Connect with us

Kannur

ദേവസ്വം മന്ത്രിക്ക് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂരിലെ ക്ഷേത്രത്തിൽ

Published

on

Share our post

പയ്യന്നൂര്‍: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ജാതീയ വിവേചനം നേരിട്ടത് പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിൽ നിന്ന്. ദേവസ്വം മന്ത്രിയായിട്ടു പോലും താന്‍ നേരിട്ട ജാതീയ വിവേചനം കോട്ടയത്തെ ഒരു ചടങ്ങില്‍ വെളിപ്പെടുത്തിയതോടെയാണ് ഇതു ചർച്ചയായത്.

ക്ഷേത്രമോ സംഭവമോ വെളിപ്പെടുത്താതെയായിരുന്നു കോട്ടയത്തു നടന്ന ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിലെ മന്ത്രിയുടെ വിവരണം.

ഒരു ക്ഷേത്രത്തിലെ ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും അതേ വേദിയില്‍തന്നെ തന്‍റെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി പറഞ്ഞു. പ്രധാന പൂജാരി വിളക്കുമായി വേദിയിലെത്തിയപ്പോള്‍ വിളക്ക് എനിക്കു നല്‍കാനാണെന്നാണു കരുതി.

എന്നാല്‍, അദ്ദേഹംതന്നെ ദീപം തെളിച്ചു. ആചാരത്തിന്‍റെ ഭാഗമാകും തൊട്ടുകളിക്കേണ്ട എന്നു കരുതി മാറിനിന്നു. ഇതിനുശേഷം വിളക്ക് സഹപൂജാരിക്കു കൈമാറി. അയാളും ദീപം തെളിച്ചതിനുശേഷം വിളക്ക് കൈയില്‍ തരാതെ നിലത്തുവയ്ക്കുകയായിരുന്നു.

ഞാന്‍ നിലത്തുനിന്ന് എടുത്തു കത്തിക്കട്ടെ എന്നായിരിക്കും ചിന്തിച്ചത്. ഞാന്‍ പറഞ്ഞു, പോയി പണിനോക്കാന്‍. താന്‍ തരുന്ന പണത്തിന് അയിത്തമില്ലല്ലോ. ഉണ്ടോ?. തനിക്കു മാത്രമാണോ അയിത്തമെന്ന് ചോദിച്ചതായും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ കൂടെ ചടങ്ങില്‍ പങ്കെടുത്ത എം.എല്‍.എ ടി.ഐ. മധുസൂദനന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത് അല്‍പത്തരമെന്നാണ്. അയിത്തത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടി അംഗീകരിക്കാനാവില്ല.

അന്നത്തെ ചടങ്ങില്‍ അധ്യക്ഷനായിരുന്ന താനും ഉദ്ഘാടകനായ മന്ത്രിയും അന്നുതന്നെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിരുന്നതായും എം.എല്‍.എ പറഞ്ഞു.

ജനുവരി 26ന് പയ്യന്നൂരില്‍ നടന്നത്

പയ്യന്നൂര്‍: നമ്പ്യാത്ര കൊവ്വല്‍ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്‍റെ ഭാഗമായി ഒരുക്കിയ നടപ്പന്തല്‍ ഉദ്ഘാടനത്തിനാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ടി.ഐ. മധുസൂദനൻ എം.എല്‍.എയോടൊപ്പം എത്തിയത്.

മന്ത്രിയെ സ്വീകരിച്ച് ക്ഷേത്രനടയിലേക്ക് ആനയിച്ചവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ക്ഷേത്രത്തില്‍നിന്ന് ഭദ്രദീപവുമായി വന്ന ശാന്തിക്കാര്‍ ഭദ്രദീപം കൊളുത്തിയശേഷം മന്ത്രിയോട് ദീപം കൊളുത്താന്‍ ആവശ്യപ്പെട്ടു.

