Connect with us

Kerala

ലിഫ്റ്റ് കൊടുക്കുന്നതും കാർ കടം വാങ്ങുന്നതും കുറ്റകരം; അറിഞ്ഞിരിക്കേണ്ട ചില ട്രാഫിക് നിയമങ്ങൾ

Published

on

Share our post

മറ്റുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുമ്പോൾ നമ്മുടെ രാജ്യത്തെ പോലീസുകാർ റോഡ് നിയമങ്ങളിൽ കുറച്ച് അയവുള്ളവരാണ്. എന്തെന്നാൽ നമ്മുടെ രാജ്യത്ത് നിയമലംഘനമെന്ന് അറിയാതെ പലരും ചെയ്യുന്ന ചില പ്രവർത്തികൾ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ളതാണ്.

നമ്മൾ അറിയാത്ത നിരവധി റോഡ് നിയമങ്ങൾ ഇന്ത്യയിലുണ്ട്. ഈ നിയമങ്ങളിൽ ഭൂരിഭാഗവും പോലീസ് നടപ്പിലാക്കുന്നില്ലെങ്കിലും ഇവയെല്ലാം ഇപ്പോഴും നിലവിലുണ്ട്. കൂടാതെ ഈ നിയമങ്ങൾ ലംഘിച്ചതിന് റോഡ് ഉപയോക്താക്കൾക്ക് പിഴ ചുമത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ പലർക്കും അറിയാത്ത ചില നിയമലംഘനങ്ങൾ നോക്കാം.

ഗതാഗതം തടസപ്പെടുത്തുന്നത്

ഇന്ത്യയിൽ പല പാർക്കിംഗ് സ്ഥലങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഗതാഗതം തടസപ്പെടുത്തുന്നത്. ചില വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തടസ്സമാകുന്ന തരത്തിൽ പാർക്ക് ചെയ്യാറുണ്ട്. പാർക്കിംഗ് സ്ഥലത്ത് മറ്റൊരു കാറിന്റെ വഴി തടസപ്പെടുത്തുന്ന രീതിയിൽ പാർക്ക് ചെയ്യുന്നത് കുറ്റമായാണ് ഇന്ത്യയിൽ കണക്കാക്കുന്നത്.

ഇത് റിപ്പോർട്ട് ചെയ്താൽ പോലീസിന് 100 രൂപ പിഴ ചുമത്താം. പാർക്കിംഗ് തടസ്സം തടയുക എന്നതാണ് ഉദ്ദേശമെങ്കിലും പിഴ താരതമ്യേന കുറവാണ്. അതിനാൽ തന്നെ പലരും ഇത് അവഗണിക്കാറാണ് പതിവ്. മാത്രമല്ല, ഇത്തരമൊരു സാഹചര്യം നേരിടുമ്പോൾ ആളുകൾ പോലീസിനെ വിളിക്കുന്നതും വളരെ അപൂർവമാണ്.

ഫസ്റ്റ് എയ്ഡ് കിറ്റ്

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ ഇരുചക്രവാഹനങ്ങൾക്കും നാലുചക്രവാഹനങ്ങൾക്കുമൊപ്പം ഫസ്റ്റ് എയ്ഡ് കിറ്റ് ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്. എന്നാൽ ഒരു അപകടമുണ്ടായാൽ കാറിലെ യാത്രക്കാർക്ക് പ്രഥമശുശ്രൂഷ നൽകുന്നതിൽ ഡ്രൈവർ പരാജയപ്പെട്ടാൽ അയാൾക്ക് 500 രൂപ പിഴ ചുമത്താം. അല്ലെങ്കിൽ മൂന്ന് മാസം വരെ തടവോ ലഭിച്ചേക്കാം. ഈ നിയമം ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ മാത്രമാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് ബാധകമായേക്കില്ല. എല്ലാ വാഹനങ്ങളിലും ഒരു പ്രഥമശുശ്രൂഷ കിറ്റ് സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നിയമം.

