Kannur
കാമറക്കണ്ണിലെ മൂന്നുമാസം: അരലക്ഷം നിയമ ലംഘനങ്ങൾ; മൂന്നരക്കോടി പിഴ

കണ്ണൂർ: റോഡിലെ നിയമം തെറ്റിച്ചുള്ള ഓട്ടം തടയാൻ സ്ഥാപിച്ച കാമറകൾ മൂന്ന് മാസം കൊണ്ട് പിടിച്ചെടുത്തത് 55,869 നിയമലംഘനങ്ങൾ. 3.53 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത്. എ.ഐ കാമറകൾ പ്രവർത്തനം തുടങ്ങി നോട്ടീസ് അയക്കാൻ തുടങ്ങിയ ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കണക്കാണിത്. ജൂണിൽ 15,555 കേസുകളിൽ 1.24 കോടിയാണ് പിഴ. ജൂലൈയിൽ 37,000 നിയമലംഘനങ്ങളിൽ 1.85 കോടിയായി പിഴ ഉയർന്നു. ആഗസ്റ്റിൽ 3,314 കേസിൽ 43.79 ലക്ഷം പിഴ.
ജൂണിൽ ഹെൽമറ്റ് ധരിക്കാത്ത 2,977 പേർ പിടിയിലായപ്പോൾ ആഗസ്റ്റിൽ 1,768 ആയി കുറഞ്ഞു. മൊബൈൽ ഉപയോഗിച്ച് വാഹനമോടിച്ച 25 പേരും സീറ്റ് ബെൽട്ടിടാതെ 17 പേരും കാമറയിൽ കുടുങ്ങി. ജൂണിൽ 8728 പേരാണ് സീറ്റ് ബെൽട്ടിടാതെ കാമറയിൽ പതിഞ്ഞത്. ഹെൽമറ്റും സീറ്റുബെൽട്ടും ധരിക്കാത്തതിന് 5,00 രൂപ വീതവും ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് 2,000 രൂപയുമാണ് പിഴ.
അനധികൃത പാർക്കിങ്ങിന് 250 രൂപ നൽകണം. അത്തരം 101 നിയമലംഘനങ്ങളാണ് ആഗസ്റ്റിൽ പിടികൂടിയത്. നികുതി അടക്കാതെ 189 പേരും ചില്ലുകളിൽ സൺ ഫിലിം ഒട്ടിച്ച 270 പേരും ഇൻഷുറൻസ് അടക്കാത്ത 125 പേരും കാമറയിൽ പതിഞ്ഞു. കാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്രയും വാഹനം ഓടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗവും ഏറക്കുറെ കുറഞ്ഞിട്ടുണ്ട്. രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നുള്ള കാര്യമാണ് പലരും ശ്രദ്ധിക്കാത്തത്. ഇക്കാര്യത്തിലും വരും മാസങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ.
റോഡപകടങ്ങള്‍ കുറക്കാനും ഗതാഗത നിയമലംഘനം തടയാനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കാമറകൾ സ്ഥാപിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 50 കാമറകളാണ് സ്ഥാപിച്ചത്. എപ്രില്‍ 20 മുതലാണ് എ.ഐ കാമറ വഴി നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ആദ്യം ബോധവത്കരണം നല്കി. ജൂണ്‍ അഞ്ചുമുതലാണ് പിഴ ഈടാക്കാന്‍ തുടങ്ങിയത്. വാഹനയുടമകൾക്ക് നോട്ടീസ് അയക്കുന്നതിനൊപ്പം വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്കിയ ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും.
Kannur
പി.എം ഇന്റേൺഷിപ്പ്: ഏപ്രിൽ 15 വരെ അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന്റെ പി എം ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം ഘട്ട രജിസ്ട്രേഷന് ഏപ്രിൽ 15 വരെ അപേക്ഷിക്കാൻ അവസരം. രാജ്യത്തെ തിരഞ്ഞെടുത്ത പ്രധാന പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ സ്റ്റൈപ്പൻ്റോടെ ഒരുവർഷമാണ് തൊഴിൽ പരിശീലനം. അഞ്ച് വർഷത്തിന് ഉള്ളിൽ ഒരു കോടി പേർക്ക് ഇന്റേൺഷിപ്പ് നൽകുന്ന പദ്ധതിയാണിത്. PMIS മൊബൈൽ ആപ്പ്, pminternship.mca.gov.in വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാം. അപേക്ഷ ഫീസില്ല.
Kannur
കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് വിഷു

കണ്ണൂർ: കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു. കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പടക്കവും കണിയും കൈനീട്ടവും സദ്യയുമൊക്കെയായി നാടെങ്ങും വിഷു ആഘോഷിക്കുകയാണ്. കാർഷികോത്സവമാണ് വിഷു. പാടത്തും പറമ്പിലും വിളവെടുപ്പിൻ്റെ ആരവമുയരുന്ന നാളുകൾ. എങ്ങും പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വർണ വർണക്കാഴ്ച. വിഷുക്കണിയും കൈനീട്ടവും പടക്കവും കമ്പിത്തിരിയും മത്താപ്പുമൊക്കെ ആഘോഷത്തിന് ആഹ്ലാദപ്പൊലിമയേകുന്നു. സ്വർണനിറത്തിലുള്ള കണിക്കൊന്നയും കണിവെള്ളരിയും,തൊട്ടടുത്തായി ചക്ക, മാങ്ങ, നാളികേരം തുടങ്ങി വീട്ടുവളപ്പിൽ വിളഞ്ഞ എല്ലാ വിളകളും നവധാന്യങ്ങളും കസവുമുണ്ടും സിന്ദൂരച്ചെപ്പും വാൽക്കണ്ണാടിയും ഗ്രന്ഥവും കൃഷ്ണ വിഗ്രഹവും നിറഞ്ഞു നിൽക്കുന്ന ഓട്ടുരുളിയാണ് വിഷുക്കണിക്കായി ഒരുക്കുക. കണി കണ്ടുകഴിഞ്ഞാൽകഴിഞ്ഞാൽ കൈനീട്ടത്തിന്റെ സമയമാണ്. സമ്പൽസമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേയെന്ന് അനുഗ്രഹിച്ചുകൊണ്ട് മുതിർന്നവർ ഇളയവർക്ക് കൈനീട്ടം നൽകും.
Kannur
കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ പ്രതി അറസ്റ്റിൽ. ഏഴോം കൊട്ടില സ്വദേശി എം രൂപേഷിനെയാണ് കണ്ണൂർ ആർപിഎഫ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെ കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസ് യാത്രക്കാരെ ഇറക്കി കണ്ണൂർ സ്റ്റേഷൻ യാർഡിലേക്ക് മാറ്റുന്നതിനിടെയാണ് 3 തവണ കല്ലേറുണ്ടായത്. ഷണ്ടിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ജീവനക്കാരി കല്ലേറിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കല്ലേറ് നടത്തി രക്ഷപ്പെട്ട പ്രതിയെ മിനുട്ടുകൾക്കകം ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, ഉദ്യോഗസ്ഥരായ മനോജ് കുമാർ, ശശീധരൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. ട്രാക്കിൽ കയറി അടികൂടിയതിന് മറ്റ് രണ്ട് പേർക്കെതിരെ കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്