Kannur
പതിറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ സംരക്ഷണ ഭിത്തി പുതുക്കിപ്പണിയുന്നു

വളപട്ടണം: ദേശീയ പാതയിൽ വളപട്ടണം പാലത്തിനും പഴയ ടോൾ ഗേറ്റിനും ഇടയിൽ നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച കരിങ്കൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താൻ തുടങ്ങി. പരിസ്ഥിതിവാദികളുടെയും മറ്റും പരാതിയെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്. ദേശീയ പാത ആറുവരിയാക്കുന്ന കരാറുകാരായ വിശ്വാസമുദ്രയുടെ നേതൃത്വത്തിൽ തകർന്ന ഭാഗം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
ദേശീയപാതയുടെ നിർമാണം നടക്കുന്നതു മുതല്‍ പൂർത്തിയാകുന്നതുവരെ റോഡും അനുബന്ധ സൗകര്യങ്ങളും വിട്ടുകൊടുക്കണമെന്ന കരാറുണ്ടായിരുന്നു. പുതിയ ദേശീയ പാതയുടെ പ്രവൃത്തി പൂർത്തീകരിച്ച് കൈമാറുന്നതുവരെ റോഡുകളിലെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതലയും കരാറുകാർക്കാണ്. നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച സംരക്ഷണ ഭിത്തി അതീവ ജീർണാവസ്ഥയിലായിരുന്നു.
തകർന്നടിഞ്ഞ കല്ലുകളുടെ അവശിഷ്ടം
നിലവിൽ കുന്നിന്റെ അടിഭാഗത്ത് ഉറപ്പില്ലാത്ത മണ്ണായതിനാൽ നിർമാണ ഘട്ടത്തിലും റോഡ് ഇരുഭാഗത്ത് നിന്നും മഴക്കാലത്തും ഇടിയുന്ന അവസ്ഥയുണ്ടായി. ഇതിന് പരിഹാരമായാണ് കുന്നിടിയുന്ന ഭാഗം സംരക്ഷിക്കാൻ കരിങ്കല്ല് കൊണ്ട് പ്രത്യേക രീതിയിൽസംരക്ഷണ ഭിത്തി നിർമിച്ചത്. നിർമിച്ച ഭിത്തിക്ക് ആവരണമായി ഇരുമ്പ് വലയും സ്ഥാപിച്ചിരുന്നു.
അവശേഷിപ്പായ കരിങ്കല്ലിൽ തീർത്ത കട്ടിള
എന്നാൽ ആ വലകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തുരുമ്പെടുത്ത് നശിച്ചിരുന്നു. തുടർന്ന് പല ഭാഗത്ത് നിന്നും സംരക്ഷണ ഭിത്തി ഇടിഞ്ഞ് വാഹന ഗതാഗതത്തിന് പോലും തടസ്സമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ ദേശീയ പാതയുടെ കരാറുകാരുടെ നേതൃത്വത്തിൽ തന്നെ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ തീരുമാനിച്ചത്.
ചരിത്രസ്മാരകങ്ങൾക്കിടയിലെ കരിങ്കൽഭിത്തി
പതിനാലാം നൂറ്റാണ്ടുവരെ കോലത്തിരി രാജാക്കൻമാരുടെ മലബാറിലെ ആസ്ഥാനം ഏഴിമലയായിരുന്നു. വല്ലഭൻ രണ്ടാമനെന്ന കോലത്തിരി രാജാവ് വളപട്ടണം പുഴക്കരയിൽ ഒരു കോട്ട നിർമിച്ചതായാണ് ചരിത്രം. ആ പ്രദേശം കോട്ടക്കുന്ന് എന്നറിയപ്പെട്ടു.
1975-80 കാലഘട്ടത്തിൽ പുതിയ കണ്ണൂർ – തളിപ്പറമ്പ് ദേശീയ പാത 17ന്റെ നിർമാണത്തിന്റെ ഭാഗമായി വളപട്ടണം പാലവും അപ്രോച്ച് റോഡും നിർമിക്കാനായി ഈ പ്രദേശത്ത് നിലനിന്ന കോലത്തിരി രാജാവിന്റെ കളരി അഭ്യാസ പഠന കേന്ദ്രവും അനുബന്ധ കെട്ടിടങ്ങളും ചിറക്കൽ രാജകുടുംബത്തിന്റെ ശ്മശാന ഭൂമിയും സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുന്ന് നെടുകെ ഭാഗിച്ചു.
അതിൽ ഏതാണ്ട് 150ലധികം മീറ്റർ സ്ഥലത്ത് സംരക്ഷണ ഭിത്തിയും നിർമിച്ചു. കഴിഞ്ഞവർഷം നിര്യാതനായ ചിറക്കൽ രാജാവിനെ അടക്കം ചെയ്തതും ഈ കുന്നിൻ പ്രദേശത്താണ്. ഉയർന്ന മതിൽക്കെട്ടുകളും നിരീക്ഷണ ഗോപുരങ്ങളുമൊക്കെയായി ചരിത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ഇവിടം.
ഒരുകാലത്ത് വളരെ സജീവമായിരുന്ന ഈ കോട്ടയുടെ അനുബന്ധ കെട്ടിടത്തിന്റെ സ്മാരകമായി ഇന്ന് അവശേഷിക്കുന്നത് കരിങ്കല്ലിൽ തീർത്ത ഒരു കട്ടിളയും വലിയ ഒരു കിണറും തകർന്നടിഞ്ഞ കുറെ കല്ലുകളും മാത്രമാണ്.
ഈ കോട്ടയിൽ കോലത്തിരി രാജാവും ഇംഗ്ലീഷ് സൈന്യവുമായി നിരവധി ഏറ്റുമുട്ടലുകൾ നടന്നതായും ചരിത്രകാരൻമാർ പറയുന്നു. എന്നാൽ ഇന്ന് ഇവിടെ അവശേഷിക്കുന്നവ സംരക്ഷിക്കുന്നതിനോ നിലനിർത്തുന്നതിനോ ചരിത്ര സ്നേഹികളോ പുരാവസ്തു വകുപ്പോ മുന്നോട്ടു വരുന്നില്ലെന്നും പരാതിയുണ്ട്.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്