മുന്നോട്ടാഞ്ഞ മന്ത്രിക്ക് ഭദ്രദീപം കൈമാറാതെ നിലത്തുവയ്ക്കുകയായിരുന്നു. പിന്നീട് നിലത്തുവച്ച ഭദ്രദീപം എടുത്ത് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബീന മന്ത്രിക്ക് നല്‍കാന്‍ ശ്രമിച്ചുവെങ്കിലും മന്ത്രിയും എം.എല്‍.എയും ഭദ്രദീപം കൊളുത്താതെ മാറിനിന്നു. മറ്റുള്ളവര്‍ ഭദ്രദീപം കൊളുത്തിയതിനു ശേഷം മന്ത്രി നടപ്പന്തല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

അന്നത്തെ ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി ഒട്ടും പ്രകോപിതനാകാതെയാണു സംസാരിച്ചത്. ചെറുപ്പത്തില്‍ നേരിട്ടനുഭവിച്ച ജാതി വിവേചനം മനസില്‍ മായാത്തതിനാല്‍ ഈ സംഭവത്തില്‍ മാനസിക പ്രയാസം വന്നതിനാലാണ് ഭദ്രദീപം കൊളുത്താത്തതെന്നാണ് മന്ത്രി അവിടെ വിശദീകരിച്ചത്.


Share our post

Kannur

സി.പി.എമ്മിന്‍റെ അഭിമാനം, രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കണ്ണൂർ ജില്ലയിൽ ഇനി മൂന്ന് നാൾ സമ്മേളന ചൂട്

Published

on

Share our post

കണ്ണൂർ: രാജ്യത്ത് തന്നെ സി.പി.എമ്മിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള, പാർട്ടിയുടെ കരുത്തുറ്റ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ കൊടിയുയർന്നു. ഇനി 3 നാൾ കണ്ണൂർ ജില്ലയിൽ സമ്മേളനത്തിന്‍റെ ചൂടായിരിക്കും. തളിപ്പറമ്പിലാണ് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നത്. സ്വന്തം ജില്ലയിലെ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

30 വർഷങ്ങൾക്ക് ശേഷം തളിപ്പറമ്പിൽ നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് ഉണ്ടപ്പറമ്പ് മൈതാനത്താണ് ചെമ്പതാക ഉയർന്നത്. കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്ന് പി കരുണാകരൻ ഉദ്ഘാടനം ചെയ്ത് പി ജയരാജൻ ജാഥാ ലീഡറായി തളിപ്പറമ്പിൽ എത്തിച്ച പതാക ഉണ്ടപ്പറമ്പ് മൈതാനത്തെ പൊതു സമ്മേളന നഗരിയിൽ സംഘാടക സമിതി ചെയർമാൻ ടി കെ ഗോവിന്ദനാണ് ഉയർത്തിയത്. കടലിരമ്പം പോലെ മുദ്രാവാക്യം വിളിച്ച സഖാക്കൾ ഇനി 3 നാൾ ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ച നടത്തും. കെ കെ എൻ പരിയാരം സ്മാരക ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാകും മൂന്നാം തിയതി വൈകിട്ട് ഉണ്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുക.


Share our post
Continue Reading

Kannur

തൊഴിലധിഷ്ഠിത പരിശീലനം: അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചില്‍ കുറഞ്ഞ നിരക്കില്‍ എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് ഓണ്‍ലൈൻ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ഒരു ബാച്ചില്‍ 25 പേർക്കാണ് പ്രവേശനം. പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തണ്‍ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15, വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9496015002, 9496015051. വെബ്സൈറ്റ്: www.reach.org.in.


Share our post
Continue Reading

Kannur

ഡി.ടി.പി.സിയിൽ ട്രെയിനി നിയമനം

Published

on

Share our post

ഡി.ടി.പി.സിയുടെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടൂ/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്ത പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസം യോഗ്യത/ ഫ്രണ്ട് ഓഫീസ് മാനേജ്‌മെൻറ്/മാർക്കെറ്റിങ്/ ടൂറിസവുമായി ബന്ധപെട്ടള്ള ജോലി പരിചയം തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ സഹിതമുള്ള അപേക്ഷ info@dtpckannur.com എന്ന ഇ മെയിലിലേക്ക് ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിനകം അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്‌റ്റൈപ്പെന്റ് ലഭിക്കും. ഫോൺ: 0497-2706336 .


Share our post
Continue Reading

Trending

error: Content is protected !!