Kerala
ചൈനീസ് ടീ,രാഹസലഹരി കലക്കികുടിച്ച രണ്ടു പേർ മരിച്ചു; കേരളസംഘം കണ്ടെടുത്തത് 100 കോടിയുടെ എം.ഡി.എം.എ

കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ 100 കോടി രൂപ വിലവരുന്ന 80 കിലോഗ്രാം എം.ഡി.എം.എ. അന്തമാന്‍ നിക്കോബാര്‍ പോലീസിന്റെയും ജില്ലാ ഭണകൂടത്തിന്റെയും സഹായത്തോടെ കേരളത്തില്‍ നിന്ന് പോയ എക്‌സൈസ് – കസ്റ്റംസ് വിഭാഗവും കൊല്‍ക്കത്തയില്‍ നിന്നുളള കസ്റ്റംസ് ഉദ്യോഗസ്ഥരും കണ്ടെടുത്തു.
2004 ലെ സുനാമിയില്‍ ഭാഗികമായി തകര്‍ന്ന കാര്‍നിക്കോബാര്‍ ദ്വീപിലെ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് ‘മലാക്ക’ കെട്ടിടത്തിന്റെ പിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഇവ കിടന്നിരുന്നത്.
ഇതിനുപുറമെ ഗ്രാമത്തലവന്മാരുടെ സഹായത്തോടെ അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി രൂപ വിലവരുന്ന 2.304 കിലോഗ്രാം എം.ഡി.എം.എ. ഗോത്രവര്‍ഗ്ഗക്കാര്‍ സ്വമേധയാ അന്തമാന്‍ കാര്‍നിക്കോബാര്‍ പോലീസിന് കൈമാറുകയും ചെയ്തു. ജനങ്ങള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ബോധവത്കരണത്തിന്റെ ഫലമായിരുന്നു ഇത്.
അബദ്ധത്തില്‍ രാസലഹരി കഴിച്ച് മരണം
റിഫൈന്‍ഡ് ചൈനീസ് ടീ എന്ന ലേബലിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇത് കണ്ട് ചായപ്പൊടിയാണെന്ന് തെറ്റിദ്ധരിച്ച് ചൂടുവെള്ളത്തില്‍ കലക്കി കുടിച്ച രണ്ട് സ്ത്രീകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ മരിച്ചിരുന്നു. പ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ രാസലഹരി ഉപയോഗം ഏറിയത് സാമൂഹിക ജീവിതത്തെ ബാധിച്ചു.
അന്തമാനിലെ അറോങ് വില്ലേജിലെ കമ്യൂണിറ്റി ഹാളിൽ മലയാളി ഉദ്യോഗസ്ഥർ നടത്തിയ ബോധവത്കരണം
ചുക്ചുച്ച വില്ലേജില്‍ രാസലഹരിക്ക് അടിമകളായ യുവാക്കള്‍ അക്രമാസക്തരാവുന്നുമുണ്ട്. അന്തമാന്‍ ഭരണകൂടത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് പോയ എക്‌സസൈസിന്റെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര്‍ ദ്വീപില്‍ ബോധവത്കരണ പ്രവര്‍ത്തനം നടത്തിയപ്പോഴാണ് ഇത് തിരിച്ചറിഞ്ഞത്. അന്തമാന്‍ ഭരണകൂടത്തിന്റെ സഹകരണത്തോടെയായിരുന്നു ബോധവത്കരണം.
ഓഗസ്റ്റ് 17-ന് ആണ് അന്വേഷണസംഘം ദ്വീപില്‍ എത്തിയത്. അന്വേഷണത്തോടൊപ്പം 15 ഗ്രാമങ്ങളിലെ ഗ്രാമത്തലവന്മാരായ ‘ക്യാപ്റ്റന്‍’മാരുടെ ബോധവത്കരണവും നടത്തി. ഗ്രാമങ്ങളിലെ വീടുകളില്‍ ക്യാപ്റ്റന്മാര്‍ നേരിട്ട് സന്ദര്‍ശനം നടത്തി മയക്കുമരുന്ന് വില്‍പ്പനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കും. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കായി പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തും. യുവാക്കള്‍ക്കിടയില്‍ കലാ-കായിക-സാംസ്‌കാരിക പരിപാടികള്‍ നടത്തി അവരെ തനത് ജീവിതത്തിലേക്ക് മാറ്റിക്കൊണ്ടുവരാനും ശ്രമം തുടങ്ങി.
തുടരന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു
അന്തമാനില്‍ മയക്കുമരുന്ന് കരയ്ക്കടിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യും പ്രതിരോധവകുപ്പും ചേര്‍ന്ന് തുടരന്വേഷണം നടത്താനാണ് തീരുമാനം. അന്തമാന്‍ പോലീസും ഇതില്‍ സഹകരിക്കുന്നുണ്ട്. അന്തമാന്‍ ദ്വീപില്‍ ലഹരി വ്യാപകമായ സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനും പ്രധാനമന്ത്രിയുടെ ഓഫീസിനും റിപ്പോര്‍ട്ട് നല്‍കി.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം ഉള്‍പ്പെട്ട കേസായതിനാലും അന്തമാനിലായതിനാലും കേരളത്തിലെ എക്‌സൈസ് സംഘത്തിനോ കസ്റ്റംസ് സംഘത്തിനോ നിയമപരമായും സാങ്കേതികമായും തുടരന്വേഷണം അസാധ്യമായതിനാലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കുന്നത്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്