കാറിനകത്തുള്ള പുകവലി

പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാർഹമാണെന്നത് പോലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പൊതുസ്ഥലത്തായിരിക്കുമ്പോൾ കാറിൽ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്. പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്‌താലും വാഹനത്തിലുള്ളവർ പുകവലിച്ചാലും 100 രൂപ വരെ പിഴ ഈടാക്കാൻ പോലീസിന് അധികാരമുണ്ട്. പൊതുസ്ഥലങ്ങളിൽ പുകവലി നിരുത്സാഹപ്പെടുത്താനും പുകവലി മൂലം ഡ്രൈവറുടെ ശ്രദ്ധ തെറ്റുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ഈ നിയമം.

കാർ കടം വാങ്ങുന്നത്

ചെന്നൈയിൽ മാത്രമാണ് ഈ നിയമമുള്ളത്. നിയമം അനുസരിച്ച് നിങ്ങൾ ഒരു സുഹൃത്തിന്റെ വാഹനം കടം വാങ്ങുകയാണെങ്കിൽ, ഉടമയെ അറിയിച്ചിരിക്കണം. ഉടമ അറിയാതെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ വാഹനം ഓടിച്ചതായി പിടിക്കപ്പെട്ടാൽ അയാൾക്ക് മൂന്ന് മാസം തടവോ 500 രൂപ ശിക്ഷയോ നൽകാൻ ചെന്നൈ പോലീസിന് അധികാരമുണ്ട്. ചില സന്ദർഭങ്ങളിൽ പോലീസ് രേഖകൾ പരിശോധിക്കുമ്പോൾ വാഹനം സുഹൃത്തിന്റേതാണെന്ന് പറഞ്ഞ് കടന്നു കളയാറുണ്ട്. കാർ മോഷണം തടയുക എന്നതാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

കാറിനുള്ളിലെ ടിവി

ഇന്നത്തെ കാലത്ത് കാറിനുളളിൽ ഡാഷ്ബോർഡിൽ ടിവിയോ വീഡിയോ പ്ലേ ചെയ്യുന്ന ഉപകരണമോ ഒക്കെ വയ്ക്കുന്നത് സാധാരണമാണ്. എന്നാൽ മുംബൈയിൽ വാഹനത്തിന്റെ ഡാഷ്‌ബോർഡിൽ ടിവിയോ ഏതെങ്കിലും വീഡിയോ പ്ലേ ചെയ്യുന്ന ഉപകരണമോ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണ്. നിയമലംഘകർക്കെതിരെ 100 രൂപ പിഴ ചുമത്തുന്ന നിയമമാണിത്. വീഡിയോകൾ കാണുകയോ മറ്റേതെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റി അപകടങ്ങളിലേക്ക് നയിക്കും എന്നത് തടയാനാണ് ഈ നിയമം.

കാർ ഐഡിലിൽ നിർത്തിയിടുക

ട്രാഫിക്ക് സിഗ്‌നലിലോ റോഡരികിൽ പാർക്ക് ചെയ്തിരിക്കുമ്പോഴോ വാഹനത്തിന്റെ എഞ്ചിൻ അനാവശ്യമായി പ്രവർത്തിപ്പിക്കുന്നത്ശ്യമായി പ്രവർത്തിപ്പിക്കുന്നത് മുംബൈയിൽ കുറ്റകരമാണ്. കാർ ഐഡിലിൽ അനാവശ്യമായി പ്രവർത്തിക്കുകയാണെങ്കിൽ പോലീസിന് 100 രൂപ വരെ പിഴ ചുമത്താം. ഇന്ധനം ലാഭിക്കാനും അതുവഴി വായു മലിനീകരണം കുറക്കാനുമാണ് ഈ നിയമംകൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനം ഉപയോഗിക്കാത്തപ്പോൾ എഞ്ചിൻ ഓഫ് ചെയ്യാനും ഈ നിയമം ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നു.

