Connect with us

Kannur

ഹൃദയം നിറഞ്ഞ നന്ദി, സർവകലാശാലക്കും സർക്കാരിനും

Published

on

Share our post

കണ്ണൂർ : ‘ഇവിടെയെത്തിയില്ലെങ്കിൽ ഞങ്ങൾ എന്താകുമായിരുന്നു എന്നറിയില്ല. എല്ലാം നഷ്ടപ്പെട്ടെന്ന്‌ കരുതിയപ്പോഴാണ്‌ ഈ വഴി തുറന്നത്‌. കണ്ണൂർ സർവകലാശാലയ്‌ക്കും കേരള സർക്കാരിനും നന്ദി’–കലാപം കലുഷിതമാക്കിയ മണിപ്പുരിൽ നിന്ന്‌ കണ്ണൂർ സർവകലാശാലയിൽ പഠിക്കാനെത്തിയ കിംഷി സിൻസണിന്റെ വാക്കുകളിൽ നിറഞ്ഞത്‌ ആശ്വാസത്തിന്റെ കണങ്ങൾ.

സർവകലാശാലയുടെ താവക്കര ക്യാമ്പസിലാണ്‌ വിദ്യാർഥിസംഘം മണിപ്പുർ ജീവിതത്തിന്റെ ആശങ്കകളും പുതിയ പ്രതീക്ഷകളും പങ്കുവച്ചത്‌. ‘നാടും വീടും വിട്ടിറങ്ങിയവരാണ്‌ ഞങ്ങളിൽ പലരും. പഠനം തുടരാൻ കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ആവശ്യപ്പെട്ട്‌ കുക്കി സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ യു.ജി.സി.ക്ക്‌ കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ മാത്രമാണ്‌ അനുകൂല മറുപടി വന്നത്‌’’–കിംഷി പറഞ്ഞു. കിംഷിക്കൊപ്പം മോമോ ഖോൻസെയ്‌, ലംഖോഹട്ട്‌ കിപെൻ, നെയ്‌ടോഹട്ട്‌ ഹൗകിപ്‌, ഗൗലുങ്‌മൻ ഹൗകിപ്‌, ലുഖോലംകിപെൻ, ലാമിലെൻ, ജമിൻ ലാൽ ടൊൻസെ എന്നീ എട്ട്‌ വിദ്യാർഥികളാണ്‌ ആദ്യസംഘത്തിലുള്ളത്‌.

കെ.കെ. ശൈലജ എം.എൽ.എ വിദ്യാർഥികളെ ഷാളണിയിച്ചു. നാല്‌ വിദ്യാർഥികളടങ്ങുന്ന മറ്റൊരു സംഘവും വൈകിട്ടോടെ കണ്ണൂരിലെത്തി. കലാപ പശ്‌ചാത്തലത്തിൽ മണിപ്പുരിലെ വിദ്യാർഥികളുടെ ഉപരിപഠനത്തിന്‌ പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലൈ ഏഴിന്‌ സർവകലാശാല സിൻഡിക്കറ്റ്‌ യോഗം തീരുമാനിച്ചിരുന്നു.

കണ്ണൂർ സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന 70 മണിപ്പുർ വിദ്യാർഥികളുടെ പട്ടിക ലഭിച്ചതായി വി.സി പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഠിച്ചുകൊണ്ടിരുന്ന കോഴ്‌സ്‌ തുടരാനാണ്‌ കൂടുതൽപേർക്കും താൽപ്പര്യം. പഠിച്ചുകൊണ്ടിരുന്ന കോഴ്‌സും ഇവിടത്തെ കോഴ്‌സും തമ്മിലുള്ള തുല്യത നിശ്‌ചയിക്കാനും പ്രവേശന നടപടി ഏകോപിപ്പിക്കാനും പ്രത്യേക കമ്മിറ്റിക്ക്‌ രൂപം നൽകി. 

