Connect with us

Kannur

റബ്ബർ കൃഷിയിൽ നിന്നും പിന്നോട്ടടിച്ച് കർഷകർ

Published

on

Share our post

കണ്ണൂർ: കാലാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയും ടാപ്പിംഗ് കൂലിയും വളങ്ങളുടെ വില വർദ്ധനവുമടക്കം റബ്ബർ കൃഷി മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത നിലയിലെത്തി കർഷകർ.സർക്കാർ പ്രഖ്യാപിച്ച സഹായം മുടങ്ങുകയും ടാപ്പിംഗ് നടത്താൻ ആളെ ലഭിക്കാത്തതും കൂടിയാകുമ്പോൾ കൃഷി ഉപേക്ഷിക്കാനുള്ള ധാരണയിലാണ് ഇവരിൽ വലിയൊരു വിഭാഗം.

റബ്ബർ കർഷകരെ സഹായിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പാക്കിയ റബ്ബർ വില സ്ഥിരതാ പദ്ധതി പ്രകാരം അർഹരായ കർഷകർക്കുള്ള സാമ്പത്തിക സഹായം മുടങ്ങിയിട്ട് ആറുമാസമായി . മാർച്ച് വരെയുള്ള ധനസഹായം മാത്രമാണ് കർഷകർക്ക് ലഭിച്ചത്.ഇൻസെന്റീവായി നൽകാനുള്ള 120 കോടിയിൽ സർക്കാർ 30 കോടി മാത്രമാണ് അനുവദിച്ചത്.

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപന വർദ്ധനവും പാലിന്റെ അളവ് കുറക്കുകയും ചെയ്തതോടെ പിടിച്ചുനിൽക്കാൻ സാധിക്കാത്ത സാഹചര്യമാണ് കർഷകർ നേരിടുന്നത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പാൽ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിരുന്നു.മറ്റ് കൃഷികളെ അപേക്ഷിച്ച് റബ്ബർ കൃഷിക്ക് മുടക്കുമുതലും അദ്ധ്വാനവും വളരെ കൂടുതലാണ്.ഒരു ഹെക്ടറിൽ 450 ഓളം മരങ്ങൾ കൃഷിചെയ്യാം.

ടാപ്പ് ചെയ്യാൻ ഏഴുവർഷം വളർച്ച വേണം. കുഴികുത്തി നല്ലയിനം തൈ നട്ടുപിടിപ്പിച്ച് കാട് തെളിച്ച് വളമിട്ട് പരിപാലിച്ച് ആദായം എടുക്കുമ്പോൾ മുടക്കുമുതലുമായി ഒത്തുനോക്കിയാൽ നഷ്ടക്കണക്കാണ് മുന്നിൽ. ഒരുവർഷത്തെ പരിപാലനത്തിന് മാത്രം 1.5 ലക്ഷത്തിലേറെയാണ് ചിലവ്. വരവുമായി തട്ടിക്കുമ്പോഴാണ് കൃഷി ഉപേക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുന്നത്.

ഇടയ്ക്ക് വില വർദ്ധിച്ചതോടെ ടാപ്പിംഗ് കൂലിയും വർദ്ധിപ്പിക്കേണ്ടിവന്നു. എന്നാൽ വില കുറഞ്ഞെങ്കിലും കൂലി കുറഞ്ഞില്ല.കൂലി വർദ്ധനവ് മൂലം ഷീറ്റാക്കി ഉണക്കി കൊടുക്കുന്നത് പല കർഷകരും നിർത്തി. ചിരട്ടപ്പാലും ഒട്ടുപാലുമായാണ് വിൽപ്പന. ചിരട്ടപ്പാലിന് 70 രൂപയാണ് കിലോയ്ക്ക് വില. ഉണങ്ങിയ വൃത്തിയുള്ള ഒട്ടുപാലിന് 80 രൂപവരെ കിട്ടും.

മഴക്കാലമായതിനാൽ ഒട്ടുപാലും ചിരട്ടപ്പാലും ഉണങ്ങിയെടുക്കാനും പ്രയാസമാണ്.കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർറബ്ബർ വ്യാപകമായി കൃഷി ചെയ്യുന്ന മലയോര കർഷകർ പോലും റബ്ബർകൃഷിയിൽ നിന്നും പിന്നോട്ടു വലിയുകയാണ്.

ചിലവും കഠിനാധ്വാനവും കഴിഞ്ഞ് കയ്യിൽ വരുന്നത് നഷ്ടകണക്ക് മാത്രമാണെന്ന് കർഷകർ പറഞ്ഞു.റബ്ബറിന് പുറമേ ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവയെല്ലാം വലിയ വിലയിടിവാണ് നേരിടുന്നത്.ഇതിന് പുറമെ വന്യ ജീവി ശല്ല്യവും സഹിക്കേണ്ടി വരുന്നു.റബ്ബർ വില വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.


Share our post

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Trending

error: Content is protected !!