അപരിചിതർക്ക് ലിഫ്റ്റ് നൽകുന്നത്

നമ്മളിൽ പലരും ചെയ്യുന്ന ഒന്നാണ് അപരിചിതർക്ക് ലിഫ്റ്റ് നൽകുന്നത്. അപരിചിതരായ വ്യക്തികൾക്ക് ലിഫ്റ്റ് നൽകുന്നത് ഇന്ത്യയിൽ ഗുരുതരമായ കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. അപരിചിതർക്ക് ലിഫ്റ്റ് നൽകിയാൽ നിങ്ങളുടെ വാഹനം ടാക്സിയായി ഉപയോഗിച്ചതായി കണക്കാക്കുകയും വാഹനം കണ്ടുകെട്ടുന്നതിലേക്കും നയിച്ചേക്കാം.

അതിനാൽ റോഡരികിൽ നിൽക്കുന്ന ആളുകൾക്ക് യാത്ര നൽകുന്നത് അനുവദനീയമല്ല. ഈ നിയമം കാർ യാത്രക്കാരെ മോഷണത്തിൽ നിന്നും വാണിജ്യ ആവശ്യങ്ങൾക്കായി സ്വകാര്യ വാഹനങ്ങളുടെ ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കുന്നു.


Share our post

Kerala

സാധാരണക്കാരെ എ.ഐ. പഠിപ്പിക്കാൻ ‘കൈറ്റ്’; നാലാഴ്ചത്തെ ഓണ്‍ലൈന്‍ കോഴ്‌സ്‌

Published

on

Share our post

തിരുവനന്തപുരം: സാധാരണക്കാരെ നിത്യജീവിതത്തിൽ നിർമിതബുദ്ധി ടൂളുകൾ ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന ഓൺലൈൻ പരിശീലനപദ്ധതിക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) തുടക്കമിടുന്നു. നാലാഴ്ച നീളുന്ന ‘എ.ഐ. എസൻഷ്യൽസ്’ എന്ന ഓൺലൈൻ കോഴ്‌സിൽ വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമേ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടാകും.ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനീയറിങ്, റെസ്പോൺസിബിൾ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളിൽ പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന.

നേരത്തേ 80,000 സ്കൂൾ അധ്യാപകർക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂൾ പുതിയ ടൂളുകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തിയതാണ് പുതിയ കോഴ്‌സ്. www.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 2500 പേരേയാണ് ഒന്നാം ബാച്ചിൽ ഉൾപ്പെടുത്തുക. മാർച്ച് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.ജി.എസ്.ടി. ഉൾപ്പെടെ 2360 രൂപ ഫീസ് രജിസ്‌ട്രേഷൻ സമയത്ത് ഓൺലൈനായി അടയ്ക്കണം. ക്ലാസുകൾ മാർച്ച് 10-ന് ആരംഭിക്കും. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Kerala

പ്ലസ്ടുക്കാര്‍ക്ക് ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം; അപേക്ഷ മാര്‍ച്ച് 16 വരെ

Published

on

Share our post

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവയിൽ ചിലതിലെ നാലുവർഷ ഇൻറഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമുകളിലെ (ഐ.ടി.ഇ.പി.) 2025-26 സെഷനിലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റി (എൻ.സി.ഇ.ടി.) -ന് അപേക്ഷിക്കാം. വിവിധ സംസ്ഥാനങ്ങിലായി 64 സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ (ബി.എ./ബി.എസ്‌സി./ബി.കോം. – ബി.എഡ്.) പരീക്ഷയുടെ പരിധിയിൽവരുന്നു.

പട്ടികയിലുള്ള ചില സ്ഥാപനങ്ങൾ

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) – ഖരഗ്പുർ, ഭുവനേശ്വർ, റോപർ, ജോദ്പുർ; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) – വാറങ്കൽ, പുതുച്ചേരി, ജലന്ധർ, തിരുച്ചിറപ്പള്ളി, അഗർത്തല, കോഴിക്കോട്.

