ന ഇൻഫോസിസ് ഇന്റർനാഷണൽ ടൂർണമെന്റിൽ ചാമ്പ്യനായി. കണ്ണൂർ സർവകലാശാല നടപ്പാക്കിയ സ്റ്റുഡന്റ് ദത്തെടുക്കൽ പദ്ധതി പ്രകാരമാണ് ട്രീസയുടെ വിദ്യാഭ്യാസവും പരിശീലനവും. ഇപ്പോൾ ഹൈദരാബാദിലെ ഗോപീചന്ദ് കായിക അക്കാദമിയിലാണ് പരിശീലനം.സംസ്ഥാന സ്പോർട്സ് കൗൺസിൽ നൽകുന്ന സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
കണ്ണൂർ സർവകലാശാല കായിക മേധാവി അനിൽ രാമചന്ദ്രനും മുൻ കായികാധ്യാപകൻകൂടിയായ അച്ഛൻ ജോളി മാത്യുവും പരിശീലകരായിരുന്നു. ചെറുപുഴ സ്വദേശിയാണ്.  സഹോദരി മറിയ ബാഡ്മിന്റൺ സബ് ജൂനിയർ സംസ്ഥാന ചാമ്പ്യനാണ്.  ചെറുപുഴ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഡെയ്സിയാണ്‌ അധ്യാപിക.

Share our post

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം: സ്ഥാനികരുടെ മഠത്തിൽ കയറൽ നാളെ

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സ്ഥാനികരുടെ സംഘം ജൂൺ ഒന്നിന് മഠത്തിൽ കയറും. വില്ലിപ്പാലൻ കുറുപ്പുമാരുടെ സംഘവും തമ്മേങ്ങാടൻ നമ്പ്യാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക.

പന്ന്യന്നൂർ നിടുമ്പ്രം മഠത്തിൽ വില്ലിപ്പാലൻ സംഘവും തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങൾ പാതിരിയാട് മഠത്തിലുമാണ് വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലിൽകൂടൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കുശേഷം ജൂൺ അഞ്ചിനാണ്സംഘം കൊട്ടിയൂരിലേക്ക് കാൽനടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.

 

 


Share our post
Continue Reading

Kannur

കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

Published

on

Share our post

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ  ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം  തിരൂർകുന്ന്  മഹാഗണപതി ക്ഷേത്രത്തിന്റെ  മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന  സംഘം 31-ന്  രാത്രി പൂയം നാളിലാണ് പുറക്കളം  ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.

രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.

പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ  ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.


Share our post
Continue Reading

Trending

error: Content is protected !!