Connect with us

Kerala

ഭരണസമിതിയിൽ യുവാക്കൾക്ക്‌ സംവരണം; സഹകരണ സംഘം ഭേദഗതി ബിൽ പാസാക്കി

Published

on

Share our post

തിരുവനന്തപുരം : കേരളത്തിലെ സഹകരണമേഖലയ്ക്ക് കരുത്തു പകരുന്ന നിയമഭേദഗതികളടങ്ങുന്ന കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബിൽ നിയമസഭ പാസാക്കി. തുടർച്ചയായി മൂന്ന് തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെടാൻ പാടില്ല, യുവാക്കൾക്ക് ഭരണസമിതിയിൽ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്റ്റ്‌വെയർ, ഭരണസമിതിയിൽ വിദഗ്‌ധ അംഗങ്ങൾ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളെയും പുതിയ കാലഘട്ടത്തിന് ഉതകുന്ന രീതിയിൽ പരിഗണിക്കുന്ന ബില്ലാണ്‌ അവതരിപ്പിച്ചത്.

സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമർപ്പിച്ചതിനെ തുടർന്ന് കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ്‌ നടത്തിയിരുന്നു. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകൾ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തിനും ജനാധിപത്യപരമായ പ്രവർത്തനത്തിനും എതിരാണെന്ന അഭിപ്രായം വന്നിരുന്നു. ഇതെല്ലാം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ്‌ സഹകരണ മന്ത്രി വി എൻ വാസവൻ ബിൽ അവതരിപ്പിച്ചത്.

സഹകരണ സംഘങ്ങളിൽ ഒരേ വ്യക്തികൾ ദീർഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യമുണ്ട്‌. ശ്രദ്ധയിൽ വന്ന പല ക്രമക്കേടുകളും ദീർഘകാലങ്ങളായി ഒരേ വ്യക്തികൾ ഭാരവാഹികളായി തുടരുന്ന സംഘങ്ങളിലാണെന്ന്‌ കണ്ടെത്തിയതിനെ തുടർന്നാണ് തുടർച്ചയായി ഭരണസമിതി അംഗമാകുന്നതിന്‌ നിയന്ത്രണം ഏർപ്പെടുത്തിയത്. സംഘങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിയമനത്തിനുണ്ടായിരുന്ന മൂന്നു ശതമാനം സംവരണം നാലാക്കി. പ്രവർത്തനങ്ങൾ ആധുനീകരിക്കുന്നതിന്റെ ഭാഗമായി പൊതു സോഫ്റ്റ്‌വെയർ ഏർപ്പെടുത്തി. പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ടീം ഓഡിറ്റ് സംവിധാനവും ബില്ലിലുണ്ട്‌. സംഘം ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യാനുള്ള ഭേദഗതി നിയമത്തിലെ വ്യവസ്ഥ ദുരുപയോഗം ചെയ്യാനുള്ള സാധ്യത പരിഗണിച്ച്‌ അക്കാര്യം ഒഴിവാക്കി.

ഇനിമുതൽ എല്ലാ വിഭാഗം സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലർക്ക് മുതലുള്ള നിയമനം പരീക്ഷാ ബോർഡ്‌ നടത്തും. യുവജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതോടൊപ്പം സഹകരണ സംഘങ്ങൾക്കായി പുനരുദ്ധാരണ നിധിയും ബില്ലിൽ ഏർപ്പെടുത്തി.

സഹകരണ മേഖല കാലത്തിന്‌ അനുസരിച്ച്‌ ഉയരുമെന്ന്‌ മന്ത്രി വി.എൻ. വാസവൻ. ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ തിരുത്താനും പ്രശ്നങ്ങൾ പരിഹരിക്കാനും ഭേദഗതി അനിവാര്യമാണെന്നും നിയമസഭയിൽ സഹകരണ സംഘം മൂന്നാംഭേദഗതി ബിൽ സംബന്ധിച്ച ചർച്ചകൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഘവുമായി ബന്ധപ്പെട്ട ബാധ്യതകൾ വാർഷിക ജനറൽ ബോഡിയിൽ റിപ്പോർട്ട് ചെയ്യണം. കരുവന്നൂർ സഹകരണ സംഘം സാധാരണ നിലയിലായി. 105 കോടിയുടെ നിക്ഷേപം പുനക്രമീകരിച്ചു.

അന്തർസംസ്ഥാന സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ല

കേരളത്തിൽ പ്രവർത്തിക്കുന്ന അന്തർസംസ്ഥാന സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാരിന് പരിരക്ഷ നൽകാനാകില്ലെന്ന്‌ മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു. സംസ്ഥാന സഹകരണ രജിസ്ട്രാറുടെ അനുമതി തേടാതെയാണ്‌ ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത്‌. മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ ഓഡിറ്റ് അടക്കമുള്ള കാര്യങ്ങൾ അവർ നിശ്ചയിക്കുന്ന രീതിയിലാണ് നടത്തുന്നത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പുനരുദ്ധാരണ നിധിയിൽ ഈ സംഘങ്ങൾ ഉൾപ്പെടുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൾട്ടി സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം വ്യാപിപ്പിച്ച് ഒരു സഹകരണ സംവിധാനം നടപ്പാക്കുന്നതിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഈ നീക്കം തടയുന്നതിന്‌ നിയമപരമായ മാർഗങ്ങൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!