Kannur
പതിറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ സംരക്ഷണ ഭിത്തി പുതുക്കിപ്പണിയുന്നു

വളപട്ടണം: ദേശീയ പാതയിൽ വളപട്ടണം പാലത്തിനും പഴയ ടോൾ ഗേറ്റിനും ഇടയിൽ നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച കരിങ്കൽ സംരക്ഷണ ഭിത്തി ബലപ്പെടുത്താൻ തുടങ്ങി. പരിസ്ഥിതിവാദികളുടെയും മറ്റും പരാതിയെ തുടർന്നാണ് അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചത്. ദേശീയ പാത ആറുവരിയാക്കുന്ന കരാറുകാരായ വിശ്വാസമുദ്രയുടെ നേതൃത്വത്തിൽ തകർന്ന ഭാഗം ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
ദേശീയപാതയുടെ നിർമാണം നടക്കുന്നതു മുതല്‍ പൂർത്തിയാകുന്നതുവരെ റോഡും അനുബന്ധ സൗകര്യങ്ങളും വിട്ടുകൊടുക്കണമെന്ന കരാറുണ്ടായിരുന്നു. പുതിയ ദേശീയ പാതയുടെ പ്രവൃത്തി പൂർത്തീകരിച്ച് കൈമാറുന്നതുവരെ റോഡുകളിലെ അറ്റകുറ്റപ്പണികൾ നടത്തേണ്ട ചുമതലയും കരാറുകാർക്കാണ്. നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച സംരക്ഷണ ഭിത്തി അതീവ ജീർണാവസ്ഥയിലായിരുന്നു.
തകർന്നടിഞ്ഞ കല്ലുകളുടെ അവശിഷ്ടം
നിലവിൽ കുന്നിന്റെ അടിഭാഗത്ത് ഉറപ്പില്ലാത്ത മണ്ണായതിനാൽ നിർമാണ ഘട്ടത്തിലും റോഡ് ഇരുഭാഗത്ത് നിന്നും മഴക്കാലത്തും ഇടിയുന്ന അവസ്ഥയുണ്ടായി. ഇതിന് പരിഹാരമായാണ് കുന്നിടിയുന്ന ഭാഗം സംരക്ഷിക്കാൻ കരിങ്കല്ല് കൊണ്ട് പ്രത്യേക രീതിയിൽസംരക്ഷണ ഭിത്തി നിർമിച്ചത്. നിർമിച്ച ഭിത്തിക്ക് ആവരണമായി ഇരുമ്പ് വലയും സ്ഥാപിച്ചിരുന്നു.
അവശേഷിപ്പായ കരിങ്കല്ലിൽ തീർത്ത കട്ടിള
എന്നാൽ ആ വലകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തുരുമ്പെടുത്ത് നശിച്ചിരുന്നു. തുടർന്ന് പല ഭാഗത്ത് നിന്നും സംരക്ഷണ ഭിത്തി ഇടിഞ്ഞ് വാഹന ഗതാഗതത്തിന് പോലും തടസ്സമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ ദേശീയ പാതയുടെ കരാറുകാരുടെ നേതൃത്വത്തിൽ തന്നെ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്താൻ തീരുമാനിച്ചത്.
ചരിത്രസ്മാരകങ്ങൾക്കിടയിലെ കരിങ്കൽഭിത്തി
പതിനാലാം നൂറ്റാണ്ടുവരെ കോലത്തിരി രാജാക്കൻമാരുടെ മലബാറിലെ ആസ്ഥാനം ഏഴിമലയായിരുന്നു. വല്ലഭൻ രണ്ടാമനെന്ന കോലത്തിരി രാജാവ് വളപട്ടണം പുഴക്കരയിൽ ഒരു കോട്ട നിർമിച്ചതായാണ് ചരിത്രം. ആ പ്രദേശം കോട്ടക്കുന്ന് എന്നറിയപ്പെട്ടു.
1975-80 കാലഘട്ടത്തിൽ പുതിയ കണ്ണൂർ – തളിപ്പറമ്പ് ദേശീയ പാത 17ന്റെ നിർമാണത്തിന്റെ ഭാഗമായി വളപട്ടണം പാലവും അപ്രോച്ച് റോഡും നിർമിക്കാനായി ഈ പ്രദേശത്ത് നിലനിന്ന കോലത്തിരി രാജാവിന്റെ കളരി അഭ്യാസ പഠന കേന്ദ്രവും അനുബന്ധ കെട്ടിടങ്ങളും ചിറക്കൽ രാജകുടുംബത്തിന്റെ ശ്മശാന ഭൂമിയും സ്ഥിതിചെയ്യുന്ന പ്രദേശത്തെ കുന്ന് നെടുകെ ഭാഗിച്ചു.
അതിൽ ഏതാണ്ട് 150ലധികം മീറ്റർ സ്ഥലത്ത് സംരക്ഷണ ഭിത്തിയും നിർമിച്ചു. കഴിഞ്ഞവർഷം നിര്യാതനായ ചിറക്കൽ രാജാവിനെ അടക്കം ചെയ്തതും ഈ കുന്നിൻ പ്രദേശത്താണ്. ഉയർന്ന മതിൽക്കെട്ടുകളും നിരീക്ഷണ ഗോപുരങ്ങളുമൊക്കെയായി ചരിത്രപ്രാധാന്യമുള്ള പ്രദേശമായിരുന്നു ഇവിടം.
ഒരുകാലത്ത് വളരെ സജീവമായിരുന്ന ഈ കോട്ടയുടെ അനുബന്ധ കെട്ടിടത്തിന്റെ സ്മാരകമായി ഇന്ന് അവശേഷിക്കുന്നത് കരിങ്കല്ലിൽ തീർത്ത ഒരു കട്ടിളയും വലിയ ഒരു കിണറും തകർന്നടിഞ്ഞ കുറെ കല്ലുകളും മാത്രമാണ്.
ഈ കോട്ടയിൽ കോലത്തിരി രാജാവും ഇംഗ്ലീഷ് സൈന്യവുമായി നിരവധി ഏറ്റുമുട്ടലുകൾ നടന്നതായും ചരിത്രകാരൻമാർ പറയുന്നു. എന്നാൽ ഇന്ന് ഇവിടെ അവശേഷിക്കുന്നവ സംരക്ഷിക്കുന്നതിനോ നിലനിർത്തുന്നതിനോ ചരിത്ര സ്നേഹികളോ പുരാവസ്തു വകുപ്പോ മുന്നോട്ടു വരുന്നില്ലെന്നും പരാതിയുണ്ട്.
Kannur
ഇംഗ്ലീഷ് ഡിപ്ലോമ കോഴ്സുകൾക്കായി പരിശീലനം

കണ്ണൂർ: റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബെംഗളൂരു നടത്തുന്ന ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാം ഗ്വേജ് ടീച്ചിങ് എന്നീ കോഴ്സ കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്സുകൾക്കുള്ള പരി ശീലനം തലശ്ശേരിയിൽ അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് നടത്തുന്നുണ്ട്. ഫോൺ: 9446675440,7559013412.
Kannur
ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍; മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍

കണ്ണൂര്‍: ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്കാന് ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്ട്രേഷന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര് ഡിജിറ്റല്‍ വര്‍ക്ക് മാനേജ്മെന്റ് സിസ്റ്റം പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കണം.
അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന് മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന് ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.
ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന് പ്രവര്‍ത്തകര്‍, കെ.പി.ആര്, ഡി.പി.ആര് എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്മാന് ടി. കെ. ഗോവിന്ദന് മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.
Kannur
മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25 വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്സൈറ്റ്: www.bcdd.kerala.gov.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്