Connect with us

Breaking News

ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം; അന്വേഷണം കേരളത്തിലേക്കും

Published

on

Share our post

ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വനത്തിനുള്ളിൽ ട്രോളി ബാഗിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിലേക്കും. കർണാടകത്തിന് പുറമെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാണാതായ യുവതികളെക്കുറിച്ചും അന്വേഷണം തുടങ്ങി.

ആദ്യഘട്ട അന്വേഷണത്തിൽ കണ്ണൂർ റൂറൽ പരിധിയിൽ മിസിംഗ് കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ അന്വേഷണം മറ്റ് സ്റ്റേഷൻ പരിധിയിലേക്കും വ്യാപിപ്പിക്കാൻ കളക്ടറുടെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരണങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും ഇരിട്ടി എ.എസ്.പി തബോഷ് ബസുമദാരി പറഞ്ഞു.

രണ്ടാഴ്ചയോളം പഴക്കമുണ്ടെന്ന് സംശയിക്കുന്ന മൃതദേഹത്തിൽ നിന്നു ചുരിദാർ ലഭിച്ചതു കൊണ്ട് മാത്രമാണ് സ്ത്രീ ആണെന്ന് പോലീസ് സംശയിക്കുന്നത്. തലയോട്ടിയിൽ നിന്നു മുടിയടക്കം അഴുകിമാറിയ നിലയിലാണ്.

തിങ്കളാഴ്ചയാണ് മാക്കൂട്ടം ചുരത്തിൽ മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ നിന്നു 15 കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലി എന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുള്ള വനത്തിനുള്ളിലെ കുഴിയിൽ ട്രോളിബാഗിലാക്കിയ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയത്.

അമേരിക്കൻ ടൂറിസ്റ്റർ എന്ന ബ്രാൻഡിന്‍റെ വലിയ ട്രോളി ബാഗില്‍ മടക്കി ചുരുട്ടിവച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് 20 നും 30 നും ഇടയിൽ പ്രായം തോന്നിക്കുന്നതായും പോലീസ് പറഞ്ഞു.

വനമേഖല ആണെങ്കിലും നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിന്‍റെ വശത്താണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം മറ്റെവിടെയോ നടത്തിയ ശേഷം മൃതദേഹം ബാഗിലാക്കി വാഹനത്തിൽ കൊണ്ടുവന്ന് വലിച്ചറിഞ്ഞതാകാനാണ് സാധ്യതയെന്നാണ് പോലീസിന്‍റെ നിഗമനം.

വലിച്ചെറിഞ്ഞതിന്‍റെ ആഘാതത്തിലാകാം ബാഗിന്‍റെ ഒരുഭാഗം തുറന്നു പോയത്. ചുരം റോഡിൽ നിന്നു വനത്തിലെ താഴ്ചയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്ന വനംവകുപ്പിന്‍റെ താത്കാലിക ജീവനക്കാർ തിങ്കളാഴ്ച  ഉച്ചയോടെ ബാഗ് പരിശോധിച്ചപ്പോഴാണ് ജഡം കണ്ടെത്തിയത്.

ഉടൻ തന്നെ മടിക്കേരി എസ്.പി രാമരാജിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക്ക് പരിശോധനയ്ക്കായി മൃതദേഹം രാത്രിയോടെ മടിക്കേരി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു.

മേഖലയിൽ അടുത്ത കാലത്ത് കാണാതായ യുവതികളുടെ വിവരശേഖരണം പോലീസ് ആരംഭിച്ചു. പ്രാഥമിക റിപ്പോർട്ട് കിട്ടിയ ശേഷം ശാസ്ത്രീയ അന്വേഷണം ആരംഭിക്കുമെന്ന് വിരാജ്പേട്ട പോലീസ് പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകൾക്കു ശേഷമാണ് ചുരം പാതയിൽ ഇത്തരത്തിൽ ഒരു അസ്വഭാവിക മരണം നടക്കുന്നത്. മുൻപ് പെരുമ്പാടി തടാകത്തിൽ അജ്ഞാത മൃതദേഹങ്ങൾ കാണപ്പെടാറുണ്ടായിരുന്നുവെങ്കിലും ചുരം പാത നവീകരിച്ചതിനു ശേഷം അത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.

ചുരത്തിന്‍റെ 20 കിലോമീറ്ററോളം വരുന്ന ഭാഗം തീർത്തും ഒറ്റപ്പെട്ട സ്ഥലം ആയതുകൊണ്ട് രാത്രികാലങ്ങളിൽ സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഭയം നിമിത്തം ആരും വാഹങ്ങൾ നിർത്താതെ പോകുകയാണ് പതിവ്.

കേരളത്തിൽ നിന്നും മൃതദേഹം ഇത്രദൂരം വാഹനത്തിൽ എത്തിച്ച് സ്ഥലത്ത് തള്ളാൻ സാധ്യത കുറവാണെന്നാണ് സംസ്ഥാന പോലീസിന്‍റെ നിഗമനം. ഇതിൽ കൂടുതൽ ചെങ്കുത്തായ സ്ഥലങ്ങൾ താണ്ടിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തേണ്ടത്.

കേരളത്തിൽ നിന്നും പുറപ്പെട്ടവരാണെങ്കിൽ സമാന ഭൂപ്രകൃതിയുള്ള മറ്റെവിടെ എങ്കിലും മൃതദേഹം ഉപേക്ഷിക്കുമായിരുന്നുവെന്നും പോലീസ് കണക്കുകൂട്ടുന്നു. എങ്കിലും മറ്റ് സാധ്യതകൾ കൂടി കണക്കിൽ എടുത്താണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നത്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!