വിദ്യാർഥി പ്രവേശനത്തിന്‌ അഞ്ച്‌ കോളേജുകളുമായി ചർച്ച നടത്തിയിട്ടുണ്ട്‌. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്‌ വിദ്യാർഥികൾ. പഠനം പൂർത്തിയാകുംവരെ സർട്ടിഫിക്കറ്റ്‌ ഹാജരാക്കാൻ സമയം നൽകും. ഭക്ഷണവും താമസവുമുൾപ്പടെ കോളേജുകളിൽ സൗജന്യമായി നൽകാൻ ആവശ്യപ്പെടും. പഠനത്തിന്‌ ധനസഹായം നൽകാൻ താൽപര്യമുള്ളവർക്ക്‌ മുന്നോട്ടുവരാമെന്നും വി.സി പറഞ്ഞു.

ബി.ബി.എ, എം.എ ഇംഗ്ലീഷ്‌, എം.എ പൊളിറ്റിക്കൽ സയൻസ്‌, ആൻഷ്യന്റ്‌ ഹിസ്‌റ്ററി ആൻഡ്‌ ആർക്കിയോളജി, എം-കോം, സോഷ്യോളജി, രസതന്ത്രം, കംപ്യൂട്ടർ സയൻസ്‌, ഫിസിക്കൽ എഡ്യുക്കേഷൻ, ആന്ത്രപോളജി, ജിയോഗ്രഫി, എക്കണോമിക്‌സ്‌, ഫിസിക്സ്‌, ബോട്ടണി, സുവോളജി, എൻവയോൺമെന്റൽ സയൻസ്‌, ബയോടെക്‌നോളജി, സോഷ്യൽവർക്ക്‌, ലിംഗ്വിസ്‌റ്റിക്‌സ്‌, ടൂറിസം, മ്യൂസിക്‌ കോഴ്‌സുകളിലാണ്‌ മണിപ്പുർ വിദ്യാർഥികൾക്ക്‌ പ്രവേശനം നൽകുന്നത്‌.


Share our post

Kannur

പി.എം ഇന്റേൺഷിപ്പ്: ഏപ്രിൽ 15 വരെ അപേക്ഷിക്കാം

Published

on

Share our post

കേന്ദ്ര സർക്കാരിന്റെ പി എം ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ട രജിസ്ട്രേഷന് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം. രാജ്യത്തെ തിരഞ്ഞെടുത്ത പ്രധാന പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ സ്റ്റൈപ്പൻ്റോടെ ഒരുവർഷമാണ് തൊഴിൽ പരിശീലനം. അഞ്ച് വർഷത്തിന് ഉള്ളിൽ ഒരു കോടി പേർക്ക് ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതിയാണിത്. PMIS മൊബൈൽ ആപ്പ്, pminternship.mca.gov.in വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. അപേക്ഷ ഫീസില്ല.


Share our post
Continue Reading

Kannur

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് വിഷു

Published

on

Share our post

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു. കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പടക്കവും കണിയും കൈനീട്ടവും സദ്യയുമൊക്കെയായി നാടെങ്ങും വിഷു ആഘോഷിക്കുകയാണ്. കാർഷികോത്സവമാണ് വിഷു. പാടത്തും പറമ്പിലും വിളവെടുപ്പിൻ്റെ ആരവമുയരുന്ന നാളുകൾ. എങ്ങും പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വർണ വർണക്കാഴ്ച. വിഷുക്കണിയും കൈനീട്ടവും പടക്കവും കമ്പിത്തിരിയും മത്താപ്പുമൊക്കെ ആഘോഷത്തിന് ആഹ്ലാദപ്പൊലിമയേകുന്നു. സ്വർണനിറത്തിലുള്ള കണിക്കൊന്നയും കണിവെള്ളരിയും,തൊട്ടടുത്തായി ചക്ക, മാങ്ങ, നാളികേരം തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ വിളകളും നവധാന്യങ്ങളും കസവുമുണ്ടും സിന്ദൂരച്ചെപ്പും വാൽക്കണ്ണാടിയും ഗ്രന്ഥവും കൃഷ്ണ‌ വിഗ്രഹവും നിറഞ്ഞു നിൽക്കുന്ന ഓട്ടുരുളിയാണ് വിഷുക്കണിക്കായി ഒരുക്കുക. കണി കണ്ടുകഴിഞ്ഞാൽകഴിഞ്ഞാൽ കൈനീട്ടത്തിന്റെ സമയമാണ്. സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് അനുഗ്രഹിച്ചുകൊണ്ട് മുതിർന്നവർ ഇളയവർക്ക് കൈനീട്ടം നൽകും.


Share our post
Continue Reading

Kannur

കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ. ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!