അലിഗഡ്‌ മുസ്‌ലിം, ഡൽഹി, പോണ്ടിച്ചേരി, മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (വാർധ), ഡോ. ഹരിസിങ് ഗൗർ വിശ്വവിദ്യാലയ (സാഗർ), മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി (ഹൈദരാബാദ്), നാഷണൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റി (ആന്ധ്രാപ്രദേശ്), സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഭോപാൽ, ജയ്‌പുർ, ഗുരുവായൂർ), കേരള, രാജസ്ഥാൻ, തമിഴ്നാട്, ഹരിയാണ, പഞ്ചാബ്, കശ്‌മീർ കേന്ദ്ര സർവകലാശാലകൾ.

പരീക്ഷയുടെ പരിധിയിൽവരുന്ന 64 സ്ഥാപനങ്ങൾ (നിലവിലെ ലിസ്റ്റ്), അവയിലെ കോഴ്സുകളുടെ പൂർണ പട്ടിക, exams.nta.ac.in/NCET ലും അവിടെയുള്ള ഇൻഫർമേഷൻ ബുള്ളറ്റിനിലും ലഭിക്കും. നിലവിൽ മൊത്തം സീറ്റുകൾ 6100 ആണ്. കൂടുതൽ സ്ഥാപനങ്ങൾ പദ്ധതിയിൽ ചേർന്നാൽ ആ വിവരം ഇതേ വെബ്സൈറ്റിൽ ലഭ്യമാക്കും.
കേരളത്തിൽ

* എൻ.ഐ.ടി. കാലിക്കറ്റ്‌ -ബി.എസ്‌സി. ബി.എഡ്.

* കേരള കേന്ദ്ര സർവകലാശാല (പെരിയ, കാസർകോട്) -ബി.എ./ബി.കോം./ബി.എസ്‌സി. ബി.എഡ്.

* സെൻട്രൽ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി (ഗുരുവായൂർ കാംപസ്) ബി.എ. ബി.എഡ്.

സ്ഥാപനങ്ങൾ തിരഞ്ഞെടുക്കണം

പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ എന്നിവ അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുക്കണം. ഇങ്ങനെ തിരഞ്ഞെടുപ്പു നടത്താത്തവരെയും സ്ഥാപനങ്ങൾ പ്രവേശനത്തിന് പരിഗണിച്ചേക്കാം (ഇൻഫർമേഷൻ ബുള്ളറ്റിനിൽ 42-ാം പേജ്). എൻ.സി.ഇ.ടി. അപേക്ഷ നൽകുന്നതിനൊപ്പം, പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദർശിച്ച് സ്ഥാപനത്തിന്റെ പ്രവേശനപ്രക്രിയ മനസ്സിലാക്കി മുന്നോട്ടു പോകാൻ ശ്രദ്ധിക്കണം.

പ്രവേശനയോഗ്യത

ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവരോ 2025-ൽ പ്രസ്തുത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം.

എൻ.സി.ഇ.ടി. 2025 അഭിമുഖീകരിക്കാൻ പ്രായപരിധിയില്ല. എന്നാൽ, അപേക്ഷാർഥി പ്രവേശനം തേടുന്ന സ്ഥാപനം; പ്രവേശനത്തിനായി യോഗ്യതാപരീക്ഷ ജയിച്ച വർഷം, അപേക്ഷകരുടെ പ്രായം, യോഗ്യതാപരീക്ഷയിലെ മാർക്ക് എന്നിവ സംബന്ധിച്ച വ്യവസ്ഥകൾ വെച്ചിട്ടുണ്ടെങ്കിൽ, അത് തൃപ്തിപ്പെടുത്തണം.

യോഗ്യതാവ്യവസ്ഥകൾ, സ്ഥാപന വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പാക്കണം.

പരീക്ഷ

ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള, മൂന്നുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടറധിഷ്ഠിത പരീക്ഷയായിരിക്കും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഉൾപ്പെടെ മൊത്തം 13 ഭാഷകളിൽ ചോദ്യക്കടലാസ്‌ ലഭ്യമാക്കും. അപേക്ഷ നൽകുമ്പോൾ ഏത് ഭാഷയിലെ ചോദ്യക്കടലാസ്‌ വേണമെന്ന് രേഖപ്പെടുത്തും. പിന്നീട് അത് മാറ്റാൻ കഴിയില്ല. ഇംഗ്ലീഷ് ടെസ്റ്റ് ബുക്ക്‌ലെറ്റ് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ലഭിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ഇംഗ്ലീഷ്, മലയാളം ചോദ്യക്കടലാസുകൾ ലഭിക്കും. പരീക്ഷ ഏപ്രിൽ 29-ന് രാജ്യത്തെ 178 കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകരുടെ എണ്ണം, സബ്ജക്ട്‌ താത്‌പര്യങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ പരീക്ഷ, ആവശ്യമെങ്കിൽ പല ദിവസങ്ങളിൽ ദിവസേന രണ്ടു ഷിഫ്റ്റുകളിലായി നടത്തിയേക്കാം.

പരീക്ഷാഘടന, സിലബസ്

പരീക്ഷയ്ക്ക് നാലു സെക്‌ഷനുകൾ ഉണ്ടാകും. ഓരോ സെക്‌ഷനിൽനിന്നും നിശ്ചിത എണ്ണം വിഷയങ്ങൾ തിരഞ്ഞെടുത്ത് അഭിമുഖീകരിക്കണം. നാല് സെക്‌ഷനുകളിൽനിന്നായി മൊത്തം ഏഴ് ടെസ്റ്റുകൾ ഒരാൾ അഭിമുഖീകരിക്കേണ്ടി വരും. അഭിമുഖീകരിക്കുന്ന വിഷയങ്ങൾ, അപേക്ഷ നൽകുമ്പോൾ തിരഞ്ഞെടുത്തു നൽകണം.

പരീക്ഷാകേന്ദ്രങ്ങൾ

പരീക്ഷാകേന്ദ്രങ്ങളിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുന്നു. അപേക്ഷ നൽകുമ്പോൾ മുൻഗണന നിശ്ചയിച്ച് രണ്ട്‌ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് രേഖപ്പെടുത്തണം. സ്ഥിരം മേൽവിലാസവുമായി/നിലവിലെ മേൽവിലാസവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളേ തിരഞ്ഞെടുക്കാൻ കഴിയുകയുള്ളൂ.

അപേക്ഷ

exams.nta.ac.in/NCET/ മാർച്ച് 16-ന് രാത്രി 11.30 വരെ നൽകാം. അപേക്ഷാഫീസ് ഇതേദിവസം രാത്രി 11.50 വരെ ഓൺലൈനായി അടയ്ക്കാം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ 2025 മാർച്ച് 18, 19 തീയതികളിൽ അവസരം ലഭിക്കും.

റാങ്ക്പട്ടിക, പ്രവേശനം സ്ഥാപനതലത്തിൽ

അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി വിദ്യാർഥികൾക്ക് സ്കോർകാർഡ് നൽകുക/സ്ഥാപനങ്ങൾക്ക് സ്കോർവിവരങ്ങൾ നൽകുക എന്നിവ വരെയുള്ള ഘട്ടങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പരിധിയിൽവരുന്നത്.

ഫലപ്രഖ്യാപനത്തിനുശേഷം, ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയ്യാറാക്കി അവരുടേതായ സംവരണതത്ത്വങ്ങൾ, മറ്റു വ്യവസ്ഥകൾ എന്നിവ പാലിച്ച് കൗൺസലിങ്‌ നടത്തി പ്രവേശനം നൽകുന്നത് ബന്ധപ്പെട്ട സ്ഥാപനമായിരിക്കും. എൻ.ടി.എ.ക്ക്‌ പ്രവേശനപ്രക്രിയയിൽ പങ്കില്ല.


Share our post
Continue Reading

Trending

error: Content is protected !!